ആം ആദ്മി എംഎൽഎ ധർമപാൽ ലക്രയുടെ സ്വത്ത് 292.1 കോടി! എംഎൽഎമാരിൽ 45 പേരും കോടീശ്വരന്മാർ; എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതം; ആം ആദ്മി എംഎൽഎമാർ ശരിക്കും ആം ആദ്മികളല്ല! ഏറ്റവും സമ്പത്തു കുറവുള്ള അംഗമായ രാഖി ബിദ്ലാനുള്ളത് 76, 421 രൂപ മാത്രം; മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണനുകൾ എങ്കിലും പകുതിയിലേറെ എംഎൽഎമാരും ക്രിമിനൽ കേസിലെ പ്രതികൾ ആയവർ; അഴിമതിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയ കെജ്രിവാളിന്റെ പാർട്ടി രാഷ്ട്രീയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകുന്നോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനും വ്യക്തിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടത്. എന്നാൽ, ഒരുകാലത്ത് കോർപ്പറേറ്റുകൾക്കെതിരെ ആഞ്ഞടിച്ച കെജ്രിവാൾ പിന്നീട് ഈ തന്ത്രം മാറ്റിപ്പിടിക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചത്. ഇത്തവണ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചും മൃദുഹിന്ദുത്വ ലൈൻ പിന്തുടർന്നുമാണ് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും എത്തിയത്. അതേസമയം ആം ആദ്മി എന്ന പേരിനോട് നീതി പുലർത്തൻ പാർട്ടിയിലുള്ള എംഎൽഎമാർക്ക് സാധിച്ചില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ വിമർശനത്തിന് പ്രധാനമായും കാരണമായത് ആപ്പ് എംഎൽഎമാരും മറ്റ് രാഷ്ട്രീയ പാർട്ടിയിലുള്ളവരെ സമ്പത്തിന്റെ കാര്യത്തിൽ മുമ്പന്മരാണ് എന്നതാണ്.
വിദ്യാഭ്യാസം ഉള്ളവരും വിവിധ രംഗത്ത് ശോഭിച്ചവരുമായ ആളുകളാണ് ആപ്പിന്റെ എംഎൽഎമാരായിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് പുറത്തുവന്ന വിവരം. ഇതോടെ ആം ആദ്മി പാർട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന വിമർശനവും ഉയരുന്നു. ഡൽഹിയിലെ പുതിയ എംഎൽഎമാരിൽ പകുതിയിലേറെയും ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പുതിയ ജനപ്രതിനിധികളുടെ സത്യവാങ് മൂലങ്ങളിൽ നിന്നു തെളിഞ്ഞതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടാണ് പറയുന്നത്.
ആകെയുള്ള 70 എംഎൽഎമാരിൽ 43 പേർക്കെതിരേ (63 %) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരിൽ തന്നെ 37 പേർ കൊലപാതകം, മാനഭംഗം, സ്ത്രീകളോട് അപമര്യാദ കാട്ടിയത് അടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ നിയമസഭയിൽ 24 എംഎൽഎമാരാണു ക്രിമിനൽ കേസുകൾ ഉള്ളതായി സ്വയം വെളിപ്പെടുത്തിയിരുന്നത്. ക്രിമിനൽ കേസുകളുള്ള പുതിയ എംഎൽഎമാരിൽ 13 പേരുടെ കേസുകൾ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളാണ്. യുവതിയെ മാനഭംഗപ്പെടുത്തിയതിനാണ് ഇവരിലൊരാളുടെ പേരിലുള്ള കേസ്.
അതേസമയം സമ്പത്തിന്റെ കാര്യത്തിലും ആം ആദ്മി പാർട്ടി എംഎൽഎമാർ പിന്നിലല്ല. എഴുപതിൽ 55 എംഎൽഎമാർ കോടിപതികളാണ്. സത്യവാങ്മൂലത്തിൽ ഇക്കാര്ം സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. ഇവരിൽ 45 പേർ ആം ആദ്മി പാർട്ടിക്കാരും ഏഴു പേർ ബിജെപിക്കാരുമാണ്. എഎപിയുടെ 62 എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതമാണ്. ബിജെപിയുടെ എട്ട് എംഎൽഎമാരുടെ ശരാശരി 9.10 കോടി രൂപയാണ്.
