മലയാളി നഴ്സുമാർക്കും ടീച്ചർമാർക്കും ടെക്കികൾക്കുമായി വാതിൽ തുറന്നു ബ്രിട്ടൻ; സ്വാശ്രയ എൻജിനീയറിങ് വിഷയങ്ങളിൽ പിഎച്ച്ഡി ഉള്ളവർക്കും ജോലി കിട്ടാൻ എളുപ്പമായി; ആശ്രിത വിസയിൽ പോകുന്നവർക്കും ജോലി കണ്ടെത്താം; യൂറോപ്യൻ യൂണിയനിൽ നിന്നും വെളിയിൽ ചാടിയ ബ്രിട്ടൻ പുതിയ വിസ നിയമം പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഇന്ത്യക്കാർക്ക്; ഓസ്ട്രേലിയൻ മോഡൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കും ഷോർട്ടേജ് ഒക്കുപ്പേഷനും സയൻസ് ഡോക്ടറേറ്റിനും പ്രത്യേകം ഇളവുകൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രിട്ടൻ പോലൊരു യൂറോപ്യൻ രാജ്യത്ത് സ്വപ്ന ശമ്പളത്തിൽ മികച്ചൊരു ജോലി സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ മലയാളികൾ ധാരാളമുണ്ട്. ബ്രിട്ടനിലേക്ക് പോകാനുള്ള വഴിതേടുന്നവർക്ക് ഇനി ബ്രിട്ടന്റെ പുതിയ വിസ മാനദണ്ഡങ്ങൾ വന്നതോടെ കാര്യങ്ങൾ ഇനി എളുപ്പമായി മാറും. ബ്രെക്സിറ്റ് സംഭവിച്ചതോടെയാണ് ബ്രിട്ടിൻ പുതിയ വിസ പോളിസി പ്രഖ്യാപിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായരുന്നപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ആ അവസരങ്ങൾ എല്ലാം ജോലി തേടി കൂട്ടത്തോടെ യുകെയിലിേക്ക് എത്തി. ഇതോടെ കഴിവുള്ള മലയാളികൾ അടക്കമുള്ളവർക്ക് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടായി. പൊളീഷുകാരും ചെക്ക് റിപ്പബ്ലിക്കുകാരും ലാത്വിയക്കാരും മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ മുഴുവൻ തൊഴിലും കവർന്നെടുത്തതിന്റെ ഷോക്കിൽ മലയാളികളിൽ പലരും ഓസ്ട്രേലിയയ്ക്ക് കുടിയേറി. ഓസ്ട്രേലിയയിൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ജോലി കിട്ടാൻ എളുപ്പമായിരുന്നു എന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. എന്തായാലും ജോലി തേടി ഓസ്ട്രേലിയയിലേക്ക് പോകാതെ യുകെയിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യാൻ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അവസരം ഒരുങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ഇമിഗ്രേഷൻ നിയമം.
കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പുറത്തു വിട്ട പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ഇത്തരക്കാർക്കാർക്കും ഇനി യുകെയിലേക്ക് വരാൻ കഴിയില്ല. യുകെയിൽ ജോലി ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും മലയാളികൾക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. അങ്ങനെ ബ്രക്സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുന്നത് ഇന്ത്യക്കാർക്കാവുകയാണ്.
പുതിയ മാനദണ്ഡം അനുസരിച്ചു നഴ്സുമാരും ടെക്കികളും ടീച്ചർമാരും അടങ്ങുന്ന മലയാളികൾക്കു മുൻപത്തേക്കാൾ എളുപ്പത്തിൽ യുകെയിൽ എത്താം. മാത്രമല്ല, ഇവരുടെ ഒക്കെ ആശ്രിതർക്കും ഇവിടെത്തി തടസ്സങ്ങൾ ഇല്ലാതെ ജോലി ചെയ്യാം. എന്നാൽ പൊളീഷുകാർക്കും ഇംഗ്ലീഷ് അറിയാത്തതിനാലും നഴ്സിങ് അടക്കമുള്ള പ്രൊഫഷണലുകൾ കുറവായതിനാലും ഇതു വെല്ലുവിളിയാകും. കുറഞ്ഞ കൂലിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന അനാരോഗ്യ പ്രവണതയ്ക്ക് അന്ത്യം കുറിക്കുന്നതാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നതും ബ്രക്സിറ്റിനെ തുടർന്ന് നടപ്പിലാക്കാനിരിക്കുന്നതുമായ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ.
ഇതു പ്രകാരം യുകെയിൽ ജോലി തേടുന്ന യൂറോപ്യന്മാർക്ക് സാധുതയുള്ള ജോബ് ഓഫറും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളമുള്ള ജോലിയുള്ളവരെ മാത്രമേ ഇവിടേക്ക് കുടിയേറാൻ സമ്മതിക്കുകയുള്ളൂ. ആളുകളെ ലഭിക്കാൻ വളരെ പ്രയാസമുള്ള നഴ്സിങ് പോലുള്ള ജോലിക്കായെത്തുന്നവർക്ക് ഇളവ് അനുവദിക്കും. യുകെ 1973ൽ യൂറോപ്യൻ യൂണിയന്റെ കോമൺ മാർക്കറ്റിൽ അംഗമായതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ബോർഡർ നിയമമാറ്റങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ വ്യവസ്ഥ ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത വ്യവസ്ഥയാണ്. ഇത് പ്രകാരം കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയില്ല.
