20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
എം മനോജ് കുമാർ
കൊച്ചി: പോക്സോ കേസിൽ ഇപ്പോൾ കൊച്ചി പൊലീസ് തിരയുന്ന വിനയൻ എസ് ജിയും നടി ഡിനി ഡാനിയേലും പൊലീസിന്റെ കൺവെട്ടത്ത് തന്നെയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവർ ഇടയ്ക്ക് ഓൺലൈനിൽ വരുന്നുണ്ടെങ്കിലും അറസ്റ്റ് വൈകിക്കാനാണ് പൊലീസ് നീക്കം. പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ടാലും ഉന്നത ബന്ധങ്ങൾ ഉണ്ടെങ്കിലും അറസ്റ്റ് പരമാവധി വൈകും എന്ന് തന്നെയാണ് പ്ലസ് വൺ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ വെളിയിൽ വരുന്ന വസ്തുത.
ഗജഫ്രോഡ് എന്ന വിശേഷണമാണ് വിനയനെ അറിയുന്നവർ വിനയന് ചാർത്തി നൽകുന്നത്. ഇങ്ങിനെ ഫ്രോഡ് കളിക്കാൻ കഴിയുന്ന മനുഷ്യനെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് എന്നുമാണ് ഇവർ നൽകുന്ന വിവരം. സച്ചെ എ പ്ലെയർ, റിവഞ്ച്ഫുൾ പേഴ്സൺ എന്ന രീതിയിലാണ് ഈ ചേർത്തല സ്വദേശി സുഹൃദ് വൃന്ദങ്ങളിൽ അറിയപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് പോക്സോ കേസിൽ ഒന്നാം പ്രതിയായിട്ടും വിനയൻ അറസ്റ്റിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്നത്.
20000 രൂപ ശമ്പളത്തിന് തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന വിനയൻ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് കോടീശ്വരൻ എന്ന രീതിയിൽ കേരളത്തിൽ തിരികെ ലോഞ്ച് ചെയ്തത്. ഗൾഫ് കേന്ദ്രമായ ബിസിനസുകൾ, സൗഹൃദങ്ങൾ എന്ന രീതിയിൽ വിനയന്റെ വിലസലാണ് പിന്നെ കണ്ടത്. ആറുമാസം കൊണ്ട് റേഞ്ച് റോവറും ജാഗ്വാറുമൊന്നും ഒരുത്തനും സ്വന്തമാക്കാൻ കഴിയില്ലാ എന്നറിയുന്നതുകൊണ്ട് ആരുടെയോ പൈസ പോയി. പുറത്തു പറയാൻ കഴിയാത്തതുകൊണ്ട് ആരുമത് പറയുന്നില്ലെന്നും സുഹൃത്തുക്കക്കിടയിൽ സംസാരം വന്നു.
ഖത്തർ കേന്ദ്രമായ ഒരു ബിസിനസ് പ്രോജക്റ്റ് വിനയൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു. ബിസിനസ് സംബന്ധമായി വിനയനും ഖത്തർ കമ്പനിയും തമ്മിൽ സംസാരം വന്നപ്പോൾ അവർ തിരുവനന്തപുരവുമായി ബന്ധപ്പെട്ടു. വിനയനെക്കുറിച്ച് തിരക്കി. ജീവനും കൊണ്ട് വിനയന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത് എന്ന ഉപദേശമാണ് കമ്പനി അധികൃതർക്ക് കേരളത്തിൽ നിന്നും ലഭിച്ചത്. സംസാരത്തിൽ വിനയന്റെ ഭാഗത്ത് നിന്നും വന്ന തള്ളുകളിലാണ് കമ്പനിക്ക് സംശയം തോന്നിയത്. ഇതോടെയാണ് വിനയന്റെ പ്രോജക്ടിന് അവസാനമായത്. എങ്ങിനെയാണ് ഖത്തർ പ്രോജക്റ്റ് നഷ്ടമായത് എന്ന് വിനയന് ഇപ്പോഴും അറിയില്ലാ എന്നാണ് സൂചന.
യഥാർത്ഥ തട്ടിപ്പുകാരൻ എടുക്കുന്ന ലോൺ പോലെയാണ് വിനയൻ കാക്കനാട് എൽഐസിയിൽ നിന്നും ലോൺ എടുത്തത്. വിവിധ ലോണുകൾ വിനയന് കാക്കനാട് എൽഐസിയിലുണ്ട്. കാക്കനാട് അന്വേഷിച്ചപ്പോൾ ഡിനിയല്ലല്ലോ ഭാര്യ എന്നാണ് ആദ്യം കേട്ടത്. വിനയന്റെ ഭാര്യ നടിയുമല്ല. അവർ വീട്ടമ്മയാണ്. ഡിനിയുടെ കഥയും പോക്സോ കേസുമൊന്നും ആരും അറിഞ്ഞിട്ടില്ല. ഇങ്ങിനെയാണ് വിനയന്റെ കാര്യങ്ങൾ പോകുന്നത്. ഇരുപത്തിയഞ്ചു മാസമായി വിനയൻ കുടിശിക അടിച്ചിട്ടില്ല. ഒരു കോടിക്ക് അടുത്ത തുക ആലപ്പുഴയിലെ റിസോർട്ടിനു മാത്രം വിനയൻ എടുത്തിട്ടുണ്ട്.
ഈ റിസോർട്ട് ഇപ്പോൾ റിക്കവറി സ്റ്റേജിലാണ്. ഈ റിസോർട്ടിലാണ് വിനയന്റെ ഒറിജിനൽ ഭാര്യയും മകളും താമസിക്കുന്നത്. റിക്കവറി കഴിഞ്ഞാൽ ഇവർ വെളിയിലാകുന്ന അവസ്ഥ വരും. ഫോർട്ട് കൊച്ചിയിലെ വീടിനു ഇതേ എൽഐസിയിൽ നിന്നാണ് വിനയൻ ലോൺ എടുത്തത്. കോഴിക്കോട് ഒരു വീടും സ്ഥലവുമുണ്ട്. ഇതും ഇതേ എൽഐസിയിലാണ് ലോൺ എടുത്തത്. ഇതിനും ലോൺ കുടിശികയാണ്. രണ്ടു ഫ്ളാറ്റുകൾ വിനയൻ എടുത്തിട്ടുണ്ട്. ഇതും കുടിശികയാണ്. എത്ര കോടി വിനയന് പെൻഡിങ് വരും എന്ന് ഇനി അന്വേഷിച്ചാലേ അറിയാൻ കഴിയൂ. വിനയന്റെ പ്രോപ്പർട്ടി ലോണുകൾ മുഴുവൻ റിക്കവറി സ്റ്റേജിലാണ്.
വിനയന്റെ കാര്യത്തിൽ അമ്പരപ്പ് തന്നെയാണ് പോക്സോ കേസ് അന്വേഷിക്കുന്ന കൊച്ചി പൊലീസിനും. ഇവർ ആദ്യമായി വിനയനെ അന്വേഷിച്ച് കുടുംബവീട്ടിലാണ് പോയത്. ഇത് കനറാബാങ്ക് ലേലത്തിൽ വെച്ചിരിക്കുകയാണ്. അതിന്റെ തൊട്ടടുത്ത വീട്ടിലാണ് വിനയന്റെ അമ്മ താമസിക്കുന്നത്. ഇതിന്റെ തൊട്ട ബാക്കിലുള്ള വീട്ടിലാണ് സഹോദരിയും കുടുംബവും താമസിക്കുന്നത്. ഞങ്ങൾക്ക് അവനെക്കുറിച്ചോന്നും അറിയേണ്ട. അവൻ ഫ്രോഡ് ആണ്. ഒത്തിരി കേസുകളുണ്ട്. അതിനാൽ ഞങ്ങൾക്ക് ഒന്നും അറിയേണ്ടതില്ല. കുടുംബത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. ഇതോടെ വിനയൻ കാഞ്ഞപുള്ളി എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് എത്തിയത്. അതുകഴിഞ്ഞാണ് അരൂർ പള്ളിപ്പുറത്ത് വിനയന്റെ റിസോർട്ടിൽ പൊലീസ് എത്തിയത്. ഇതോടെ ഭാര്യയുടെ വിവരങ്ങൾ പൊലീസ് തിരക്കി. ഭാര്യയുടെ അച്ഛന് അസുഖമാണ്. അതിനാൽ ഭാര്യ എവിടെയും പോയിട്ടില്ല എന്നാണ് കുടുംബം പ്രതികരിച്ചത്. അതുകഴിഞ്ഞാണ് വിനയൻ തങ്ങിയിരുന്ന പള്ളിപ്പുറത്തെ റിസോർട്ടിൽ പൊലീസ് എത്തിയത്.
അവിടെ ഒരു സ്ത്രീയുണ്ടായിരുന്നു. നിങ്ങൾ ആരാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ വിനയന്റെ ഭാര്യയാണ് എന്നാണ് മറുപടി കിട്ടിയത്. ഇതോടെ ഞെട്ടിയത് പൊലീസാണ്. പൊലീസിന്റെ മുന്നിലുള്ളത് ഭാര്യ എന്ന രീതിയിൽ ഡിനി ഡാനിയേൽ ആണ്. കുടുംബവുമായി സംസാരിക്കുമ്പോഴും പൊലീസ് മനസ്സിൽ കാണുന്നത് ഡിനിയെയാണ്. തങ്ങൾ അന്വേഷിക്കുന്ന ഡിനിയെ തിരിഞ്ഞു പള്ളിപ്പുറത്തെ റിസോർട്ടിൽ പൊലീസ് എത്തിയപ്പോൾ അവിടെയുള്ളത് മറ്റൊരു സ്ത്രീ. നിങ്ങൾ ആരാണ് എന്ന് പറഞ്ഞപ്പോൾ ലഭിച്ച മറുപടി കെട്ടിയാണ് പൊലീസ് ഞെട്ടിയത്. ഞാൻ വിനയന്റെ ഭാര്യ ഇതായിരുന്നു മറുപടി. ഭാര്യ എന്ന് പറഞ്ഞു വേറൊരു സ്ത്രീയുണ്ടല്ലോ? വില്ലയിൽ അവരുമായിട്ടാണ് താമസിക്കുന്നത് എന്ന് പൊലീസ് പറഞ്ഞപ്പോൾ ഭാര്യയ്ക്ക് മറുപടിയുണ്ടായില്ല. ഭാര്യ കരഞ്ഞപ്പോൾ പൊലീസും വല്ലാതായി. ഇപ്പോൾ വന്നത് വിനയന്റെ സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കാനല്ല. ഇത് പോക്സോ കേസ് ആണ് എന്ന് പൊലീസ് പറഞ്ഞു. ഞങ്ങൾക്ക് ആത്മഹത്യയല്ലാ അല്ലാതെ വേറെ വഴിയൊന്നുമില്ല എന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.
കാറുകളാണ് വിനയന്റെ ദൗർബല്യം. ബിഎംഡബ്ല്യുവും റേഞ്ച് റോവറും ഫോർച്യൂണറും ഒക്കെ കൈവശമുണ്ടായിരുന്നു. ഇതിൽ റേഞ്ച് റോവറിന് എറണാകുളത്തും ബാംഗ്ലൂരും ലോൺ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എറണാകുളം എച്ച്ഡിഎഫ്സിയിലാണ് ലോൺ ഉണ്ടായിരുന്നത്. ബംഗളൂര് പൊലീസും വിനയനെ തിരഞ്ഞു എറണാകുളത്ത് എത്തിയതായും അറിയാൻ കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ വലിയ വീടുണ്ട്. ഈ വീട് ചില കുടുംബങ്ങൾക്ക് ലീസിനു നൽകി. ഇവരോട് തന്നെ ലക്ഷങ്ങൾ വാങ്ങി. ഈ വീടിനു രണ്ടേകാൽ കോടിയോളം എൽഐസിക്ക് അടയ്കാനുണ്ട്. ഇത് റിക്കവറി സ്റ്റേജിലാണ്. എൽഐസി വീട് റിക്കവർ ചെയ്താൽ ലക്ഷങ്ങൾ വിനയന് നൽകിയവർ റോഡിലാകും. നിലവിൽ ഈ കുടുംബങ്ങൾ ഈ വീട്ടിൽ തങ്ങൾ ലീസിനു എന്ന രീതിയിൽ താമസിച്ച് വരുകയാണ്.
