'ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് കേരളരാഷ്ട്രീയത്തിന്റെ രീതി; കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് പറഞ്ഞ് എന്തേ ഇവരാരും തെരുവിൽ ഇറങ്ങിയില്ല; പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേണ്ടി ഇവരാരും പ്രതികരിച്ച് കണ്ടില്ല; പൗരത്വ നിയമം നടപ്പിലാക്കിയത് പോലും അന്നത്തെ കോൺഗ്രസ് സർക്കാരാണ്; ഇവിടെ ആരെങ്കിലും ബോംബ് വച്ചെന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല'; കേരളത്തിലെ മുസ്ലീങ്ങൾക്ക് ഗവർണർ എന്നും മാതൃക; ഷൂട്ട് അറ്റ് സൈറ്റിൽ സെൻകുമാർ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും സത്യസന്ധരായ ഡിജിപിമാരിൽ ഒരാളാണ് ടിപി സെൻകുമാർ. റിട്ടയർ ചെയ്തതിന് ശേഷം സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എപ്പോഴും വിവാദങ്ങളുടെ ഒരുവശത്ത് അദ്ദേഹം ഉണ്ടാകും.സമൂഹ മാധ്യമങ്ങളിലെ തെറിവിളികൾക്കോ ഭീഷണികൾക്കോ നിശബ്ദനാക്കാൻ കഴിയാത്ത ശബ്ദമാണ് ടി പി സെൻകുമാറിന്റേത്. തന്റെ നിലപാടുകൾ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും അദ്ദേഹത്തിന് എക്കാലവും കഴിയാറുണ്ട്.
ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. രോഹിങ്യൻ അഭയാർത്ഥികൾക്ക് വേണ്ടി വാദിക്കുന്നവരും പൗരത്വ ബില്ലിനെതിരെ പടപൊരുതുന്നവരും എന്തുകൊണ്ട് കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടിയോ പാക്കിസ്ഥാനിലെ പീഡനം അനുഭവിക്കുന്ന ഹിന്ദുജനവിഭാഗങ്ങൾക്ക് വേണ്ടിയോ സംസാരിക്കുന്നില്ലെന്ന അദ്ദേഹം ചോദിക്കുന്നു. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
പൗരത്വഭേദഗതി നിയമത്തെ പൂർണമായും താങ്കൾ യോജിക്കുന്നുണ്ടോ ?
പൗരത്വ നിയമത്തിനെ പൂർണമായും പിന്തുണയ്ക്കുന്ന ആളാണ് ഞാൻ. പൗരത്വ നിയമത്തിൽ വന്നിരിക്കുന്ന ആറാമത്തെ ഭേദഗതി മൂന്ന് രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്നവർക്ക് അഞ്ച് വർഷം ഇന്ത്യയിൽ ജീവിച്ചാൽ കൊടുക്കുന്ന പൗരത്വമാണ്. ഇത് ഗാന്ധിയും, അംബേക്കറും, രാജേന്ദ്രപ്രസാദും, നെഹ്‌റുവുമെല്ലാം പറഞ്ഞതാണ്. 2003ൽ ഇതിനായി ഒരു കമ്മിറ്റി നിലവിൽ വന്നു. കബിൽ സിബൽ അടക്കം മെമ്പർമാരായിരുന്നു. ആ കമ്മിറ്റിയിൽ കൃത്യമായി പറയുന്നുണ്ട് അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണം എന്ന്. അവരൊക്കെ തന്നെ ഇപ്പോൾ മാറ്റി പറയുന്നു. ഈ രാജ്യങ്ങളിലുണ്ടായിരുന്ന 22 ശതമാനം ഹിന്ദു ജനസംഖ്യ രണ്ട് ശതമാനത്തിൽ താഴെയായി. അതിൽ ആർക്കും വിഷമമില്ല. കാശ്മീരിൽ അഞ്ച് വർഷം ഇതുപോലെ അലഞ്ഞവരെ തെരുവിൽ പീഡിപ്പിച്ചപ്പോഴും ഇവർക്ക് വിഷമമില്ലായിരുന്നല്ലോ. ഇത് ചോദ്യം ചെയ്യുമ്പോഴാണ് സെൻകുമാർമാർ രാജ്യത്തുണ്ടാകുന്നത്.
