കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: മുസ്ലിം ഇല്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തിന്റെ കഥ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാൻ ശ്രമിച്ച സൂര്യ ടിവിക്ക് നേരിടേണ്ടി വന്നത് അതിന്റെ ചരിത്രത്തിലില്ലാത്ത തിരിച്ചടി. ചവറ തെക്കും ഭാഗം ഗ്രാമത്തെയും ഹിന്ദു വിഭാഗത്തെയും മോശമായി ചിത്രീകരിക്കപ്പെടും എന്ന ഭീതി ഗ്രാമവാസികൾക്കും സംഘപരിവാറിനും വന്നു ഭവിച്ചതോടെയാണ് ജനപ്രിയ പ്രോഗ്രാമായ 'കഥകൾക്കപ്പുറ'ത്തിന്റെ പുതിയ എപ്പിസോഡിന്റെ സംപ്രേഷണം മുടങ്ങിയത്. സൂര്യ ടിവിയിലെ ജനപ്രിയ പ്രോഗ്രാമായ 'കഥകൾക്കപ്പുറ'ത്തിന്റെ പുതിയ എപ്പിസോഡ് ആയ 'മുസ്ലിം ഇല്ലാത്ത ഗ്രാമം' ഈ തിങ്കളാഴ്ച സംപ്രേഷണം ചെയ്യാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി സംപ്രേഷണത്തിന് ഒരുങ്ങിയ 'മുസ്ലിം ഇല്ലാത്ത ഗ്രാമ'ത്തിന്റെ ടെലകാസ്റ്റിങ് ആണ് മുടങ്ങിയത്. സംഘപരിവാറിന്റെയും ഗ്രാമവാസികളുടെയും കടുത്ത എതിർപ്പിനെ തുടർന്നാണ് പ്രോഗ്രാം സംപ്രേഷണം മുടങ്ങിയത്. കഥകൾക്കപ്പുറം പ്രശ്‌നത്തിൽ വൻ സൈബർ ആക്രമണമാണ് സൂര്യ ടിവിക്കും അതിന്റെ ഫെയ്‌സ് ബുക്ക് പേജിനു നേർക്കും നടന്നതും. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് ഫെയ്‌സ് ബുക്ക് പേജ് നഷ്ടമാകും എന്ന അവസ്ഥ വന്നതോടെ ചാനൽ വിചിന്തനം നടത്തുകയും കഥകൾക്കപ്പുറം വിവാദ എപ്പിസോഡിന്റെ സംപ്രേഷണം മരവിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി സംപ്രേഷണം ചെയ്യേണ്ട 'മുസ്ലിം ഇല്ലാത്ത ഗ്രാമ'ത്തിന്റെ സംപ്രേഷണം ഒഴിവാക്കി പകരം എപ്പിസോഡാണ് ചാനൽ തിങ്കൾ രാത്രി നൽകിയത്.
ചവറ തെക്കുംഭാഗം ഗ്രാമത്തെ കേന്ദ്രീകരിച്ച് 'മുസ്ലിം ഇല്ലാത്ത ഗ്രാമ' ത്തിന്റെ കാണക്കഥകൾ എപ്പിസോഡിനു വിഷയമാകും എന്നറിഞ്ഞതോടെ കത്തിപ്പടർന്ന എതിർപ്പ് ആണ് സംപ്രേഷണം മുടക്കിയത്. പൗരത്വനിയമ പ്രശ്‌നങ്ങൾ കത്തിപ്പിടിച്ചു കൊണ്ടിരിക്കെ ചവറ തെക്കുംഭാഗം ഗ്രാമത്തെ കേന്ദ്രീകരിച്ച് 'മുസ്ലിം ഇല്ലാത്ത ഗ്രാമ' ത്തിന്റെ കാണക്കഥകൾ എപ്പിസോഡിനു വിഷയമാകും എന്നറിഞ്ഞതോടെ കത്തിപ്പടർന്ന എതിർപ്പ് ആണ് സംപ്രേഷണം മുടക്കിയത്. മുസ്ലിം ഇല്ലാത്ത ഗ്രാമത്തിന്റെ സംപ്രേഷണം മുടങ്ങിയതോടെ അനുകൂലിച്ചും എതിർത്തും വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആയിരക്കണക്കിന് എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു കഴിഞ്ഞ കഥകൾക്കപ്പുറത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എപ്പിസോഡ് പുറത്ത് നിന്നുള്ള എതിർപ്പ് കാരണം മുടങ്ങുന്നത്. ഒരു മുസ്ലിം വ്യക്തിയെ ഒപ്പം കൂട്ടി ഗ്രാമത്തിൽ താമസിച്ച ചാനൽ പ്രോഗ്രാം സംഘത്തിന്റെ നടപടി ഒരു വെല്ലുവിളിയായി സംഘപരിവാറുമായി ബന്ധപ്പെട്ടവർ എടുത്തതോടെയാണ് എപ്പിസോഡ് സംപ്രേഷണത്തിനു ഭീഷണി ഉയർന്നത്.
