എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം ഇറങ്ങിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിന് അത് പുത്തൻ ഉണർവ്വായി; ജംബോയിലെ ആദ്യ യാത്ര മികച്ച അനുഭവമെന്ന് യാത്രക്കാർ; വലിയ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ പുനഃരാരംഭിച്ചതിന് പിന്നാലെ എത്തുന്നവരും ചില്ലറക്കാരല്ല; ഇൻഡിഗോയുടെ കോഡ് സി ശ്രേണിയിൽ പെട്ട വിമാനങ്ങൾ അടുത്തമാസം സർവ്വീസ് തുടങ്ങും; പിന്നാലെ എമിറേറ്റ്സിന്റെ സർവീസും ഉടൻ തുടങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കരിപ്പൂർ: നാലുവർഷത്തെ ഇടവേളയ്ക്കുശംഷം എയർ ഇന്ത്യയുടെ ആകാശഭീമൻ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും സജീവമാകുകയാണ്. തിങ്കളാഴ്ച രാവിലെ 7.10-നാണ് ജിദ്ദയിൽ നിന്നുള്ള ബി. 777-400 ജംബോ വിമാനം കോഴിക്കോട് നിലം തൊട്ടത്. രാത്രി 11.15-ന് ജിദ്ദയിൽനിന്ന് പുറപ്പെടാനാണ് വിമാനം ചാർട്ടർ ചെയ്തിരുന്നതെങ്കിലും 45 മിനിറ്റ് വൈകി 12-നാണ് വിമാനം ജിദ്ദ വിമാനത്താവളം വിട്ടത്. 388 യാത്രക്കാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. തെളിഞ്ഞ ആകാശത്തിൽ സുരക്ഷിതമായ ലാൻഡിങ്ങാണ് വിമാനം നടത്തിയത്. വിമാനസർവീസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സർവീസ് ഉദ്ഘാടനംചെയ്തു.
ജംബോ വിമാനത്തിലെ കന്നിയാത്ര മികച്ച അനുഭവമായിരുന്നുവെന്ന് യാത്രക്കാർ. സുരക്ഷിതമായാണ് കരിപ്പൂരിൽ ഇറങ്ങിയത്. യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. 45 മിനിറ്റ് വൈകിയാണ് ജിദ്ദയിൽനിന്ന് പുറപ്പെട്ടതെങ്കിലും കൃത്യസമയത്തുതന്നെ കോഴിക്കോട്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷാജിദ പറഞ്ഞു. മകൾ ഖുൽസിനയും ഇവർക്കൊപ്പമുണ്ടായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിലെ ഇളമുറക്കാരിയാണ് ഖുൽസിന' താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതൽ ലഗേജും ജംബോയെ പ്രിയപ്പെട്ടതാക്കുമെന്ന് പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ പറഞ്ഞു. മറ്റ് വിമാനങ്ങൾ 23 കിലോ ലഗേജ് അനുവദിക്കുമ്പോൾ ജംബോയിൽ 45 കിലോ ബാഗേജും എട്ടുകിലോ ഹാൻഡ് ബാഗേജും ലഭ്യമാണ്. ഉംറ തീർത്ഥാടകർക്ക് സർവീസ് അനുഗ്രഹമാവുമെന്ന് മുജീബ് പറഞ്ഞു.
