Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകിയുടെ ചർമ്മം മുഴുവൻ കത്തികൊണ്ട് നീക്കം ചെയ്തത് കഴുത്തറുത്തുകൊന്ന ശേഷം; ആന്തരികാവയവങ്ങളും കണ്ണുകളും ചൂഴ്‌ന്നെടുത്ത് ഓടയിലെറിഞ്ഞു; മൃതദേഹ അവശിഷ്ടങ്ങൾ ക്ലോസറ്റിൽ തള്ളിയ ശേഷം ഇറങ്ങി നടന്നത് ചോരവാർന്ന ശരീരവുമായും; ക്രൂരമായി കൊലചെയ്യപ്പെട്ട 26കാരിക്ക് നീതിതേടി ആയിരങ്ങൾ തെരുവിൽ

കാമുകിയുടെ ചർമ്മം മുഴുവൻ കത്തികൊണ്ട് നീക്കം ചെയ്തത് കഴുത്തറുത്തുകൊന്ന ശേഷം; ആന്തരികാവയവങ്ങളും കണ്ണുകളും ചൂഴ്‌ന്നെടുത്ത് ഓടയിലെറിഞ്ഞു; മൃതദേഹ അവശിഷ്ടങ്ങൾ ക്ലോസറ്റിൽ തള്ളിയ ശേഷം ഇറങ്ങി നടന്നത് ചോരവാർന്ന ശരീരവുമായും; ക്രൂരമായി കൊലചെയ്യപ്പെട്ട 26കാരിക്ക് നീതിതേടി ആയിരങ്ങൾ തെരുവിൽ

മറുനാടൻ മലയാളി ബ്യൂറോ

മെക്സിക്കോ സിറ്റി: കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് നീതി വേണമെന്ന ആവശ്യവുമായി മെക്‌സിക്കോയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് പിന്നാലെ ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. 26കാരിയായ ഇൻഗ്രിത് എക്സാമില വാർഗസ് എന്ന യുവതിയെ അതിക്രൂരമായാണ് കാമുകനായ യുവാവ് കൊലപ്പെടുത്തിയത്. വാക്കു തർക്കത്തെ തുടർന്നാണ് താൻ യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ കാമുകൻ നാൽപ്പത്താറുകാരനായ സിവിൽ എൻജിനീയറായ എറിക് ഫ്രാൻസിസ്‌കോ പൊലീസിനോട് പറഞ്ഞത്.

ഇൻഗ്രതിന്റെ ചർമം മുഴുവൻ കത്തിക്കൊണ്ട് നീക്കിയ നിലയിലായിരുന്നു. ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്തതിനു ശേഷം അവ ഓടയിൽ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിനു ശേഷം ചോര വാർന്ന ശരീരവുമായി അർധനഗ്‌നനായി തെരുവിലിറങ്ങി. ചോരവാർന്ന ശരീരവുമായി തെരുവിലൂടെ ഇയാൾ നടക്കുന്നത് കണ്ടതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറംലോകം അറിയുന്നത്.

മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ലോകം നടുങ്ങിയ കൊലപാതകം നടന്നത്. സിവിൽ എൻജിനീയറായ എറിക് ഫ്രാൻസിസ്‌കോ കാമുകിയെ കഴുത്തറുത്തുകൊന്ന് മൃതദേഹ അവശിഷ്ടങ്ങൾ ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളുകയായിരുന്നു. സംഭവത്തിനു ശേഷം ചോരയിൽ മുങ്ങിക്കുളിച്ച നിലയിൽ തെരുവിലിറിങ്ങിയ എറിക്കിനെ കണ്ട പ്രാദേശികവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കമിതാക്കൾക്കിടയിലുള്ള തർക്കമാണു ദാരുണ കൊലപാതകത്തിലേക്കു വഴിവച്ചതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു തൊട്ടുമുൻപ് ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. കലഹത്തിനിടയിൽ തന്നെ കൊല്ലുമെന്നു അലറി വിളിച്ച ഇൻഗ്രിത് കറിക്കത്തിയെടുത്ത് തന്റെ ദേഹത്തു കുത്തിയിറക്കിയെന്നും എറിക് പൊലീസിനോട് പറഞ്ഞു. എന്നാൽ അസാധാരണമായിരുന്നു എറിക്കിന്റെ പ്രതികരണം. വീണ്ടും തന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കാൻ അയാൾ തന്റെ കാമുകിയോട് ആവശ്യപ്പെട്ടു. തുടർച്ചയായി ഭ്രാന്തനെ പോലെ അട്ടഹസിച്ചുകൊണ്ട് ഇൻഗ്രിതിനെ താൻ നേരിട്ടുവെന്നും എറിക് പൊലീസിനോട് പറഞ്ഞു.

രണ്ടു തവണ തുടർച്ചയായി കാമുകി തന്റെ നെഞ്ചിൽ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇൻഗ്രിതിനെ മുറിവേൽപ്പിച്ചുവെന്നും കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇൻഗ്രിത് മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളി. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിൽ നിറച്ച് പലഭാഗത്തായി വിതറി. പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങൾ കമിതാക്കൾ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ പലഭാഗങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കൊലപാതക വിവരം എറിക് മുൻഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP