ബാലഭാസ്കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാൾ; ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജരായിരിക്കെ പണം ഏറെ അടിച്ചുമാറ്റിയ വില്ലൻ; സംശയനിഴലിൽ ആയത് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ആയതോടെ; ഡിആർഐക്ക് മുമ്പാകെ ജൂണിൽ കീഴടങ്ങിയിട്ട് ജാമ്യമെടുത്ത് മുങ്ങിയ സൂത്രക്കാരൻ; ഒളിവിൽ കഴിഞ്ഞ വിഷ്ണു സോമസുന്ദരം കോടതിയിൽ കീഴടങ്ങി; എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങിയത് സിബിഐ അറസ്റ്റ് ഭയന്ന്; വിഷ്ണു ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലും
എം മനോജ് കുമാർ
തിരുവനന്തപുരം: കാറപകടത്തിൽ കൊല്ലപ്പെട്ട സംഗീത സംവിധായകൻ ബാലഭാസ്കറിന്റെ മാനേജറും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. നേരത്തെ സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ ഇയാൾ ജാമ്യമെടുത്ത് ശേഷം മുങ്ങുകയായിരുന്നു. ബാലഭാസ്കറിന്റെ മരണം സിബിഐ ഏറ്റെടുത്തതിനെ തുടർന്ന് ഇയാൾ അറസ്റ്റ് ഭയന്നിരുന്നു. ഇതാണ് കീഴടങ്ങലിന് കാരണമെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു.ബാലഭാസ്കറിന്റെ മറ്റൊരു സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രകാശ് തമ്പി നേരത്തെ അറസ്റ്റിലായിരുന്നു.കേസിൽ നേരത്തെ അറസ്റ്റിലായവർ വിഷ്ണുവിനെതിരെ മൊഴി നൽകിയിരുന്നു.
ബാലഭാസ്ക്കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാളാണ് വിഷ്ണു സോമസുന്ദർ. വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വർണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജർ ആയിരുന്നു വിഷ്ണു സോമസുന്ദർ. ഫിനാൻസ് മാനേജർ ആയിരിക്കുന്ന വേളയിൽ ബാലുവിന്റെ മുഴുവൻ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതിൽ പ്രധാന പങ്കാളികളായത്. ഇവർക്ക് ബാലുവിന്റെ മരണത്തിൽ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
ഇതേ രീതിയിൽ ദുരൂഹമായി കുടുംബം കാണുന്നതാണ് മരിക്കുന്നതിനു അഞ്ചാറു മാസം മുൻപ് ബാലു എടുത്ത എൽഐസി പോളിസി. ഈ പോളിസിക്ക് പിന്നിലും വിഷ്ണു തന്നെയായിരുന്നു. വിഷ്ണുവിന്റെ ഒരു ബന്ധുവാണ് ഈ പോളിസി എടുപ്പിച്ചത്. 40 ലക്ഷം രൂപയുടെ പോളിസി ആണിത്. പുനലൂരിൽ നിന്നാണ് ബാലുവിനെ ഈ പോളിസി എടുപ്പിച്ചത്. വർഷത്തിൽ ഒരു തവണ മാത്രം അടയ്ക്കുന്ന പ്രീമിയം ആണിതിന്. ഒരൊറ്റ പ്രീമിയം മാത്രമാണ് അടച്ചത്. 82 ലക്ഷം രൂപ ഈ പോളിസിയിൽ വന്നു കിടക്കുന്നുണ്ട്. ബാലുവിന്റെ കുടുംബം ദുരൂഹമായി കാണുന്ന പോളിസിയാണിത്.