ബ്രിട്ടനിൽ ജോലി ചെയ്യാൻ വേണ്ടത് 70 പോയിന്റുകൾ
യൂറോപ്യന്മാർക്ക് യുകെയിൽ വർക്ക് വിസ ലഭിക്കുന്നതിനുള്ള സാധ്യത ലോകത്തിലെ മറ്റിടങ്ങളിലുള്ളവർക്ക് സമാനമായിത്തീർക്കുന്ന സിസ്റ്റമാണിത്. പുതിയ നിയമങ്ങൾ അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും നേടിയാൽ മാത്രമേ ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റുകൾ നിശ്ചയിക്കുന്നത്. എ ലെവൽ ഡിഗ്രി അഭികാമ്യമെന്നാണ് പുതിയ നിയമം പറയുന്നത്. സയന്റിസ്റ്റുമാരെ പോലുള്ള ഉയർന്ന കഴിവുകളുള്ള കുടിയേറ്റക്കാർക്ക് യുകെയിലേക്ക് വരുന്നതിന് ജോബ് ഓഫറില്ലെങ്കിലും പ്രശ്നമില്ല. മാത്രമല്ല, ഇവർക്ക് 70 പോയിന്റുകളിലേക്ക് എത്താൻ വെയ്റ്റേജ് ലഭിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും കഴിവുറ്റവരെയും മികച്ചവരെയും യുകെയിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഇമിഗ്രേഷൻ വ്യവസ്ഥയിൽ കാര്യമായ അഴിച്ച് പണി സർക്കാർ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റവും കഴിവുറ്റവർക്ക് ഇവിടേക്ക് കുടിയേറുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കുറഞ്ഞ കഴിവുകളുള്ള കുടിയേറ്റക്കാർക്ക് ജനറൽ വിസകൾ അനുവദിക്കുന്നതായിരിക്കില്ല. 2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം, 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയിലെ ജനവികാരത്തിന് അനുസരിച്ചാണ് ഇപ്പോൾ പുതിയ കുടിയേറ്റ നിയമങ്ങളുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിശദീകരിച്ചിരിക്കുന്നത്. അതായത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള ലോ സ്കിൽഡ് ഇമിഗ്രേഷൻ ഓരോ വർഷവും വർധിച്ച് വരുന്നതിനാൽ അത് വെട്ടിക്കുറയ്ക്കണമെന്ന് ജനം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിലൂടെ അത് സാധ്യമാകുമെന്നും പ്രീതി പട്ടേൽ ഉറപ്പേകുന്നു.
യുകെയുടെ അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള ചരിത്രപ്രാധാന്യമേറിയ ബ്ലൂപ്രിന്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രീതി വിശദീകരിക്കുന്നു. ഒരു തലമുറയ്ക്കിടയിലെ ഏറ്റവും വിപ്ലവകരമായ ഇമിഗ്രേഷൻ നിയമ പരിഷ്കാരങ്ങളാണിതെന്നും ഇതിനായി പൊതുജനം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ എടുത്ത് കാട്ടുന്നു. പുതിയ നിയമങ്ങൾ പ്രാവർത്തികമാകുന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടു വന്ന് നിയമിക്കുന്നത് യുകെയിലെ തൊഴിലുടമകൾ അവസാനിപ്പിക്കണമെന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.
ഇതിന് പകരമായി ബ്രിട്ടനിലെ 1.3 മില്യൺ വരുന്ന തൊഴിൽ രഹിതരിൽ നിന്നും ജോലിക്ക് ആളെയെടുക്കാൻ യുകെയിലെ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളാണിവ. അല്ലെങ്കിൽ നിലവിലുള്ള തൊഴിലാളികളെ നിലനിർത്തുന്നതിന് പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഉയർന്ന ശമ്പളം നൽകേണ്ടി വരും. എന്നാൽ പുതിയ പരിഷ്കാരത്തിനെതിരെ യുകെയിലെ നിരവധി ഇന്റസ്ട്രി ലീഡർമാരാണ് കടുത്ത പ്രതിഷേധവും മുന്നറിയിപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രട്ടിങ് നിബന്ധനകൾ കെയർ സിസ്റ്റം പോലുള്ള മേഖലകളിൽ കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ കാർഷിക മേഖല, ബിൽഡർമാർ, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയിലെ റിക്രൂട്ടിംഗിലും ഈ നിയമങ്ങൾ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ട്. യുകെ ബിസിനസ് ലോകം ഈ ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പുതിയ നിയമങ്ങൾ എന്താണ്? എന്നാണ് പ്രാബല്യത്തിൽ വരുന്നത്?