നീതിപൂർവ്വമായ നടപടി മാക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും എടുക്കുകയാണ ചെയ്യേണ്ടത്. ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് ഇവരുടെ രീതി. എന്തുകൊണ്ട് കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് ഇവരാരും പറഞ്ഞില്ല. ഇപ്പോഴത്തെ ഇന്ത്യൻ പൗരനേയും ഇത് ബാധിക്കുന്നില്ല. എൻ.ആർ.സി എന്നു പറയുന്നത് 1951ൽ വേണ്ടി വന്നതാണ്. അത് തുടർച്ചായിട്ട് ഉണ്ടാകുമായിരുന്നെങ്കിൽ ഈ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് സർക്കാരാണ് അത് തുടരാതിരുന്നത്. ആസാമിൽ ഉണ്ടായിരുന്ന എൻ.ആർ.സി ഇപ്പോഴുണ്ടാകുന്ന എൻ.ആർ.സും വ്യത്യസ്തമാണ്. ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് മൂന്നും നാലും വകുപ്പുകൾ പറയുന്നത് പോലെ ജനനം കൊണ്ടോ, പാരമ്പര്യം കൊണ്ടോ പൗരത്വം കളയാൻ ആർക്കും അവകാശമില്ല. നിങ്ങൾ ഒരു തീവ്രവാദിയാണ് എന്നു സങ്കൽപ്പിക്കുക. നിങ്ങൾ ഇവിടെ ആരെയെങ്കിലും ബോംബ് വച്ചു എന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല. ഇന്ത്യൻ ഒർജിനിലുള്ളവർക്ക് രജിസ്േ്രടഷനും, നച്ചുറലൈസേഷൻ വഴി പൗരത്വം നേടാം. ഇവിടെ ചിന്തിക്കേണ്ടത് രോഹിഗ്യകൾക്ക് വേണ്ടി സമരം ചെയ്യുന്നവർ പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് വേണ്ടി സമരം ചെയ്യുന്നില്ല.
മതം എടുത്ത് പറയുന്നത് ഇന്ത്യൻ ഭരണഘടനയുടെ സത്വത്തിന് ചേർന്നതാണോ?
മൂന്ന് രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷം എന്ന് പറയുന്നുണ്ടെങ്കിലു കൃത്യമായി നിർവചിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ കണ്ണിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആരാണോ അവരെ മാത്രമേ പരിഗണിക്കുകയുള്ളു എന്ന പ്രശ്‌നമാണ്.
അതിന് ക്യത്യത വരുത്താൻ തന്നെയാണ് നിയമം എടുത്ത് പറയുന്നത്. ഭരണഘടനയ്ക്ക് അനുശ്രിതമായി തന്നെയാണ് പറയുന്നത്. മതരാജ്യം വേണമെന്ന് പറഞ്ഞ് പോയവർ അവിടെ പീഡനം ഉണ്ടെന്ന് പറഞ്ഞ് വരുന്നതിന്റെ ആവശ്യകത എന്താണ്. മാലിയിൽ നിന്ന് വരുന്ന മുസ്ലിമിനോ, മലേഷ്യയിൽ നിന്ന് വരുന്ന മുസ്ലിമിനേയോ ഇത് ബാധിക്കുന്നുണ്ടോ ഇല്ലല്ലോ? നുഴഞ്ഞു കയറി വരുന്നവർക്കേ ഈ നിയമം എതിരായി വരുന്നുള്ളു. പീഡനം കൊണ്ട് വരുന്നവർക്കാണ് പ്രത്യേക പരിഗണന കൊടുത്തിട്ടുള്ളത്.
ശ്രീലങ്കയിൽ നിന്ന് വരുന്ന പൗരന്മാർക്ക് പൗരത്വം നൽകുന്നില്ലല്ലോ?
മുൻപ് ഉഗാണ്ടയിലിൽ നിന്ന് വന്ന ഹിന്ദു പൗരന്മാർക്ക് ഇന്ദിരാഗാന്ധി പൗരത്വം കൊടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ഭാഷയായിരുന്നു പ്രശ്‌നം. ആ പ്രശ്‌നം ഇപ്പോൾ ഇല്ല. എല്ലാവരേയും തിരിച്ചെടുക്കാൻ അവർ സന്നദ്ധരാണ്. തമിഴ്‌നാട്ടിലെ തടങ്കൽ പാളയത്തിലാണ് ഇവർ. റോഹിങ്യൻ മുസ്ലിങ്ങളെ ബർമ്മക്കാർ അവരുടെ പൗരത്വം ഉണ്ടായിട്ട് പോലും അംഗീകരിക്കുന്നില്ല.അവരെ ബംഗ്ലാദേശിൽ നിന്ന് അങ്ങോട്ട് കുടിയേറിയവരായിട്ടാണ് കണക്കാക്കുന്നത്. 57 മുസ്ലിം രാജ്യങ്ങളുണ്ടായിട്ട് ഒരു രാജ്യം പോലും ഇവരെ സ്വീകരിക്കുന്നില്ല? അതിന്റെ കാരണം എന്താണ്? ഈ സമരം ചെയ്യുന്നവർക്ക് ഇന്ത്യ ഒന്നായിരിക്കണമെന്ന് യാതൊരു താൽപര്യവുമില്ല. ഇന്ത്യയിൽ പ്രത്യേകം ആളുകളെ ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായി അഖണ്ഡമായി ഇരിക്കണമെന്ന് ഇവർക്ക് യാതൊരു താൽപര്യവുമില്ല.
