ബിഗ്ബോസ് ഹൗസിലെ മൂന്നാംകിട ഗൂഢതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാഷാണം ഷാജി ക്യാപ്റ്റൻ സ്ഥാനത്തിനു അനർഹൻ! നിന്ദ്യമായ പെരുമാറ്റത്തിലൂടെ തനിക്ക് ഓട്ടകാലണയുടെ മൂല്യം പോലുമില്ലെന്ന് സ്വയം തെളിയിച്ച പാഷാണം ഷാജി യഥാർത്ഥ കലാകാരന്മാർക്ക് അപമാനം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ബിഗ് ബോസ് സീസൺ 2വിൽ ഇതുവരെ കണ്ട എപ്പിസോഡുകളിൽ വച്ചേറ്റവും നിന്ദ്യവും നീതിരഹിതവുമായ എപ്പിസോഡായിരുന്നു ഇന്നലെത്തേത്.ഈ നീതിക്കേടുകൾക്കൊക്കെയും ചുക്കാൻ പിടിച്ചതോ ക്യാപ്റ്റൻ ആയ പാഷാണം ഷാജിയും. പേരിൽ മാത്രമല്ല തന്റെ ശരീരമാസകലം കാളകൂടവിഷമുണ്ടെന്ന് പ്രവൃത്തിയിലൂടെയും ശരീരഭാഷയിലൂടെയും സംസാരത്തിലൂടെയും ബിഗ്ബോസ് ഹൗസിലെ പ്രകടനത്തിലൂടെ ഇതിനോടകം പ്രേക്ഷകരോട് വെളിപ്പെടുത്തിയ ഏറ്റവും നെറികെട്ട മത്സരാർത്ഥിയാണ് സാജുവെന്ന പാഷാണം ഷാജി.ഇന്നലെത്തെ എപ്പിസോഡിലെ ഷാജിയുടെ തരം താണ രണ്ട് പരാമർശങ്ങളിലൂടെയും ഇതരമത്സരാർത്ഥികൾക്കൊപ്പം ചേർന്ന് രജിത് സാറിനും പവനുമെതിരെ നടത്തിയ ഗൂഢാലോചനയിലൂടെയും പുറത്ത് വന്നത് അയാളുടെ ഉള്ളിലെ അപകർഷതാബോധവും കുടിലതയും കൂടിയാണ്.ഇതാണോ ഒരു ക്യാപ്റ്റന്റെ നിഷ്പക്ഷത? ഈ ഷോ ഒരു വിനോദപരിപാടിയെന്നതിൽ നിന്നും മാറി തീർത്തുമൊരു വൃത്തികെട്ടതും കുടുംബത്തോടൊപ്പം കാണാൻ കഴിയാത്തതുമായ നിലയിലേയ്ക്ക് കൂപ്പുകുത്തുന്നത് ഷാജിയും ജെസ്ല,മഞ്ജു,ആര്യ,വീണ തുടങ്ങിയവരുടെ സംസ്കാരശൂന്യമായ ഇടപെടലുകളിലൂടെയുമാണ്.ഷാജിയുടെ ക്യാപ്റ്റൻസി ഏറ്റവും മോശമായ പ്രവണതകൾക്കുള്ള കുടചൂടൽ കൂടിയാവുന്നുണ്ട്.
ഷാജിയെന്ന നെറികെട്ട കലാകാരാ,നിങ്ങൾ ഇന്നലെ പന്നിക്കൂട്ടത്തിൽ നിന്നും വന്നവനെന്നു വിളിച്ച ആ മനുഷ്യന്റെ മഹത്വം അറിയണമെങ്കിൽ പുറമെയ്ക്കുള്ള മനുഷ്യന്റെ രൂപം ഉണ്ടായാൽ മാത്രം പോരാ! ഉള്ളുക്കൊണ്ട് മനുഷ്യനാവണം.മനുഷ്യത്വമെന്തെന്നും സഹജീവിസ്നേഹമെന്തെന്നും ഹൃദയവിശാലതയെന്തെന്നും ഉള്ളറിഞ്ഞ് മനസ്സിലാക്കണം.അതിനു നിങ്ങളുടെ ഈ ഒരു ജന്മം മതിയാകില്ല .നിങ്ങളുടെ ഭാഷയിലെ ആ പട്ടികാഷ്ഠത്തിനു സാംസ്കാരികകേരളം കല്പിച്ചിരിക്കുന്ന വിലയെന്തെന്നറിയുമോ? ഉറ്റവരും ഉടയവരുമില്ലാത്ത എത്രയോ ജീവിതങ്ങൾക്ക് കൺകെട്ട ദൈവമാണ് ആ പന്നിക്കൂട്ടിൽ നിന്നു വന്നുവെന്നു നിങ്ങൾ അപമാനിച്ച മനുഷ്യനെന്നറിയുമോ?എത്രയോ അമ്മമാരുടെ കണ്ണുനീർ തുടയ്ക്കുന്ന മകനാണ് ആ മനുഷ്യൻ. അദ്ദേഹം ഒന്നരലക്ഷത്തിലേറെ ശബളം വാങ്ങുന്നത് കോപ്രായങ്ങളും ഗോഷ്ഠിയും കാണിച്ചല്ല,മറിച്ച് കഷ്ടപ്പെട്ട് പഠിച്ചു നേടിയ അറിവിന്റെ അക്ഷയഖനി മാന്യമായി വരുംതലമുറയ്ക്ക് പകർന്നുനല്‍കിയാണ്.ആ ശമ്പളം കൊണ്ട് അദ്ദേഹത്തിനു വേണമെങ്കിൽ മറ്റാരെക്കാളും ധൂർത്തിന്റെയും ആഡംബരത്തിന്റെയും വർണ്ണകൊത്തളങ്ങളിൽ കഴിയാം. പക്ഷേ ഓരോ നാണയവും സൂക്ഷിച്ച് ചെലവാക്കുന്നതും മിച്ചംപിടിക്കുന്നതും ഒരുപാട് ജീവിതങ്ങൾക്ക് നിറം പകരാനാണ്. അദ്ദേഹം വില കുറഞ്ഞ നൂറുരൂപയുടെ ഷർട്ട് ധരിക്കുമ്പോൾ അതുവഴി മിച്ചം പിടിക്കുന്ന തുക നൂറിലേറെ പേർക്ക് അന്നത്തിനുള്ള വകയാകുന്നുണ്ട്.
