സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുകയും ജിഎസ്ടി നിരക്ക് ഉയർത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി ഇടിത്തീ ആയത് സ്വർണ വിപണന രംഗത്തെ പരമ്പരാഗത വ്യാപാരികൾക്ക്; അധികപണം നൽകി സ്വർണം വാങ്ങാൻ മടിച്ചവർ കൂടുമാറിയത് സമാന്തര വിപണിയിലേക്ക്; സർക്കാറിന് കിട്ടേണ്ട നികുതിയും വെട്ടിച്ച് കേരളത്തിൽ സ്വർണത്തിന്റെ ബ്ലാക്ക് മാർക്കറ്റ് വളരുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണ വിപണന രംഗത്ത് സമാന്തരവ്യാപാരം തഴച്ചു വളരുന്നു. സ്വർണ വിപണിയിൽ അധീശത്വമുള്ള ഹോൾസെയിൽ കച്ചവടം റീട്ടെയിൽ കച്ചവടമാകുന്നതും ഇപ്പോഴത്തെ പുതുപുത്തൻ കാഴ്ച്ചയായി മാറുകയാണ്. സ്വർണം ഇറക്കുമതി നിയന്ത്രിക്കാൻ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുകയും ജിഎസ്ടി നിരക്കുകൾ ഉയർത്തുകയും ചെയ്ത കേന്ദ്രസർക്കാർ നടപടികളാണ് സ്വർണ വിപണിയെ ഇപ്പോൾ കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുന്നത്. സ്വർണവിപണിയിൽ ഇപ്പോൾ ചലനങ്ങൾ ശക്തമാണ്. സ്വർണത്തിന്റെ വില കുത്തനെ കൂടുകയും ചെയ്തിട്ടുണ്ട്. 26 ശതമാനം വളർച്ചയാണ് ഒരു വർഷംകൊണ്ട് സ്വർണ വിപണിയിൽ വന്നത്. കഴിഞ്ഞ ജനുവരിയിൽ ഗ്രാമിന് 2900 രൂപയുണ്ടായിരുന്ന സ്വർണത്തിനു ഈ ജനുവരിയിൽ ഗ്രാമിന്റെ വില 3700 രൂപയായി. ഗ്രാമിന് 750 രൂപയുടെ വ്യത്യാസമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പക്ഷെ ഏറ്റവും വലിയ പ്രശ്നം സ്വർണക്കച്ചവടം സമാന്തര വിപണിയിലേക്ക് മാറി എന്നതാണ്.
സ്വർണത്തിനു ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയപ്പോൾ അത് പോഷിപ്പിച്ചത് സമാന്തര വിപണിയെയാണ്. ടൺ കണക്കിന് സ്വർണമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാന്തരവിപണിയിൽകൂടി ഒഴുകി നടക്കുന്നത്. പന്ത്രണ്ടര ശതമാനമാണ് സ്വർണത്തിനുള്ള ഇപ്പോഴത്തെ ഇറക്കുമതി തീരുവ. കഴിഞ്ഞ യുപിഎ സർക്കാരുകളുടെ കാലത്ത് ഒട്ടുമില്ലാതിരുന്ന ഇറക്കുമതി തീരുവയാണ് ഇപ്പോൾ പന്ത്രണ്ടര ശതമാനമായത്. ഈ ഇറക്കുമതി തീരുവ സ്വർണവ്യാപാരികളുടെ നെഞ്ചത്തടിക്കുമ്പോൾ സ്വർണക്കടത്തുകാർ ഇത് അവസരമാക്കി മാറ്റുകയാണ്. സ്വർണം പക്ഷെ മാർക്കറ്റിൽ എത്തിയാൽ ജിഎസ്ടി മൂന്നു ശതമാനമാണ്. കേരളത്തിൽ എത്തിയാൽ അര ശതമാനം പ്രളയ സെസും. ഇതൊന്നുമില്ലാതെ ബ്ലാക്കിൽ കച്ചവടം നടത്താമെന്ന് വന്നതോടെയാണ് ഉപഭോക്താക്കൾ വിപണിയെ നോക്കുകുത്തിയാക്കി സ്വർണം സമാന്തര വിപണിയിൽ നിന്നും പണം കൊടുത്ത് വാങ്ങുന്നത്. ഇതോടെ സ്വർണകച്ചവടം ബ്ലാക്ക് മാർക്കറ്റിലേക്ക് നീങ്ങുകയും ചെയ്തു. സ്വർണത്തിനു ഇറക്കുമതി തീരുവ കൂട്ടിയതോടെ എങ്ങിനെയും ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിൽ സ്വർണം എത്തിക്കാനുള്ള പ്രവണത അധികരിക്കുകയാണ് ചെയ്തത്. ഇതോടെ അനധികൃതമായി സ്വർണമെത്താനും തുടങ്ങി.
