ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മൂൻഗണനകളിൽ ഒന്ന് മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക മതത്തിൽ പെടാത്തവർ എന്നതുതന്നെ; പുതുതായി ഒരു ചോദ്യവും പൗരത്വ രജിസ്റ്ററിൽ ചേർത്തിട്ടില്ല; കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ പൗരത്വത്തിന് അപേക്ഷ നൽകിയത് സ്വാഭാവിക നടപടി ക്രമം മാത്രം; ഇന്ത്യയിൽ ജനിച്ച ആർക്കും സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിക്കാം; കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയെന്ന വാർത്ത വ്യാജം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) വ്യാപകമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയുമാണ്. ഇതിനിടയിലാണ് സിഎഎ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ കേരളത്തിലും തുടങ്ങിയെന്ന് കാണിച്ച് വാർത്തകൾ വരുന്നത്. കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാതൃഭൂമി ന്യൂസ് ആണ് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഇതേക്കുറിച്ചുള്ള രജസ്ട്രേഷൻ നടപടി തുടങ്ങിയിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്്.
2020 ജനുവരി 14 നാണ് യുവാവ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയതെന്നാണ് മാതൃഭൂമി വാർത്തയിൽ പറയുന്നത്. യുവാവ് സമർപ്പിച്ച അപേക്ഷയും വാർത്തയിലുണ്ട്. നേരത്തെ പൗരത്വ നിയമമുസരിച്ചുള്ള ചോദ്യമുണ്ടായിരുന്നില്ലെന്നും പുതുതായി കൂട്ടിച്ചേർത്തിരിക്കുകാണെന്നും വാർത്ത പറയുന്നു. 'ഇതുവരെ ഇങ്ങനെയൊരു കോളമോ ചോദ്യമോ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്നതാണ് പുതുതായി ഉൾപ്പെടുത്തിയ ചോദ്യം' എന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. പുതിയ അപേക്ഷയിൽ 7ാം നമ്പർ കോളത്തിൽ വലിയ അക്ഷരത്തിൽ എ വിഭാഗമായി ചേർത്താണ് ഭേദഗതി ചെയ്യപ്പെട്ട നിയമമനുസരിച്ച് വിവരങ്ങൾ ആരായുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതൃഭൂമി ഈ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിരവധി മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
എന്നാൽ പൂർണ്ണമായും അടിസ്ഥാനരഹിതമായ വാർത്തയാണിത്. കാരണം ആദ്യമേ തന്നെ പൗരത്വ രജിസ്റ്ററിൽ ഈ ചോദ്യം ഉണ്ടായിരുന്നു. സിഎഎയെ തുടർന്ന് ഇത് കൂട്ടിച്ചേർത്തതല്ല. ഇന്ത്യൻ പൗരത്വത്തിനുള്ള മൂൻഗണനകളിൽ ഒന്ന് ഈ മൂന്നു രാജ്യങ്ങളിലെയും ഔദ്യോഗിക മതത്തിൽ പെടാത്ത സമുദായങ്ങൾ ആയിരുന്നുവെന്നത് യാഥാർഥ്യമാണ്. അത് രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉള്ളതാണ്. മാത്രമല്ല ഇത് സിഎഎയുടെ പരിഗണയിൽ പെടുന്ന വിഷയവുമല്ല. ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് വന്നിട്ടുള്ള കുടിയേറ്റക്കാരായ ആറു സമുദായങ്ങൾക്ക് ഇളവ് കൊടുക്കുന്നതാണ് സിഎഎ. എന്നാൽ പിതാവ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചതുകൊണ്ട് ആ വ്യക്തിയെ നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കാൻ കഴിയില്ല. ഇയാൾക്ക് 18 വയസ് തികയുന്ന മുറക്ക് സിറ്റിസൺ ഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻവെച്ച് പൗരത്വത്തിന് അപേക്ഷിക്കാം. അതാണ് ഇപ്പോൾ നടന്നത്.
