അൺ പബ്ലീഷ് ചെയ്ത വിവാദ വാർത്ത ഒരു മാറ്റവും വരുത്താതെ ഞങ്ങൾ വീണ്ടും പബ്ലീഷ് ചെയ്യുന്നു; രാഹുൽ ഗാന്ധി പെണ്ണു പിടിക്കാൻ പോയെന്ന് ഇതിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
രാഹുൽ ഗാന്ധി ബാങ്കോങ്ങിൽ പെണ്ണ് പിടിക്കാൻ പോയെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തോ? തായ്ലന്റിലെ സെക്സ് ടൂറിസത്തെ കുറിച്ച് മറുനാടനിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ മറുനാടനെതിരെയുള്ള വ്യാജ പ്രചാരണം ശക്തമായതിനാൽ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. കഥയറിയാതെ ആട്ടം കാണുന്നവർ ഇത് വായിച്ചു നോക്കിയ ശേഷം ഇതിൽ എവിടെയാണ് രാഹുൽ പെണ്ണ് പിടിക്കാൻ പോയെന്ന് പറഞ്ഞത് എന്ന് അറിയിക്കുക.
വാർത്തയുടെ ഫേസ്ബുക്ക് പ്രമോഷൻ തെറ്റിദ്ധരിക്കപ്പെടുന്ന വിധം ആണ് എന്ന് ചില അഭ്യുത കാംക്ഷികൾ അറിയിച്ചപ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും വാർത്ത അൺ പബ്ലീഷ് ചെയ്യുകയുമായിരുന്നു. അന്ന് അൺ പബ്ലീഷ് ചെയ്ത വാർത്ത യാതൊരു മാറ്റങ്ങളും കൂടാതെ ഇപ്പോൾ വീണ്ടും പബ്ലീഷ് ചെയ്യുകയാണ്. വാർത്ത അപ്ലോഡ് ചെയ്ത തീയതിയും സമയവും നോക്കിയാൽ വായനക്കാർക്ക് വ്യക്തമാവും യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന്. മറുനാടനെ നിരന്തരമായി തെറി പറയുന്നവർ ഈ വാർത്ത വായിച്ചു നോക്കുക. എന്നിട്ട് ഇതിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങളുടെ ആക്ഷേപം എന്ന പറയുക - എഡിറ്റർ
ഏപ്രിൽ 17ന് രാവിലെ 7.18നാണ് ഞങ്ങൾ ഈ വാർത്ത പബ്ലിഷ് ചെയ്തത്. അന്ന് വാർത്തയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളും ഈ വാർത്തയ്ക്കൊപ്പമുണ്ട്. വിവാദ വാർത്ത ചുവടെ
രാഹുൽ ഗാന്ധി എവിടെയായിരുന്നെന്ന ചോദ്യത്തിന് ഒരു ക്ലൂ കിട്ടി. ഫെബ്രുവരി 16ന് ബാങ്കോക്കിലേക്ക് രാഹുലിന്റെ പേരിൽ എടുത്ത ബിസിനസ് ക്ലാസ് ടിക്കറ്റാണ് പുറത്തായത്. ഏപ്രിൽ 16ന് ബാങ്കോക്കിൽ നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് തിരിച്ചെടുത്തതും വ്യക്തമാണ്. സോഷ്യൽ മീഡിയയിലും ദേശീയ മാദ്ധ്യമങ്ങളിലൂടെയുമാണ് രാഹുലിന്റെ യാത്രാ ടിക്കറ്റ് പ്രചരിച്ചത്. ഇതോടെ വിവാദത്തിന് പുതിയ മുഖവുമെത്തി. യാത്രോദ്ദേശം രാഹുൽ തന്നെ വെളിപ്പെടുത്തണമെന്നും വിമർശകർ പറയുന്നു. മ്യാന്മറിലായിരുന്നു രാഹുലെന്നാണ് പ്രചരിച്ചത്. എന്നാൽ വിമാന ടിക്കറ്റ് പുറത്ത് വന്നതോടെ ചർച്ചകൾ മറ്റൊരു തലത്തിൽ എത്തുകയായിരുന്നു.
മ്യാന്മറിലെ യങ്കൂണിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് രാഹുൽ അവധി ചെലവഴിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമായി. രാഹുൽ വന്നതും പോയതും തായ്ലണ്ടിൽ നിന്നാണ്. വിസാ ഓൺ അറൈവൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യാന്മ്യാറിൽ പോകാൻ തായ്ലണ്ടിനെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. വരും ദിനങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി യാത്രയുടെ കൂടുതൽ വിശദാംശങ്ങളെത്തുമെന്നും സൂചനയുണ്ട്.
രണ്ട് മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി തിരിച്ചെത്തിയത്. എന്നാൽ ബാങ്കോക്കിൽ നിന്ന് രാഹുൽ ഗാന്ധി എവിടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രിമാരടക്കമുള്ള രാഷ്ട്രത്തലവന്മാർ അവധി ആഘോഷിക്കാൻ പോകാറുണ്ട്. കുടുംബ സമേതമാകും യാത്ര. ഒന്നും മറച്ചുവയ്ക്കാറുമില്ല. ഇതാണ് രാഹുലിന്റെ യാത്രയെ വിവാദത്തിലെത്തിക്കുന്നത്. സെക്സ് ടൂറിസത്തിന് പേര് കേട്ട തായ്ലണ്ടിൽ വിമാനമിറങ്ങിയത് കൂടിയാകുമ്പോൾ വിവാദം ഇരിട്ടിക്കും. നേരത്തെ കുമരകത്ത് ഗേൾ ഫ്രെണ്ടുമൊത്ത് രാഹുൽ അവധിക്കാലം ആഘോഷിച്ചത് വലിയ ചർച്ചയായിരുന്നു.