അവിടുത്തെ എൽഐസി ഓഫീസറുടെ അക്കൗണ്ടിൽ നിന്നുമാണ് ഈ പ്രീമിയം തുക അടച്ചത് എന്നാണ് കുടുംബം അറിയുന്നത്. ഒറിജിനൽ ഫോമിൽ ബാലുവിന്റെ ഒപ്പിലും കുടുംബം വ്യത്യാസം കണ്ടിരുന്നു. എന്തുകൊണ്ട് ബാലുവിനെക്കൊണ്ട് വിഷ്ണു പോളിസി എടുപ്പിച്ചു. എന്തിനു അത് പുനലൂരിൽ പോയി എടുപ്പിച്ചു? ആ പ്രീമിയം തുക അടച്ചത് ഡെവലപ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ കൂടിയായത് എന്തു കൊണ്ടാണ്. ആ പോളിസി എടുത്തിട്ട് മാസങ്ങൾക്കകം തന്നെ ബാലു മരണപ്പെട്ടത് യാദൃശ്ചികമായി ഞങ്ങൾ കാണുന്നില്ല. ഇവരെല്ലാം ബാലുവിനെ കരുതിക്കൂട്ടി കൊല്ലുകയായിരുന്നു. ഇതാണ് കുടുംബം കരുതുന്നതും മറുനാടനോട് പറഞ്ഞതും.
സ്വർണ കടത്ത് കേസിൽ പ്രതികളായതോടെയാണ് ഇവർ ബാലുവിന്റെ മരണത്തിലും സംശയ നിഴലിൽ അകപ്പെട്ടത്. എയർപോർട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വർണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്. ആദ്യം വിഷ്ണു അറസ്റ്റിലായപ്പോൾ കൊഫേപോസെ ഈ കേസിൽ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോൾ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആർഐ ഓഫീസിൽ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.
ബാലഭാസ്ക്കറിന്റെ മരണശേഷം ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ബാലുവിന്റെ കുടുംബവും തമ്മിലുള്ള അകൽച്ച വർധിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കുടുംബം ഇടപെടുന്നത് ലക്ഷ്മിക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെയാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ബാലുവിന്റെ കുടുംബം അകന്നു മാറിയത്. അതേസമയം ബാലുവിന്റെ മരണത്തിനു ഉത്തരവാദികളായി തങ്ങൾ കരുതിയിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമൊക്കെയായി ലക്ഷ്മി കൈകോർക്കുന്നത് നിസ്സഹായരായി ബാലുവിന്റെ കുടുംബത്തിനു നോക്കിനിൽക്കേണ്ടിയും വന്നു.
കോളേജ് കാലം മുതലാണ് ബാലുവും വിഷ്ണുവും തമ്മിൽ ബന്ധം വരുന്നത്. ബാലുവിന്റെ തൊട്ടടുത്ത വീട്ടിലായിരുന്നു വിഷ്ണുവിന്റെ താമസം. പിന്നീട് പോക്കുവരവുകൾ പലപ്പോഴും ഒരുമിച്ചായി. ഈ ബന്ധമാണ് പിന്നീട് ബാലുവിന്റെ ട്രൂപ്പിലെ ഫിനാൻസ് മാനേജർ എന്ന നിലയിലേക്ക് വന്നത്. ഒട്ടനവധി തവണ ബാലുവിന്റെ കാശ് വിഷ്ണു അടിച്ചു മാറ്റിയിരുന്നു. ഇത് ബാലുവിന്റെ അച്ഛൻ സി.കെ..ഉണ്ണി തന്നെ മറുനാടനോട് പറഞ്ഞ കാര്യമാണ്. ഈ കാര്യം ബാലുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുറച്ച് കാശ് അവനും കൊണ്ടുപോയി തിന്നട്ടെ എന്നാണ് ബാലു അച്ഛനോട് പ്രതികരിച്ചത്. ഇതോടെ കുടുംബം ഇത്തരം കാര്യങ്ങളിൽ ഇടപെടാതായി. ഇതോടെ വിഷ്ണുവിനു സർവസ്വാതന്ത്ര്യം കൈവരുകയും ചെയ്തു. സൺ ബിൽഡേഴ്സ് ഫ്ളാറ്റിന്റെ ഇന്റീരിയർ വർക്കിനു ഒരുപാട് പണം വിഷ്ണു വാങ്ങി.