അഗ്രഗണ്യനായ പ്രഭാഷകൻ എന്നതിലുപരി ലബ്ധപ്രതിഷ്ഠനായ ഒരു അദ്ധ്യാപകൻ കൂടിയാണ് അദ്ദേഹം. വെറുമൊരു സാധാരണ അദ്ധ്യാപകനല്ല അദ്ദേഹം.മറിച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകൻ.പണം മാത്രം ലാക്കാക്കി മറ്റുള്ളവരെ അനുകരിച്ച് ഏതുതരം കോമാളിത്തരവും കാട്ടിക്കൂട്ടുന്ന നിങ്ങൾക്ക് പാവപ്പെട്ട 25,000ൽപരം കുട്ടികൾക്ക് ലാഭേച്ഛ നോക്കാതെ പ്രതിഫലം വാങ്ങാതെ എൻട്രൻസ് പരിശീലനം നടത്തുന്ന അദ്ദേഹത്തെ മനസ്സിലാവണമെങ്കിൽ സെൻസ് ഉണ്ടാവണം.അറിവിന്റെയും ജീവിതമൂല്യത്തിന്റെയും വെളിച്ചം പകരുന്ന നൂറുകണക്കിനു ബോധവൽക്കരണക്ലാസ്സുകളിൽ അദ്ദേഹത്തെ ശ്രവിച്ചത് മുക്കാൽ ലക്ഷത്തോളം വിദ്യാർത്ഥികളും കാൽ ലക്ഷത്തോളം അദ്ധ്യാപകരുമാണെന്ന് തിരിച്ചറിയണമെങ്കിൽ തനിക്ക് സെൻസിബിലിറ്റിയുണ്ടാവണം.അതിനു മുഖത്ത് ചായം പുരട്ടി കോപ്രായങ്ങൾ കാട്ടിയാൽ മതിയാവില്ല.പരാധീനതകളുടെ നടുവിൽ ഗവൺമെന്റ് സ്കൂളിൽ പഠിച്ച് ഉന്നതവിജയം നേടി ശേഷം തിരുവനന്തപുരം നഗരത്തിലെ ഉന്നതകലാലയമായ മാർ ഇവാനിയോസിൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡുനേടിയത് പന്നിക്കൂട്ടിൽ നിന്നും പഠിച്ചായിരുന്നില്ല.ങടഇക്ക് കേരള സർവ്വകലാശാലയുടെ ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും നേടിയത് തലയിൽ നായകാഷ്ഠം നിറച്ചതുകൊണ്ടായിരുന്നില്ല.എം.ഫിലും മൈക്രോബയോളജിയിൽ ഡോക്ടറേറ്റും നേടിയത് സരസ്വതീകടാക്ഷത്തിനൊപ്പം കഠിനാദ്ധ്വാനവും കൈമുതലായിട്ടുള്ളതിനാലാണ്.അതൊക്കെ മനസ്സിലാവണമെങ്കിൽ സെൻസിറ്റിവിറ്റി ഉണ്ടാവണം. സാമൂഹ്യരംഗത്തെ മികവിനും അദ്ധ്യാപനമികവിനും പ്രഭാഷണമികവിനും ഉന്നതശ്രേണികളിൽ നിന്നും അദ്ദേഹം വാരികൂട്ടിയ അവാർഡുകളുടെ ഏഴയലത്തു വരില്ല താൻ ഇതുവരെ അഭിനയിച്ചുകാട്ടിയ തന്റെ പ്രതിഭ.
