പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റു? ലോക്സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ല? ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചു? ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സീലംപുർ, ഓഖ്ല, ചാന്ദ്നി ചൗക്ക്, മാത്തിയ മഹൽ, ബല്ലിമാരൻ മണ്ഡലങ്ങളൊഴികെ ഡൽഹിയിൽ 65 ഇടത്തും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അഞ്ചിടത്ത് കോൺഗ്രസ് മുന്നിൽ നിന്നപ്പോൾ എഎപി ഒരിടത്തു പോലും മുന്നിലെത്തിയതുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് ആറു മാസത്തിനപ്പുറം എല്ലാം മാറി മറിഞ്ഞു. ഇതാണ് കെജ്രിവാൾ മാജിക്ക്. ഇതിന് മുമ്പിൽ ബിജെപി പകയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തിലും ബിജെപി. രാഷ്ട്രീയത്തിലും നിർണായകമായ ചൂണ്ടുപലകയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം. രാജ്യതലസ്ഥാനം പിടിക്കാനുള്ള ബിജെപി.യുടെ നീക്കം ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അമിത് ഷായുടെ കൈകളിൽനിന്ന് അധ്യക്ഷപദവി ഏറ്റെടുത്ത ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി നേരിട്ട ആദ്യ ജനവിധിയിലാണ് തിരിച്ചടി. ഡൽഹിക്കുപിന്നാലെ നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് തന്ത്രങ്ങൾ പുതുക്കേണ്ടിവരും.
ഡൽഹിയിൽ തോൽവി ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാന്യമായ തോൽവിയാണ് ആഗ്രഹിച്ചത്. കഴിഞ്ഞ തവണ ഡൽഹി ആം ആദ്മി പാർട്ടി തൂത്തു വാരിയിരുന്നു. അതുകൊണ്ട് തന്നെ 25 സീറ്റുകൾ നേടി അതിശക്തമായ പ്രതിപക്ഷം ആകാനായിരുന്നു ബിജെപിയുടെ തന്ത്രങ്ങൾ. കെജ്രിവാളിന്റെ ജനപ്രീതി തിരിച്ചറിഞ്ഞായിരുന്നു ഇത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കാതിരുന്നത്. എന്നാൽ ആംആദ്മി നേടിയത് 62 സീറ്റിന്റെ മിന്നും ജയമാണ്. ഇത്രയും വലിയ വിജയം ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് അവരെ തളർത്തുന്നത്. ബിജെപിക്ക് ജയിച്ചിടത്തും കഷ്ടി വിജയമാണ് നേടാനായത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ബഹുഭൂരിപക്ഷം സ്ഥലത്തും ആംആദ്മിക്ക് ലഭിച്ചില്ല. അപ്പോഴും തെറ്റില്ലാത്ത വോട്ടുകൾ എല്ലാവരും നേടി. പത്തിൽ താഴെ സീറ്റിൽ ബിജെപിയെ തളയ്ക്കാനായത് കെജ്രിവാളിന്റെ ജന സ്വാധീനത്തിന് തെളിവുമായി.
പണം വാരിക്കോരി എറിഞ്ഞിട്ടും രാജ്യം എമ്പാടും നിന്നും വോട്ടർമാർ രാപകൽ അധ്വാനിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ ദയനീയമായി തോറ്റുവെന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്സഭയിൽ തൂത്തുവാരിയിട്ടും എന്തുകൊണ്ട് കച്ചിയടിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരം ഇല്ല. ഇന്ത്യ മുഴവുൻ ഹിന്ദുത്വവത്കരിച്ച് മുന്നേറുമ്പോൾ എന്തു കൊണ്ട് ഡൽഹിക്കാർ തല തിരിച്ചുവെന്നതിൽ ബിജെപി കാര്യമായ ചിന്തകൾ നടത്തും. ദയനീയമായ തോൽവിയെക്കാൾ ബിജെപിയെ ഞെട്ടിച്ചത് ആംആദ്മിയുടെ 62 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷമാണ്. അതുകൊണ്ട് തന്നെ കൂടുതൽ കരുതലുകൾ ഇനി ബിജെപി എടുക്കും. ബിഹാറിൽ കൂടി തോറ്റാൽ അത് മോദി സർക്കാരിന് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനി ബിജെപിയുടെ യാത്ര.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് വർദ്ധിപ്പിച്ചുവെങ്കിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വേട്ടിനേക്കാൾ 17 ശതമാനം വോട്ട് കുറഞ്ഞു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സർക്കാർ രൂപീകരിച്ച് പരിഹാസ്യരായ ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി നേരിട്ടു. പൗരത്വ നിയമ ഭേദഗതി വിഷയം അടക്കം ഉന്നയിച്ച് ശക്തമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചരണം ഡൽഹിയിൽ ഫലം കണ്ടില്ല. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നൽകിയ പ്രചരണത്തിൽ ബിജെപി ഇരുനൂറിലധികം എംപിമാരെയും രംഗത്തിറക്കിയിരുന്നു. എന്നാൽ വ്യാപകമായ പ്രചരണം ഫലം കണ്ടില്ല.
അഞ്ചു വർഷം മുൻപ്, 2015ൽ, എഎപിയുടെ വിജയത്തിന്റെ വൻ കുത്തൊഴുക്കിനിടയിലും ബിജെപിയെ കൈവിടാതിരുന്നതു മൂന്നു മണ്ഡലങ്ങൾ മാത്രമായിരുന്നു മുസ്തഫാബാദ്, വിശ്വാസ് നഗർ, രോഹിണി. 2017ൽ രജൗരി ഗാർഡനിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ അകാലിദളിന്റെ പിന്തുണയോടെ ആ സീറ്റും ബിജെപി പിടിച്ചു. അങ്ങനെ ആകെ നാലു സീറ്റുകൾ. എന്നാൽ 2020ലെത്തുമ്പോൾ രണ്ടു മണ്ഡലങ്ങൾ ബിജെപിയുടെ കൈവിട്ടുപോയിരിക്കുന്നു. മുസ്തഫാബാദും രജൗരി ഗാർഡനും. ഇതാണ് ബിജെപിയെ കൂടുതൽ വേദനിപ്പിക്കുന്നത്. രണ്ട് മണ്ഡലങ്ങൾ വിട്ടുപോയെങ്കിലും വിശ്വാസ് നഗറിലും രോഹിണിയിലും ബിജെപി ഇത്തവണയും വിജയം കണ്ടു. ഇവ കൂടാതെ ആറു മണ്ഡലങ്ങൾ എഎപിയിൽ നിന്നു ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഘോണ്ട, കരവാൽ നഗർ, ബദർപുർ, റോഹ്താസ് നഗർ, ലക്ഷ്മി നഗർ, ഗാന്ധി നഗർ എന്നിവയാണവ.ചില മണ്ഡലങ്ങളിലാകട്ടെ നേരിയ ഭൂരിപക്ഷത്തിലാണു ബിജെപി ജയം. ബവാന, കൽക്കാജി, പട്പട്ഗഞ്ച്, ഷാലിമാർബാഗ്, ശാഹ്ദ്ര, കിരാഡി, കൃഷ്ണനഗർ എന്നീ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിൽക്കുമെന്നായിരുന്നു ആദ്യഫല സൂചനകൾ. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആ പ്രതീക്ഷയും കൈവിട്ടുപോവുകയായിരുന്നു. ഇതോടെ ബിജെപിയുടെ വിജയം എട്ടിലേക്ക് ഒതുങ്ങി.
