ജലവൈദ്യുതി പദ്ധതിക്കായി പെൻസ്റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന തന്ത്രപ്രധാനമായ ഭൂമി: പുല്ല് കൃഷിക്കായി സ്ഥലം എടുക്കുമ്പോൾ ഉയർന്നത് വൻ കെട്ടിടങ്ങൾ; വ്യവസ്ഥ ലംഘിച്ച് പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കി കളക്ടറും; കെട്ടിപൊക്കിയ റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ : പള്ളിവാസലിൽ വ്യവസ്ഥ ലംഘിച്ചതിനു പഞ്ചായത്തിലെ 3 റിസോർട്ടുകളുടെ പട്ടയങ്ങൾ റദ്ദാക്കിയ ഇടുക്കി കലക്ടർ എച്ച്.ദിനേശ് ഉത്തരവ് ഇറക്കിയത്. പട്ടയം റദ്ദാക്കിയ മൂന്നു റസോർട്ടുകൾക്കും 1964 ഭൂപതിവ് ചട്ടം അനുസരിച്ചാണ് പട്ടയം അനുവദിച്ചത്. കൃഷി ആവശ്യ തെരുവുപുല്ല് കൃഷിക്ക് എന്നായിരുന്നു പട്ടയത്തിലെ വ്യവസ്ഥ. എന്നാൽ കൃഷി ആവശ്യത്തിനായി പട്ടയ വ്യവസ്ഥയിൽ ഭൂമിയിൽ റിസോർട്ടുകൾ കെട്ടിപൊക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്നാണ് നടപടിയെടുത്ത് പട്ടയങ്ങൾ കളക്ടർ റദ്ദാക്കിയത്.
എന്നാൽ, വ്യവസ്ഥ ലംഘിച്ച് പള്ളിവാസലിൽ കെട്ടിപൊക്കിയ റിസോർട്ടുകൾക്ക് പട്ടയങ്ങൾ റദ്ദാക്കിയ കളക്ടറുടെ നടപടിക്കെതിരെ സിപിഎം രംഗത്തെത്തിയത്. ഇടുക്കിയിലെ ഭൂവിനിയോഗനിയമങ്ങൾ ഭേദഗതി ചെയ്ത് ഉടൻ സർക്കാർ തീരുമാനം ഉണ്ടാകുമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വെള്ളിയാഴ്ച കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ അറിയിച്ചിരുന്നു. പിറ്റേന്നു തന്നെ ജില്ലയിലെ 3 പട്ടയങ്ങൾ റദ്ദാക്കിയ കലക്ടറുടെ നടപടി സർക്കാർ നയങ്ങൾക്കെതിരാണെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സർക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയത്തിൽ ഉദ്യോഗസ്ഥനടപടി ഉണ്ടായത് അംഗീകരിക്കാനാകില്ല.
കലക്ടറുടെ നടപടി അനുചിതമാണെന്നും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കലക്ടർ തിടുക്കത്തിൽ നടപടിയെടുത്ത് മൂന്നു പട്ടയങ്ങൾ റദ്ദാക്കിയതു സർക്കാർ പരിശോധിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. അതേസമയം, വിജിലൻസ് അന്വേഷണത്തിൽ നിയമലംഘനം നടന്നതായി കണ്ടെത്തി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നുവെന്നും സർക്കാർ നിർദേശപ്രകാരമാണു റിസോർട്ടുകൾക്കെതിരെ നടപടിയെടുത്തതെന്നും കലക്ടർ ദിനേശൻ വ്യക്തമാക്കി വന്നിരുന്നു.
പള്ളിവാസൽ വില്ലേജിൽ 1193 പ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന 0.347 ഹെക്ടർ സ്ഥലത്ത് പണിതിരിക്കുന്ന ആംബർ ഡേൽ ഏഴു നിലയും 4703 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള കൂറ്റൻ റിസോർട്ട് ആണ്. മുമ്പ് പ്ലം ജൂഡി ആയിരിക്കുമ്പോൾ തന്നെ നിർമ്മാണങ്ങളെ ചൊല്ലി വിവാദങ്ങളുയർന്നിരുന്നു. മറ്റൊരു റിസോർട്ടിൽ റീസർവേ 1/14 ൽ തന്നെ 1334 നമ്പർ തണ്ടപ്പേരിലുള്ള 10 നിലകളും, സെല്ലാർ ഏരിയയുമുള്ള കെട്ടിടത്തിന്റെ നിർമ്മാണം സ്റ്റോപ്പ് മെമോ നൽകിയതിനെത്തുടർന്ന് നിലച്ചിരുന്നു. 0.4451 ഹെക്ടർ ഭൂമിയാണ് ഇതിനുള്ളത്. മൂന്നാമത്തെ റിസോർട്ടിൽ റീസർവേ 1/14 ൽ തണ്ടപ്പേർ നമ്പർ 1410 പ്രകാരം 0.3306 ഹെക്ടർ സ്ഥലത്ത് ഏഴ് നിലകളും, സെല്ലാർ ഏരിയയുമുള്ള കെട്ടിടത്തിന്റെയും പണികൾ സ്റ്റോപ്പ് മെമോയെത്തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കൺമുന്നിൽ കൃഷി ഭൂമിക്ക് ലഭിച്ച പട്ടയത്തിന്റെ മറവിലാണ് ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയത്. പള്ളിവാസലിൽ ഇന്നലെ മൂന്നു റിസോർട്ടുകളുടെ പട്ടയം റദ്ദാക്കാൻ ജില്ലാ കലക്ടർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമ്പോഴും യഥാർഥപ്രശ്നം ബാക്കിയാവുന്നു. പട്ടയ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് ഇപ്പോൾ പട്ടയം റദ്ദാക്കിയിരിക്കുന്നത്. എന്നാൽ പള്ളിവാസൽ ജലവൈദ്യുതിക്കായി പെൻസ്റ്റോക്ക് പൈപ്പുകൾ കടന്നു പോകുന്ന തന്ത്രപ്രധാനമായ കെ.എസ്.ഇ.ബി ഭൂമിക്ക് നടുവിൽ ഇത്തരം റിസോർട്ടുകൾക്ക് എങ്ങനെ പട്ടയം നേടാനായി എന്ന ചോദ്യം ബാക്കിയാണ്.
പള്ളിവാസൽ മേഖലയിലെ വ്യാജപട്ടയങ്ങളുടെ നിർമ്മിതി, അവയുടെ കൈമാറ്റം, അവ ഉപയോഗിച്ചുള്ള അനധികൃത നിർമ്മാണം എന്നിവയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയതും ചട്ടലംഘനം കണ്ടെത്തിയതും. തുടർ നടപടി കളക്ടർ സ്വീകരിച്ചതും. അതേസമയം, മൂന്നാർടൗണിന്റെ ഹൃദയഭാഗത്തുള്ള ഏക്കറുകണക്കിന് സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് റിപ്പോർട്ട് സർക്കാർ മുക്കിയെന്നാണ് ആരോപണം. എംഎൽഎൽ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിൽ പോലും കെ.എസ്.ഇ.ബിയുടെയും പി.ഡബ്ല്യൂ.ഡിയുടെയും ഒരു തുണ്ട് ഭൂമി ബാക്കിയില്ലെന്നാണ് സീചന ലഭിക്കുന്നത്. വി എസ് സർക്കാരിന്റെ കാലത്തെ ദൗത്യം കഴിഞ്ഞപിന്നാലെ കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസത്തിനുവേണ്ടി നടത്തിയ സർവേയിലാണ് ഇതു കണ്ടെത്തിയത്.
പള്ളിവാസൽ, ചിത്തിരപുരം, മൂന്നാർ ടൗൺ കോളനി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് ഇത്തരത്തിൽ കൈയേറിയിരിക്കുന്നത്. എസ്. രാജേന്ദ്രൻ എംഎൽഎ. കെ.എസ്.ഇ.ബി ഭൂമി കൈയേറിതായി വിജിലൻസ് റിപ്പോർട്ട് നൽകുകയും ഇതു സംബന്ധിച്ച് എംഎൽഎ നിയമസഭയിൽ വിശദീകരണംനൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പട്ടയം റദ്ദാക്കിയ പ്ലം ജൂഡി ഉൾപ്പെടെയുള്ള മൂന്ന് റിസോർട്ടുകൾ പള്ളിവാസൽ ടണലിന് ഭീഷണിയാണെന്ന് 2010ൽ റിപ്പോർട്ട് നൽകുകയും സ്റ്റോപ് മെമോ നൽകിയതുമാണ്. ഇതിനെ അവഗണിച്ചാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
Stories you may Like
- ഇടുക്കി ജില്ലാ പട്ടയമേള 11 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
- ആധാരമോ പാട്ടച്ചീട്ടോ ഇല്ലെങ്കിലും പട്ടയം നൽകാം
- അപേക്ഷിച്ച എല്ലാവർക്കും പട്ടയം നൽകുമെന്ന് എം.ബി. രാജേഷ്
- ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു; മുഖ്യമന്ത്രി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