എഎപിയുടെ മുണ്ട്ക എംഎൽഎ ധരംപാൽ ലാഖ്റയുടെ മാത്രം പ്രഖ്യാപിത സമ്പത്ത് 292 കോടി രൂപയാണ്. ലാഖ്റയാണ് നിയമസഭയിലെ ഏറ്റവും സമ്പന്നനായ 'ആം ആദ്മി'! ആം ആദ്മി പാർട്ടിയുടെ തന്നെ ആർ.കെ പുരം എംഎൽഎ പ്രമീള ടോക്കസ് 80 കോടി രൂപയും പട്ടേൽ നഗർ എംഎൽഎ രാജ്കുമാർ ആനന്ദ് 78 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. എഎപിയിലെ തന്നെ മംഗോൾപുരി എംഎൽഎ രാഖി ബിർളയാണ് ഏറ്റവും ആം ആദ്മി. വെറും 76,000 രൂപ മാത്രമാണു മുൻ എംഎൽഎ കൂടിയായ രാഖിയുടെ ആകെ സമ്പത്ത്.
മൊത്തം 23 കോടി രൂപയുടെ സമ്പത്തുള്ള എഎപിയുടെ ഛത്തർപൂർ എംഎൽഎ കർത്താർ സിങ് ആറ് കോടി രൂപയാണ് കഴിഞ്ഞ വർഷം ആദായനികുതി അടച്ചത്. എഎപിയുടെ തന്നെ പട്ടേൽ നഗറിലെ രാജ് കുമാർ ആനന്ദ് 1.82 കോടിയും നജാഫ്ഗഡിലെ കൈലാഷ് ഗെലോട്ട് 1.55 കോടി രൂപയുമാണ് ആദായനികുതി നൽകിയത്.
പുതിയ എംഎൽഎമാരിലെ 23 പേർക്ക് (33%) എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. 42 പേർക്ക് (60%) ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ട്. എംഎൽഎമാരിൽ 31 പേർ (44%) അമ്പതു വയസിനു മുകളിൽ 80 വയസു വരെ പ്രായമുള്ളവരാണ്. എന്നാൽ ഭൂരിഭാഗം വരുന്ന 38 പേർ (56%) 25നും 50നും മധ്യേ പ്രായത്തിലുള്ളവരാണെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം മധ്യവർഗ്ഗത്തിന്റെ പിന്തുണയുടെ ബലത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചു കയറിയത്. വിദ്യാസമ്പന്നരായവരെ ആയിരുന്നു ആപ്പ് കളത്തിലിറക്കിയത്. വിജയിച്ചു വന്നവരിൽ ശ്രദ്ധേയരായവർ ആതിഷി മർലെനയും രാഘവ് ചന്ദയുമാണ്. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചതോടെ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് പാർട്ടിക്ക് ലഭിച്ചത്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തക എന്ന പേരിൽ കൂടിൽ പ്രശസ്തയാണ് ആം ആദ്മി പാർട്ടിയുടെ കൽക്കാജി മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാർത്ഥി അതിഷി മർലെന. 2001ൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മർലെന ചരിത്രത്തിൽ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്സഫോഡ് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കി.
തുടക്കം മുതൽ തന്നെ വിദ്യാഭ്യാസ മേഖലയിലായിരുന്നു അതിഷി മർലെന ശ്രദ്ധ പുലർത്തിയത്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സമീപ കാലത്ത് കൈവരിച്ച നേട്ടത്തിനു പിന്നിലെ ബുദ്ധിയും അതിഷിയുടേതായിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അതിഷി നിരന്തരം പരിശ്രമിച്ചു. ഇതൊക്കെ തന്നെയാണ് അവരെ അർപ്പണബോധമുള്ള ശ്രദ്ധേയയായ യുവ നേതാവായി ആം ആദ്മി പാർട്ടി ഉയർത്തിക്കാണിക്കാനും ഇടയാക്കിയത്. പ്രശാന്ത് ഭൂഷണുമായുള്ള പരിചയമാണ് അതിഷി മർലെനയെ ആം ആദ്മിയിലേക്കെത്തിക്കുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പാർട്ടിയുടെ ശ്രദ്ധേയമായ മുഖമായി മാറുകയായിരുന്നു അവർ.
കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി സൗത്ത് ഡൽഹിയിൽ നിന്നും രാഘവ് മത്സരിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി രാഘവ് ചന്ദ പ്രവർത്തിച്ചിട്ടുണ്ട്. 2016 ബജറ്റ് തയ്യാറാക്കാൻ സിസോദിയെ സഹായിച്ചതും രാഘവ് ആണെന്ന് വാർത്തകൾ വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാർട്ടിയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത പാർട്ടിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇവരെ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