വ്യാപാരത്തിൽ വൻ ഇടിവാണ് സ്വർണവ്യാപാരികൾ നേരിടുന്നത്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനു പന്ത്രണ്ടര ശതമാനം നികുതി. മൂന്നു ശതമാനം ജിഎസ്ടി, പ്രളയ സെസ്. ഇതെല്ലാം ഇവർ ചുമത്തപ്പെടുന്നത് സ്വർണവിലയിലാണ്. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി സ്വർണം വാങ്ങുന്നവർക്കും ബിഎംഡബ്ലുവിൽ വന്നിറങ്ങുന്നവർക്കുമൊന്നും ഈ വിലവർധന രസിക്കുന്നില്ല. ഇതെല്ലാം ഒഴിവാക്കി തനി തങ്കം തന്നെ വലിയ വിലക്കിഴിവിൽ ബ്ലാക്ക് മാർക്കറ്റിൽ ലഭിക്കും. പിന്നെയെന്തിന് സ്വർണവ്യാപാരികളിൽ നിന്ന് ജിഎസ്ടിയും പ്രളയ സെസും നൽകി വാങ്ങണം എന്ന ചിന്ത കുബേര-ദരിദ്ര ഭേദമില്ലാതെ ഉപഭോക്താക്കളിൽ ശക്തമാണ്. അതുകൊണ്ട് തന്നെ വിലക്കുറവുള്ള വഴികളാണ് മിക്കവരും തേടുന്നത്. സ്വർണ്ണത്തിനു ജിഎസ്ടി വന്നതോടെ 50 ശതമാനം മുതൽ 60 ശതമാനം വരെ കച്ചവടം കുറഞ്ഞിട്ടുണ്ട്. ഒന്നേകാൽ ലക്ഷം ആളുകൾക്ക് കേരളത്തിൽ മാത്രം ജോലി നഷ്ടവും വന്നിട്ടുണ്ട്. സ്വർണ വിപണി നിശ്ചലമായതോടെ അനുബന്ധ മേഖലയിലും തൊഴിൽ നഷ്ടം വന്നിട്ടുണ്ട്. നേരായ രീതിയിൽ കച്ചവടം ചെയ്യുന്ന കടകളിൽ ഇപ്പോൾ ആൾത്തിരക്കില്ല. മിക്കവരും വലിയ വിലക്കിഴിവിൽ സ്വർണം സമാന്തരവിപണിയിൽ നിന്ന് വാങ്ങുന്നു. ജിഎസ്ടിയും സെസുമൊന്നും നൽകേണ്ട ആവശ്യവുമില്ല. സ്വർണം വിപണനം നടത്തുന്നവർക്കും വൻ ലാഭം. ബ്ലാക്കിൽ നിന്നും ഒഴുകുന്ന സ്വർണമാണ് കച്ചവടം നടത്തുന്നത്. ഈ രീതിയിലുള്ള വിപണിയുടെ പോക്ക് ഹോൾസെയിൽ-റീട്ടെയിൽ വ്യത്യാസമില്ലാതെ എല്ലാവരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കള്ളക്കടത്ത് കുറയ്ക്കാൻ കൊണ്ടുവന്ന കസ്റ്റംസ് ഡ്യൂട്ടിയും ഉയർന്ന ജിഎസ്ടി നിറയ്ക്കും സ്വർണ്ണക്കടത്ത് കേരളത്തിൽ കൂട്ടുകയാണ്. സ്വർണത്തിൽ നിന്നും വരുമാനം കൂട്ടാൻ ദുബായ് അധികൃതരും അഞ്ചു ശതമാനം ഡ്യൂട്ടി സ്വർണത്തിനു കൂട്ടിയിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാരിന്റെയും ദുബായ് അധികൃതരുടെയും കണക്കുകൂട്ടൽ തെറ്റിച്ച് സ്വർണക്കടത്ത് വാ പിളർത്തുകയാണ് ചെയ്തത്. കേന്ദ്രങ്ങൾ മാറി എന്നുമാത്രം. ദുബായിൽ അഞ്ചു ശതമാനം ഡ്യൂട്ടി വന്നതോടെ സ്വർണ കടത്ത് നടത്തുന്നവർ മലേഷ്യയും സിംഗപ്പൂരും തിരഞ്ഞെടുത്തു. ദുബായിലെ വരുമാനം കുറഞ്ഞപ്പോൾ സിംഗപ്പൂരും മലേഷ്യയിലും വരുമാനം കൂടി. സ്വർണം ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം തീരുമാനം കൊണ്ട് വന്നപ്പോൾ സ്വർണ്ണക്കടത്ത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു. ഇതാണ് സമാന്തര വിപണിയെ പരിപോഷിപ്പിച്ചത്.