ആഡംബര ജീവിതവും ധൂർത്തും കാരണം നിലവിൽ എല്ലാം വിനയന് കൈമോശം വന്നതായാണ് അറിയുന്നത്. പീഡനത്തിനു എല്ലാവിധ ഒത്താശയും ചെയ്തതിനാണ് പോക്സോ കേസിൽ വിനയന് ഒപ്പം ഡിനി കൂടി പ്രതിയായത്. വലിയ ചതിയിലൂടെ വിനയന് ഡിനി ചെയ്തുകൊടുത്ത ഒത്താശയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടാൻ കാരണമായത്. രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളാണ് പീഡനത്തിലെ വില്ലനെ സഹായിച്ചത്.
'കൊച്ച് ഉറങ്ങിക്കോട്ടെ...ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞത്. തൊട്ടടുത്ത് രണ്ടു മിനിട്ട് കാറിൽ പോയാൽ വാങ്ങാൻ കഴിയുന്ന ഹോട്ടലിലാണ് പോയത്. അവിടെ ഇല്ലാത്തതിനാൽ വീണ്ടും അടുത്ത ടൗൺ വരെ കാറിൽ പോയി. ഭക്ഷണം പാർസൽ വാങ്ങാൻ. രണ്ടാമത് വേറെ ഒരിടത്ത് പോയി. ഇച്ചയ്ക്ക് ഇവിടുത്തെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറഞ്ഞു വേറെ ഒരു വീട്ടിലാണ് പോയത്. അവിടെ ഭക്ഷണമില്ലായിരുന്നു. ഞങ്ങൾ വൈകീട്ടാണ് തുറക്കുന്നത്. എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ടൗണിലെത്തിയാണ് ഭക്ഷണം വാങ്ങി മടങ്ങിയത്. ഇതിനിടയിൽ സമയം ഒരു പാട് കടന്നു പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ വിനയൻ പീഡിപ്പിച്ചത്. ഈ പോക്സോ കേസിലെ പ്രതിസ്ഥാനത്താണ് ഡിനിയുള്ളത്. വിനയൻ ഒന്നാം പ്രതിയായപ്പോൾ രണ്ടാം പ്രതി ഡിനിയും.
ഡിനി നൽകിയ ഒത്താശയാണ് പീഡിപ്പിക്കപ്പെടാൻ കാരണമായത് എന്നാണ് പെൺകുട്ടി നൽകിയ മൊഴിയിലുള്ളത്. ഇതോടെയാണ് കേസിൽ ഡിനി കൂടി പ്രതിയായത്. നടി എന്ന നിലയിൽ സിനിമാ-സീരിയൽ രംഗത്ത് അറിയപ്പെട്ടു വരുമ്പോഴാണ് ഡിനി പോക്സോ കേസിൽ പ്രതിയാകുന്നത്. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച് ഡിനി വാർത്തയിലും ഇടംനേടിയിരുന്നു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഡിനീ രംഗത്ത് വന്നത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത കണ്ട് ഞെട്ടി. ആ പ്രോജക്റ്റ് തങ്ങൾ മുൻപ് അനൗൺസ് ചെയ്തതാണ്.
ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചുവെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നുവെന്നും പറഞ്ഞാണ് നടി രംഗത്ത് വന്നത്. ഈ ചിത്രത്തിൽ ജോളിയെ അവതരിപ്പിക്കുന്നത് താനാണ് എന്നുമാണ് ഡിനി വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു ശേഷമാണ് ഡിനിയും ജീവിത പങ്കാളിയും പോക്സോ കേസിൽ പ്രതിയായത്. . ഉന്നത തല ബന്ധങ്ങൾ സാക്ഷിയാക്കി എത്രകാലം ഒളിജീവിതം നയിക്കാൻ നടിക്കും ജീവിതപങ്കാളിയായ വിനയനും കഴിയുമെന്നാണ് ഇവരെ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോൾ ഉറ്റുനോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്