നിയമസഭാതിരഞ്ഞെടുപ്പുകളിൽ അടിക്കടിയുണ്ടായ പരാജയവും ജെ.പി. നഡ്ഡ അധ്യക്ഷപദവി ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനവും ബിജെപി.ക്കു ക്ഷീണമായി. അയോധ്യ ഉൾപ്പെടെയുള്ള അതിതീവ്ര മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടും വോട്ടർമാരിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നതും പാർട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കുനേരെയുള്ള പ്രതിഷേധം ശക്തമായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഡൽഹിയിലേത്. ഡൽഹിയിൽ ഭരണം പിടിക്കുക ബിജെപി.യുടെ അഭിമാനവിഷയമായിരുന്നു. പാർട്ടിനേതാക്കൾ അന്താരാഷ്ട്രവേദികളിൽ എത്തുമ്പോൾ മറുപടിപറയേണ്ട ചോദ്യവും ഡൽഹിയിലെ ഭരണമില്ലായ്മയെക്കുറിച്ചായിരുന്നു. അതിനാൽ, ഏത് ആയുധം പ്രയോഗിച്ചും ഡൽഹി പിടിക്കാനാണ് ബിജെപി. ശ്രമിച്ചത്.
വികസനവിഷയമുയർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറിയ എ.എ.പി.യെ, ഷഹീൻബാഗ്, അയോധ്യ തുടങ്ങിയ വിഷയങ്ങളിൽ തളച്ചിടാനാണ് ബിജെപി. നോക്കിയത്. ഷഹീൻബാഗിൽ രാജ്യവിരുദ്ധപ്രവർത്തനമാണെന്നാരോപിച്ച് കേന്ദ്രനേതൃത്വം അതിശക്തമായ പ്രചാരണതന്ത്രങ്ങളുമായി രംഗത്തിറങ്ങി. തീപ്പൊരികോരിയിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തി. ഇതിനിടയിൽ അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് ട്രസ്റ്റ് രൂപവത്കരിച്ച തീരുമാനം പ്രധാനമന്ത്രി തിടുക്കത്തിൽ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുതന്നെയായിരുന്നു. ഹിന്ദുത്വ വികാരം ആളികത്തിക്കാനുള്ള ഈ നീക്കവും ഫലം കണ്ടില്ല.
മൂന്നാം തവണയും ആം ആദ്മിയിൽ വിശ്വസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാൾ എത്തുന്നതും ബിജെപി ശൈലിയിലാണ്. 'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡൽഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവൻ വിജയമാണ് ഇത്. ഡൽഹിയിലെ ജനങ്ങളെ ഭഗവാൻ ഹനുമാൻ അനുഗ്രഹിച്ചു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും' കെജ്രിവാൾ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയചാണക്യന്മാരെ നിഷ്പ്രഭമാക്കിയ കെജ്രിവാളിന്റെ മാന്ത്രികവടി അടിയുറച്ച ജനകീയപിന്തുണ ഒന്നുമാത്രം. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള ദേശീയ രാഷ്ട്രീയവിഷയങ്ങളിൽ ഊന്നി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു കെജ്രിവാളിന്റെ മറുപടി ഇത്രമാത്രമായിരുന്നു: വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി. പറഞ്ഞതു പ്രവർത്തിക്കുന്ന കെജ്രിവാളിലെ ഭരണാധികാരിയെ ഇതിനോടകം തിരിച്ചറിഞ്ഞ ജനം അദ്ദേഹത്തിന്റെ 'ലളിതമായ പ്രകടനപത്രിക' നെഞ്ചേറ്റുകയും ചെയ്തു.
വിശ്വാസ്യതയും മാന്യതയുമാണു കെജ്രിവാൾ ബ്രാൻഡിൽ ജനം കണ്ട മറ്റൊരു സവിശേഷത. ഡൽഹിക്കുവേണ്ടി താൻ എന്തുചെയ്തു എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണവിഷയം. എതിരാളികൾ കൊരുത്തുനീട്ടിയ പ്രകോപനത്തിന്റെ ചൂണ്ടകളിലൊന്നും കെജ്രിവാൾ കൊത്തിയില്ല.
Stories you may Like
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്