ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച ഗുരുവായൂരിലെ ഉമാ പ്രേമനെ തേടി ബിബിസി; ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിനു വിധി അന്ത്യം കുറിച്ചപ്പോൾ ഉമയെ കാത്തിരുന്നത് മറ്റൊരു നിയോഗം; രണ്ടര ലക്ഷം ഡയാലിസിസ്, 20000 ഹൃദയ ശസ്ത്രക്രിയ, 700 ലേറെ വൃക്ക മാറ്റിവയ്ക്കൽ... ഉമയുടെ ജീവിതം വിദേശികൾക്കും അത്ഭുതമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ആർപ്പും കുരവയുമുള്ള കതിർമണ്ഡപം. പട്ടു സാരിയും ആഭരണവും ഒക്കെ അണിഞ്ഞുള്ള നവവധു. സാധാരണ ഏതു യുവതിയെയും പോലെ തന്നെ ആയിരുന്നു കൗമാരം പിന്നിട്ട ഉമയുടെ വിവാഹ സങ്കൽപങ്ങൾ. എന്നാൽ 19 തികഞ്ഞ പെണ്ണിനോട് ഒരുനാൾ 'അമ്മ ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞു, ഇയാൾ ആണ് ഇനി നിന്റെ ഭർത്താവ്. ഒരിഷ്ടവും ആ' അമ്മ മകളോട് ആരാഞ്ഞില്ല. തീർത്തും അപരിചിതൻ ആയ ഒരാളുടെ കൂടെ ഇറങ്ങിപ്പോകേണ്ടി വന്നു. തന്റെ വിവാഹ സങ്കൽപ്പങ്ങളുടെ ഒരരികിൽ പോലും നിൽക്കാനാകാതെ, മഞ്ഞ ചരടിൽ കോർത്ത ഒരു താലി പോലും അണിയാതെ ഭാര്യ എന്ന പദവിയിലേക്ക് ആ പെൺകുട്ടി എടുത്തെറിയപ്പെട്ടു.
ആദ്യം രണ്ടാം കെട്ടിലേക്കാണ് താൻ എത്തിയത് എന്നറിഞ്ഞ ആ പെൺകുട്ടി അധികം വൈകാതെ മനസിലാക്കി നാലാം കെട്ടിലെ ഭാര്യയാണ് താനെന്നു. അപ്പോഴേക്കും വികാരങ്ങളൊന്നും ബാധിക്കാത്ത വിധം അവൾ തീർത്തും നിർജീവം ആയി പോയിരുന്നു. ഒടുവിൽ മാറാരോഗം ബാധിച്ചു ഏഴു വർഷത്തിനകം ഭർത്താവ് എന്നു പേരിട്ടു വിളിച്ചയാൾ മരിച്ചതോടെ വെറും 26 വയസിൽ തന്നെ അവൾ വിധവയുമായി. പാലക്കാട്ടുകാരിയായ ആ പെണ്ണിനെ തേടി ഇപ്പോൾ ബിബിസി വരെ എത്തുമ്പോൾ അവൾ ലോകം അറിയുന്ന ജീവകാരുണ്യ പ്രവർത്തകയാണ്, ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ്. ഉമാ പ്രേമൻ എന്ന പേരിൽ തന്നെ അവൾ ആരാണെന്നു ലോകത്തിനറിയാം.
സ്വന്തം ജീവിതം ആശിച്ച പോലെ ആകാതെ വന്നപ്പോഴും മനസ് പതറാതെ അശരണരായവർക്കു ആലംബമായി മാറിയ കഥയാണ് ഉമയിലൂടെ ഇപ്പോൾ ലോകം അറിയുന്നത്. ഗുരുവായൂരിന് അടുത്ത കോട്ടപ്പടിയിൽ നിന്നും തുടങ്ങിയ സേവന ജീവിതം ഇപ്പോൾ കടൽ കടന്നും കീർത്തി നേടുകയാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഉമയെ സഹായിക്കാൻ എത്തുന്നവർ അനവധി. സ്വന്തം കിഡ്നി തന്നെ ദാനം ചെയ്തു തുടങ്ങിയ സേവന ജീവിതത്തിലേക്ക് ഒന്നും അറിയാത്ത സാധാരണക്കാരിയിൽ നിന്നും അനേകായിരങ്ങൾക്ക് താങ്ങായി മാറുന്ന ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ സാരഥി ആയി മാറിയത് സ്വന്തം ഇച്ഛാശക്തി മാത്രം കൈമുതലാക്കിയാണ്. കേവല വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഉമാ മാനേജ്മെന്റ് വിദഗ്ധരെ പോലും അമ്പരപ്പിക്കുന്ന വിധം ലീഡർഷിപ്പ് വൈദഗ്ധ്യമാണ് ലോകത്തിനു കാട്ടികൊടുക്കുന്നത്.