ഇതിൽ വൻ തുക വെട്ടിപ്പ് നടത്തിയിരുന്നു. ഇത് ബാലുവിന് അറിയാമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കുറച്ച് അവൻ കൊണ്ടുപോയി തിന്നട്ടെ എന്ന് ബാലു പറഞ്ഞത്. ജീവിക്കാൻ വേണ്ടിയല്ലേ അവനും പെടാപ്പാട് പെടുന്നത്. അവനും കൊണ്ടുപോയി തിന്നട്ടെ' എന്ന പ്രതികരണം വന്നത് അപ്പോഴായിരുന്നു. ഇത് സംബന്ധിച്ച് അച്ഛൻ സി.കെ.ഉണ്ണി പറഞ്ഞത് ഇങ്ങനെ: ബാലുവിന്റെ കയ്യിൽ നിന്നും വൻ തുകകൾ കടം ആയി വിഷ്ണു കൈപ്പറ്റി. ഇതൊന്നും തിരികെ നല്കിയതേയില്ല. ബാലുവിന്റെ മുൻ ഡ്രൈവർ ഇപ്പോൾ ഗൾഫിലുള്ള ആൾ. അവനു ഈ കാര്യങ്ങൾ അറിയാം. ഇവൻ കുഴപ്പക്കാരനാണ്. ലക്ഷക്കണക്കിന് രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഒരു പൈസയും തിരികെ നൽകിയിട്ടില്ല-ഡ്രൈവർ എന്നോടു പറഞ്ഞിരുന്നു. ബാലുവിന്റെ അച്ഛൻ സി.കെ.ഉണ്ണി പറയുന്നു.
ബാലഭാസ്കറിന്റെ മാനേജർമാരായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണക്കടത്തു കേസിൽ റവന്യൂ ഇന്റലിജൻസ് പ്രതിചേർത്തതോടെയാണ് ബാലഭാസ്ക്കറിന്റെ മരണവും ദുരൂഹതയുടെ നിഴലിലേക്ക് മാറുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സെറീനയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. 2018 നവംബറിൽ അഭിഭാഷകനായ ബിജു വിളിക്കുകയും സ്വർണക്കടത്തിൽ സഹകരിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിക്കുകയും ചെയ്തിരുന്നതായി മൊഴി പറയുന്നു. പിന്നീട് നാട്ടിൽ നിന്നു വിഷ്ണു വിളിച്ചു. തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനടിക്കറ്റ് അയച്ചു തന്നു. തുടർന്ന് എട്ടു തവണ സ്വർണകടത്തിന് സഹായിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു.
ദുബൈ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ വിഷ്ണുവിനെയും ജിത്തുവിനെയും ഒരുമിച്ചു കണ്ടു. അപ്പോഴാണ് ഇവരെല്ലം ഒരു സംഘമാണെന്നു മനസിലായത്. വിഷ്ണുവാണ് സ്വർണം കടത്തുന്നവരുടെ ടിക്കറ്റ്, വിസ, പ്രതിഫലം തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീത, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, ഷാജഹാൻ, പ്രകാശൻ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവരാണ് സ്വർണകടത്തിയിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പിലെ എക്സ്റേയുടെ അടുത്തുണ്ടാവുന്ന ഒരു ഉദ്യോഗസ്ഥന് ഇതിൽ പങ്കുള്ളതായി വിഷ്ണു പറഞ്ഞിട്ടുണ്ട്. വിനീതയുടെ കൂടെ കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. അന്ന് വിനീതയുടെ കൈവശം സ്വർണ്ണമുണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ ഹക്കീം എന്നയാൾക്കു വേണ്ടിയാണ് സ്വർണം കടത്തുന്നത്. ഏഴെട്ടുതവണ താൻ 50 കിലോഗ്രാം സ്വർണം കടത്തിയതായും സെറീനയുടെ മൊഴി പറയുന്നു. ഇതോടെയാണ് വിഷ്ണുവിനും പ്രകാശ് തമ്പിക്കും എതിരായ കുരുക്കുകൾ മുറുകിയത്.
തുടർന്ന് ബാലഭാസ്ക്കറിന്റെ അപകടമരണത്തിനും മാനേജർമാരായിരുന്ന വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും സ്വർണ്ണക്കടത്തിനും പരസ്പര ബന്ധം ഉണ്ടോയെന്ന സംശയം ഉയർന്നു. ഇത്തരം ആരോപണങ്ങൾ ശക്തി പ്രാപിച്ചപ്പോഴാണ് ഈ ദിശയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വന്നത്. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്കർ ആശുപത്രിയിലും മരിച്ചു. പള്ളിപ്പുറത്ത് നടന്ന അപകടത്തെ കുറിച്ച് സിബിഐ അന്വേഷണം നടന്നുവരികയാണ്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്