പയ്യോളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി മനാലിയിൽ ഉണ്ടെന്ന് സൂചന; ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആലപ്പുഴക്കാരനായ ആൺ സുഹൃത്തിനെ കാണാനാണ് ഹരിത ഒറ്റയ്ക്ക് യാത്ര തിരിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു; ഹരിതയെ തിരികെ കൊണ്ടുവരാൻ ബന്ധുക്കൾ മനാലിയിലേക്ക് യാത്ര തിരിച്ചു; വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷയായ യുവതിയെ തേടിയുള്ള പയ്യോളി പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്
എം മനോജ് കുമാർ
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ഹരിത(20) മനാലിയിലുണ്ടെന്നു സൂചന. ജനുവരി 31 നു രാവിലെ വീട്ടിൽ നിന്നും കോളെജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ ഹരിതയുടെ തിരോധാനം ദുരൂഹമായി നിലനിൽക്കുകയായിരുന്നു. ഹരിതയെ കണ്ടെത്താനുള്ള പയ്യോളി പൊലീസിന്റെ ആദ്യ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 2018 മാർച്ച് 22 നു വീട്ടിൽ നിന്നിറങ്ങിയ ശേഷം അപ്രത്യക്ഷമായ ജസ്നയുടെ തിരോധാനം കേരളത്തിനു മുന്നിൽ നിൽക്കവേയാണ് ദുരൂഹമായ രീതിയിൽ പയ്യോളിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയെയും കാണാതാകുന്നത്. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകളാണ് ഹരിത. ഒരാഴ്ച്ചയിൽ അധികമായി പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കടുത്ത ആശങ്കയിലായിരുന്നു.
ഇൻസ്റ്റാഗ്രാമിലെ ആലപ്പുഴക്കാരനായ ആൺ സുഹൃത്തിനെ കാണാനാണ് ഹരിത ഒറ്റയ്ക്ക് മനാലിയിലേക്ക് തിരിച്ചത് എന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഹരിത മനാലിയിലുണ്ട് എന്ന് പൊലീസ് ഉറപ്പാക്കിയതിന് ശേഷം ബന്ധുക്കളെ മനാലിയിലേക്ക് പറഞ്ഞുവിട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വാർത്ത. പക്ഷെ ബന്ധുക്കൾ മടങ്ങിയെത്തിയിട്ടുമില്ല. ഹരിതയെ കൂട്ടി ബന്ധുക്കൾ എത്തും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധുക്കൾ അറിയിച്ചത്. പക്ഷെ ഇതുവരെ ഹരിതയോ ബന്ധുക്കളോ തിരിച്ചെത്തിയിട്ടില്ല.
ഹരിതയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പയ്യോളി പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നു. ജനുവരി വടകര റെയിൽവേ സ്റ്റേഷൻ വരെ ഹരിതയെത്തിയിട്ടുണ്ട് എന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ വഴി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ട്രെയിൻ കയറി ഹരിത എങ്ങോ പോയി എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കിയത്. ഹരിതയുടെ സുഹൃത്തുക്കളെ പൊലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു. പക്ഷെ പ്രണയ ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി എന്ത് എന്ന ചോദ്യം പൊലീസിന് മുന്നിൽ ഉയർന്നിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. ഹരിതയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഒരു ആൺ സുഹൃത്ത് ഹരിതയ്ക്ക് ഉണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഫോൺ ഉപയോഗിക്കാതെയാണ് ഹരിത പോയിരുന്നത്. ഇതോടെ ഹരിത ബന്ധപ്പെട്ടിരുന്ന നമ്പറുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഈ നമ്പരുകളിൽ നിന്നാണ് മണാലിയിലെ സുഹൃത്തിന്റെ കാര്യം പൊലീസിന് വ്യക്തമാകുന്നത്.
ആൺസുഹൃത്തുമായി പൊലീസ് ബന്ധപ്പെട്ടതായാണ് വിവരം. ഇതോടെയാണ് ബന്ധുക്കളെ പൊലീസ് മണാലിയിലേക്ക് പറഞ്ഞുവിട്ടത്. ലഭിക്കുന്ന സൂചനകൾ പ്രകാരം മണാലിയിൽ ഹരിത സുരക്ഷിതയാണ്. പക്ഷെ മടങ്ങിയെത്താത്തതുകൊണ്ട് കൂടുതൽ ഒന്നും പൊലീസിനും പറയാൻ കഴിയുന്നില്ല. ഹരിതയുടെ അമ്മ വിദേശത്താണ്. അച്ഛൻ അകന്നു താമസിക്കുകയുമാണ്. ബന്ധുക്കളുടെ സംരക്ഷണയിലാണ് ഹരിത കഴിഞ്ഞിരുന്നത്. പക്ഷെ അപ്രത്യക്ഷയാകുന്ന ദിവസം ഫോൺ ഉപേക്ഷിച്ച് പോയതിനാൽ ഹരിതയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചില്ല. ഹരിത മനഃപൂർവം അകന്നു നിൽക്കുകയാണ് എന്ന് പൊലീസ് ആദ്യമേ മനസിലാക്കിയിരുന്നു. ഇതോടെയാണ് ഹരിതയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയത്.
സുഹൃത്തുക്കൾ കൈമലർത്തിയപ്പോൾ പിന്നെ ഫോൺ കോളുകളാണ് പൊലീസ് ആധാരമാക്കിയത്. ജസ്നയെപോലെ തിരോധാനം ദുരൂഹമായി തുടരാൻ പയ്യോളി പൊലീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രഹസ്യമായി അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ഈ രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് മണാലി ബന്ധം ഫോൺ നമ്പറിന്റെ രൂപത്തിൽ പൊലീസിന് ലഭിക്കുന്നത്. ഇതോടെ ഹരിത മണാലിയിലുണ്ട് എന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
കാണാതാകുമ്പോൾ കാപ്പി കളർ ടോപ്പും കറുത്ത പാന്റുമാണ് ഹരിത ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ വേഷം ധരിച്ച പെൺകുട്ടിയെയാണ് ആദ്യം പൊലീസ് അന്വേഷിച്ചത്. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റെവിടേക്കോ യാത്ര പോയിട്ടുണ്ടാകാം എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ആദ്യ സൂചന. ഇത് തന്നെയാണ് പിന്നെ ശരിയായി വന്നതും. അയനിക്കാടുള്ള കുടുംബ വീട്ടിലായിരുന്നു ഹരിത താമസിച്ചിരുന്നത് വിദേശത്തുള്ള മാതാവ് ലത സംഭവത്തെ തുടർന്ന് നാട്ടിൽ എത്തിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ ഹരിതയ്ക്ക് അറിയാമായിരുന്നു. കോളേജിൽ വിശാലമായ സുഹൃദ് ബന്ധം ഹരിത സൂക്ഷിച്ചിരുന്നു. എന്നാൽ മാറിനിൽക്കാൻ തക്കവണ്ണമുള്ള പ്രശ്നങ്ങൾ ഹരിതയ്ക്ക് ഉള്ളതായി സുഹൃത്തുക്കൾക്കും അറിവില്ല. ഇതോടെയാണ് അന്വേഷണത്തിൽ പ്രതിസന്ധി വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