Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലിൽ മിസൈൽ വിക്ഷേപണ യന്ത്രങ്ങളെന്ന് സംശയം; ഗുജറാത്ത് തീരത്തു വെച്ച് കപ്പൽ പിടിച്ചെടുത്ത് ഇന്ത്യൻ നേവി; ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ചതു കൊണ്ടുള്ള നടപടിയെന്ന് വിശദീകരണം; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി; ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ ഡാ സ്യു യുൻ കപ്പൽ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെ ഭാഗമെന്ന് സംശയം; ജലശുദ്ധീകരണ യന്ത്രസാമഗ്രികളെന്ന് വാദിച്ച് കപ്പൽ അധികൃതരും

പാക്കിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലിൽ മിസൈൽ വിക്ഷേപണ യന്ത്രങ്ങളെന്ന് സംശയം; ഗുജറാത്ത് തീരത്തു വെച്ച് കപ്പൽ പിടിച്ചെടുത്ത് ഇന്ത്യൻ നേവി; ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ചതു കൊണ്ടുള്ള നടപടിയെന്ന് വിശദീകരണം; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി; ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ ഡാ സ്യു യുൻ കപ്പൽ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെ ഭാഗമെന്ന് സംശയം; ജലശുദ്ധീകരണ യന്ത്രസാമഗ്രികളെന്ന് വാദിച്ച് കപ്പൽ അധികൃതരും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട ചൈനീസ് കപ്പൽ ഇന്ത്യൻ നേവി പിടിച്ചെടുത്തു. മിസൈൽ വിക്ഷേപണ ഉപകരണങ്ങളുമായി കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പലാണ് ഗുജറാത്ത് തീരത്തുവെച്ച് ഇന്ത്യൻ നേവി പിടിച്ചെടുത്തത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

ഫെബ്രുവരി മൂന്നിനാണ് കപ്പൽ പിടികൂടി കണ്ട്‌ല തുറമുഖത്ത് എത്തിച്ചത്. ഡി.ആർ..ഡി.ഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി. ആണവ ശാസ്ത്രജ്ഞരും കപ്പൽ പരിശോധിക്കും, അതേസമയം കപ്പലിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയിട്ടില്ല. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്ട്‌സെ നദീ തുറമുഖത്ത് നിന്നാണ് കപ്പൽ കറാച്ചിയിലെ ഖാസിം തുറമുഖത്തേക്ക് പുറപ്പെട്ടത്.

ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലിന് ഡാ സ്യു യുൻ എന്നാണ് പേര്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെഭാഗമായാണ് കപ്പൽ പുറപ്പെട്ടതെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംശയം.അതേസമയം, മിസൈൽ വിക്ഷേപണ ഉപകരണങ്ങൾ അല്ല കപ്പലിലുള്ളതെന്നും ജലശുദ്ധീകരണ യന്ത്ര സാമഗ്രികളാണെന്നുമാണ് കപ്പൽ അധികൃതരുടെ വാദം.

സംഭവത്തെ വളരെ ഗൗരവമായാണ് രാജ്യസുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജൻസും കാണുന്നത്. ചൈനയിലെ ഷിയാങ്സു പ്രവിശ്യയിലെ യാങ്ട്സെ നദീ തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടിരിക്കുന്നത്. 166 മീറ്റർ നീളമുള്ള കപ്പലിന് 28, 341 ടൺ ശേഷിയും 27 മീറ്റർ വീതിയും ഉണ്ട്. കാർഗിൽ യുദ്ധസമയത്തും ഓട്ടോക്ലവുകളുമായി പുറപ്പെട്ട ഉത്തരകൊറിയൻ കപ്പൽ ഇന്ത്യ പിടിച്ചെടുത്തിരുന്നു.

അതേസമയം അടുത്തകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തമ്മിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ബലിസ്റ്റിക് മിസൈൽ പരീക്ഷണവും വിജയമായിരുന്നു. ഡിഫൻസ് റിസേർച്ച് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചത്. ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക.

ഇന്ത്യൻ മിസൈൽ പരീക്ഷണത്തിന് മറുപടിയായി അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള 290 കിലോമീറ്റർ ദൂരദൈർഘ്യമുള്ള ഗസ്‌നവി മിസൈൽ പാക്കിസ്ഥാൻ വീണ്ടും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെയുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യാന്തര ശ്രദ്ധകൊണ്ടുവരികയാണ് പാക്കിസ്ഥാന്റെ ശ്രമമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP