വർഗീയ രാഷ്ട്രീയത്തെയും ചെറുക്കാൻ അമ്പല കമ്മിറ്റികളിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കേണ്ടതുണ്ടെന്ന് പശ്ചിമ ബംഗാളിലെ സിപിഎമ്മും; അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ അനുവദിക്കരുത്; ക്ഷേത്ര ഉൽസവങ്ങളിൽ പാർട്ടിയുടെ കൂടുതൽ പങ്കാളിത്തം വേണം; നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും; അടിത്തറ തകർന്നതോടെ വിശ്വാസ വഴിയേ ബംഗാളിലെ സിപിഎമ്മും
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: വിശ്വാസികളോടുള്ള സമീപനം ലോകവ്യാപകമായി മാർക്സിസ്റ്റുപാർട്ടികൾക്ക് എന്നും കീറാമുട്ടിയായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ വാക്കുകളെയൊക്കെ തള്ളി വിശ്വാസപാതയിലാണ് ഇപ്പോൾ റഷ്യയിലെ കമ്യുണിസ്റ്റുപാർട്ടിപോലും. റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറിയായ ഗെന്നഡി സ്യുഗന്യോവ് പറയുന്നത് കമ്യുണിസത്തിന്റെ കട്ടകൾ അടക്കിവെച്ചിരിക്കുന്നത് ബൈബിളിന്റെ അസ്തിവാരത്തിലാണെന്നാണ്. റഷ്യൻ ഭരണഘടനിയിൽ ദൈവം എന്ന വാക്ക് എഴുതിച്ചേർക്കുന്നതിനുള്ള ബില്ലിന് കമ്യൂണി്സ്റ്റു പാർട്ടിയും പിന്തുണ നൽകിയിരിക്കയാണ്. അതായത് ആഗോളവ്യാപകമായി നാസ്തികതയിൽ വെള്ളം ചേർക്കുക എന്ന നിലപാടാണ് കമ്യൂണിസ്റ്റ് കക്ഷികൾ സ്വീകരിക്കാറുള്ളത്. ശബരിമല സമരത്തിന്റെ പശ്്ചാത്തലത്തിലും, ലോക്സഭാ തെരഞ്ഞെടുപ്പിലുള്ള ദയനീയമായ തോൽവിയുടെയും അടിസ്ഥാനത്തിൽ കേരളത്തിലും വിശ്വാസികൾക്ക് ഒപ്പം നി്ൽക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
ഇതേ അവസ്ഥയായണ് പശ്ചിമ ബംഗാളിലും. മൂന്ന് പതിറ്റാണ്ട് പാർട്ടി ഭരിച്ച അവിടെ തൃണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിറകിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് സിപിഎം ഉള്ളത്. സിപിഎമ്മിൽനിന്ന് ബിജെപിയിലേക്കാണ് വ്യാപകമായാണ് ഇവിടെ നിന്ന് വോട്ടർമാർ ഒഴുകിയത്. പല സിപിഎം ഓഫീസുകളും അതുപോലെ ബിജെപി ഓഫീസ് ആവുകയായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് നഷ്ടമായ അടിത്തറ തരിച്ചുപ്ിടിക്കാൻ ്ക്ഷേത്രാൽസവം പോലുള്ള പരിപാടിയിൽ കൂടുതൽ ഇടപെടമെന്ന് പശ്ചിമബംഗാൾ സിപിഎം തീരുമാനിച്ചത്. മതതീവ്രവാദത്തെയും വർഗീയമായി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ചെറുക്കാൻ അമ്പലക്കമ്മിറ്റികളിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കേണ്ടതുണ്ട് എന്നതാണ പശ്ചിമ ബംഗാളിലെ സിപിഎം നയം.
കഴിഞ്ഞ മാസം പാർട്ടിയുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രാദേശിക കമ്മിറ്റികളിൽ ചർച്ചചെയ്യപ്പെട്ട ഒരു റിപ്പോർട്ടാണ് 'റിവ്യൂ റിപ്പോർട്ട് ഓൺ ഇംപ്ലിമെന്റേഷൻ ഓഫ് പ്ലീനം ടാക്ക്സ്' എന്നത്. കഴിഞ്ഞ പാർട്ടി പ്ലീനത്തിൽ നൽകപ്പെട്ട കർത്തവ്യങ്ങൾ നടപ്പിലാക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച ഒരു വിലയിരുത്തൽ റിപ്പോർട്ടാണ് അത്. 'മതേതരത്വമൂല്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന മതവിശ്വാസികളും, ഭക്തന്മാരുമായ ഇടതുസഹയാത്രികരുടെ സാന്നിധ്യം അമ്പലക്കമ്മിറ്റികളിൽ ഇനിയങ്ങോട്ടെങ്കിലും ഉണ്ടാകും എന്നുറപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇതുവരെ പിന്തുടർന്നിരുന്ന നിലപാട് ഇനിയും തുടർന്നാൽ ശരിയാവില്ല. അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഇഷ്ടത്തിന് വിട്ടുനൽകിയതിനെ മുതലെടുത്ത്, ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാൻ അമ്പലത്തിന്റെ പരിസരങ്ങൾ അവർ ദുർവിനിയോഗം ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളെ അവർ അവരുടെ കാവിക്കൊടികൾ കൊണ്ട് ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.' എന്ന് റിപ്പോർട്ട് പറയുന്നു.
