ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
മറുനാടൻ ഡെസ്ക്
ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ജസ്സ മാടശ്ശേരിയും ദയ അച്ചുവും എത്തിയതോടെ കളികളെല്ലാം മാറിയിരിക്കയാണ്. ഹൗസിൽ എത്തി രണ്ട് ദിവസം മാത്രം പിന്നിടുമ്പോൾ ജസ്ല മാടശ്ശേരിയാണ് ഷോയുടെ ശ്രദ്ധാകേന്ദ്രം. ജസ്ലയുടെ നിലപാടുകൾക്കും ബുദ്ധിപൂർവ്വമായ ഇടപെടലുകൾക്കും മുന്നിൽ മറ്റ് മത്സരാർത്ഥികൾ നിഷ്പ്രഭരായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ഷോയെ മുന്നോട്ടു നയിക്കുന്ന പ്രധാനികൾ രജത് കുമാറാണ്.
ജസ്ലയുടെയും ദയ അച്ചുവിന്റെയും രണ്ട് പേരുടെയും വരവ് വലിയ മാറ്റമാണ് ബിഗ് ബോസിൽ ഉണ്ടാക്കിയിരിക്കുന്നത്. ജസ്ല ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചത് ഡോ.രജിത്ത് കുമാറിനെയായിരുന്നു. പലവിധ കാര്യങ്ങളുടെ പേരിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളായിരുന്നു വീട്ടിൽ ഉണ്ടായത്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടായത്. ആദ്യം ഉടക്കം പിന്നീട് സൗഹൃദത്തിലേക്കുമാണ് രജത്തും ജസ്ലയും പോകുന്നത്. ഒരു വശത്ത് അടി കൂടമ്പോൾ തന്നെ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്. നീയൊരു അറേബ്യൻ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടർ അടിച്ചിരുന്നു. ശേഷം ഫുക്രുവിനോട് സംസാരിച്ച് കൊണ്ടിരിക്കവേ നിന്റെ ഒരു സ്ക്രൂ അഴിഞ്ഞ് പോയെന്ന് പറഞ്ഞെത്തുകയാണ് രജിത്ത്.
ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാൻ ചാടുകയാണെങ്കിൽ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാൻ ജസ്ല പിന്നാലെയും ഓടി. രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാൻ കഴിയുക.
രാവിലെ തന്നെ രജിത്തിന്റെ സംസാരവിഷയം ജസ്ല ആയിരുന്നു. ഫുക്രുവിനോടായിരുന്നു അഭിപ്രായപ്രകടനം. ജീൻസ് ഇട്ടാൽ ഗർഭപാത്രം താഴെപോകും എന്ന രജിത്തിന്റെ വീടിന് പുറത്തെ അഭിപ്രായപ്രകടനം ജസ്ല വീട്ടിൽ എത്തിച്ചകാര്യം ഫുക്രു രജിത്തിനോട് അവതരിപ്പിച്ചു. ജീൻസ് ടൈറ്റ് അല്ലേ ഗർഭപാത്രം താഴെ പോകില്ലല്ലോ എന്ന് മറുപടി കൊടുക്കണ്ടേ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. നിലപാടുകൾ മാറിച്ചവിട്ടുന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. എന്തായാലും ഇത്തരം വിഷയങ്ങളിൽ ഫുക്രുവിന്റെ പിന്തുണ ഉറപ്പിച്ചാണ് രജിത് സംസാരം അവസാനിപ്പിച്ചത്.
മോണിങ് ടാസ്ക് വീണ്ടും സജീവമായ കാഴ്ചയും ഇന്നുണ്ടായിരുന്നു. ജസ്ല ആണ് ക്ലാസ് നയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ എങ്ങനെ വൈറൽ ആക്കാം എന്നതായിരുന്നു വിഷയം. ജസ്ലയുടെ നിലപാടുകളെയും മുൻപ് പ്രതികരിച്ചിട്ടുള്ള വിഷയങ്ങളെയും പുറത്തെടുത്താണ് മത്സരാർത്ഥികൾ ഈ വിഷയത്തിൽ ജസ്ലയിൽ നിന്ന് അറിവുകൾ ശേഖരിച്ചത്. ജസ്ലയുടെ പുരോഗമന ചിന്താഗതികളെ അത്രകണ്ട് അംഗീകരിക്കാൻ കഴിയില്ലെന്ന തരത്തിലായിരുന്നു വീണയുടെയും കൂട്ടരുടെയും ടാസ്കിലെ പ്രകടനം. എന്നാൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സാൻഡ്രയടക്കമുള്ളവർ ഒരുക്കമായിരുന്നു.
ജസ്ലയും രജിത്തും തമ്മിലുള്ള കൊമ്പുകോർക്കലായിരുന്നു ഈ ദിനത്തിൽ ഏറ്റവുമധികം നടന്നത്. ലുങ്കിയും ഷർട്ടും ധരിച്ച് സ്ത്രീകൾ പുരുഷന്മാരായി കഴിഞ്ഞു എന്നുതുടങ്ങിയ ഡയലോഗുകൾ രജിത്തിനെ ജസ്ലയുടെ മുന്നിൽ കുടുക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രജിത്തിന്റെ ധാരണകളെ ചോദ്യം ചെയ്യുകയായിരുന്നു വീട്ടിലെ പുതിയ താരം. ഞാൻ കുളിക്കട്ടെ എന്ന് പറഞ്ഞ് നൈസ് ആയി രക്ഷപെടുന്ന രജിത്തിനെയാണ് കണ്ടത്. എന്നാൽ നിങ്ങൾ പറയുന്ന കപട സയൻസ് ഞങ്ങൾ വിശ്വസിക്കണം എന്ന് പറഞ്ഞാൻ അംഗീകരിക്കില്ലെന്ന് ജസ്ല നിലപാട് വ്യക്തമാക്കി.
രജിത്തിനെതിരെയുള്ള അംഗത്തിൽ ജസ്ലയുടെ പ്രധാന പിന്തുണ ഒരുപക്ഷെ രഘുവായിരിക്കും. ജസ്ല എത്തുന്നതിന് മുമ്പും രജിത്തുമായി ആശയപരമായ സംവാദങ്ങളിൽ ഏർപ്പെട്ട ഏക വ്യക്തി രഘു മാത്രമായിരുന്നു. ജസ്ലയുടെയും രഘുവിന്റെയും നിലപാടുകളിലെ പൊരുത്തം ഗുണം ചെയ്യുന്നതായി കളിയിൽ പ്രതിഫലിച്ചു തുടങ്ങി. ജസ്ലയുടെ രാവിലത്തെ പ്രസംഗത്തെ ഒരു സമയം അഭിനന്ദിച്ചും നിമിഷങ്ങൾക്കകം വൾഗർ എന്നും അഭിപ്രായപ്പെട്ട രജിത്തിനെ രഘു പൊളിച്ചു.
രഘുവിന്റെ ഇടപെടൽ രജിത്തിനെ വലിയൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആണും പെണ്ണും കെട്ടനിലയിൽ സംസാരിക്കരുത് എന്നായിരുന്നു രഘുവിനോടുള്ള രജിത്തിന്റെ ഡയലോഗ്. ഇത് വലിയ തിരിച്ചടി ആകുമെന്നുറപ്പ്. ഈ ഡയലോഗ് ട്രാൻസ്ജെൻഡേഴ്സിനെ അവഹേളിക്കുന്നതാണെന്നും ആണും പെണ്ണം അല്ലാത്ത ഒരു ജെൻഡർ ഇല്ല എന്നാണോ രജിത് പറയുന്നതെന്നും ജസ്ല ആഞ്ഞടിച്ചു. ഇതേ വിഷയത്തിൽ രജിത് നടത്തിയ മുൻകാല പരാമർശങ്ങൾ ഈ സമയം ജസ്ല പുറത്തെടുത്തു.
ഇവിടെ തന്നേക്കാൾ പ്രായം കുറഞ്ഞ ചില മത്സരാർഥികൾ ചെയ്യുന്നതുപോലെ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് നടക്കാനോ പ്രണയിച്ചിരിക്കാനോ ഒന്നും തനിക്ക് പറ്റില്ലെന്നായിരുന്നു ജസ്ലയുമായി സംസാരിക്കവെ രജിത്തിന്റെ ഒരു പ്രസ്താവന. എന്നാൽ വസ്ത്രധാരണവും പ്രണയവുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളല്ലേയെന്നും അതിലെന്താണ് പ്രശ്നമെന്നുമായിരുന്നു ജസ്ലയുടെ മറുചോദ്യം. താനൊരു അദ്ധ്യാപകനാണെന്നും അതിന്റേതായ രീതികളിലേ മുന്നോട്ടുപോകാൻ കഴിയൂ എന്നും രജിത്തിന്റെ മറുപടി. എന്നാൽ ജസ്ല വിടാൻ ഭാവമില്ലായിരുന്നു. 'അദ്ധ്യാപകന് പ്രണയമില്ലേ. അദ്ധ്യാപകൻ മനുഷ്യനല്ലേ. നിങ്ങൾ ഒരു ബയോളജി സാറല്ലേ. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ', ജസ്ല ചോദിച്ചു.
തനിക്ക് പത്തൻപത്തഞ്ച് വയസ്സാവുകയാണെന്നും പ്രണയത്തിന്റെ സമയം കഴിഞ്ഞെന്നുമായിരുന്നു ഇതിനോടുള്ള രജിത്തിന്റെ മറുപടി. എന്നാൽ പ്രണയം എന്ന വികാരത്തിന് കാലമോ സമയമോ ലിംഗമോ ഉണ്ടോ എന്നായിരുന്നു ജസ്ലയുടെ മറുചോദ്യം. പ്രായം കൂടുമ്പോൾ നമ്മൾ അതിന്റെ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ് രജിത് ആ വിഷയത്തിലെ ചർച്ച അവസാനിപ്പിച്ചു. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാത്തവരെന്ന പ്രതിച്ഛായയാണ് ജസ്ലയ്ക്കും ദയയ്ക്കും സോഷ്യൽ മീഡിയയിലുള്ളത്. അതുകൊണ്ടു തന്നെ ജസ്ലക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഫാൻസുകാരും സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ജസ്ല ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഷേയിലെ താരമായിക്കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്