സിറ്റിസൺഷിപ്പ് ബൈ ബർത്താണ്് എൻആർസിയിൽ കാര്യമായി പരിഗണിക്കുന്നത്. എന്നാൽ രജിസ്ട്രേഷൻ വഴി ആർക്കും പൗരത്വം നേടിയെടുക്കാമെന്നുപോലും പലർക്കും അറിയില്ല. ബന്ധുത്വംവഴി, നാച്ചുറലൈസേഷൻ വഴി എന്നിങ്ങനെ പല രീതിയിൽ നമുക്ക് പൗരത്വം നേടിയെടുക്കാം. ഇതിൽ ഒരു മത വിവേചനവും ഇല്ല. ഇതൊന്നും മനസ്സിലാക്കാതെ സിഎഎ എന്ന് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലിനെ പൗരത്വം എടുത്തുകാട്ടാനുള്ള ബില്ലായി പ്രചരിപ്പിച്ച് ഭീതി പരത്തുന്നതുപോലുള്ള ഒരു തന്ത്രമാണ് മാധ്യമങ്ങളിലൂടെ നടന്നത്.
2019 ഡിസംബർ 11ന് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചുള്ള പുതിയ പൗരത്വ രജിസ്ട്രേഷൻ ആരംഭിച്ചെന്നാണ മാതൃഭൂമി റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. നേരത്തെയുണ്ടായ അപേക്ഷയിൽ നിന്ന് വ്യത്യസ്തമായി 7 എ എന്ന വകുപ്പ് ചേർത്തിരിക്കുന്നെന്നും ഇതനുസരിച്ചാണ് സിഎഎ അടിസ്ഥാനമാക്കിയുള്ള ചോദ്യമെന്നും വാർത്ത ആരോപിക്കുന്നു. 2020 ജനുവരി 10 നാണ് നിയമഭേദഗതിയുടെ നോട്ടിഫിക്കേഷൻ ഇറങ്ങുന്നതെന്നും കൃത്യം നാല് ദിവസങ്ങൾ കഴിയുമ്പോഴേക്കും അപേക്ഷാ ഫോമിലേക്ക് ഈ വിവരങ്ങൾ ചേർത്തെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വാർത്തയിൽ ആരോപിക്കുന്നത് പോലെ 7 എ എന്ന വകുപ്പനുസരിച്ച് ചേർത്തിരിക്കുന്നത് പുതിയ ചോദ്യമല്ലെന്ന് അധികൃതർ പറയുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്ന് തന്നെയാണ് പഴയ അപേക്ഷയിലും പറയുന്നത്. 2018 ഡിസംബർ 3ന് പുറത്തിറങ്ങിയ ഗസറ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
കണ്ണൂരിൽ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷും വ്യക്തമാക്കി. ഇന്ത്യൻ പൗരത്വത്തിനായി മൂന്ന് അപേക്ഷകൾ 2020 ജനവരി 23ന് കലക്ടറേറ്റിലെ തപാൽ സെക്ഷനിൽ ലഭിച്ചിട്ടുണ്ടെന്നും പൗരത്വ അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈനായാണ് സമർപ്പിക്കേണ്ടതെന്നും പറഞ്ഞ കലക്ടർ, ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാൽ സെക്ഷനിൽ ലഭിച്ചതെന്നും വ്യക്തമാക്കി. തപാൽ സെക്ഷനിൽ ലഭിക്കുന്ന ഏതൊരു അപേക്ഷയുടെയും കാര്യത്തിൽ ചെയ്യുന്നതുപോലെ ഇത് നമ്പറിട്ട് കൈപ്പറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റ് തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു.
മാത്രവുമല്ല സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാറിന് യാതൊരു റോളുമില്ലെന്നതാണ് യാഥാർഥ്യം. സിഎഎ നടപ്പാക്കനോ നടപ്പാക്കാതിരിക്കാനോ കേരളത്തിന് കഴിയില്ല. ഇത് പുർണ്ണമായും കേന്ദ്രവിഷയമാണ്. ഈ രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കുക തുടങ്ങിയ ക്ലറിക്കൽ ജോലികൾ മാത്രമേ ഈ വിഷയത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയൂ.
Stories you may Like
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