ജിഎസ്ടിയും സെസുമൊന്നുമില്ലാതെയുള്ള അനുകൂല അന്തരീക്ഷമാണ് സ്വർണക്കടത്തുകാർക്ക് ലഭിച്ചത്. ഇതവർ പരമാവധി ഉപയോഗിക്കുന്നുമുണ്ട്. സ്വർണക്കടത്ത് പതിന്മടങ്ങു കൂടുകയാണ് ചെയ്തിരിക്കുന്നത്. മലേഷ്യയിൽ നിന്നും സിംഗപ്പൂർ നിന്നും ഒഴുകുന്ന സ്വർണം ചെന്നൈ എയർപോർട്ട് വഴിയാണ് മുംബയിലും കേരളത്തിലും എത്തുന്നത്. കേരളത്തിലെ എയർപോർട്ടുകൾ വഴിയും ഡൽഹി-മുംബൈ എയർപോർട്ടുകൾ വഴിയും ഒഴുകുന സ്വർണ്ണത്തിന്റെ കടത്തും കൂടിയിട്ടുണ്ട്. സ്വർണം വിപണിയിലൂടെ ഒഴുകുക തന്നെയാണ് ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം നെടുമ്പാശേരിയിൽ നിന്ന് മാത്രം എയർ കസ്റ്റംസ് 132 കിലോ സ്വർണമാണ് പിടികൂടിയത്. കേരളത്തിലെ എയർപോർട്ടുകളിലെ സ്വർണമൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അധികം വർദ്ധിച്ചുവെന്നാണ് ഡിആർഐഅധികൃതരും മറുനാടനോട് പറഞ്ഞത്.
ഇതൊന്നും മനസിലാക്കാത്തവരാണ് ജിഎസ്ടി റെയിഡിനു ഇറങ്ങുന്നത്. സ്വർണ്ണത്തിനു ജിഎസ്ടി വന്നതോടെ 50 ശതമാനം മുതൽ 60 ശതമാനം വരെ കച്ചവടം കുറഞ്ഞതും ഒന്നേകാൽ ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടവും വന്നതുമോന്നും റെയിഡിന് എത്തുന്നവർ മനസിലാക്കുന്നില്ല. അവർക്ക് ജിഎസ്ടി വഴിയുള്ള വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നു. സ്വർണത്തിൽ നിന്നുള്ള ജിഎസ്ടിയില്ലാതെ വ്യാപാരികൾ കച്ചവടം നടത്തുന്നുണ്ടോ? വേറെ ഏത് രീതിയിലാണ് ഇവർ കച്ചവടം നടത്തുന്നത്? അവർ കണക്കുകൾ തലനാരിഴ കീറി പരിശോധിക്കുകയാണ്. ഇപ്പോൾ ഗത്യന്തരമില്ലാതെ വ്യാപാരികൾ ചൂണ്ടിക്കാണിക്കുകയാണ് കടയുടെ ഉൾവശത്തേക്ക്. ഒഴിഞ്ഞു കിടക്കുന്ന കസ്റ്റമർ ഇരിപ്പിടങ്ങളിലേക്ക്. ഒപ്പം വിരൽ ചൂണ്ടൽ നടത്തുന്നത് സമാന്തര വിപണിയിലേക്കും.
വാറ്റിനെയും അതിനു ശേഷം വന്ന ജിഎസ്ടിയെയുമാണ് സ്വർണവ്യാപാരികൾ പഴി ചാരുന്നത്. മുൻപ് കോംപൗണ്ടിഗ് നികുതിയായിരുന്നു. അത് ഇത്തരം ഒരു ക്രൈസിസ് സൃഷ്ടിച്ചിരുന്നില്ല. ഇപ്പോൾ അനുബന്ധമായി നോട്ടു നിരോധനവും വിപണിയിലെ മാന്ദ്യംകൂടിയുണ്ട്. ഇതെല്ലാം തളർത്തുന്നത് യഥാവിധി സ്വർണം കച്ചവടം നടത്തുന്ന യാഥാസ്ഥിതികാരായ കച്ചവടക്കാരെയും. പ്രതിസന്ധിയുടെ മുൾമുനയിലാണ് വ്യാപാരികൾ. നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അവർക്ക് ഒരു ധാരണയുമില്ല. ഇവരുടെ മൂക്കിന്റെ തുമ്പത്ത് നിന്ന് തന്നെയാണ് സമാന്തരവിപണി ജിഎസ്ടിയും പ്രളയസെസും ഇല്ലാതെ ഇവരുടെ വ്യാപാരം തട്ടിയെടുക്കുന്നത്. സ്വർണ വിപണിയിലെ ഈ അവസ്ഥ ദൂരവ്യാപകമായ വിനാശകരമായ ഫലങ്ങൾ സൃഷ്ടിക്കും എന്ന് തന്നെയാണ് നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരികൾ വിശദമാക്കുന്നതും.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിയ എസ്ഐക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്