അതേസമയം വലിയ വിമാനങ്ങൾ വന്നു തുടങ്ങിയതോടെ മറ്റു കമ്പനികളുടെ വിമാനങ്ങളും പതിയെ കോഴിക്കോട്ടേക്ക് എത്തുകയാണ്. ഇതോടെ ഇടക്കാലത്ത് നഷ്ടമായ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. റൺവേ വികസനത്തിനായി 2015ൽ വിമാനത്താവളം അടച്ചിട്ടതിനു പിന്നാലെ കോഴിക്കോട് വിട്ടുപോയ രണ്ടു വിമാനക്കമ്പനികൾ ഇതോടെ തിരിച്ചെത്തി. മലബാറിൽനിന്ന് 12.5 ലക്ഷം പേർ ജോലി ചെയ്യുന്ന സൗദി അറേബ്യയുമായുള്ള ആകാശബന്ധം കൂടുതൽ ശക്തമാകുന്നുവെന്നതാണ് എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ മടങ്ങിവരവിലൂടെ കോഴിക്കോടിനുണ്ടാകുന്ന പ്രധാന നേട്ടം. കോഴിക്കോട്ടുനിന്ന് സൗദിയിലേക്കു വിമാന സർവീസുകൾ ഇതോടെ 29 ആകും. ജിദ്ദയിലേക്കു 16, റിയാദിലേക്ക് 11, ദമാമിലേക്ക് 2 എന്നിങ്ങനെയാണു പ്രതിവാര സർവീസുകൾ. ഇതിൽ സൗദി എയർലൈൻസും എയർ ഇന്ത്യയും മാത്രമാണു വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നത്. 385 ഇക്കോണമി സീറ്റുകൾ അടക്കം 423 സീറ്റുകളടങ്ങിയ ജംബോ ബോയിങ് 747-400 വിമാനവുമായാണു എയർ ഇന്ത്യ ജിദ്ദ സർവീസിനെത്തുന്നത്. തുടക്കത്തിൽ ആഴ്ചയിൽ 2 ദിവസം മാത്രമുള്ള സർവീസ് പിന്നീട് എല്ലാ ദിവസവുമാക്കാനാണു തീരുമാനം.
എയർ ഇന്ത്യയുടെ വലിയ വിമാനമെത്തി ഒരു മാസത്തിനുള്ളിൽ അടുത്ത സന്തോഷവും പറന്നിറങ്ങും. ഇൻഡിഗോയുടെ കോഡ് സി ശ്രേണിയിൽ പെട്ട വിമാനങ്ങൾ മാർച്ച് 20ന് കോഴിക്കോട്ടുനിന്നു സർവീസ് ആരംഭിക്കും. ജിദ്ദയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തും. ഇൻഡിഗോയും എത്തുന്നതോടെ കോഴിക്കോട്ടു നിന്ന് സൗദിയിലേക്കു സർവീസ് നടത്തുന്ന എയർലൈൻസുകളുടെ എണ്ണം ആറാകും. അതേസമയം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സിന്റെ മടങ്ങിവരവിൽ അനിശ്ചിതത്വം തുടരുന്നു. 2015 മെയ് വരെ ദിവസവും സർവീസ് നടത്തിയിരുന്ന എമിറേറ്റ്സ്, റൺവേ നവീകരണത്തെ തുടർന്നാണ് സർവീസ് അവസാനിപ്പിച്ചത്. ഈ സർവീസുകൾ ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കു മാറ്റി. കോഴിക്കോട്ടുനിന്നുള്ള സർവീസ് പുനരാരംഭിക്കുന്നതിനു പുതിയ സീറ്റുകൾ അനുവദിക്കണമെന്നാണ് എമിറേറ്റ്സിന്റെ ആവശ്യം. ഇത് അംഗീകരിക്കണമെങ്കിൽ കേന്ദ്രസർക്കാർ യുഎഇയുമായുള്ള വ്യോമയാന ഉടമ്പടിയിൽ മാറ്റംവരുത്തേണ്ടതുണ്ട്.
