അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ പന്തയക്കാരുടെയും സൂപ്പർതാരം കെജ്രിവാൾ തന്നെ; ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്ന് പ്രവചനം; മോദിയും യോഗിയും പരിവാരങ്ങളും ഒരുമിച്ചു കൈകോർത്തിട്ടും അവസാന വട്ടവും മുൻതൂക്കം കെജ്രിവാളിന്; ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചും അവസാന നിമിഷം രാമക്ഷേത്ര നിർമ്മാണവും ആയുധമാക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങളും വികസന നേട്ടങ്ങളും പരിചയാക്കി ആം ആദ്മിയും; ഡൽഹി നാളെ പോളിങ്ബൂത്തിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ല
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിശബ്ദ പ്രചരണ ദിവസമായ ഇന്ന് നേതാക്കൾ വോട്ടുതേടി പലയിടങ്ങളിലും എത്തി. അത്യന്തം വാശിയേറി തിരഞ്ഞെടുപ്പാണ് നാളത്തേത്. എന്നാൽ, ത്രികോണ പോരാട്ടമല്ല ഇക്കുറി നടക്കുന്നത്. ബിജെപിയും ആം ആദ്മി പാർട്ടിയും നേർക്കുനേർ പോരാടുന്ന അവസ്ഥയാണുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങൾക്കിടെയും അരവിന്ദ് കെജ്രിവാളിന്റെ ജനപക്ഷ രാഷ്ട്രീയം വിജയിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കിയത്. സർവേകൾക്ക് പുറമേ പന്തയക്കാരുടെയും സൂപ്പർതാരമാണ് കെജ്രിവാൾ. ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്നാണ് പ്രവചനം വന്നിരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയെ എങ്ങനെയും തോൽപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. വെറും 70 സീറ്റുള്ള, പൂർണ സംസ്ഥാന പദവി പോലുമില്ലാത്ത ഡൽഹി പിടിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ള തങ്ങളുടെ ഫയർബ്രാൻഡ് നേതാക്കളെയെല്ലാം ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ വിഷയം തന്നെ ആം ആദ്മി പ്രചരണ വിഷയമാക്കിയാണ് തിരിച്ചടിച്ചത്.
കേന്ദ്രവുമായി കൊണ്ടുംകൊടുത്തുമുള്ള അഞ്ചുവർഷത്തെ ഭരണത്തിനു ശേഷം ജനവിധി തേടുന്ന കെജ്രിവാൾ തന്റെ സർക്കാറിന്റെ നേട്ടങ്ങളാണ് എടുത്തുകാണിക്കുന്നതെങ്കിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡാണ് ബിജെപി ഇറക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചാണ് ബിജെപിയുടെ പ്രചരണം. കെജ്രിവാളും ആം ആദ്മി പാർട്ടിയും ശാഹീൻ ബാഗിലെ പ്രക്ഷോഭകർക്കൊപ്പമാണെന്ന തരത്തിലുള്ള പ്രചരമാണ് വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും ബിജെപി നടത്തുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ഹിന്ദു വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
എന്നാൽ, വിവിധ ഏജൻസികൾ നടത്തിയ സർവേകളൊന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നൽകുന്നത് ആശ്വസിക്കാവുന്ന കണക്കുകളല്ല. മിക്കവരും പ്രവചിക്കുന്നത് ആം ആദ്മി പാർട്ടി മികച്ച മാർജിനിൽ തന്നെ ഭരണം നിലനിർത്തുമെന്നാണ്. 2015-ൽ നേടിയ 67 സീറ്റ് നേട്ടം ഇത്തവണ ആവർത്തിക്കാൻ ഇടയില്ലെങ്കിലും 45 മുതൽ 60 വരെ സീറ്റുകൾ കെജ്രിവാളിന്റെ പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ടൈംസ് നൗ - ഇപ്സോസ്, എ.ബി.പി ന്യൂസ് - സിവോട്ടർ, ഐ.എ.എൻ.എസ് - സിവോട്ടർ സർവേകളെല്ലാം ആപ്പിന് സുരക്ഷിതമായ വിജയം പ്രവചിക്കുന്നു. ബിജെപിക്ക് ലഭിക്കാൻ സാധ്യതയുള്ള പരമാവധി സീറ്റ് പന്ത്രണ്ട് മുതൽ പതിനാല് വരെ മാത്രമാണെന്നാണ് പ്രവചനം.
