നിങ്ങൾ നെഞ്ചുറപ്പില്ലാത്ത ഒരു ഭീരുവാണോ? അതോ അവകാശപ്പെടുന്ന പോലെ മാധ്യമ പ്രവർത്തകൻ തന്നെയാണോ? പ്രേക്ഷകർക്ക് ഇന്ന് അത് അറിയണം; ഇൻഡിഗോ വിമാനത്തിൽ വച്ച് കണ്ടു മുട്ടിയ അർണാബ് ഗോസ്വാമിയെ ലൈവ് നടത്തി വെള്ളം കുടുപ്പിച്ച് കൊമേഡിയൻ കുനാൽ കംറ; കേട്ടില്ലെന്ന് നടിച്ച് ലാപ് ടോപ്പിലേക്ക് നോക്കി റിപ്പബ്ലിക് ടിവി തലവൻ; കുനാലിനെ ആറു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോയും എയർ ഇന്ത്യയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നേഷൻ വാൻഡ്സ് നോ.... റിപ്പബ്ലിക് ടിവിയുടെ പ്രധാന ചർച്ചാ വാചകമാണ്. എന്തും ഏതും ആരേയും ചോദ്യം ചെയ്ത് രാജ്യത്തെ അറിയിക്കുന്ന രാജ്യസ്നേഹികളാണ് റിപ്പബ്ലിക് ടിവിക്ക് പിന്നിലുള്ളതെന്നാണ് അതിന്റെ തലവൻ അർണാബ് ഗോസ്വാമിയുടെ നിലപാട്. ആരോടും എന്തും എപ്പോഴും ചോദിക്കും. ഈ വാർത്താ അവതാരകന് ഒടുവിൽ പണികിട്ടുകയാണ്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിൽവെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിന് ഹാസ്യകലാകാരൻ കുനാൽ കംറയ്ക്ക് ഇൻഡിഗോ എയർലൈൻസിൽ ആറുമാസം യാത്രാവിലക്ക് വരുമ്പോൾ ചർച്ചയാകുന്നത് റിപ്പബ്ലിക് ടിവിയുടെ തലവന്റെ മൗനമാണ്.
ഇൻഡിഗോയുടെ വിലക്കിനെ പിന്തുണച്ച വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളും സമാനരീതിയിൽ കംറയ്ക്ക് യാത്രാവിലക്കേർപ്പെടുത്താൻ ആവശ്യപ്പെട്ടു. വിമാനത്തിനുള്ളിൽ പ്രകോപനപരമായ പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അതു ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കംറയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന് എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനും അറിയിച്ചു. എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അർണാബിനെ കംറ ചോദ്യംചെയ്തത്. നിങ്ങൾ ഒരു ഭീരുവാണോ മാധ്യമപ്രവർത്തകനാണോ അല്ലെങ്കിൽ ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം.
ദൃശ്യങ്ങൾ കംറ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഈ ചോദ്യങ്ങളോടൊന്നും അർണാബ് പ്രതികരിച്ചില്ല. തന്റെ ലാപ്ടോപ്പിൽ നോക്കി ഇരിക്കുകയായിരുന്നു അർണാബ് ചെയ്തത്. ഇത് വിമാനത്തിലെ സുരക്ഷയ്ക്ക് യോജിച്ചതല്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. യാത്രയ്ക്കിടെ സഹയാത്രക്കാരെ ആരും ശല്യപ്പെടുത്താൻ പാടില്ല. ഇതാണ് കുനാൽ കംറ ലംഘിച്ചത്. വിമാനത്തിലെ അന്തരീക്ഷം ആകെ മോശപ്പെടുത്തിയെന്നും അവർ വിലയിരുത്തുന്നു. അതുകൊണ്ടാണ് കുനാലിനെതിരെ നടപടി എടുത്തത്. സാധാരണ പ്രശ്നം ഉണ്ടാക്കുന്ന വിമാന കമ്പനി മാത്രമേ വിലക്ക് ഏർപ്പെടുത്താറുള്ളൂ. ഇവിടെ കേന്ദ്ര സർക്കാരിന്റെ നിലപാട് അർണാബിന് അനുകൂലമാണ്. അതിനാൽ എയർ ഇന്ത്യയും ഗൗരവത്തോടെ ഇതിനെ കണ്ടു. വിലക്കും ഏർപ്പെടുത്തി.
മോശമായ പെരുമാറ്റവും മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചെയ്തികളും അംഗീകരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല സുരക്ഷയെ ബാധിക്കുന്നതുമാണ്. ഈ വ്യക്തിക്ക് എതിരെ നടപടി സ്വീകരിക്കാൻ മറ്റു വിമാനക്കമ്പനികളോട് നിർദ്ദേശിക്കുകയല്ലാതെ മറ്റുവഴികളില്ല - ഇതായിരുന്നു കേന്ദ്രമന്ത്രി ഹർദീപ്സിങ് പുരിയുടെ ട്വീറ്റ്. ഇൻഡിഗോയുടെ ട്വീറ്റിന് കുനാൽ കംറ മറുപടി നൽകിയിട്ടുണ്ട്. ആറ് മാസം തന്നെ സസ്പെൻഡ് ചെയ്തു എന്നതിന് വളരെ നന്ദിയുണ്ട്. പക്ഷേ, മോദിജി എയർ ഇന്ത്യയെ എന്നെന്നേക്കുമായി സസ്പെൻഡ് ചെയ്തേക്കും എന്നായിരുന്നു കംറയുടെ മറുപടി. അങ്ങനെ കേന്ദ്ര സർക്കാരിനേയും വെല്ലുവിളിക്കുകയാണ് നടൻ. സ്റ്റാൻഡ് അപ് കോമഡിഷോകളിലൂടെ ശ്രദ്ധേയനായ കുനാൽ കംറ കടുത്ത ബിജെപി വിമർശകനാണ്. ഇതിന് മുൻപ് പലതവണ നരേന്ദ്ര മോദിയെയും ബിജെപിയുടെ നയങ്ങളെയും കംറ വിമർശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നിരന്തരം ബിജെപിക്ക് എതിരെ ആഞ്ഞടിക്കുന്ന കംറയുടെ പല വീഡിയോയും വൈറലായിട്ടുണ്ട്.
അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയും സ്ഥിരമായി വിമർശിക്കാറുണ്ട്. കേന്ദ്ര സർക്കാർ അനുകൂല നിലപാടിന്റെ പേരിലാണ് ഇത്. അർണബിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ താൻ ശ്രമിച്ചു എന്നും എന്നാൽ മാനസികനില തകർന്നയാൾ എന്നാണ് അർണബ് തന്നെ വിശേഷിപ്പിച്ചതെന്നും കംറ, ഇൻഡിഗോയിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കംറ വീഡിയോ പോസ്റ്റ് ചെയ്തത്. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു എന്ന് കംറ പിന്നീട് പ്രസ്താവയിൽ എഴുതി. അർണബിനോട് സംസാരിച്ച ശേഷം 20 സെക്കൻഡിൽ താൻ സ്വന്തം സീറ്റിൽ മടങ്ങിയെത്തി. ചെയ്തതിൽ തെറ്റോ മോശമായോ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
രോഹിത് വെമുലയ്ക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത കംറ ട്വീറ്റ് ചെയ്തത്. അർണബിനോട് സംസാരിക്കുന്നതിനിടയ്ക്ക് രോഹിത് വെമുലയുടെ അമ്മ രാധയെ നിങ്ങൾ ടെലിവിഷൻ ഷോയിലേക്ക് വിളിച്ച് അവരുടെ ജാതിയെക്കുറിച്ച് സംസാരിച്ചു. ഒരു അസഭ്യവാക്കിന് ശേഷം കംറ തുടർന്നു, ഈ പറഞ്ഞ വാക്ക് തെറ്റാണെന്ന് എനിക്ക് അറിയാം, അതിന്റെ പേരിൽ ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല. നിങ്ങൾ രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിക്കണം, മനസ്സാക്ഷിയുണ്ടാകട്ടെ. കുനാൽ കംറ വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് സർവകലാശാലയിൽ ജാതി അധിക്ഷേപം കാരണം 2016ൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർത്ഥിയാണ് രോഹിത് വെമുല.
ഇത് ചെയ്തത് എന്റെ ഹീറോയ്ക്ക് വേണ്ടി.... രോഹിത്തിന് വേണ്ടി എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേർ കണ്ട വീഡിയോയിൽ വിമാനത്തിൽ വെച്ചു കണ്ടുമുട്ടിയ അർണബ് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ പറയുന്നുണ്ട്. തുടർച്ചയായി അർണാബിനെ ഭീരുവെന്ന് വിളിക്കുന്ന കുനാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നു. 'നിങ്ങൾ പറയുന്ന തുക്ഡെ തുക്ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങൾക്കെന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങൾ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവർത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുൾക്ക് അറിയാൻ താത്പര്യമുണ്ട്. നിങ്ങൾ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവർത്തകനോ, നിങ്ങളാരാണെന്ന് പറയൂ അർണബ് ' കുനാൽ ചോദിച്ചിരുന്നു.
I did this for my hero...
— Kunal Kamra (@kunalkamra88) January 28, 2020
I did it for Rohit pic.twitter.com/aMSdiTanHo
'ഇത് നിങ്ങൾക്ക് വേണ്ടിയല്ല, നിങ്ങൾ നിങ്ങളുടെ പരിപാടിയിൽ ജാതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോൾ നിങ്ങൾക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കിൽ മനുഷ്യനാവുമായിരിക്കും' കുനാൽ വീഡിയോയിൽ പറയുന്നുണ്ട്. ചോദ്യങ്ങൾക്ക് അർണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
*My Statement* pic.twitter.com/cxFcSCq0Jf
— Kunal Kamra (@kunalkamra88) January 28, 2020
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