കൊറോണ വൈറസ് ആശങ്കകൾക്കിടെ ചൈനയിൽ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ്; അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ ഹോട്ട്ലൈൻ നമ്പറുകൾ ഏർപ്പെടുത്തി; കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്നും ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ; സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു; ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങളുടെ സാമ്പിൾ പുണെയിലേക്ക് അയച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ. സിച്വാൻ സർവകലാശാലയിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാർത്ഥികൾക്കുവേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ എംബസി നൽകി. എംബസിയുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
വുഹാനിലെ ഇന്ത്യക്കാർ ഉൾപ്പെടുന്ന സമൂഹത്തിന് സഹായങ്ങൾ ഉറപ്പുവരുത്തി. സൂപ്പർമാർക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ 8618612083629, 8618612083617 എന്നീ ഹോട്ട് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. അതേസമയം സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. രണ്ടുദിവസത്തിനകം അവർക്ക് ആശുപത്രിവിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എംബസിയുമായും പ്രദേശത്തെ കമ്മ്യൂണിറ്റി വൊളന്റിയർമാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നോർക്ക റൂട്ട്സ് സിഇഒ. അറിയിച്ചു.
കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരുടെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മൂന്നിൽ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തുമാണുള്ളത്. ചികിത്സ ഫലം കാണുന്നുണ്ട്. രോഗലക്ഷണങ്ങൾ കുറയുന്നതിനാൽ ആശങ്കപ്പെടാനില്ല. ശനിയാഴ്ചയാണ് ഒരാൾകൂടി എത്തിയതെന്നും മന്ത്രി പറഞ്ഞു. ചൈനയിലെ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ശനിയാഴ്ച എത്തിയത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുണെയിൽനിന്നുള്ള പരിശോധനഫലം ഉടൻ ലഭിച്ചേക്കും. വിമാനത്താവളങ്ങളിൽ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിലുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. ഗൾഫിൽനിന്ന് ഒരു ഫോൺ വന്നിരുന്നു. ഇത്തരം രോഗികളെ മാറ്റുന്നത് സുരക്ഷിതമല്ല. നോർക്ക വഴി അവിടെ തന്നെ ചികിത്സാസൗകര്യമൊരുക്കും. ചൈനയിൽ വൈറസ് ബാധ അറിഞ്ഞ ഉടൻ സുരക്ഷ ശക്തമാക്കിയതായും കർശന ജാഗ്രതക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത് ആശങ്ക പടർത്തുന്നതിനിടെ, ചൈനയിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിയെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ വാർഡിൽ നിരീക്ഷണാർഥം പ്രവേശിപ്പിച്ചു. പനിയും അനുബന്ധ അസ്വസ്ഥതകളും അനുഭവപ്പെട്ട എരമല്ലൂർ സ്വദേശിയായ ഇരുപതുകാരനെയാണ് ശനിയാഴ്ച രാവിലെ പ്രവേശിപ്പിച്ചത്.
വിദ്യാർത്ഥിയുടെ രക്തവും കഫവും തൊണ്ടയിൽനിന്നുള്ള സ്രവവും ശേഖരിച്ച് പരിശോധനക്ക് പുണെയിലെ വൈറോളജി ലാബിലേക്കയച്ചു. ചൈനയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശമായ വുഹാനി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ഇരുപതുകാരൻ. വൈറസ് ബാധയെത്തുടർന്ന് കോളജിൽനിന്ന് 25 പേരെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. അതിൽ ഒരാളാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥി.
ഇതോടെ എറണാകുളം ജില്ലയിൽ രോഗനിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ആണ്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗബാധിതപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെക്കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
ബിസിനസ് ആവശ്യത്തിന് ഒരാഴ്ചത്തെ സന്ദർശനത്തിന് ചൈനയിൽ പോയ പെരുമ്പാവൂർ സ്വദേശിയാണ് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ ചികിത്സക്കെത്തി നിരീക്ഷണത്തിലുള്ള മറ്റൊരാൾ. ഇയാളുടെ സ്രവത്തിന്റെ സാംപിൾ പരിശോധനക്കയച്ചിരിക്കുകയാണ്. റിപ്പോർട്ട് മൂന്നുദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിൽ നിന്ന് ആറുപേരാണ് കണ്ണൂർ ജില്ലയിൽ എത്തിയത്. ചൈനയിൽ കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ഇവർ ആരോഗ്യ വകുപ്പ് ജില്ല അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആർക്കും അസുഖമൊന്നും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുമായി ദിവസവും അധികൃതർ ബന്ധപ്പെടുന്നുണ്ട്. അസുഖമൊന്നും ഇല്ലാത്തതിനാൽ ഇവരൊന്നും നിരീക്ഷണത്തിലല്ലെന്നും അധികൃതർ പറഞ്ഞു.
അതിനിടെ മെഡിക്കൽ പഠനത്തിന്റെ ഭാഗമായി കോട്ടക്കലിലെത്തിയ ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങൾ പരിശോധനക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചു. പനിയെ തുടർന്നാണ് ഇവരെ മഞ്ചേരി മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിലാണ് പരിശോധനക്കായി അയച്ചത്. ഇതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ യുവതിക്കും കോളറ സ്ഥിരീകരിച്ചു. ഭർത്താവിനെ പരിചരിക്കാനെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തുകൊറോണ വൈറസ് ബാധിതരെ കണ്ടെത്താൻ നിരീക്ഷണം കർശനമാക്കി. ഇതുവരെ മൂന്ന് പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളം, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് വൈറസ് ബാധിതരെ കണ്ടെത്തുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കും. ലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്കരിച്ച് വീടുകളിൽ തന്നെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയ ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിൽനിന്ന് വന്നവർ ജില്ല മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ 1056, 0471 2552056 എന്നീ നമ്പരുമായും ബന്ധപ്പെടാം.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