ഒരു മുസ്ലിം വ്യക്തിയെ ചാനൽ സംഘം ഒപ്പം കൂട്ടുകയും ദിവസം അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇത് ആളുകൾ വെല്ലുവിളിയായി എടുത്തു. ഇതോടെയാണ് ചാനൽ പ്രോഗ്രാമിനെതിരെ എതിർപ്പുയർന്നത്. മുസ്ലിം ഇല്ലാത്ത ഗ്രാമം എന്നൊരു വിളിപ്പേര് വരുന്നത് ഗ്രാമത്തിനും ഗ്രാമവാസികൾക്കും മോശം ഇമേജ് വരും എന്നും നാട്ടുകാർക്കിടയിൽ അഭിപ്രായവും വന്നു. ഇതോടെ എതിർപ്പിനു ശക്തി കൂടി. ചാനൽ സംഘം വന്നു ഷൂട്ട് ചെയ്ത് മടങ്ങിയപ്പോൾ വലിയ എതിർപ്പ് വന്നില്ല. പക്ഷെ പ്രോഗ്രാം പ്രോമോ വന്നതോടെ എതിർപ്പിനു ശക്തി കൂടി. ഇതോടെയാണ് ചാനൽ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന്നെതിരെ സംഘപരിവാർ സൈബർ പോരാളികൾ രംഗത്ത് വന്നത്. ഫെയ്‌സ് ബുക്ക് പേജ് പൂട്ടും എന്ന ഘട്ടം വന്നതോടെ എപ്പിസോഡിന്റെ സംപ്രേഷണം മാറ്റി വെച്ചു. പ്രമോയിൽ പറയുന്നത് ഇങ്ങനെ:
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്, ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ നൂറ്റാണ്ടുകളായി ഒരു മതത്തെ മാത്രം അകറ്റി നിർത്തിയിരുന്ന അപരിഷ്‌കൃത നാട്....കച്ചവട ആവശ്യങ്ങൾക്ക് മാത്രം ഈ നാട്ടിൽ എത്തി അന്തിയുറങ്ങാൻ മറ്റു ദേശം തേടി എത്തുന്ന ഈ നാട്ടിലേക്ക് ഞങ്ങൾ ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ താമസിപ്പിക്കാൻ കൊണ്ട് വന്നു... എന്തും സംഭവിക്കാം....കേരളത്തിൽ മനുഷ്യരായി ജീവിക്കുന്നവർ കാണുക... വിപ്ലവകരമായ ഈ നിമിഷങ്ങൾ... കഥകൾക്കപ്പുറം തിങ്കളാഴ്ച രാത്രി പത്ത് മണിക്ക്....സൂര്യ ടിവിയിൽ മാത്രം. ഈ വാക്കുകളാണ് നാട്ടുകാരെയും സംഘപരിവാർ സൈബർ പോരാളികളെയും പ്രകോപിപ്പിച്ചത്. ക്ഷേത്ര ഐതീഹ്യം മനസിലാക്കിയാണ് ഇവർ പ്രോമോയിലെ വരികൾക്ക് രൂപം നൽകിയത്.