ഇന്ത്യയിൽ ജനിച്ചവർക്ക് പ്രശ്‌നം ഇല്ല എന്ന് പറയുമ്പോഴും ഇന്ത്യക്കാരനാണ് എന്ന് തെളിക്കേണ്ട ബാധ്യത വരികയല്ലേ?
ഒരു രേഖയുമില്ലാത്ത ട്രൈബൽ വിഭാഗം ആണെങ്കിൽ പോലും അവർക്ക് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. അതിന് അവർക്ക് ഒരു റെക്കോർഡുണ്ട്. ഒരു രേഖയുമില്ല എന്ന് ഒരാൾ പറയുകയാണ് എങ്കിൽ അവൻ നുഴഞ്ഞുകയറ്റക്കാരനാണ് എന്നു തന്നെയാണ് അർത്ഥം.
കാർഗിൽ യുദ്ധഭടൻ പുറത്തായത് വലിയ വാർത്തയായല്ലോ? ഇത് പൗരത്വം തെളിക്കുന്നതിനെ ബാധിക്കുകയല്ലേ?
അതിന് ക്യത്യമായ ഉത്തരം തരാം. പൗരത്വം തെളിയിക്കുന്നതിന് പതിനാറ് രേഖയാണ് ആസാമിൽ മുന്നോട്ട് വച്ചത്. ആധാർ നിർബന്ധമാക്കിയ സമയത്ത് കേണൽ ഒരു രേഖയും സമർപ്പിക്കാതെയിരുന്നു. അതിനാലാണ് ആദ്യത്തെ തവണ അദ്ദേഹത്തിന് ആധാർ ലഭിക്കാതെ വന്നത്. രണ്ടാം തവണ ഇദ്ദേഹം സമർപ്പിച്ച രേഖ 1967ൽ ജനിച്ച അദ്ദേഹം 1977ൽ പട്ടാളത്തിൽ തേർന്ന രേഖയാണ് സമർപ്പിച്ചത്. ഇത് നോക്കുന്നത് കോൺഗ്രസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള ആളുകളാണ്. കോൺഗ്രസ് സർക്കാർ നിയമിച്ച 25,000ത്തിലധികം ഓഫീസർമാരാണ് ഈ രേഖകൾ പരിശോധിച്ചത്. 11 വയസിൽ നിങ്ങൾ പട്ടാളത്തിൽ ചേർന്നോ എന്ന ചോദ്യം വന്നപ്പോൾ അദ്ദേഹം സമർപ്പിച്ച രേഖ വ്യാജമാണെന്ന് സർക്കാരിന് മനസിലായിട്ടുണെങ്കിൽ അത് സ്വാഭാവികമാണ്.
1988ൽ ആയിരിക്കണം അദ്ദേഹം ജനിച്ചത്. അപ്പീൽ നൽകിയെങ്കിലും അത് പരിഗണിക്കുന്ന സമയം വരുന്നതേയുള്ളു. സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന സംവിധാനമാണ് ഇത്. കേന്ദ്ര സർക്കാരിനോ, ആസാം സർക്കാരിനോ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. സുപ്രീംകോടതി സമ്മതിച്ചാൽ മാത്രമേ ആ ലിസ്റ്റിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കു. ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കൊച്ചാപ്പയുടെ മക്കൾ ഇതുപോലെ രേഖ സമർപിക്കാതെ ഇരുന്നു. ഞങ്ങൾ പ്രസിഡന്റിന്റെ ആളുകളാണ് എന്ന് പറഞ്ഞിട്ട് അവിടെ കാര്യമുണ്ടോ?
പ്രശ്‌നങ്ങൾ പരിഹരിച്ചിട്ട് പോരായിരുന്നു രാജ്യത്ത് നിയമം നടപ്പിലാക്കുന്നത് ?
ഇത് 70 വർഷം മുൻപേ ചെയ്യേണ്ടതായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ നിയമം 1951ൽ തന്നെ നടപ്പിലാക്കിയിരുന്നെങ്കിൽ വളരെയധികം സുരക്ഷയും എല്ലാവർക്കും പൗരത്വ കാർഡും ലഭിച്ചേനെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പൗരത്വ കാർഡ് ഉണ്ട്. ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും, അഫിഗാനിസ്ഥാനിലും വരെ പൗരത്വ കാർഡ് ഉണ്ട്. നമുക്ക് മാത്രം ഇതൊന്നും ബാധകമാകാത്തത് എന്താണ്. അന്നത്തെ തലമുറ അത് ചെയ്തില്ല. അത് ഒരു കമ്യൂണിറ്റിയെ ഉദ്ദേശിച്ച് നടത്തുകയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. രാജ്യത്തെ മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കുമെല്ലാം ഈ നിയമം ഒരുപോലെയാണ്. കേരളത്തിൽ സർക്കാർ പറയുന്നുണ്ട് എൻ.പി ആർ നടപ്പിലാക്കില്ലെന്ന്. അച്ഛന്റെ പേര് എഴുതില്ല, അമ്മയുടെ പേര് എഴുതില്ല എന്നൊക്കെ ആളുകൾ പറയുകയാണ്. ഇതൊക്കെ എഴുതാതിരുന്നാൽ ആ വ്യക്തിക്ക് ഒന്നും കിട്ടാതെ വരും. ഈ സർക്കാർ എന്താണ് പറയുന്നത് എന്ന് അവർക്ക് തന്നെ ബോധ്യമില്ല. ആർട്ടിക്കിൾ 131 അനുസരിച്ച് സിവിൽ സ്യൂട്ട് കൊടുത്തു. ആർട്ടിക്കിൾ 131 പറയുന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ അത് മൗലികപരമായ കാര്യങ്ങൾക്കായി നൽകുന്നതല്ല. സർക്കാർ പറയുന്നത് ആർട്ടിക്കിൽ 14, 21, 25, എന്നീ വകുപ്പുകളെ ലംഘിച്ചിരിക്കുന്നു എന്നൊക്കെയാണ്. അത് ഒരു സ്‌റ്റേറ്റിന് നൽകാൻ കഴിയുന്ന കാര്യമല്ല. അത് വ്യക്തിഗതമാണ്.
പാർലമെന്റിന്റെ പൂർണ അധികാരമുള്ള ഒരു വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയത് പോലും തെറ്റാണ്. നിയമസഭാ റൂൾസിന്റെ സി,ഡി എന്നിവ വായിക്കുക, നമ്മളെ ബാധിക്കാത്ത ഒരു വിഷയത്തിൽ നമ്മൾ പ്രമേയം ഉണ്ടാക്കരുത്. കോടതിയിൽ കിടക്കുപന്ന വിഷയത്തിൽ പ്രമേയം പാസാക്കുന്നത് തെറ്റാണ്. 119 സി. ഡി അനുസരിടച്ച് പ്രമേയം വരാൻ പാടില്ല. നിയമപ്രകാരം ഇത് ഗവർണറെ അറിയിക്കണം എന്നതും നിയമമാണ്. ഗവർണർ എന്നത് സംസ്ഥാനത്തിന്റെ തലവനാണ്. കേന്ദ്ര സർക്കാർ നിയോഗിച്ച വ്യക്തിയാണ്.
ജേക്കബ് തോമസിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ചട്ടലംഘനം നടത്തി എന്ന് കാണിച്ച ഓൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ ശുപാർശ വച്ചത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ്. സർക്കാർ ജേക്കബ് തോമസിനോട് കാണിച്ചത് തെറ്റായ നടപടിയാണ്. അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കേസുകൾ എന്തുമായിക്കൊള്ളട്ടെ. പേഴ്സണൽ കാര്യങ്ങൾ പ്രതികരിക്കുന്നില്ല. അദ്ദേഹം സർക്കാർ നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെ സമർപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം.
ഡിസപ്ലിൻ ആൻഡ് അപ്പീൽ റൂൾ അനുസരിച്ചുള്ളൊരു നടപടിയാണിത്. ഇത് മേജർ പണിഷ്മെന്റായിട്ടാണ് കൂട്ടുന്നത്. കേന്ദ്ര സർക്കാരാണ് നടപ്പിലാക്കേണ്ടത്. അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിന്റെ കേസിലെ പ്രതികളോ എന്തെങ്കിലുമൊക്കെ ആയിരുന്നു,. അതുകൊണ്ട് തന്നെ അന്വേഷണം പ്രഹസനമാണ്. അത് ഇതിതുവരെ അദ്ദേഹത്തിന് അറിവുണ്ടായിരിക്കണം എന്നറിയില്ല. നിങ്ങളുടെ ഈ പരിപാടി വഴിയെങ്കിലും അദ്ദേഹം അറിയട്ടെ.