ഉറങ്ങാത്ത തെരുവുകൾ, നൃത്തച്ചുവടുകൾ നിലയ്ക്കാത്ത ഹോട്ടൽ ബാറുകൾ, രാത്രി വൈകിയും സന്ദർശകരെ 'മസാജ്' ചെയ്ത് സംതൃപ്തരാക്കാൻ തുറന്നുവെക്കുന്ന കടകൾ, അവരെ വലവീശിപ്പിടിക്കാൻ പാതയോരത്ത് ചിരിച്ചുനിൽക്കുന്ന സുന്ദരികൾ... ഇതെല്ലാമാണ് തായ്ലണ്ടിന്റെ മുഖമുദ്ര. ബാങ്കോക്കും പാട്ടായയും ഇതിന് പേരുകേട്ട സ്ഥലങ്ങൾ. ഇവിടെങ്ങളിൽ രാത്രി തെരുവുകൾ ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും കൊണ്ടാണ് സജീവമാവുന്നതെങ്കിൽ പകൽസമയങ്ങളിൽ മസാജ് സെന്ററുകളുടെ ഊഴമാണ്. കാലത്ത് പത്തരയോടെ സജീവമാകുന്നു. ഫുട്ട് മസാജ് മുതൽ തുടങ്ങുന്നു തടവി സുഖിപ്പിക്കൽ. ശരീരത്തിലെ ഓരോ ഞരമ്പിനെയും പേശിയെയും തൊട്ടുഴിയുന്നതാണ് തായ്മസാജ്. ഇതൊക്കെ അനുഭവിക്കാനാണ് ടൂറിസ്റ്റുകൾ തായ്ലണ്ടിലേക്ക് ഒഴുകുന്നത്.
തായ്ലന്റ് എന്നാൽ സെക്സ് ടൂറിസം എന്നാണ് അറിയപ്പെടുന്നത്. പക്ഷെ കുടുംബവും ഒന്നിച്ചു യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് തായ്ലന്റ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലോക അൽഭുതങ്ങൾ തായ്ലന്റിൽ ഉണ്ട്. ഇവിടത്തെ കടലിനു തന്നെ പ്രത്യേകതയുണ്ട്. നീല നിറത്തിലുള്ള തെളിഞ്ഞ നിറമാണ് വെള്ളത്തിന്. ഹൈ സ്പീഡ് ബോട്ട് റൈഡ്, പാരച്യൂട്ട് റൈഡ്, അണ്ടർ വാട്ടർ സഫാരി, തുറന്നുവിട്ട മൃഗങ്ങൾ, പുലിയെ തലോടൽ, കടലിലെ അടിത്തട്ടിലുള്ള മീനുകൾക്ക് ഭക്ഷണം നൽകൽ, അവയെ പിടിക്കൽ എന്നിങ്ങനെ പോകുന്നു തായ്ലന്റിലെ മറക്കാനാവാത്ത അനുഭവക്കാഴ്ചകൾ. പക്ഷേ സെക്സ് ടൂറിസം തന്നെയാണ് പ്രധാനം.
ഒരാൾ വിമാനം ഇറങ്ങുന്നതു മുതൽ സുന്ദരികൾ കാത്ത് നിൽക്കുന്നുണ്ടാകും. ഇവിടെ വ്യഭിചാരം നിയമവിരുദ്ധമല്ല. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാതെ എന്തും ചെയ്യാം. അതിന് മുൻകൂട്ടി സൗകര്യങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും വൻകിട ഹോട്ടലുകൾ ഒരുക്കുന്നു. എയർ പോർട്ടിൽ ഇറങ്ങുന്നതു മുതൽ വനിതാ ഗെയിഡുകൾ തയ്യാറായി നിൽക്കും. ഓൺലൈൻ സെക്സ് ടൂറിസത്തിന്റെ സാധ്യതകളും പരമാവധി ഉപയോഗിക്കുന്നു. ബ്രിട്ടീഷുകാരാണ് പ്രധാനമായും തായ്ലണ്ടിലെത്തി അടിച്ചു പൊളിക്കുന്നത്. ഒന്നിലേറെ സ്ത്രീകളെ ഒരേ സമയം ഉപയോഗിക്കാനുള്ള സാധ്യത തേടിയാണ് ഇവർ ഇവിടെ എത്താറ്. ജോലിയിൽ നിന്ന് വിരമിച്ച ബ്രിട്ടീഷുകാരുടെ ഒഴുക്കാണ് ഇവിടേക്ക്. എല്ലാവർക്കും തായ്ലണ്ടിനെ കുറിച്ച് എല്ലാം അറിയാം. എന്നിട്ടും രാഷ്ട്രീയ വനവാസത്തിന് രാഹുൽ എന്തിന് തായലണ്ടിലെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. അമ്മ സോണിയാ ഗാന്ധിയോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയതാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിലാണ് തായ്ലണ്ട് യാത്ര വിവാദമാകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