മകളെ ഉപേക്ഷിച്ച് അമ്മ പോയത് ജീവിത സുഖം തേടി
എംബിബിഎസ് പഠിക്കാൻ പോയി വീട്ടുകാരണവരുടെ നിർബന്ധം മൂലം മൂന്ന് മാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങേണ്ടി വന്ന അച്ഛന്റെ മകളെയാണ് ഉമയുടെ ജനനം. പ്രാദേശിക നൂൽ മില്ലിൽ ജോലി ചെയ്തു കിട്ടുന്ന സമയം ഡോക്ടർ ആകാൻ മോഹിച്ച ആ സാധു മനുഷ്യൻ പാവപ്പെട്ടവരെ മരുന്നിൽ മുറിവു വച്ചുകെട്ടാനും മറ്റും തയ്യാറായി. ഇതോടെ ഉമയുടെ അമ്മക്ക് അയാൾ നാട്ടുകാർക്ക് മാത്രം പ്രയോജനപ്പെടുന്നവൻ ആയി തോന്നി. മകൾക്കു എട്ടു വയസുള്ളപ്പോൾ ആ സ്ത്രീ വീട് വിട്ടു മറ്റൊരാളുടെ കൂടെ ജീവിതം തേടിപ്പോയി. അച്ഛന്റെ തണലിൽ വളർന്ന മകൾ തനിക്കു സാധിക്കും വിധം രോഗികളെയും മറ്റും സഹായിക്കാൻ കൂടെനിന്നു. ഒടുവിൽ മദർ തെരേസയെ തേടി കൊൽക്കത്തയിൽ എത്തി. കുറച്ചുകാലം അവിടെ തങ്ങിയപ്പോൾ പാവങ്ങളെ സഹായിക്കാൻ സ്വന്തം നാട് തിരഞ്ഞെടുക്കാൻ ആയിരുന്നു അഗതികളുടെ അമ്മയുടെ ഉപദേശം. തിരികെ തൃശൂരിലേക്ക്.
ഉറങ്ങാത്ത ആദ്യരാത്രി, മദ്യപാനിയായ ഭർത്താവ്, ജീവിതം അട്ടിമറിക്കപ്പെടുന്നു
ഇതിനിടയിൽ 'അമ്മ മടങ്ങി എത്തി. പ്രായത്തിൽ തന്നെക്കാൾ ഇരട്ടിയുള്ള ഒരാളുടെ കയ്യിലേക്ക് മകളെ പിടിച്ചേൽപ്പിച്ചു. ഇതുപോലെ 30 വർഷം മുൻപ് ഒരു ഫെബ്രുവരിയിലെ നരച്ച ദിവസം 26 വയസു കൂടുതൽ ഉള്ള പ്രേമൻ എന്നയാൾ ആരുമറിയാതെ ഉമയുടെ ഭർത്താവായി. അയാൾ അന്നുതന്നെ ഉമയെ സ്വന്തം വീട്ടിലേക്കു കൂട്ടി. പേടിച്ചരണ്ട ആ രാത്രിയിൽ ആ പെൺകുട്ടിക്ക് ഉറങ്ങാനായില്ല. ഒരു മുറിയിൽ അടച്ചിട്ടു അയാൾ മദ്യം തേടി പോയിരുന്നു. നിറം മങ്ങിയ ചുവരുകൾ നോക്കി, മൂളികറങ്ങുന്ന ഫാനിന്റെ ശബ്ദം കേട്ടവൾ നേരം വെളുപ്പിച്ചു. ഒടുവിൽ അയാൾ നേരം പുലർച്ചെ ആറു മണിയോടെ മദ്യഷാപ്പിൽ നിന്നുമെത്തി.
അയാൾ വന്നത് അവളെയും കൂട്ടി മദ്യശാലയിലേക്കു പോകാനായിരുന്നു. തന്റെ ജീവിതം മറ്റൊരു വഴിയിലൂടെ നീങ്ങുകയാണെന്നു ആ പാവം പെണ്ണ് വൈകാതെ തിരിച്ചറിയുക ആയിരുന്നു. അവൾ രണ്ടാം ഭാര്യ ആണെന്ന് അയാൾ വെളുപ്പെടുത്തിയെങ്കിലും അത് തെറ്റാണ് നാലാം ഭാര്യ ആണെന്നു ഉമാ ഉടനെ തിരിച്ചറിഞ്ഞു. മാത്രമല്ല ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഗുരുതര ക്ഷയ രോഗിയായ അയാളുടെ ശുശ്രൂഷയ്ക്കു വേണ്ടിയാണു താൻ കൂടെയുള്ളത് എന്നും അവൾ മനസിലാക്കി.
