വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിക്കുകയും പിന്നീട് ജിഹാദി വിധവയായിത്തീരുകയും ചെയ്ത ഷമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി വീണ്ടും മാധ്യമങ്ങളിൽ നിറയുന്നു. ഇപ്രാവശ്യം വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുന്നത്. സിറിയയിൽ ഐസിസ് വേരോടെ പിഴുതെറിയപ്പെടുകയും താൻ തടവിലാവുകയും ചെയ്തതിനെ തുടർന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ യുവതിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് അവർക്ക് മുമ്പിൽ വാതിൽ കൊട്ടിയടച്ചായിരുന്നു.ഹോം ഓഫീസ് ഇതിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഷമീമ പലവിധ അടവുകൾ പയറ്റുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ വേഷത്തിലൂടെ വാലന്റൈൻസ് ദിനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്. ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ ഷമീമയുടെ ലണ്ടനിലേക്ക് തിരിച്ചെത്താനുള്ള ഈ അവസാന അടവും വിജയിക്കുമോ...? എന്ന ചോദ്യവും ഇപ്പോൾ പലരും ഉയർത്തുന്നുണ്ട്.
ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവാണ് ഈ യുവതി നടത്തുന്നതെന്ന് ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.തന്റെ കറുത്ത ബുർഷ ഇല്ലാതെ ഇതാദ്യമായിട്ടാണ് 20കാരിയായ ഷമീമയുടെ ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്.ക്യാമ്പിലെ സ്ത്രീകളെയും കുട്ടികളെയും കടുത്ത മതതീവ്രവാദത്തിൽ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ക്യാമ്പിൽ ഇപ്പോൾ ബുർഖ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ യുഎസ്-കനേഡിയൻ പൗരത്വമുള്ള കിംബർലെ പോൾമാനൊപ്പമാണ് ടെന്റ് പങ്കിടുന്നത്.
വാലന്റൈൻസ് ദിനം പ്രമാണിച്ച് നോർത്തേൺ സിറിയയിലെ അൽ റോജ് ക്യാമ്പിലെ തന്റെ ടെന്റ് ഷമീമ അലങ്കരിച്ചതായി ഫോട്ടോയിൽ കാണാം. നിലവിൽ ഷമീമയുടെ ടെന്റിൽ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുണ്ട്. അതായത് ഇവിടെ ഹീറ്റിങ് സൗകര്യങ്ങൾ, വൈദ്യുതി, സാറ്റലൈറ്റ് ടിവി, പാചകത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. വാലന്റൈൻസ് ദിനം പ്രമാണിച്ച് ഹാർട്സ്, ഫെയറി ലൈറ്റുകളാൽ തന്റെ ക്യാമ്പ് ഷമീമ അലങ്കരിച്ചിട്ടുണ്ട്.സ്നേഹത്തെക്കുറിച്ചുള്ള കവിതകളും പ്രചോദനപരമായ വാചകങ്ങളും ഈ ക്യാമ്പിൽ യുവതി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
താൻ ഇസ്ലാമിക് ഭീകരത ഉപേക്ഷിച്ചുവെന്നും വീണ്ടും ബ്രിട്ടീഷുകാരിയാത്തീർന്നിരിക്കുന്നുവെന്നും വെളിപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ മനസ്സിൽ ഇടം നേടി എങ്ങനെയെങ്കിലും നഷ്ടപ്പെട്ട ബ്രിട്ടീഷ് പൗരത്വം നേടിയെടുത്ത് ലണ്ടനിലേക്ക് തിരിച്ച് വരാനുള്ള ഷമീമയുടെ അവസാനത്തെ അടവാണിതെന്നാണ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ ആരോപിച്ചിരിക്കുന്നത്. ചിലർ ഷമീമയ്ക്കെതിരെ കടുത്ത ട്രോളുകൾ ഇറക്കി പരിഹാസം ചൊരിയുന്നുമുണ്ട്. തന്റെ സ്കൂൾ സുഹൃത്തുക്കളായ കദീസ സുൽത്താന, അമിറ, അബാസ് എന്നിവർക്കൊപ്പമായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഷമീമ തന്റെ 15ാം വയസിൽ ഐസിസിൽ ചേരാനായി സിറിയയിലേക്ക് മുങ്ങിയിരുന്നത്.
ഡച്ചുകാരനായ ഐസിസ് ഭീകരനെ ഭർത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഷമീമയുടെ ഭർത്താവും കൊല്ലപ്പെട്ടിരുന്നു. മുൻ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കി യുവതി ഇവിടേക്ക് തിരിച്ച് വരുന്നതിന് എന്നെന്നേക്കുമായി തടയിട്ടിരുന്നത്. ഇതിനെതിരെ ഷമീമ അപ്പീലിന് പോയെങ്കിലും അത് തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായിരുന്നത്. സിറിയയിൽ മൂന്ന് വർഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോൾ ഷമീമ ഐസിസിന്റെ സജീവ പ്രവർത്തകയമായി വർത്തിച്ചിരുന്നു.
ഐസിസിനെ സിറിയയിൽ നിന്നും തൂത്തെറിഞ്ഞപ്പോൾ പിടികൂടിയ ഭീകരരെ പാർപ്പിച്ചിരുന്ന സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോൾ 20 വയസുള്ള ഷമീമ ജന്മമേകിയിരുന്നത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാൽ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാൻ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നിൽ അപേക്ഷിച്ചിരുന്നത്. എന്നാൽ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടർന്ന് സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേർ വാദിച്ചിരുന്നു. എന്നാൽ ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാൻ അവകാശമുണ്ടെന്നും സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ നയിച്ച ട്രിബ്യൂണൽ ഈ മാസം ഏഴാം തിയതിയായിരുന്നു ഉത്തരവിട്ടത്.
ഇതോടെ സിറിയയിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട ഷമീമ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നുവെന്നും സൂചനയുണ്ട്.അതിന്റെ ഭാഗമായിട്ടാണ് വാലന്റൈൻസ് ദിനത്തിന് പുതിയ വേഷപ്പകർച്ചയുമായി ഏവരുടെയും സഹതാപം കവരാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