ഇ-ബീറ്റ് പദ്ധതിക്ക് വാങ്ങിയ ഉപകരണങ്ങൾ വെറുതെയായത് വിഫിനിറ്റി കമ്പനി അടച്ചു പൂട്ടി പോയതിനാൽ; മുഴുവൻ തുകയും വാങ്ങിയിട്ടും ബംഗളൂരു കമ്പനിയുടെ ചതിക്കെതിരെ ചെറുവിരൽ അനക്കാത്ത കേരളാ പൊലീസ്! ചെന്നിത്തലയേയും തിരുവഞ്ചൂരിനേയും തളയ്ക്കാൻ മൂന്ന് കോടിയുടെ ആ പഴയ നഷ്ടം പൊടി തട്ടിയെടുക്കും; ബിഷപ്പിന്റെ സ്വാധീന ശക്തിയിൽ ആവിയായ അഴിമതി പൊടിതട്ടിയെടുക്കാൻ നീക്കം; ഒടുവിൽ പിണറായിയുടെ യാത്ര സെൻകുമാറിന്റെ പഴയ കണ്ടെത്തലുകളുടെ വഴിയേ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരും ചോദിക്കാനും പറയാനുമില്ലാത്ത വകുപ്പായി പൊലീസ് മാറി കഴിഞ്ഞു. സിഎജി റിപ്പോർട്ടിലെ ചർച്ചകളിൽ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിന് പിറകെയാണ് മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന് ഗവർണ്ണറിൽ നിന്ന് പച്ചക്കൊടി കിട്ടിയത്. ഇനി പൊലീസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തളയ്ക്കാനാണ് ശ്രമം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉയർന്ന ഇ-ബീറ്റ് അഴിമതിയിൽ വീണ്ടും അന്വേഷണം നടത്തും. ചെന്നിത്തലയ്ക്കെതിരെയുള്ള സർക്കാർ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതിനിടെ ഇ-ബീറ്റ് ഫയൽ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കരുനീക്കം തുടങ്ങിയിട്ടുണ്ട്. ബിഷപ്പിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ട ബി-ബീറ്റ് കേസ് ഫയൽ വീണ്ടും തുറന്നാൽ അത് യുഡിഎഫിന്റെ കാലത്തെ അഴിമതിയായി ചർച്ചയാകുമെന്നാണ് സിപിഎമ്മിന്റേയും പ്രതീക്ഷ.
യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ ഇ ബീറ്റ് പദ്ധതിയിൽ വെട്ടിപ്പു നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവരുടെ പങ്കുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ജേക്കബ് തോമസായിപുന്നു അന്ന് വിജിലൻസിനെ നയിച്ചത്. പിന്നീട് ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് നീക്കി. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ബീറ്റ് പട്രോളിംഗിനു പോകുന്ന ഉദ്യോഗസ്ഥരുടെ ഹാജർ രേഖപ്പെടുത്താനാണ് ഇ-ബീറ്റ് പദ്ധതി നടപ്പാക്കിയത്. ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച ഇ-ബീറ്റ് യൂണിറ്റുകൾ ഇപ്രവർത്തന സജ്ജമല്ലമായില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ വെട്ടിപ്പുനടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണത്തിന് പിണറായി സർക്കാർ ശ്രമം. ഇ-ബീറ്റ് ഇടപാടിൽ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പൊലീസ് ആധുനികീകരണത്തിന് അനുവദിച്ച പണമാണ് പാഴായത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) സമ്പ്രദായം സ്ഥാപിക്കുന്നതിനാണ് ഉപകരണങ്ങൾ വാങ്ങാൻ കരാറുണ്ടാക്കിയത്. 650 റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡറുകളും 7450 റീഡർ കാർഡുകളും വാങ്ങുന്നതിന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച വൈഫിനിറ്റി ടെക്നോളജി സിസ്റ്റംസ് എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാർ. 2012 ഡിസംബറിലായിരുന്നു കരാറുറപ്പിച്ചത്. മുഴുവൻ തുകയും(1,87,81,607 രൂപ) 2013 മാർച്ചിൽ കൈമാറുകയും ചെയ്തു. ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊലീസുകാർക്ക് കമ്പനി പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ, ഈ വ്യവസ്ഥകളൊക്കെ ലംഘിക്കപ്പെട്ടതായി ആദ്യ അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിൽ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നൽകിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയിൽ മുങ്ങിയത്. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച സംഘം ഇടപാടിൽ അപാകം കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ മുഴുവൻ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവൻ നൽകിയതിൽ അസ്വാഭാവികത ഉള്ളതായി അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു തുടർന്ന് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെൻകുമാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, അന്വേഷണം എവിടെയുമെത്തിയില്ല. സിബിഐ അന്വേഷണം നേരിടുന്ന ഒരു ബിഷപ്പിന്റെ ഇടപെടലുണ്ടായി. ഇതോടെ കേസ് ആവിയായി. ഇതിന് പിന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നാണ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്.
ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്. വാഹനങ്ങൾ വാങ്ങുന്നതിലെ തോന്ന്യവാസവും ഡിജിപി ആയിരിക്കെ സെൻകുമാർ കണ്ടെത്തി.. എല്ലാം നിരീക്ഷിക്കാൻ പൊലീസിനുള്ളിൽ തന്നെ വിജിലൻസ് സംവിധാനമുണ്ടാക്കാനും അന്ന് സെൻകുമാർ നിർദ്ദേശിച്ചു. 2015-2016ൽ പൊലീസ് വകുപ്പിന് ബജറ്റിൽ നോൺ പ്ലാൻ വിഹിതമായി 3042.63 കോടി രൂപ വകയിരുത്തിയിത്. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കൽ, പൊതുസേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പിന് 26.50 കോടി രൂപയും നീക്കിവച്ചു. മുൻ വർഷങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിൽ കൃത്യമായ ഉത്തരം ആർക്കും പറയാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സെൻകുമാർ അന്ന് ഇടെപട്ടത്.
കിട്ടുന്ന തുക മുഴുവൻ ചെലവഴിക്കാറുമുണ്ട്. എന്നാൽ പൊലീസിന്റെ കാര്യക്ഷമത കൂടുന്നുമില്ല. സേവനങ്ങൾ ഓൺലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക വൽക്കണം അട്ടിമറിക്കപ്പെട്ടുവെന്നും സെൻകുമാർ കണ്ടെത്തി. ജീപ്പുകളും ബൈക്കുകളും വാങ്ങുന്നതിൽ വലിയ തട്ടിപ്പാണത്രേ നടക്കുന്നത്. ബീറ്റ് പൊലീസുകാർക്കായി ഹീറോ ഹോണ്ടയുടെ സിഡി ഡോൺ വൻ തോതിൽ വാങ്ങി. കോടികളുടെ ഇടപാടാണ് നടന്നത്. എന്നാൽ കേരളാ പൊലീസ് ഡോൺ ബൈക്ക് വാങ്ങിയ ശേഷം ആ മോഡൽ തന്നെ ഹീറോ ഹോണ്ട ഉൽപാദനം നിർത്തി. അതായത് ഉൽപാദനം നിർത്തുന്നതിന് മുമ്പ് കമ്പനിയിലുണ്ടായിരുന്ന വണ്ടികളാണ് കേരളാ പൊലീസ് വാങ്ങിയത്. ഇതിന് സമാനമായ കള്ളക്കളികൾ ജീപ്പുകൾ വാങ്ങുന്നതിലും നടക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് ഇപ്പോൾ സിഎജിയും ശരിവയ്ക്കുന്നത്.
സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാർ. 650 ആർ എഫ് ഐ ഡി റീഡേർസും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്വെയർ കൂടി നൽകണമെന്നായിരുന്നു കരാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. ഇത് സെൻകുമാറിന് ബോധ്യപ്പെട്ടിരുന്നു.
പൊലീസ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) പദ്ധതിയിൽ അഴിമതി നടന്നതായും പലിശയടക്കം സംസ്ഥാനത്ത് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഡേനൈസേഷൻ എ.ഡി.ജി.പി. ബി.സന്ധ്യയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് എസ്പി. ചോർത്തി നൽകിയെന്നാണ് മനോജ് എബ്രഹാമിന്റെ പരാതിയിൽ പറയുന്നത്. ബംഗളുരു ആസ്ഥാനമായ വിഫിനിറ്റി കമ്പനിയെയാണ് ഇബീറ്റ് സംവിധാനം നടപ്പാക്കാൻ ഏൽപ്പിച്ചിരുന്നത്. കമ്പനി പൂട്ടിപ്പോയതോടെ പദ്ധതിയും നിലയ്ക്കുകയായിരുന്നു. ഇ ബീറ്റ് പദ്ധതി പൂർണ്ണപരാജയംമായിരുന്നു. ഇത് ഒരിടത്തു പോലും പ്രവർത്തനക്ഷമമല്ല. നൽകാനുള്ള സോഫ്റ്റ്വെയർ പോലും വിസിനിറ്റി ടെക്നോളജീസ് കൈമാറിയില്ല. മാത്രമല്ല കമ്പനി ഇപ്പോൾ അടച്ചുപൂട്ടുകയും ചെയ്തു.
ഇതൊക്കെ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക സംഭവങ്ങളാണെന്നാണ് ഇടതു സർക്കാർ വിലയിരുത്തുന്നത്. ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു പോലും നോക്കാതെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ തന്നെ കരാറുകാർക്കുള്ള പണം കൈമാറിയിരിക്കുന്നു. പൊലീസ് നവീകരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതും.
Stories you may Like
- രാത്രിയിൽ മരണത്തോട് മല്ലിട്ട വയോധികന് തുണയായി പൊലീസ് ഉദ്യോഗസ്ഥർ
- മോൺസൻ മാവുങ്കലിന്റെ 'പ്രണവം' വീട് ഇന്നൊരു പ്രേതാലയം!
- യുവ കർഷകൻ കിണറ്റിൽ മരിച്ച സംഭവം: വിചാരണ തുടങ്ങുന്നു
- ശബരിമലയിൽ തീർത്ഥാടകനും ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കും മലയണ്ണാന്റെ കടിയേറ്റു
- ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്