എട്ടുവയസുകാരിയിൽ തുടങ്ങുന്ന ജീവിത പാഠങ്ങൾ
കോയമ്പത്തൂരിലാണ് ഉമാ ചെറുപ്പകാലം ചെലവിട്ടത്. 'അമ്മ ഉപേക്ഷിച്ചു പോകുമ്പോൾ എട്ടു വയസുകാരിയായ പെൺകുട്ടിക്ക് മൂന്നു വയസുള്ള കുഞ്ഞനുജനെയും സംരക്ഷിക്കണമായിരുന്നു. അച്ഛൻ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ പറ്റാതായപ്പോൾ അയല്പക്കത്തെ സ്ത്രീകളിൽ നിന്നും ആ പെൺകുട്ടി പാചകം പഠിച്ചു. രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു അടുക്കളയിൽ കയറും. ജോലി തീർത്തിട്ട് സ്കൂളിൽ പോകും. വൈകിട്ട് വന്നാലും അടുക്കളയിൽ തന്നെ. അനുജനെ നോക്കലും പാചകവും മാത്രമായി ആ പെൺകുട്ടിയുടെ ലോകം. മറ്റു കുട്ടികൾ കളിക്കുമ്പോൾ അവൾ അടുക്കളയിൽ പണിയെടുത്തു. കാലങ്ങൾ കഴിഞ്ഞു. അവൾക്കു 17 വയസുള്ളപ്പോൾ ഒരിക്കൽ ഗുരുവായൂർ അമ്പല നടയിൽ വച്ച് ഉമയെപോലെ തോന്നുന്ന ഒരാളെ തനിക്കറിയാമെന്നും ഒരു മനുഷ്യൻ വന്നു പരിചയപ്പെടുത്തി. അവൾ അയാൾക്ക് വിലാസം നൽകി മടങ്ങി. അധികം വൈകാതെ തപാലിൽ ഒരു കത്ത് ലഭിച്ചു, അതവളുടെ ഉപേക്ഷിച്ചു പോയ അമ്മയുടെത് ആയിരുന്നു.
അമ്മയ്ക്ക് വേണ്ടി ജീവിതത്യാഗം
എന്നും അമ്മയെ കാത്തിരുന്ന, ഒട്ടും ദേക്ഷ്യമോ വൈരാഗ്യമോ മനസ്സിൽ സൂക്ഷിക്കാതിരുന്ന ഉമാ ഉടനെ ഗുരുവായൂരിൽ എത്തി, അമ്മയെ കണ്ടു. രണ്ടാം ഭർത്താവ് വരുത്തിയ കടങ്ങൾ തീർക്കാൻ ആ അമ്മ മകളെ പണം കൈവശം ഉണ്ടായിരുന്ന പ്രേമന് വേണ്ടി മാറ്റിവയ്ക്കാൻ തയാറായി. ഉമാ എതിർത്ത്. ജോലി ചെയ്തു അമ്മയുടെ കടങ്ങൾ വീട്ടാൻ നോക്കി. പരാജയമായി. ഒടുവിൽ അച്ഛന്റെ അടുത്തേക്ക് മടങ്ങിയെങ്കിലും തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ തേടി മകൾ പോയതിൽ കുപിതനായ ആ അച്ഛൻ അവളെ സ്വീകരിക്കാൻ തയാറായില്ല. തന്റെ വിധിയെന്നും നിനച്ചു അവൾ വീണ്ടും അമ്മയ്ക്ക് അരികിൽ എത്തി. ഒട്ടും വൈകാതെ പ്രേമന്റെ കൈകളിലും.
എന്നും ജോലിക്കു പോകുമ്പോൾ അയാൾ ഉമയെ പൂട്ടിയിട്ടു. അവൾ ചുമരുകളോട് സംസാരിക്കാൻ തുടങ്ങി. ആറുമാസം അങ്ങനെ കഴിഞ്ഞു. ഒടുവിൽ പ്രേമൻ കടുത്ത രോഗിയായി. ജീവിതം കൂടുതലും ആശുപത്രിയിലായി. ഒടുവിൽ അയാൾ വിധിക്കു കീഴടങ്ങി. മരിക്കുമ്പോഴും അയാളുടെ സ്വത്തുക്കളിൽ ഒന്നും ഉമക്കു അവകാശം ഇല്ലാതായി, പക്ഷെ അവൾ ജീവിതത്തിൽ ആദ്യമായി സ്വതന്ത്രയായി.
