മരട് ഫ്ളാറ്റുകളുടെ ഗതിയാകുമോ തലസ്ഥാനത്ത് കുളത്തൂരിലെ 15 നില ഫെഡറൽ ബാങ്കിന്റെ ഫെഡറൽ കാപ്പിറ്റലിനും? കെട്ടിട നിർമ്മാണം നെൽവയൽ നീർത്തട സംരക്ഷണ നിയമം പേരിന് പോലും നോക്കാതെ; ബാങ്കിനായി ഒത്തുകളിച്ചത് ആറ്റിപ്ര വില്ലേജ് ഓഫീസും കോർപറേഷനും; കെട്ടിടനിർമ്മാണത്തിന് കോർപറേഷൻ അനുമതി നൽകിയത് ബാങ്ക് ലോണിനായി നൽകിയ സർട്ടിഫിക്കറ്റ് വച്ച്; കള്ളക്കളി കണ്ടുപിടിച്ചത് റവന്യുവിജിലൻസ്; വിവാദമായപ്പോൾ ഫെഡറൽ ടവറിനെ രക്ഷിച്ചെടുക്കാൻ കോർപറേഷന്റെ തരികിട കംപ്ലീഷൻ സർട്ടിഫിക്കറ്റും
എം മനോജ് കുമാർ
\തിരുവനന്തപുരം: നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കുളത്തൂരിൽ ഫെഡറൽ ബാങ്കിന്റെ കെട്ടിട നിർമ്മാണം. നെൽവയൽ നീർത്തട സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിക്കപ്പെടെണ്ട വയൽ നികത്തിയാണ് ഇവിടെ 15 നിലയോളമുള്ള ഫെഡറൽ കാപ്പിറ്റൽ ഉയർന്നിരിക്കുന്നത്. മരടിലെ ഫ്ളാറ്റുകൾക്ക് വന്ന ഗതി ഫെഡറൽ കാപ്പിറ്റലിനും വരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതിനാൽ ഒരു ഇളവും നൽകാതെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഇടിച്ചു പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മരട് ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കപ്പെട്ടതോടെ തീരദേശ പരിപാലനനിയമങ്ങളും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ ലംഘിച്ച് പണിത പല നിർമ്മാണങ്ങളും പൊളിക്കൽ ഭീഷണിയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഫെഡറൽ കാപ്പിറ്റലും പൊളിച്ചു മാറ്റേണ്ട അവസ്ഥയാകുമോ എന്ന ചോദ്യമുയരുന്നത്. ആറ്റിപ്ര വില്ലേജിൽപ്പെട്ട കുളത്തൂരാണ് ഫ്ളാറ്റ് വന്നിരിക്കുന്നത്. പൊതുപ്രവർത്തകൻ പാലപ്പൂര് സുരേഷ് തുടർച്ചയായി നൽകിയ പരാതികളോടെയാണ് ഫെഡറൽ ടവർ വിവാദത്തിലേക്ക് ഉയർന്നത്. റവന്യൂ വിജിലൻസ് അന്വേഷണം വന്നതും സുരേഷിന്റെ പരാതികൾ അധികരിച്ച് തന്നെയാണ്. മൂന്നു വർഷം മുൻപ് ഈ കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ ഈ പ്രശ്നത്തിൽ നിയമപരമായി നടപടികൾ സ്വീകരിച്ച് സുരേഷ് രംഗത്തുണ്ട്.
ആറ്റിപ്ര വില്ലേജിൽപ്പെട്ട 544/3, 544/26, 544/22, 544/231, 525/21, 525/23, 544/24, 544/251, 525/2131,544/5, 544/2 എന്നീ സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയിലെ നിർമ്മാണമാണ് വിവാദമാകുന്നത്. 2017 മുതൽ അധികാരികൾക്ക് നിരന്തരം നൽകിയ പരാതികൾ ചവറ്റുകുട്ടയിൽ തള്ളിയാണ് വില്ലേജ് അധികാരികളുടെയും കോർപറേഷൻ അധികൃതരുടെ സംരക്ഷണയോടെ ഫെഡറൽ ടവർ ഉയർന്നത്. ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കെട്ടിപ്പൊക്കപ്പെട്ട കെട്ടിടത്തിനു അംഗീകാരം ലഭിക്കുന്ന അവസ്ഥയാകും. ആറ്റിപ്ര വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം 544/3, 544/22, 544/2 എന്നിവയിൽപ്പെട്ട സ്ഥലങ്ങൾ പുരയിടത്തിലാണ് ഉൾപ്പെടുന്നത്. 544/23, 544/24, 544/25, 544/5 എന്നീ സർവേ നമ്പരിൽപ്പെട്ട സ്ഥലങ്ങൾ നിലത്തിലാണ് ഉൾപ്പെടുന്നത്. ഈ സ്ഥലങ്ങൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഈ സ്ഥലത്തിനു പുരയിടം എന്ന രീതിയിലാണ് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയത്. ഇതാണ് നിയമം ലംഘിച്ച് കെട്ടിടം ഉയരാൻ കാരണമായത്.
ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ബാങ്കിന്റെ ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റിയുടെ പേരിലാണ് ഹൗസിങ് പ്രോജക്റ്റ് വന്നിരിക്കുന്നത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ച് വയൽ നികത്തിയാണ് ഇവിടെ ഫെഡറൽ കാപ്പിറ്റൽ പടുത്തുയർത്തിരിക്കുന്നത്. ഇത് റവന്യൂ വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. ഈ കാര്യത്തിൽ വിശദ റിപ്പോർട്ടും റവന്യൂ വിജിലൻസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ അധികൃതരും ആറ്റിപ്രയിലെ മുൻ വില്ലേജ് ഓഫീസറും ഒത്തുകളിച്ചതോടെയാണ് കെട്ടിടം യാഥാർത്ഥ്യമായത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് ലോൺ എടുക്കാൻ എന്ന പേരിൽ അന്നത്തെ ആറ്റിപ്ര വില്ലേജ് ഓഫീസർ സുമേഷ് നായർ നൽകിയ സർട്ടിഫിക്കറ്റാണ് ഫെഡറൽ കാപ്പിറ്റൽ ഉയരാൻ സഹായിച്ചത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയത്. പുരം/നിലയിടം എന്ന ഫോം ഉപയോഗിക്കാതെ നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം മാത്രം ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് പുരം/നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം ആയിരുന്നു. ലോൺ ആവശ്യത്തിനായി മാത്രം നൽകിയ സർട്ടിഫിക്കറ്റ് ആയതിനാലാണ് ഈ ഫോം ഉപയോഗിച്ചത് എന്നാണ് വിജിലൻസ് ഓഫീസർ വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ലോൺ ആവശ്യത്തിനു നൽകിയ സർട്ടിഫിക്കറ്റ് അത് ഏത് എന്നുപോലും നോക്കാതെ ബിൽഡിങ് പെർമിറ്റ് നൽകിയ കോർപറേഷൻ അധികൃതരുടെ നടപടികൾ നിരുത്തരവാദപരമാണ്-വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാനപരമായ പരിശോധനകൾ ഈ വിഷയത്തിൽ കോർപറേഷൻ നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഫെഡറൽ കാപ്പിറ്റൽ പണിയാൻ കഴക്കൂട്ടം ഫെഡറൽ ബാങ്ക് ശാഖയിലേക്ക് ലോൺ ആവശ്യത്തിനായി മാത്രം നല്‍കിയതാണ് എന്നാണ് വില്ലേജ് ഓഫീസർ വെളിപ്പെടുത്തിയത്. എന്നാൽ ഇതേ സർട്ടിഫിക്കറ്റ് തന്നെയാണ് കോർപ്പറേഷൻ ഓഫീസിലേക്കും കെട്ടിട നിർമ്മാണ അപ്പ്രൂവലിനായി പോയത്. ഈ സർട്ടിഫിക്കറ്റ് പ്രകാരം തന്നെ കോർപറേഷൻ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്നും കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും വലിയ പാകപ്പിഴകൾ ഫെഡറൽ ടവർ നിർമ്മാണത്തിൽ വന്നു എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തൽ. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പിഴ ആരും അറിയാതെ തിരുത്തി എങ്ങിനെയും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ തന്നെയാണ് കോർപറേഷന്റെ നീക്കം. ഇതിനായി ഈ മാസം മുപ്പതിന് കോർപറേഷൻ വിളിച്ച് ചേർക്കുന്ന അദാലത്തിൽ ഫെഡറൽ ടവർ പ്രശ്നം കൂടി ഉയർത്തിയിട്ടുണ്ട്. ഈ അദാലത്തിൽ പരിഗണിക്കപ്പെടെണ്ട വിഷയമല്ല ഫെഡറൽ ടവർ പ്രശ്നമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ അദാലത്തിൽ തന്നെ വിഷയം പരിഗണിക്കാനാണ് കോർപറേഷൻ നീക്കം.
ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റി അധികൃതർ നൽകുന്ന വിശദീകരണം:
എല്ലാ വിധ അംഗീകാരത്തോടെയുമാണ് ഫെഡറൽ കാപ്പിറ്റൽ നിർമ്മിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. റവന്യൂ വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. പുരയിടമായ ഭൂമിയിൽ തന്നെയാണ് കെട്ടിടം വന്നിരിക്കുന്നത്. ഒരു കുഴപ്പവുമില്ല. സൊസൈറ്റിയുടെ പ്രദീപ് പറയുന്നു.
Stories you may Like
- കാണാതായ ആദർശിനെ കണ്ടെത്തിയത് കുളച്ചലിലെ കോഴിക്കടയിൽ നിന്നും
- ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- രാഷ്ട്രീയ നിലപാടെടുക്കാൻ കർഷക ഉച്ചകോടി തൃശ്ശൂരിൽ
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 11ന്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