പുതിയ നീക്കമനുസരിച്ച് ന്യൂ ഇയർ ഈവിന് യുകെയിലുണ്ടാവുന്ന ഏത് യൂറോപ്യൻ പൗരന്മാർക്കും ഇവിടെ നിലവിലെ നിയമങ്ങൾ പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടായിരിക്കും. അടുത്ത ജനുവരി മുതലാണിവ നിലവിൽ വരുന്നത്. പുതിയ നിയമങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയൻകാർക്ക് വിസയില്ലാതെ യുകെയിൽ പരമാവധി ആറ് മാസങ്ങൾ മാത്രമേ നിലനിൽക്കാനാവുകയുള്ളൂ. വരുമാനവുമായി ബന്ധപ്പെട്ട ബെനഫിറ്റുകൾ ക്ലെയിം ചെയ്യുന്നതിൽ നിന്നും യൂറോപ്യന്മാർ അടക്കമുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വിലക്കുന്നതായിരിക്കും.
യൂറോപ്യൻ ട്രാവലർമാർക്ക് നിലവിലെ യുകെ ആൻഡ് ഇയു ഇ ഗേറ്റുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാം. എന്നാൽ ഇത് കർക്കശമായ റിവ്യൂവിന്റെ കീഴിൽ മാത്രമേ ഉപയോഗിക്കാനാവൂ.യൂറോപ്യൻ യൂണിയനിൽ നിന്നടക്കമുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെ ജോലി ചെയ്യാൻ വരുന്നവരാണെങ്കിൽ വർഷത്തിൽ 400 പൗണ്ട് ഹെൽത്ത് സർചാർജ് നിർബന്ധമായും നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ള യൂറോപ്യന്മാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷിതമല്ലാത്ത യൂറോപ്യൻ യൂണിയൻ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നത് വിലക്കും.
പുതിയ പോയിന്റ് സിസ്റ്റം
പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികൾക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റാണ് ലഭിക്കുക. തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേൽ ശമ്പളമുള്ളവർക്ക് 20പോയിന്റുകളും ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ളവർക്കും ശരിയായി സ്കിൽ ലെവലുകളുള്ള ജോലികൾക്കായെത്തുന്നവർക്കും 20 പോയിന്റുകളും ലഭിക്കും.
ഇത് കൂടാതെ പിഎച്ച്ഡി ഉണ്ടെങ്കിൽ അതും എളുപ്പത്തിൽ 70 പോയിന്റിലേക്ക് എത്താനുള്ള വഴിയാകും. ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവർക്ക് പത്തും പോയിന്റ് ലഭിക്കും. എന്നാൽ സയൻസ്, ടെക്നോളജി, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നിവയിൽ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവർക്ക് 20 പോയിന്റുകളും ലഭിക്കും.
പുതിയ നിയമം വരുമ്പോൾ ഏറ്റവും വലിയ പ്രത്യേകത യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും തുല്യ പരിഗണന ലഭിക്കും എന്നതാണ്. ഇതുവരെ മാനദണ്ഡങ്ങൾ ഇല്ലാതെ ബ്രിട്ടനിലെത്തി പോളിഷുകാരും മറ്റും ജോലി ചെയ്തിരുന്ന അവസ്ഥ മാറിയതോടെ ഇന്ത്യയിലെ പഠന മികവുമായി എത്തുന്നവർക്കും എളുപ്പത്തിൽ ഗുണകരമായി മാറുകയും ചെയ്യും. ഇതനുസരിച്ച് 2004 നു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയവരിൽ 70% പേരും പുതിയ നിബന്ധനകൾ അനുസരിച്ച് വീസയ്ക്ക് യോഗ്യരല്ലാതാവും. ഓരോ വർഷവും അനുവദിക്കുന്ന വീസയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. പ്രത്യേക മേഖലകളിൽ നിപുണരായ ഇന്ത്യക്കാരായ അപേക്ഷകർക്ക് ഇത് ഏറെ ഗുണകരമാകും.
അടുത്തകാലത്തായി യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിൽ ജോലിക്കുന്നവർ കൂടുതലായി ജോലി ചെയ്തിരുന്നത് ലോ സ്കിൽഡ് ഫാക്ടറി - കൺട്രസ്ക്ഷൻ മേഖലയിൽ ആയിരുന്നു. 21 ശതമാനം പേർ ഇത്തരം സ്കിൽ ആവശ്യമില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു. ഫാക്ടറ് ഓപ്പറേറ്റേഴ്സ് എന്ന നിലയിൽ ജോലി ചെയ്തത് 17 ശതമാനം ആളുകളാണ്. മികച്ച തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലയിൽ പോളിഷുകാരും മറ്റും കുറവായിരുന്നു. എന്നാൽ, ഈ രംഗത്തേക്ക് എത്തുന്നവർ കൂടുതലും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരായിരുന്നു. പുതിയ നിയമ പരിഷ്ക്കാരത്തോടെ എല്ലാ മേഖലകളിലും ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഗുണം ചെയ്യും.
Stories you may Like
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്