പുനർജ്ജന്മം രോഗികൾക്കൊപ്പം
പ്രേമനും ഒപ്പം ആശുപത്രികൾ കയറി ഇറങ്ങിയ ഉമാ പാവങ്ങളുടെ ജീവിതം തൊട്ടറിഞ്ഞു. അവരെ സഹായിക്കാൻ തയാറായി. ആശുപത്രിയിൽ പോകാനും ഫോമുകൾ ഫിൽ ചെയ്യാനും ശരിയായ ഡോക്ടറെ കാണിക്കാനും ഒക്കെ അവൾ സഹായിയായി. പ്രേമൻ അവസാന ആറുമാസം തിരുവനന്തപുരത്തു കഴിഞ്ഞപ്പോൾ വീട്ടുകാരെ വിളിക്കാൻ ഉമാ എത്തിയിരുന്ന ടെലിഫോൺ ബൂത്തിലെ ഉടമ പാവങ്ങളെ സഹായിക്കുന്ന ഉമയുടെ നമ്പർ രോഗികൾക്ക് നൽകിത്തുടങ്ങി. ഇതോടെ നൂറുകണക്കിന് കോളുകൾ ഉമയെ തേടി എത്തിത്തുടങ്ങി. ഇതോടെയാണ് ഉമയുടെ ജീവിതത്തിൽ വഴിത്തിരിവായ ശാന്തി ഇൻഫോർമേഷൻ സെന്ററിന്റെ തുടക്കത്തിന് കാരണമായത്. തുടർന്ന് ശാന്തിക്ക് വേണ്ടി രാജ്യമെങ്ങും ഉമാ സഞ്ചരിച്ചു തുടങ്ങി.
താൻ വൃക്ക നൽകി സഹായിച്ച അനാഥനായ സലിൽ എന്ന ചെറുപ്പക്കാരനും ഉമയുടെ സദ്പ്രവർത്തിയിൽ മനസറിഞ്ഞു തന്റെ ശേഷ ജീവിതം ശാന്തിക്കായി മാറ്റിവച്ചു. കത്തുകൾ എഴുതിയപ്പോൾ പ്രതികരിക്കാതിരുന്ന ആശുപത്രികൾ നേരിട്ടെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സാവകാശം വൃക്ക രോഗികളിൽ ശ്രദ്ധ നൽകി തുടങ്ങി. സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ ഇല്ലാതിരുന്ന നാട്ടിൽ അതിനായി സഹായം തേടി പലരെയും സമീപിച്ചു, പലയിടത്തു നിന്നും സഹായങ്ങൾ എത്തുകയും ചെയ്തു. വൃക്ക ദാനത്തിനു സ്വന്തം വൃക്ക നൽകി ബോധവൽക്കരണം തുടങ്ങി.
തൃശൂരിൽ ആദ്യ ഡയാലിസിസ് സെന്റർ തുടങ്ങിയ ഉമക്കു കാരുണ്യമതികളോടെ സഹായത്തോടെ രാജ്യത്തു ഇപ്പോൾ 20 കേന്ദ്രങ്ങളിൽ ഡയാലിസിസ് സെന്ററുകൾ തുടങ്ങാനായി. 700 ലേറെ പേർക്ക് പുതിയ വൃക്കകൾ ലഭിക്കാനും ഉമാ കാരണമായി ഇതിനിടയിൽ സൗജന്യ ഹൃദയശാസ്ത്രക്രിയകളും മറ്റും സംഘടിപ്പിക്കാനും ഉമയ്ക്കായി. ആയിരക്കണക്കിന് രോഗികളാണ് ഇപ്പോൾ ഉമയുടെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയത്.
ഉമയെ നന്നായി അറിയുന്ന സലിൽ തന്നെയാണ് അവരെ പരിചയപ്പെടുത്താനും ഏറ്റവും യോഗ്യൻ. സലിൽ പറയുന്നത് ഉമാ ഗാന്ധിജിയുടെ യഥാർത്ഥ അനുയായി ആണെന്നാണ്. നിങ്ങൾ എന്ത് മാറ്റമാണോ ആഗ്രഹിക്കുന്നത്, അത് നിങ്ങളിൽ നിന്നും തന്നെ തുടങ്ങണം എന്ന ഗാന്ധിയുടെ വാക്കുകളാണ് ഉമാ ജീവിതത്തിൽ പകർത്തുന്നത്. ''ഏവരും മാറ്റം ആഗ്രഹിക്കുന്നു, എന്നാൽ ആരും സ്വയം മാറാൻ തയ്യാറാകുന്നില്ല. ഞാൻ സ്വയം മാറാൻ തയാറായി, എന്റെ ഒരു വൃക്ക ദാനമായി നൽകി, എന്നാൽ അത് പകരം തന്നത് ഒരു സഹോദരനെയാണ്''... ഉമാ പറയുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്