തെക്കുംഭാഗത്തെ പനയ്ക്കാച്ചോട്ടിൽ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഐതീഹ്യം:
നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രത്തിൽ നിന്നും ദേവിയുടെ ആഭരണങ്ങൾ മോഷണം പോയി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷണം പക്ഷെ പിടിക്കപ്പെട്ടു. ഇതോടെ മുസ്ലിം വിഭാഗക്കാരോട് ദേവിക്ക് അകൽച്ചയായി. ഈ സംഭവത്തോടെ മുസ്ലിം വിഭാഗക്കാർക്ക് കൊല്ലം ചവറ തെക്കുംഭാഗം ഗ്രാമത്തിൽ താമസിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതോടെ മുസ്ലിം വിഭാഗക്കാർ ഗ്രാമത്തിൽ നിന്ന് കൂടൊഴിഞ്ഞുപോയി.
മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ തെക്കും ഭാഗം ഗ്രാമത്തിലുണ്ടെങ്കിലും അന്തിയുറങ്ങാറില്ല. ഈ ഗ്രാമത്തിൽ സ്ഥിര താമസത്തിനു വന്നാൽ മുസ്ലിംങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ വരും. സമാധാനം പോകും. ദുരന്തങ്ങൾ വിരുന്നു വരും. ഇത് മനസിലാക്കി മുസ്ലിം വിഭാഗക്കാർ ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കാൻ തയ്യാറായില്ല. ഐതീഹ്യം ഇങ്ങിനെയായിരിക്കെ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ഗ്രാമത്തെ ഒഴിവാക്കി. മാർക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും മുസ്ലിം സാന്നിധ്യമുണ്ട്. പക്ഷെ അന്തിയുറങ്ങാനോ അവിടെ വീട് വെച്ച് താമസം പക്ഷെ മുസ്ലിംങ്ങൾ തയ്യാറാകുന്നില്ല. ഇതാണ് ഐതീഹ്യം.
ഗ്രാമവാസികൾ പറയുന്നത്:
ഐതീഹ്യങ്ങൾ കാറ്റിൽപ്പറത്തി ഡോക്ടറായ ഒരു മുസ്ലിം കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നു. താമസം തുടങ്ങിയപ്പോൾ കുടുംബത്തിനു പ്രശ്‌നങ്ങൾ നേരിട്ടു. ഡോക്ടറും കുടുംബവും ദുരിതങ്ങൾ നേരിട്ടാണ് ഇവിടെ നിന്ന് ഒടുവിൽ വീടൊഴിഞ്ഞു പോയത്. ഡോക്ടറും കുടുംബവും പിന്നെ അപകടത്തിൽപ്പെട്ടു. കുടുംബം മുഴുവൻ പിന്നീട് കാർ അപകടത്തിൽ മരിച്ചു. തെക്കുംഭാഗം അതിർത്തിയിൽ ഒരു മുസ്ലിം കുടുംബം താമസിക്കുന്നുണ്ട്. ഇവർ ഈ ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്യാറുണ്ട്. ഇവിടെ പോയി പൂജകൾ ചെയ്യുമ്പോൾ അവർക്ക് ആശ്വാസം ലഭിക്കാറുണ്ട്. ഈ വിശ്വാസം നിലനിർത്തിയാണ് ഇവർ ജീവിച്ച് പോരുന്നത്-ഗ്രാമവാസികൾ പറയുന്നു. ഇതാണ് ചാനൽ സംഘം മുസ്ലിം ഇല്ലാത്ത ഗ്രാമത്തിനു വിഷയമാക്കിയത്.
