Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോൽവികൾ ഏറ്റുവാങ്ങാൻ ബ്ലാസ്‌റ്റേഴ്‌സുകാരുടെ ജീവിതം പിന്നെയും ബാക്കി! മൂന്നിനെതിരെ ആറു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി ചെന്നൈയ്ൻ; ഒഗ്ബച്ചെ ഹാട്രിക്കിലും നാണംകെട്ട് കേരളം

തോൽവികൾ ഏറ്റുവാങ്ങാൻ ബ്ലാസ്‌റ്റേഴ്‌സുകാരുടെ ജീവിതം പിന്നെയും ബാക്കി! മൂന്നിനെതിരെ ആറു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി ചെന്നൈയ്ൻ; ഒഗ്ബച്ചെ ഹാട്രിക്കിലും നാണംകെട്ട് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തോൽവികളിൽ നിന്നും തോൽവികളിലേക്ക് കൂപ്പുകുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായി പിഴവുകൾ വരുത്തിയ മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരള ചെന്നൈയ്‌നോട് തോറ്റമ്പിയത്. കേരള വലയിൽ മൂന്നു ഗോളുകൾ വീതം ഇരുപകുതികളിൽ നിക്ഷേപിച്ച അയൽക്കാർ ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി.

ക്യാപ്റ്റൻ ബർതലോമിയോ ഒഗ്ബച്ചെയുടെ ഹാട്രിക് ഗോളുകൾ മാത്രമാണ് കേരളത്തിന് കളിയിൽ അൽപമെങ്കിലും ആശ്വാസത്തിന് വകനൽകിയുള്ളു. ലോക നിലവാരമുള്ള മൂന്നു ഗോളുകൾ നേടി ഒഗ്ബച്ചെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗോൾകീപ്പർ ടി.പി രഹനേഷ് മുതൽ ബ്ലണ്ടർ പിഴവുകൾ വരുത്തിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തോൽവി ചോദിച്ചുവാങ്ങി.

ക്രിവല്ലാറോ, വാൽസ്‌കിസ്, ചാംഗ്‌തെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ചെന്നൈയ്‌നെ ഗോളിലാറാടിച്ചത്. മൈനസ് ലഭിച്ച പന്ത് രഹനേഷ് നേരെ ചെന്നൈയ്ൻ കളിക്കാർക്ക് തളികയിൽവച്ച് കൊടുത്തതുമുതൽ കേരളം വരുത്തിയ പിഴവുകളിലെല്ലാം ചെന്നൈയ്ൻ ഗോളടിച്ചുകൂട്ടി. മറുവശത്ത് അപാര ഫോമിലായിരുന്ന ഒഗ്ബച്ചെ 48, 65, 76 മിനിറ്റുകളിൽ കേരളത്തിനായി വലകുലുക്കി.

ജയത്തോടെ ചെന്നൈയ്ൻ പോയിന്റ് പട്ടികയിൽ മുന്നേറിയപ്പോൾ, കണക്കിലെങ്കിലുമുണ്ടായിരുന്ന കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും അടഞ്ഞു. സീസണിൽ കേരളത്തിന്റെ ഏഴാം തോൽവിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP