വയലറ്റ് നിറമുള്ള സിൽക് ഷർട്ടിട്ട് സ്മാർട്ടായി; മന്ത്രജപത്തോടെ നിറഞ്ഞ മനസ്സുമായി മകന്റെ തലയിൽ കൈവച്ച് അനുഗ്രഹം നൽകൽ; ചക്രകസേരയിൽ കാറിൽ ഇരുന്ന് 96-ാം വയസ്സിൽ ഹൈക്കോടതിയിൽ എത്തിയത് മകൻ ജസ്റ്റീസായി മാറുന്ന സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ; എല്ലാ ആകുലതകളും മറന്ന് ഇളയ മകന്റെ നേട്ടം കൺകുളിർകെ കണ്ട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കേരളാ ഹൈക്കോടതി ജസ്റ്റീസായി പിവി കുഞ്ഞികൃഷ്ണൻ മാറുമ്പോൾ ക്രെഡിറ്റെല്ലാം അച്ഛന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സിനിമയിലെ മുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ദേശാടനത്തിലൂടെ മലയാളിയെ കരയിപ്പിച്ച മുത്തച്ഛൻ. ഇപ്പോൾ പ്രായം 96. എങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് നടൻ എറണാകുളത്ത് എത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീർഘദൂര യാത്രയുടെ ക്ഷീണവും വകവയ്ക്കാതെയുള്ള യാത്ര. വയലറ്റ് നിറമുള്ള സിൽക്ക് ഷർട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാർട്ടായി. ഇളയമകൻ ഹൈക്കോടതി ജഡ്ജിയാകുന്നത് കൺകുളിർകെ കണ്ടു.
അച്ഛനെ ചക്രക്കസേരയിലിരുത്തി കാറിൽ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടുതലയിലെ വീട്ടിൽനിന്നു പറപ്പെട്ടത്. നിറഞ്ഞമനസ്സോടെ മകന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഓർമപ്പിശകിനിടയിലും മറക്കാത്ത മന്ത്രജപത്തോടെയുള്ള അനുഗ്രഹമേറ്റുവാങ്ങി മകൻ അച്ഛന്റെ കാൽക്കൽ നമസ്കരിച്ചു. അതിന് ശേഷമായിരുന്നു ഹൈക്കോടതിയിൽ എത്തിയത്. അച്ഛനെ മുന്നിൽ ഇരുത്തി സത്യപ്രതിജ്ഞ. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ. ചിഫ് ജസ്റ്റിസ് കോടതി മുറിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ലക്ഷമി നാരായണൻ എന്നിവർ സംസാരിച്ചു.
'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇളയമകനാണ് കുഞ്ഞി കൃഷ്ണൻ. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലം. ആയിടയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിർത്തി വല്യച്ഛന്റെ പാത പിന്തുടരാൻ നിർദ്ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേർന്നത്.
പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു നിർദ്ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം. അതും അംഗീകരിച്ചു. ഒടുവിൽ ഹൈക്കോടതി ജഡ്ജിയും. ഈ ചടങ്ങിൽ അച്ഛന് എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞാവേദിയിൽ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുൾപ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു. സഹോദരി ഭർത്താവാണ് കൈതപ്രം.
1989-ൽ അഭിഭാഷകനായി. 1993 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ് കുഞ്ഞികൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വൈദ്യുതി ബോർഡിന്റെയും സ്റ്റാൻഡിങ് കോൺസലായിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ നിയമനത്തിന് ശുപാർശചെയ്തത്. ഉത്തരവ് വൈകിയതോടെ 2019 ഫെബ്രുവരിയിൽ കൊളീജിയം ശുപാർശ ആവർത്തിച്ചു. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും പരേതയായ ലീല അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: നീത. മക്കൾ: സുമൻ കൃഷ്ണൻ, സുനയ്ന (ഇരുവരും വിദ്യാർത്ഥികൾ).
ജഡ്ജിയായി നിയമിതനാവാൻ കൊളീജിയം ശുപാർശ ചെയ്തിട്ടും നിയമനത്തിന് രണ്ടുവർഷം കാലതാമസം വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫുൾ കോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിയമനം വൈകുന്നതിന്റെ കാരണം അറിയാതിരിക്കുകയും കൂടി ചെയ്യുമ്പോൾ ഈ രണ്ടു വർഷത്തെ കാത്തിരിപ്പ് അസ്വാസ്ഥ്യജനകമായിരുന്നു.''- അദ്ദേഹം പറഞ്ഞു. 2018 ഒക്ടോബറിൽ ആദ്യം സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാൻ ശിപാർശ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയിൽ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നത്.
കേരള ഹൈക്കോടതി ജഡ്ജിയും ഇവിടെയും മറ്റു പല കോടതികളിലും ചീഫ് ജസ്റ്റിസും ആയിരുന്ന ജ.യു എൽ ഭട്ടിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങളും ജ. കുഞ്ഞികൃഷ്ണൻ പ്രസംഗത്തിൽ ഉദ്ധരിച്ചു..ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരുന്നു എന്ന കാരണത്താൽ ഭട്ടിന്റെ മുൻസിഫ് നിയമനം സർക്കാർ തടഞ്ഞുവെച്ചിരുന്നു..അദ്ദേഹം അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. പിന്നീട് ജഡ്ജിയായ വി ആർ കൃഷ്ണയ്യർ ആയിരുന്നു വക്കീൽ. ഹൈക്കോടതി ഹർജി തള്ളി. അപ്പോഴും നിയമനം നൽകാത്തതിന്റെ കാരണം വ്യക്തമാക്കിയില്ല.
ഇക്കാര്യങ്ങൾ വിവരിച്ച ശേഷം രാഷ്ട്രീയം മാനദണ്ഡം ആക്കിയിരുന്നെങ്കിൽ എത്ര ജഡ്ജിമാരെ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് നഷ്ടപ്പെടുമായിരുന്നു എന്ന് ഭട്ട് എഴുതുന്നുണ്ട് .ജ. വി ആർ കൃഷ്ണയ്യർ , ഒ ചിന്നപ്പ റെഡ്ഡി, തുടങ്ങി പി സുബ്രമണ്യൻ പോറ്റി, എം പി മേനോൻ എസ് കെ ഖാദർ,വി ശിവരാമൻ നായർ,സി എസ് രാജൻ, കെ ബാലകൃഷ്ണൻ നായർ, കെഎ അബ്ദുൽ ഗഫൂർ, കെ കെ ദിനേശൻ, വി കെ മോഹനൻ തുടങ്ങിയവർ ജഡ്ജി ആകും മുമ്പ് ഇടതുപക്ഷ ബന്ധം ഉള്ളവരായിരുന്നു. കെ ടി തോമസ്,പി ജാനകിയമ്മ, കെ കെ നരേന്ദ്രൻ തുടങ്ങിയവർ കോൺഗ്രസിനോട് ചായ് വ് ഉള്ളവരായിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് കേരള കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്നു.
ഇവരിൽ മിക്കവരും വിവേകശാലികളായ ഗംഭീര ജഡ്ജിമാരായിരുന്നു. സാമാന്യ ബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അവർക്കുണ്ടായിരുന്നു. എടുക്കുന്ന സത്യപ്രതിജ്ഞയോടും ഭരണഘടന മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ കാഴ്ചപ്പാടുമാണ് ജഡ്ജിക്ക് വേണ്ടത്. ജഡ്ജിയാകും മുമ്പ് രാഷ്ട്രീയക്കാരെ അല്ലാതിരുന്ന പലരും ഇക്കാര്യങ്ങളിൽ പരാജയപ്പെട്ടിട്ടുമുണ്ടെന്ന ഭട്ടിന്റെ വരികൾ കുഞ്ഞികൃഷ്ണൻ ഉദ്ധരിച്ചു.രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട പലരുടെയും കേസുകളിൽ 'രാഷ്ട്രീയ പ്രവർത്തകനാണ്, രാഷ്ട്രീയ ബന്ധമുള്ളവരാണ്' എന്നത് ഒരു അയോഗ്യത അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ കാര്യങ്ങളൊന്നും തന്റെ നിയമനവുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നതുകൊണ്ട് ഉദ്ധരിക്കുന്നതല്ലെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.''ഞാൻ ഭരണഘടന സ്ഥാപനങ്ങളെ വിശ്വസിക്കുന്നു. എന്റെ നിയമനത്തിൽ ഉണ്ടായ കാലതാമസം സാധാരണമാണെന്നും ഭരണഘടനാപരമായ നിയമനങ്ങൾ നടത്തുമ്പോൾ നിയമന അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കരുതുകയും ചെയ്യുന്നു.''-അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