എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം കനൽപോലെ ഉള്ളിൽ കോരിയിട്ടത് വായനയിലൂടെ ലോകത്തെ അറിഞ്ഞ അമ്മ; മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ പ്രഗത്ഭരായ നൂറ്റമ്പതിലേറെ ഗവേഷകർ പരിശ്രമിച്ച് പരാജയപ്പെട്ട വിവർത്തനം ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നടത്താൻ വേണ്ടി ചിലവഴിച്ചത് അര നൂറ്റാണ്ടുകാലം; ഡച്ച് സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി എട്ടു വർഷം മുമ്പേ ആദരിച്ച കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് പത്മശ്രീ എന്നത് ഏറെ വൈകി വന്ന അംഗീകാരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വായനയിലൂടെ ലോകത്തെ അറിഞ്ഞൊരമ്മ മകനോട് പറഞ്ഞത് എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണം എന്നായിരുന്നു. അമ്മ പറഞ്ഞത് മനസ്സിൽ കൊണ്ടുനടന്ന മകൻ 1958ൽ ഡെറാഡൂൺ ലൈബ്രറിയിൽ നിന്നും ഹോർത്തൂസിന്റെ കുറിപ്പുകൾ എടുത്തുതുടങ്ങിയ ആ ദൗത്യം നീണ്ട അമ്പതുവർഷത്തെ പഠനമനനങ്ങൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് മലയാളം വിവർത്തനങ്ങളിൽ കലാശിച്ചു. ലാറ്റിൻഭാഷയിലല്ലാതെ ഹോർത്തൂസിനുണ്ടാകുന്ന ആദ്യത്തെ വിവർത്തനങ്ങൾ. മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ നൂറ്റമ്പതിലേറെ മുൻനിര ഗവേഷകർ ഹോർത്തൂസുമായി മല്ലിട്ട് പരാജയപ്പെട്ടിടത്താണ് ഒറ്റയ്ക്കൊരു മനുഷ്യൻ ആ മഹാമേരുവിനെ കീഴടക്കിയത്. ഒരുപക്ഷേ കേരളവും ഇന്ത്യയും വേണ്ടരീതിയിൽ മനസ്സിലാക്കാതെ പോയ മഹാനായ ഒരു മനുഷ്യന്- കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് വൈകി വന്ന അംഗീകരമാണ് പത്മശ്രീ പുരസ്കാരം. ഹോർത്തൂസിന്റെ മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിൽ ആ ബൃഹത്ത് ഗ്രന്ഥത്തിന്റെ 12വാല്യങ്ങളും ലാറ്റിനിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും എത്തിച്ച ഒരു വ്യക്തിയാണ് മണിലാൽ. 2012ൽ ഡച്ച് സർക്കാർ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച്-നാസ്സൗ' നൽകി ഡോ.മണിലാലിനെ ആദരിച്ചു.
കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ എന്ന കെ.എസ്.മണിലാൽ ഹോർത്തൂസ് മലബറിക്കസ് എന്ന ഗ്രന്ഥം വെറുതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമല്ല ചെയ്തത്. ആ ഗ്രന്ഥത്തിൽ പറയുന്ന 791 സസ്യങ്ങളിൽ ഒന്നൊഴികെ മുഴുവൻ സസ്യങ്ങളെയും ശേഖരിക്കുകയും തിരിച്ചറിയുകയും അവയെ മുഴുവൻ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്തു അദ്ദേഹം. ആ അർത്ഥത്തിൽ വിവർത്തനകൃതി എന്നതിലുപരി അത് മണിലാലിന്റെ ഹോർത്തൂസ് മലബാറിക്കസ് കൂടിയായി തീരുന്നു. 2008ൽ പുറത്തുവന്ന മലയാളം പതിപ്പിന്റെ പ്രവേശികയിൽ മണിലാൽ ഇങ്ങനെ എഴുതി. ''ഈ മലയാളം പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂർത്തിയാക്കപ്പെടുകയാണ്.'' 330 വർഷത്തിന് ശേഷമാണ് മലയാളം - പോർത്തുഗീസ് , ഡച്ച് - ലാറ്റിൻ, ഇംഗ്ലീഷ് - മലയാളം എന്ന വൃത്തം പൂർത്തിയായത്.
പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അന്ന് മലബാറായിരുന്ന കേരളത്തിന്റെ സസ്യസമ്പത്തിനെപ്പറ്റി 12 വാള്യങ്ങളായി പുറത്തിറങ്ങിയ ഹോർത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥത്തിലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെട്ടത്. അന്ന് കൊച്ചി ഗവർണറായിരുന്ന ഹെൻട്രിക് വാൻ റീഡ്, ഇട്ടി അച്യുതൻ എന്ന മഹാവൈദ്യന്റെ സഹായത്തോടെ തയ്യാറാക്കി ലാറ്റിനിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തെ മലയാളത്തിൽ 'മലബാറിന്റെ പൂന്തോട്ടം' എന്ന് വിളിക്കാം.
ഈ പുസ്തകത്തിൽ പറയുന്ന എണ്ണൂറോളം സസ്യങ്ങളിൽ 559 സസ്യങ്ങൾ ഔഷധസസ്യങ്ങളാണ്. അതിൽ 130 സസ്യങ്ങളുടെ ഔഷധഗുണങ്ങൾ ലോകത്ത് വേറൊരിടത്തും പരാമർശിച്ചിട്ടില്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം വിവർത്തനം ചെയ്യുകയെന്ന് പറഞ്ഞാൽ ഒരുപക്ഷേ ലാറ്റിൻ അറിയാവുന്ന ഒരാൾക്ക് മെനക്കെട്ടിരുന്നാൽ ഏതാനും വർഷങ്ങൾ കൊണ്ട് ചെയ്യാവുന്ന ഒരു കാര്യമാണ്. പക്ഷേ മണിലാൽ ചെയ്തത് അതിനകത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള ഓരോ സസ്യങ്ങളെയും വീണ്ടും കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അതിനുവേണ്ടി മാത്രം 27 വർഷം അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. അതിന്റെ കോപ്പിയെടുക്കാൻ മാത്രം അന്ന് അഞ്ചേക്കർ സ്ഥലം വാങ്ങാൻ വേണ്ടി നീക്കിവച്ചിരുന്ന പണം അദ്ദേഹത്തിന് ചെലവാക്കേണ്ടി വന്നു.
ഓരോസസ്യത്തെക്കുറിച്ചും ഏറ്റവും ആധുനികമായ വിവരങ്ങൾ വരെ കണ്ടെത്തി വിവർത്തന പുസ്തകത്തിൽ ചേർക്കാൻ കഴിഞ്ഞു. അങ്ങനെ മണിലാൽ എഴുതിയ പുസ്തകം യഥാർത്ഥത്തിൽ ഫെൻഡ്രിക് ആൻഡ്രിയാൻ വാൻ റീഡ് എഴുതിയ ഹോർത്തൂസ് മലബാറിക്കസ് അല്ല. ഇത് മണിലാലിന്റെ സ്വന്തം പുസ്തകമായി മാറുകയായിരുന്നു. ഓരോ സസ്യത്തെയും ശാസ്ത്രത്തിൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടയിൽ എങ്ങനെ വിശദീകരിച്ചിട്ടുണ്ട്. ഏതൊക്കെ ശാസ്ത്രീയ നിഗമനങ്ങൾ അതിന് വന്നിട്ടുണ്ട്, എന്തൊക്കെ പുതിയ ഉപയോഗങ്ങൾ അതിന് കണ്ടെത്തിയിട്ടുണ്ട്, എന്നൊക്കെയുള്ള മുഴുവൻ വിവരങ്ങളും ഡോക്ടർ മണിലാൽ തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. എന്നുപറഞ്ഞാൽ ആധുനിക ലോകത്തെയും പ്രാചീനകാലത്തെയും കൂട്ടിയിണക്കുന്ന ഒരു പാലം പോലെയാണ് മണിലാലിന്റെ പുസ്തകം.
ഈ പുസ്തകം തയ്യാറാക്കാനായി പത്തുവർഷംകൊണ്ട് മണിലാൽ ലാറ്റിൻ പഠിച്ചു, വിദ്യാർത്ഥിയായിരുന്ന സി.ആർ.സുരേഷിന്റെ സഹായത്തോടെ ഹോർത്തൂസിൽ പ്രതിപാദിക്കുന്നതിൽ ഒന്നൊഴികെ ബാക്കിയെല്ലാ സസ്യങ്ങളെയും ചെടികളെയും വീണ്ടും കണ്ടെത്തി, ആധുനിക സസ്യശാസ്ത്രപ്രകാരം പുനർവ്യാഖ്യാനിച്ചു. മണിലാൽ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. കേരള യൂണിവേഴ്സിറ്റിക്ക് ഒരു പ്രതിഫലവും കൂടാതെയാണ് അദ്ദേഹം ഈ പുസ്തകം വിട്ടുകൊടുത്തിരിക്കുന്നത്. തന്റെ അമ്പത് വർഷത്തെ ജീവിതത്തിന്റെ പ്രയത്ന ഫലം അദ്ദേഹം കൊടുത്തത് ഒരു പ്രതിഫലവുമില്ലാതെയാണ്.
ഹോർത്തൂസിന്റെ വിവർത്തനത്തിൽ തീരുന്നില്ല കെ.എസ്. മണിലാലിന്റെ ജീവിതം. സൈലന്റ് വാലിയുടെ, നിശബ്ദയുടെ താഴ്വരയുടെ, യഥാർത്ഥ രക്ഷകരിലൊരാളാണ് മണിലാൽ. സൈലന്റ് വാലിയിൽ അണക്കെട്ട് പണിയാനായി വ്രതമെടുത്തിരുന്നവരുടെ സൈലന്റ് വാലിയിലേത് ഉഷ്ണമേഖലാ വനമല്ല എന്ന വാദം ഫ്ളോറ ഓഫ് സൈലന്റ് വാലി ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ഓഫ് ഇന്ത്യ എന്ന പഠനഗ്രന്ഥം പൊളിച്ചടുക്കി. 134കുടുംബങ്ങളിൽപ്പെട്ട പുഷ്പിത സസ്യങ്ങളുടെ 966 ഇനങ്ങൾ സൈലന്റ് വാലിയിൽ ഉണ്ടെന്ന് നാല് വർഷത്തെ പഠനത്തിൽ മണിലാലും സംഘവും ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ പഠനമാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടതും, അവർ അണക്കെട്ട് പണിയാനുള്ള അനുമതി നിഷേധിക്കാൻ ഇടയാക്കിയതും. ഈ നിത്യഹരിതവനം ഇന്നും നിലനിൽക്കുന്നതിൽ ഈ ഭൂമി പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാളിന്റെ സഹോദരന്റെ ചെറുമകളാണ് മണിലാലിന്റെ സഹധർമ്മിണി ജ്യോത്സ്ന. കേരളത്തിൽ വരുമ്പോഴെല്ലാം ജാനകിയമ്മാൾ തങ്ങിയിരുന്നത് മണിലാലിന്റെ കുടുംബത്തോടൊപ്പമാണ്.
Stories you may Like
- ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഭിക്ഷാടകന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
- കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഉണ്ടായത് ഇനിയുണ്ടാകാൻ പാടില്ലത്താത്
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- തീരാനോവായി വീടിന് മുന്നിലെ 'ഡോ.വന്ദനദാസ് എംബിബിഎസ്' എന്ന ബോർഡ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്