സർവേകൾ ആം ആദ്മി പാർട്ടിക്ക് നൽകുന്ന മുൻതൂക്കം ഗ്രൗണ്ട് വർക്കിലൂടെ ഇല്ലാതാക്കാൻ ബിജെപി ബൂത്ത്തല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ, അവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് പന്തയ കേന്ദ്രങ്ങളായ സട്ട ബസാറിൽ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെജ്രിവാൾ സർക്കാർ വ്യക്തമായ മാർജിനിൽ വിജയിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയ്ക്കു വകയില്ലെന്നുമാണ് പന്തയക്കാർ പറയുന്നത്. ഒരാഴ്ച മുമ്പ് ആം ആദ്മി പാർട്ടിക്കുണ്ടായിരുന്ന മുൻതൂക്കം ശക്തമായ പ്രചരണ പരിപാടികളോടെ കുറക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലും അത് ഭരണമാറ്റത്തിലേക്ക് എത്തിക്കാനിടയില്ലെന്ന് സട്ട ബസാറിലെ ബുക്കികൾ പറയുന്നു.
സമീപകാലത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റ ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഡൽഹിയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ അത് അമിത്ഷാ-ബിജെപി കൂട്ടുകെട്ടിനും തിരിച്ചടിയാകും. ബാബരി മസ്ജിദ് കേസിലെ അനുകൂല വിധിക്കും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനും ശേഷം നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. വലിയ ഒറ്റക്കക്ഷിയാകാമെന്ന മോഹംപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടു മത്സരിച്ച ജെ.എം.എം തകർക്കുകയായിരുന്നു. ഡൽഹിയിലും തിരിച്ചടി ഉണ്ടായാൽ അത് ബിജെപിക്ക് തിരിച്ചടിയാകും.
വികസന നേട്ടങ്ങളാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിലുടനീളം ഉയർത്തിയത്. കോൺഗ്രസിനും ബിജെപി.യ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്രിവാൾ ആയുധമാക്കി. എതിരാളികളായ ചാനലുകളിൽ പോലും കെജ്രിവാൾ കയറിയിറങ്ങി താരമായി മാറി. ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷ കോൺഗ്രസ് നേതാക്കൾ പുലർത്തുന്നുണ്ടെങ്കിലും അണികൾക്ക് അതില്ല. മുസ്ലിം വിഭാഗത്തിന്റെ വോട്ട് അടക്കം ആം ആദ്മിയിലേക്ക് ഒഴുകാനാണ് സാധ്യത കൂടുതൽ. സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമുയർത്തി രാഹുലും പ്രിയങ്കയും പ്രചാരണം കെഴുപ്പിച്ചെങ്കിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ലാത്ത അവസ്ഥയാണ്. 11ാം തീയ്യതിയാണ് തെരഞ്ഞെടുപ്പു ഫലം വരുന്നത്.
70 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 672 പേർ
70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടർമാരും ഡൽഹിയിലുണ്ട്. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിലുള്ള 869 പേരും നാളെ ബൂത്തിലേക്ക് പോകും. രാവിലെ 8 മുതൽ വൈകീട്ട് 6.30 വരെയാണ് വോട്ടെടുപ്പ് സമയം. ഡൽഹിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കെജ്രിവാളിനെ മുൻ നിർത്തി തന്നെയായിരുന്നു പാർട്ടിയുടെ പ്രചരണങ്ങൾ. റാലികളും റോഡ് ഷോകളും ഉൾപ്പെടെ 200 ഓളം പരിപാടികളിലാണ് സംസ്ഥാനത്തുടനീളം കെജ്രിവാൾ പങ്കെടുത്തത്. ജനക്ഷേമ പ്രവർത്തനങ്ങളുമായാണ് തങ്ങൾ ഭരണ കാലാവധി പൂർത്തിയാക്കിയതെന്ന വിശ്വാസത്തിലാണ് കെജ്രിവാളും സംഘവും. 'കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ മാത്രം ഞങ്ങൾക്ക് വോട്ട് ചെയ്യുക'യെന്ന കെജ്രിവാളിന്റെ വാക്കുകൾ മാത്രം മതി അവരുടെ ആത്മവിശ്വാസം മനസിലാക്കാൻ. 2015 ലെ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകളും ആം ആദ്മിക്കായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