ചാനൽ സംഘം വന്നപ്പോൾ ഒരെതിർപ്പും നേരിടേണ്ടി വന്നിരുന്നില്ല എന്നാണ് പ്രോഗ്രാം പ്രൊഡ്യുസർ പ്രസാദ് നൂറനാട് മറുനാടൻ മലയാളിയോട് പറഞ്ഞത്. പക്ഷെ എപ്പിസോഡ് സംപ്രേഷണവുമായി ബന്ധപ്പെട്ടു പ്രോമോ വന്നതോടെ പ്രശ്‌നം തുടങ്ങി. തെക്കുംഭാഗത്തെ പനയ്ക്കാച്ചോട്ടിൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യവും അവിടെ നിലനിന്ന പ്രശ്‌നങ്ങളുമാണ് ഞങ്ങൾ വിഷയമാക്കിയത്. പക്ഷെ സൈബർ ആക്രമണം വന്നതോടെ സംപ്രേഷണം ചെയ്യാനുള്ള തീരുമാനം ചാനൽ പിൻവലിക്കുകയായിരുന്നു. പ്രസാദ് പറയുന്നു. ഞങ്ങൾ അവിടെ പോയപ്പോൾ ആളുകളുടെ പ്രതികരണം എടുത്തു. മുസ്ലിംങ്ങളെ ആരും തടഞ്ഞിട്ടില്ല. മുസ്ലിംങ്ങളാണ് തെക്കും ഭാഗത്ത് വരാതിരിക്കുന്നത്. അവർ വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് നടത്തുന്നവരെ വരെ ഇവിടെയുണ്ട്. പക്ഷെ അവരെല്ലാം അതിർത്തി വിട്ടു വീട്ടിൽ പോകും. താമസിക്കുന്നില്ല. ക്ഷേത്രത്തിൽ കഴിഞ്ഞ വര്ഷം തീപ്പിടുത്തം വന്നു. തീ പിടിക്കുന്നത് കണ്ടത് മുസ്ലിം ആണ്. ബംഗാളി തൊഴിലാളിയാണ് വിളിച്ച് ആളെ കൂട്ടിയത്. ഇങ്ങിനെയാണ് നാട്ടുകാർ ഉണർന്നു തീപ്പിടുത്തം തടഞ്ഞത്. ഇങ്ങിനെയുള്ള കഥകൾ ആണ് നാട്ടുകാർ ഞങ്ങളോടു പറഞ്ഞത്. ഇതൊക്കെ തന്നെയാണ് പ്രോഗ്രാമിൽ അവതരിപ്പിക്കുന്നത് -പ്രസാദ് പറയുന്നു.
പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നൽകുന്ന വിശദീകരണം:
ഒരു പ്രമുഖ ചാനലിൽ ഇന്നലെ സംപ്രേഷണം ചെയ്യണ്ട പരിപാടി മാറ്റിവെക്കാൻ സംഘപരിപാറിന്റെ സൈബർ അറ്റാക്കിനു സാധിച്ചു..
സൂര്യ ഠ് യുടെ കഥകൾക്കപ്പുറം എന്ന പരിപാടിയിൽ ഇന്നലെ സംപ്രേഷണം ചെയ്യണ്ട ഭാഗം കൊല്ലം ചവറ തെക്കുംഭാഗം ഗ്രാമത്തെ കുറിച്ചാണ്..
കാലങ്ങളായി ഇവിടെ മുസ്ലിം താമസിക്കുകയോ സ്ഥലം വാങ്ങി വീടുവെക്കുകയോ ചെയ്യില്ല..പണ്ടു താമസിക്കാൻ വന്ന നാട്ടിലെ ഡോക്റ്റടക്കം പലർക്കും കടുത്ത ശിക്ഷയാണ് ദേശത്തെ പനക്കാറ്റോടിൽ ദേവി നൽകിയതു...നൂറ്റാണ്ടുകൾക്ക് മുന്നേ ഉള്ള വിശ്വാസത്തെ ഇപ്പോഴും ചില വിഭാഗം ആൾക്കാർ ഭയത്തോടെ യും ഭീതിയോടെയും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുന്ന നേർകാഴ്ച ഇന്നും ഇവിടെ അനുഭവസാക്ഷ്യം പറയുന്നവരുണ്ട്... ഇതു ചിത്രീകരിച്ച പ്രസാദ് നൂറനാടിന്റെ ഫെയ്‌സ് ബുക്ക് വാട്ട്‌സാപ്പ് മെസേജായ അപരിഷ്‌ക്യതനാടെന്ന വാക്കിനോടും, ഞങ്ങൾ ചങ്കൂറ്റത്തോടെ ഒരു മുസൽമാനെ ഇവിടെ ഒരു ദിവസത്തെ വാടക കരാറിൽ താമസിപ്പിച്ചു എന്ന വെല്ലുവിളിയുമാണ് ഒരു വിഭാഗം നാട്ടുകാരെയും സംഘപരിവാറിനെയും ചൊടിപ്പിച്ചതു.. ഈ പരിപാടി സംപ്രേഷണം ചെയ്താൽ ചാനൽ കത്തിക്കുമെന്നുള്ള വെല്ലുവിളിയും ചാനലിന്റെ പേജ് ബ്ലോക്ക് ചെയ്യുന്ന തരത്തിലേക്കുള്ള ആക്രമണവും അഴിച്ചുവിട്ടതോടെ പ്രോ ഗ്രാം തത്ക്കാലം കാണിക്കണ്ട എന്ന തീരുമാനത്തിലേക്ക് മാറി...