എന്റെ കേസിലെ പ്രതികൾ ആയിരുന്നവർ പിന്നീട് എന്നേക്കുറിച്ച് അന്വേഷിക്കുക എന്നത് തന്നെ ചിന്തിക്കുക. സ്വാഭാവികമായും നീതി വിതൂരമായിരിക്കും. വനിതാ കളക്ടർ പൗരത്വ ബില്ലിൽ പ്രതികരണം നടത്തി. ഞാൻ വ്യക്തിപരമായി എതിർക്കുന്നു എന്നതാണ് പ്രസ്ഥാവന.വയനാട് കളക്ടർക്ക എങ്ങനാണ് അത് പറയാൻ സാധിച്ചത്. അവർക്കെതിരെ എന്ത് നടപടിയുണ്ടായി. വ്യക്തിപരമായി അവർക്ക് പറയാനുള്ള ്അധികാരമാണത്. അല്ലെങഅകിൽ പിന്നെ ജേക്കബ് തോമസിന് കൊടുത്ത അതേ തരംതാഴ്‌ത്തൽ എന്തുകൊണ്ട് അവർക്കും കൊടുക്കുന്നില്ല.
ജേക്കബ് തോമസ് ബുക്ക് എഴുതി, അത്തരം ലിറ്റററി കാര്യങ്ങൾക്ക് അനുവാദം ആവശ്യമില്ല. എ.ഡി.ജി.പി ശ്രിലേഖ എഴുതിയ ബുക്കിൽ ഞാൻ തന്നെ അന്വേഷണം നടത്തിയിട്ടുണ്ട്. ആലപ്പുഴയിൽ അവർ എസ്‌പിയായി ഇരിക്കുമ്പോൾ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ കേസ് നൽകിയതോടെയാണ് വിവാദമായത്.
ഹൈക്കോടതി എന്നോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അങ്ങനൊരു സംഭവമില്ലെന്നും നുണയാണ് എഴുതിയിരിക്കുന്നതെന്നും കണ്ടെത്തേണ്ടി വന്നു. സ്രാവുകൾക്കൊപ്പം നീന്തുന്ന എന്ന ബുക്കിൽ എന്താണ് പരാമർശമുള്ളത്. അതിന് തരംതാഴ്‌ത്താൻ എന്താണുള്ളതെന്ന് മനസിലാകുന്നില്ല. ഒരുറിട്ടൺ വാണിങ്ങാണ് അതിന് വണ്ടിയിരുന്നതെത്-സെൻകുമാർ പ്രതികരിക്കുന്നു. വൈരാഗ്യബുദ്ധിയോടെ മാത്രമാണ് സർക്കാർ അദ്ദേഹത്തിന് എതിര നീങ്ങിയത്. സസ്പെൻഷൻ കാലത്തെ ശമ്പളം പോലും നൽകണം എന്ന് നിയമത്തിലുണ്ട്.
ഗവർണറുടേത് എടുത്ത് ചാട്ടമാണ് ആക്റ്റിവിസമാണ് എന്ന് തോന്നുന്നുണ്ടോ?
ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും നല്ല ഗവർണറായി ഞാൻ സല്യൂട്ട് ചെയ്യുകയാണ് അദ്ദേഹത്തെ. ഇത്രയും ഗഹനമായിട്ട് ഖുറാനും അറബിക്കും സംസ്‌കൃതവും ഏത് മതകാര്യങ്ങൾ പോലും കൃത്യമായി പറയുന്ന ഒരാളാണ് അദ്ദേഹം. 1985 മുതൽ അദ്ദേഹത്തിനെ അറിയാം. ഇത്രയും നട്ടെല്ലുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. കൃത്യമായി നിയനമത്തെ നിർവചിച്ച് പറയാൻ അദ്ദേഹത്തിന് അറിയാം. അദ്ദേഹം ഒരു ദേശീയ മുസ്ലിമാണ്. എല്ലാ മുസ്ലിങ്ങളും അങ്ങനെ ചെയ്താൽ നമ്മുടെ നാട് വളരെ മികച്ച ഒരുനാടായി മാറും. തീവ്രവാദി ഗ്രൂപ്പുകളിലേക്ക് പോകരുത്. തീവ്രവാദമുള്ളിടത്തെല്ലാം എന്ത് ഹീനമായ ജീവിതമാണ് നേരിടുന്നതെന്ന് നമുക്ക് അറിയാമല്ലോ. സിറിയയും ലിബിയയും പോലെ ആകാൻ നമ്മുടെ നാടിനെ അനുവദിക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