'കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും..ഫോട്ടോ എടുത്ത് തിരിച്ചുവരും; നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും; ജെഎൻയുവിലും ജാമിയയിലും ഉള്ളവർ ആഹ്വാനം ചെയ്യുന്ന പോലെ പൗരത്വ നിയമത്തിനെതിരെ എല്ലാവരെയും കൂട്ടിയുള്ള സമരമൊന്നും വേണ്ട; ഒരഞ്ചുലക്ഷം പേരെ സംഘടിപ്പിച്ചാൽ അസമിനെ ഒരുമാസത്തേക്കെങ്കിലും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം': രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഷർജീൽ ഇമാം ആരാണ്?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജെഎൻ യുവിലെ ഈ വിദ്യാർത്ഥിയുടെ അറസ്റ്റ് വാർത്ത വന്നയുടൻ എല്ലാവരും ചോദിക്കുന്നു ആരാണ് ഈ ഷർജീൽ ഇമാം? ജനുവരി 25 ന് ശേഷം അഞ്ചു സംസ്ഥാനങ്ങളാണ് ഈ വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റമടക്കം പല ഗുരുതര കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തി. യുഎപിഎ പ്രകാരവും കേസെടുത്തിട്ടുണ്ട്. അധികം ആരും അറിയാത്ത ഷർജീൽ ഇമാമാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
അസമിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന വിവാദ പ്രസംഗത്തെ ചൊല്ലിയാണ് ക്രൈംബ്രാഞ്ച് ഷർജീലിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കൽ) 505 ( സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തൽ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 16 ന് അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടത്തിയ വിവാദ പ്രസംഗത്തിന് യുപി പൊലീസ് ഷർജീലിനെതിരെ വേറെ കേസ് എടുത്തിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അസം പൊലീസും ഇയാൾക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്.
ഷർജീലിന്റെ ഫേസബുക്ക് പോസ്റ്റ് പ്രകാരം താൻ പാറ്റ്ന സ്വദേശിയാണെന്നും സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലും ഡൽഹി ജിപിഎസ് വസന്ത് കുഞ്ജിലുമാണ് പഠിച്ചതെന്നും പറയുന്നു. പിന്നീട് ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിജി ബിരുദം. ജെഎൻ യുവിൽ എത്തും മുമ്പ് കോപ്പൻഹേഗൻ സർവകലാശാലയിൽ ഐടി പ്രോഗ്രാമറായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരുകൂട്ടം വീഡിയോകളിൽ, 'നമ്മൾ എല്ലാവരും ഒന്നിച്ചുനിന്നാൽ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്താം' എന്ന് പറയുന്നുണ്ട്. 'സ്ഥിരമായി അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഒന്നോ, രണ്ടോ മാസത്തേക്ക് അത് ചെയ്യാൻ കഴിയുമെന്നും ഷർജീൽ ഇമാം വീഡിയോയിൽ പറയുന്നു. അസമിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റുക നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് സംഭവിക്കുമ്പോൾ മാത്രമേ സർക്കാർ നമ്മൾ പറയുന്നത് കേൾക്കു, എന്നും ഇയാൾ പറയുന്നുണ്ട്. അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ചാൽ വടക്കു-കിഴക്കിനെ നമുക്ക് സ്ഥിരമായി അടർത്തി മാറ്റാമെന്നും ഇയാൾ പറയുന്നു.
പ്രസംഗം അക്രമവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതെന്ന് പൊലീസ് കുറ്റം ചുമത്തുമ്പോൾ താൻ സമാധാനപരമായ ഉപരോധമാണ് ഉദ്ദേശിച്ചതെന്നാണ് ഷർജീൽ ഇമാമിന്റെ വിശദീകരണം.
ആരാണ് ഷർജീൽ ഇമാം?
ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യുകയാണ് 31 കാരനായ ഷർജീൽ ഇമാം. ഇയാൾക്കെതിരെ പൊലീസ് കേസുകൾ വന്ന ശേഷം, ഷഹീൻബാഗ് പ്രതിഷേധപരമ്പരയുടെ സഹസംഘാടകൻ എന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എംഎൻ ബിരേൻ സിങ്ങും, അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശർമയും വിശേഷിപ്പിച്ചത്. ദക്ഷിണ ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സ്ത്രീകൾ തുടർച്ചയായി നടത്തി വരുന്ന പ്രതിഷേധപരമ്പരയുടെ വോളണ്ടിയർ ആയിരുന്നു ഷർജീൽ ഇമാം
. നാൽപത് ദിവസത്തിലേറെ നീണ്ട സമരം ജനുവരി രണ്ടിന് അവസാനിപ്പിക്കുകയാണെന്ന് ഷർജീൽ പ്രഖ്യാപിച്ചെങ്കിലും സ്ത്രീകൾ അത് നിഷേധിച്ചിരുന്നു. ജനുവരി 25 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധത്തിന്റെ സംഘാടകനായി അങ്ങനെ ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടാൻ ആവില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഏതെങ്കിലും മാധ്യമത്തിലെ വളച്ചൊടിക്കപ്പെട്ട കഥയുമായി തങ്ങളുടെ പ്രതിഷേധത്തെ കൂട്ടിക്കെട്ടേണ്ട എന്നാണ് പ്രതിഷേധക്കാർ കടുപ്പിച്ച് പറഞ്ഞത്.
ഷർജീലിനെതിരെയുള്ള കേസുകൾ
ഷർജീലിനെതിരെ കേസ് ചുമത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ നാലും ഭരിക്കുന്നത് ബിജെപിയാണ്. അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ്. ഡൽഹിയിലും പൊലീസ് കേന്ദ്ര സർക്കാരിന് കീഴിലാണല്ലോ. ജനുവരി 25 ന് അസം പൊലീസാണ് ഷർജീലിനെതിരെ ആദ്യം കേസെടുത്തത്. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ. അതേ ദിവസം തന്നെ അലിഗഡ് പൊലീസും കേസെടുത്തു. മണിപ്പൂരും, ഡൽഹിയും, അരുണാചലും പിന്നാലെ കേസെടുത്തു.
യുപി ഒഴിച്ചുള്ള സംസ്ഥാനങ്ങൾക്ക് ഷർജീലിന്റെ അലിഗഡിലെ പ്രസ്താവന തങ്ങളുടെ മേഖലയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് തെളിയിക്കേണ്ടി വരും.
എന്താണ് ഷർജീൽ അലിഗഡിൽ പറഞ്ഞത്?
ജനുവരി 16 ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വിവാദം തുറന്നുവിട്ടത്. 'നമുക്ക് ഒരു അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം, സ്ഥിരമായി അല്ലെങ്കിൽ പോലും ഒരുമാസത്തോളമെങ്കിലും'. ഈ പ്രസംഗത്തിന്റെ വീഡിയ വൈറലാവുകയും ചെയ്തു. തന്റെ 40 മിനിറ്റ് പ്രസംഗത്തിൽ, ഷർജീൽ ഇമാം കോൺഗ്രസ്, ആം ആദ്മി, ജെഎൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ എന്നിവരെ വിമർശിക്കുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ ജെഎൻയുവിലും ജാമിയയിലുമുള്ളവർ വിശാലാടിസ്ഥാനത്തിൽ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തോടുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട് പ്രസംഗത്തിൽ.
അസമിലെ മുസ്ലീങ്ങളുടെ ദുരിത സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ട്രാക്കുകളിൽ കല്ലുവയ്ക്കാനും, റോഡുകൾ തടയാനും ആഹ്വാനം ചെയ്യുന്നു. വടക്ക്-കിഴക്കിനെ ഇന്ത്യയിലെ മറ്റിടങ്ങളുായി ബന്ധിപ്പിക്കുന്ന ഇടനാളി മുസ്ലിം മേധാവിത്വ മേഖലയാണ്. കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും, ഫോട്ടോ എടുത്ത് തിരിച്ചുവരും. നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും. ഇങ്ങനെയാണ് ഷർജീലിന്റെ വാക്കുകൾ. എന്നാൽ, അറസ്റ്റിലായ ശേഷം താൻ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് ഷർജീലിന്റെ ന്യായം.
ജനുവരി 26 ന് ഡൽഹി, യുപി ബിഹാർ പൊലീസ് ബിഹാറിലെ വസതിയിൽ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഷർജീലിനെ കണ്ടുകിട്ടിയിരുന്നില്ല. തന്റെ മകൻ നിരപരാധിയെന്നാണ് ഷർജീലിന്റെ അമ്മ അഫ്സാൻ റഹീം വാർത്താ ഏജൻസിയോട് പറഞ്ഞത്.
ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ്. ജഹാനാബാദിൽ നിന്നാണ് ഷർജീൽ ഇമാമിനെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ അറിയിച്ചു. ബിഹാർ സ്വദേശിയായ ജെഎൻ യു വിദ്യാർത്ഥിയെ തിരയാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിരുന്നു. ചരിത്ര പഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ ഇമാം. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