മുസ്ലിം ഇല്ലാത്ത ഗ്രാമം എന്ന പരിപാടിക്ക് പകരം ഇന്നലെ കോട്ടയം കിളിരൂർ എന്ന ഗ്രാമത്തിൽ കാർത്ത്യായണി എന്ന പേരു വിളിക്കാത്ത കഥയാണ് കാണിച്ചതു...തെക്കുംഭാഗത്തേ മോശമായോ അവിടുത്തെവിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ അല്ല പരിപാടി ചെയ്തതു... നാട്ടിലെ വിശ്വാസം നിലനിൽക്കുന്നെങ്കിലും മുസ്ലിം സഹോദരന്മാർ ഇവിടേക്കു താമസിക്കാൻ എത്താത്ത കാരണമാണ് ഞങ്ങൾ തേടിയതു.. ഒപ്പം ഒരു സഹോദരനെ ഞങ്ങൾ അവിടെ താമസിപ്പിച്ചു..പരിപാടിയുടെ അവസാനം അവിടുത്തെവിശ്വാസം ഉയർത്തി കാട്ടി ദേവിയുടെ ശക്തി വിളിച്ചോതുന്ന തരത്തിലാണ് പരിപാടി അവസാനിപ്പിക്കുന്നതു..പരിപാടിയുടെ പ്രമോ കണ്ട് അതിന്റെ ഉള്ളടക്കം മനസിലാക്കാതെ പ്രതികരിച്ചതു മോശമായ ഒരു കാര്യമാണ് ഒരാളുടെ അഭിപ്രായ സ്വാതന്ത്യത്തെ ഒരു വിഭാഗം ആൾക്കാർ അടിച്ചമർത്തുകയാണ് ചെയ്തതു...അപരിഷ്‌കൃതനാടെന്ന പഥം തെറ്റായി പോയെന്നു മനസിലാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഞായറാഴ്ച രാത്രിയിൽ തന്നെ പിൻവലിച്ചിരുന്നു...
സോഷ്യൽ മീഡിയയിൽ വൻ കോളിളക്കമാണ് സംഘപരിവാർ സൈബർ പോരാളികളും തെക്കുംഭാഗത്തെ നാട്ടുകാരും അഴിച്ചു വിട്ടത്. അതിൽ സുരേഷ് നായരുടെ പോസ്റ്റ് ഇങ്ങനെ:
സുരേഷ് നായരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഇതെന്തു മീഡിയ ആക്ടിവിസം....
ഇതെഴുതുന്നത് ഇന്ന് എനിക്ക് വന്ന ഒരു വാട്‌സ്ആപ് മെസേജ് വയിച്ചിട്ടാണ്.. ആ മെസ്സേജ് ആണ് ഞാൻ ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി സൂര്യ ടിവിയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച മെസ്സേജ് ആണിത്. മീഡിയ ആക്ടിവിസവും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസവും കൊടികുത്തി വാഴുന്ന ഈ കാലത്ത്, ഒരാൾക്ക് ഒരു പരിപാടി സ്വന്തമായി ചെയ്യുകയും ചാനലുകളിൽ കൂടി പ്രക്ഷേപണം ചെയ്യുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതിന്റെ വരുംവരായ്കകൾ ആ വ്യക്തിയിൽ നിക്ഷിപ്തമാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട വാട്‌സപ്പിൽ വന്ന മെസ്സേജിൽ ഒരു അപരിഷ്‌കൃത നാട് എന്നൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് തെക്കുംഭാഗം എന്ന ഈ കൊച്ചു ഗ്രാമത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ആമുഖത്തോടെ കൂടി ലഭിച്ച സന്ദേശം മലയാളികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കും എന്നുള്ള കാര്യം തീർച്ച.
കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്ളതും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ ഉന്നതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വലിയ ജനസമൂഹം താമസിക്കുന്ന ഈ ഗ്രാമം ഈ കാലത്തിനിടയിൽ ഒരു പ്രത്യേക ജാതിയെയോ മതത്തെയോ മാറ്റിനിർത്തുകയോ അല്ലെങ്കിൽ അവരെ എതിർക്കുകയോ ചെയ്യുന്നതുമായ ഒരു അനുഭവങ്ങളും ഉണ്ടാവാത്ത സ്ഥിതിക്ക് 'ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ടുവന്നു ഒരുദിവസം താമസിപ്പിച്ചു എന്നൊക്കെയുള്ള രീതിയിൽ ' എന്തോ വെല്ലുവിളിയുടെ സ്വരത്തിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള സംഗത്യം എനിക്ക് മനസ്സിലാവുന്നില്ല.
എന്റെ കുഞ്ഞുനാൾ മുതലേ എന്റെ വീട്ടിലും മറ്റും മുട്ട വിൽപ്പന നടത്തിയിരുന്ന മുസൽമാൻ ആയ മനുഷ്യനുൾപ്പെടെ നൂറുകണക്കിന് മുസ്ലിം സഹോദരന്മാർ ഇവിടെ വരികയും വ്യാപാരം നടത്തുകയും, തിരികെ പോകുകയും, ചിലപ്പോൾ ഇവിടെ പല ദിവസങ്ങളിലും താമസിച്ചിട്ടുമുണ്ട്.അവരെ ആരും പ്രബുദ്ധരായ തെക്കുഭാഗത്തെ ജനങ്ങൾ തള്ളിപ്പറയുകയോ പുറത്താക്കുകയോ ചെയ്തതായി ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. പനയ്ക്കറ്റോടിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു മിത്ത് നിലവിലുണ്ട് എന്നുള്ളത് സത്യമാണ്. ഒരുപക്ഷേ അതായിരിക്കാം മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ ഇവിടെ കൂടുതൽ നാൾ താമസിക്കാൻ വിമുഖരാക്കുന്നത്. അല്ലാതെ ഈ പറയും പോലെ 'അപരിഷ്‌കൃതമായ ഒരു ജനത' എന്നൊക്കെ പറയുമ്പോൾ അത് ഒരു നാടിന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.. അങ്ങനെ ഈ നാട്ടിലെ ജനവിഭാഗം മുസ്ലീങ്ങളെ മാറ്റിനിർത്തുന്നു എങ്കിൽ അവർ എന്തുകൊണ്ട് നടക്കാവിലെ ഒരു മുസ്ലിം സഹോദരൻ നടത്തുന്ന സൂപ്പർമാർക്കറ്റിൽ നിന്നും സാധനം വാങ്ങുന്നു, നടക്കാവ് മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം വിൽക്കുന്ന മുസൽമാന്മാരിൽ നിന്നും മത്സ്യം വാങ്ങുന്നൂ,.. ഒരേമനസ്സോടെയും സാഹോദര്യത്തോടെ കൂടിയും ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തെ ഏറ്റവും തരംതാണ മീഡിയ ആക്ടിവിസത്തിലൂടെ, അത് എന്ത് പബ്ലിസിറ്റിക്ക് വേണ്ടി ആണെങ്കിൽ കൂടിയും താറടിച്ചു കാണിക്കുന്ന ഇത്തരം പ്രവർത്തികളെ അർഹിക്കുന്ന പുച്ഛത്തോടെയും അവജ്ഞയോടെയും തള്ളിക്കളയുക.
Stories you may Like
- ഫെയ്‌സ് ബുക്കിന് ഇരുപതാം ജന്മദിനം
- ചവറയിൽ ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു മരണം
- മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