കൂടുതൽ ആളുകളുമായി വലിയ വിമാനങ്ങൾ പറന്നെത്തുമ്പോഴും യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കാൻ കോഴിക്കോട് വിമാനത്താവളത്തിൽ സൗകര്യങ്ങൾ കുറവ്. പുതുമണം മാറാത്ത പുതിയ ആഗമന ടെർമിനലിന്റെ കൂടെപ്പിറപ്പാണ് അസൗകര്യങ്ങൾ. പരിശോധനയ്ക്കു വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ കസ്റ്റംസ് പരിശോധനയ്ക്കു മണിക്കൂറുകൾ സമയമെടുക്കുന്നു. പുതിയ ടെർമിനലിൽ 3 കൺവെയർ ബെൽറ്റുകളിൽ രണ്ടെണ്ണം മാത്രമാണു പ്രവർത്തിക്കുന്നത്. എമിഗ്രേഷൻ വേഗത്തിൽ പൂർത്തിയാക്കുന്ന യാത്രക്കാർ ബാഗേജിനായി ഏറെനേരം കാത്തുനിൽക്കണം. വേണ്ടത്ര ഇൻസ്പെക്ടർമാരും ജീവനക്കാരും ഇല്ലാത്തതാണ് കസ്റ്റംസ് പരിശോധന വൈകാൻ കാരണമായി പറയുന്നത്.
മികച്ച വിമാനത്താവളങ്ങൾക്കുള്ള 'റൂട്ട് ഏഷ്യ 2020' പുരസ്കാരത്തിനു കോഴിക്കോടിനെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തിരുന്നു. 40 ലക്ഷം വരെ രാജ്യാന്തര യാത്രക്കാർ സഞ്ചരിക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിമാനത്താവളം എന്ന നിലയിലാണു കോഴിക്കോടിനെ പരിഗണിച്ചത്. ഒരു വർഷത്തിനിടെ കൈവരിച്ച വികസനവും യാത്രക്കാരെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരികൾക്കായി നടത്തുന്ന പ്രവർത്തനങ്ങളുമാണു പുരസ്കാരത്തിനു പരിഗണിക്കുന്നത്. റൂട്ട് ഏഷ്യ പുരസ്കാരം ലഭിക്കുന്ന വിമാനത്താവളത്തെ റൂട്ട് വേൾഡ് പുരസ്കാരത്തിനും പരിഗണിക്കും.
കോഴിക്കോട്ടുനിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ പുനഃരാരംഭിക്കുമ്പോൾ യാത്രക്കാരുമായി പറക്കാനെത്തുന്നതു ചില്ലറക്കാരനല്ല. ജംബോ ബോയിങ് 747-400 വിമാനം നിലവിൽ എയർ ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും വലിയ യാത്രാ വിമാനമാണ്. ഈ കാറ്റഗറിയിലെ 2 വിമാനങ്ങൾ മാത്രമാണു നിലവിൽ സർവീസിന് ഉപയോഗിക്കുന്നത്. അതിലൊന്നാണു കോഴിക്കോട്ടേക്ക് എത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതും ജംബോ ബോയിങ് 747-400 വിമാനത്തിലാണ്. 3 കംപാർട്മെന്റുകളിലായി 423 യാത്രക്കാരെ വിമാനത്തിന് ഉൾക്കൊള്ളാനാകും. ഇക്കോണമി 385, ബിസിനസ് ക്ലാസ് 26, ഫസ്റ്റ് ക്ലാസ് 12 എന്നിങ്ങനെയാണു സീറ്റുകളുടെ എണ്ണം.
ചരക്കു വിമാനങ്ങൾ ഒന്നുമില്ലാത്ത വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ യാത്രാ വിമാനമെത്തുന്നതോടെ കോഴിക്കോട്ടെ ചരക്കുനീക്കത്തിൽ വൻ വളർച്ചയുണ്ടാകുമെന്നാണു പ്രതീക്ഷ. സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും വർധനയുണ്ടാകും. പച്ചക്കറികളും പഴ വർഗങ്ങളുമാണു സൗദിയിലേക്കു കോഴിക്കോടുവഴി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ചെറിയതോതിൽ വ്യാപാര ഉൽപന്നങ്ങളുടെ ഇറക്കുമതിയുമുണ്ട്. കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി പ്രതിദിനം ശരാശരി 75 ടൺ ആണ്. എയർ ഇന്ത്യ വരുന്നതോടെ ഇതു 100 ടണ്ണായി വർധിക്കുമെന്നാണു കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