ഒരിക്കൽ തീന്മേശയിൽ അന്നത്തിനു മുന്നിൽ വച്ച് നിങ്ങളടക്കം രജിത് സാറിനെ അപമാനിച്ചപ്പോൾ ഒരക്ഷരം ഉരിയാടാതെ ഭക്ഷണം മുഴുവൻ കഴിച്ചത് സാറിന്റെ സംസ്കാരവും മാന്യതയും.ഓരോ തരി വറ്റിന്റെയും മഹത്വമെന്തെന്ന് അദ്ദേഹത്തിനറിയാം.കാരണം വിശക്കുന്ന എത്രയോ വയറുകൾക്ക് അന്നമൂട്ടുന്നുണ്ട് അദ്ദേഹം.ഇന്നലെ ഭക്ഷണം വിളമ്പിത്തരാമെന്നു പറഞ്ഞതിനു ഭക്ഷണം വലിച്ചെറിഞ്ഞിട്ടു പോയവളുടെ പിന്നാലെ ആസനം താങ്ങി നടന്നുപോയത് നിങ്ങളുടെ സംസ്കാരം. ഇന്നലെ മനഃപൂർവ്വം ഒരു പ്രശ്നമുണ്ടാക്കാനാണ് ജസ്ല അടുക്കളയിലെത്തിയതെന്ന് അവരുടെ ശരീരഭാഷ വിളിച്ചോതിയിട്ടും ഒന്നും മനസ്സിലാവാത്തതുപോലെ നിങ്ങൾ മിഴിച്ചുനിന്നത് പൊട്ടത്തരം കൊണ്ടായിരുന്നില്ല,മറിച്ച് എഴുതി തയ്യാറാക്കിയ തിരക്കഥ അരങ്ങത്തുവരുന്നതിലെ സന്തോഷം കൊണ്ടായിരുന്നു.പവൻ എന്ന യുവതുർക്കിയുടെ സാറിനോടുള്ള മതിപ്പ് കണ്ട് അസൂയ പൂണ്ട നിങ്ങൾ ഏതുവിധേനയും അവനെ അടുത്ത ക്യാപ്റ്റൻ ആക്കാതിരിക്കാനുള്ള ശകുനിതന്ത്രം പുറത്തെടുത്തപ്പോൾ അപമാനിക്കപ്പെട്ടത് ക്യാപ്റ്റൻസി എന്ന സാരഥ്യത്തിന്റെ നേരും നെറിയുമാണ്.അതിന് സഹമന്ഥരകളുമായി ഗൂഢതന്ത്രം മെനഞ്ഞപ്പോൾ നഷ്ടമായത് ആ പദവിയുടെ നിഷ്പക്ഷതയാണ്.
അനുകരണകലയിലൂടെ കലാകേരളത്തിന്റെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച എത്രയോ കലാകാരന്മാർ വന്ന വഴിയിലെ കൊടുംതെറ്റാണ് തന്നെ പോലെയുള്ള പാഷാണത്തിൽ കൃമികൾ.പ്രതിഭാധനരായ സലിംകുമാറും സുരാജും സഞ്ചരിച്ച അതേ ചാനൽ വഴിയിലൂടെ തന്നെയാണു താനും സിനിമാക്കാരനായത്.അന്ന് ചാനലിലെ തന്റെ പ്രകടനങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ മാർക്കിട്ടതുക്കൊണ്ടാണ് താൻ ബിഗ്സ്ക്രീനിലെത്തിയത്.വന്ന വഴി മറക്കുന്നവർക്കൊക്കെ കാലം തിരിച്ചടി കാത്തുവയ്ക്കാറുണ്ട്.നവോദയ സാജു എന്ന യുവാവു മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിനു ശേഷം പാഷാണം ഷാജിയായത് ചിരിയുടെ ട്രാക്കിലൂടെയാണെങ്കിൽ ഇന്നിതാ മറ്റൊരു ചാനലിലെ ബിഗ്ഷോയിലൂടെ അയാളുടെ പേരിലെ പാഷാണം അയാൾക്ക് എത്രമാത്രം അനുയോജ്യമാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നത് നിന്ദ്യമായ പെരുമാറ്റത്തിന്റെ ട്രാക്കിലൂടെയും. മഴവിൽമനോരമയിൽ വന്ന കോമഡിസ്ക്കിറ്റിലെ തന്റെ കഥാപാത്രം പാഷാണം ഹിറ്റായത് പത്തുമാസം കൊണ്ടാണെങ്കിൽ ബിഗ്ബോസ് ഹൗസിലെ ആദ്യദിന പ്രകടനത്തിലൂടെ തന്നെ മെഗാ സ്റ്റാറായ താരമാണ് രജിത്കുമാറെന്ന് പുറത്തിറങ്ങുമ്പോൾ ഷാജി മനസ്സിലാക്കും! പക്ഷേ അപ്പോഴേക്കും പ്രേക്ഷകരുടെ മനസ്സിൽ താങ്കൾക്കുള്ള മൂല്യം വെറുമൊരു ഓട്ടകാലണയുടേതു മാത്രമായിരിക്കും. പുറത്തുവരുമ്പോൾ വേറേ ലെവലിലുള്ള കളികൾ എന്താണെന്ന് മലയാളിസമൂഹം താങ്കൾക്ക് കാണിച്ചുതന്നിരിക്കും!
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