'സംഘപരിവാർ സംഘടനകൾക്ക് ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ട്, അവർ അവിടെ നടത്തുന്ന ശരികേടുകൾ കയ്യുംകെട്ടി നോക്കിനിൽക്കുന്നത് തുടരാനാവില്ല. ക്ഷേത്രങ്ങളുടെ നിർവാഹക സമിതികളിൽ ഇടതുസഹയാത്രികർക്കും ഇടമുണ്ടാവേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.' എന്നും റിപ്പോർട്ട് പറയുന്നുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ കുറേക്കാലമായി പാർട്ടി ഉത്സവങ്ങളിൽ പുസ്തകശാലകളും, മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ഭക്തരെ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് പോരെന്നാണ് ഈ ഉൾപ്പാർട്ടി റിപ്പോർട്ടിൽ പറയുന്നത്. 'താത്കാലിക പുസ്തകശാലകൾക്ക് പകരം സ്ഥിരം പുസ്തകക്കടകൾ വേണം. ജലവിതരണവും വൈദ്യസഹായ സൗകര്യങ്ങളും കുറേക്കൂടി ഫലപ്രദമാണെന്നുറപ്പിക്കണം. അത് ക്ഷേത്രങ്ങളുടെ തൊട്ടടുത്തുതന്നെ വേണം, എങ്കിലേ ഹിന്ദുത്വത്തെ ചെറുക്കാൻ പാർട്ടിക്ക് സാധിക്കൂ.' എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന സഖാക്കൾ നേരിട്ട് അമ്പലക്കമ്മിറ്റിയിൽ അംഗമാവുന്നതിനെയോ, സ്ഥാനങ്ങൾ വഹിക്കുന്നതിനെയോ പാർട്ടി അനുകൂലിക്കുന്നില്ല. വേണ്ടത് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ വൻ മുന്നേറ്റത്തോടുള്ള ആസൂത്രിതമായ ചെറുത്തുനിൽപ്പാണ് എന്ന് റിപ്പോർട്ട് പറയുന്നു.
'ദൈവത്തോട് കൂടുതൽ അടുക്കുന്നത്' ഒരിക്കലും പാർട്ടിയുടെ പുരോഗമന മുഖത്തിന് ക്ഷീണം ചെയ്യില്ല എന്നും അത് തങ്ങളുടെ പ്രഖ്യാപിത പ്രത്യയശാസ്ത്രത്തിൽ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കലാവില്ല എന്നും പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങൾ കരുതുന്നു.'ഞങ്ങളിൽ പലരും നാസ്തികരാണെങ്കിലും, മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ ഇടപെടാറില്ലായിരുന്നു. നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, ആ ശൂന്യത മുതലെടുത്ത് അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും.' മറ്റൊരു മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ നീലോത്പൽ ബസു പറഞ്ഞു. വർഷാവർഷം കൊൽക്കത്തയിൽ നടക്കുന്ന 3500 -ൽ പരം ഉത്സവങ്ങളിൽ ഇനിയങ്ങോട്ട് സിപിഎമ്മിന്റെ പ്രവർത്തകരിൽ നിന്ന് വർധിത വീര്യത്തോടുള്ള സഹകരണങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം.
'ആളുകൾ കൂടുന്ന ഇടങ്ങൾ പാർട്ടിയുടെ നയങ്ങൾ പ്രചരിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. പാർട്ടി സഖാക്കൾ നേരിട്ട് കമ്മിറ്റികൾ നിയന്ത്രിക്കണം എന്നല്ല പാർട്ടി കരുതുന്നത്. മറിച്ച്, സംഘപരിവാർ ശക്തികളെ ഈ ആരാധനാലയങ്ങളെയും അവിടെ ഭക്തിമാർഗത്തിൽ വന്നുചേരുന്ന ജനാവലിയെയും ദുരുപയോഗപ്പെടുത്താൻ അനുവദിച്ചുകൂടാ'' എന്നുമാണ് മുൻ സിപിഎം എംപിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം 'ദ പ്രിന്റി'നോട് പറഞ്ഞത്. 'മുമ്പ് പൂജകളിൽ പങ്കുചേരാനോ വഴിപാടുകൾ നടത്താനോ, ഉത്സവങ്ങളിൽ പങ്കുചേർന്ന് ആഘോഷിക്കാനോ ഒന്നും സഖാക്കൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ, അത്തരം കമ്മിറ്റികളിൽ ഇടത് ആശയങ്ങൾ പിൻപറ്റുന്നവർ കൂടി ഇല്ലെങ്കിൽ അവിടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ ആയിട്ടുണ്ട്.
അതേസമയം ഇത് അമ്പലങ്ങൾക്ക് മാത്രമല്ല, പള്ളികൾക്കും, ഗുരുദ്വാരകൾക്കും, ചർച്ചുകൾക്കും ഒക്കെ ബാധകമാണ് ' അദ്ദേഹം പറഞ്ഞു. എന്നാൽ, സിപിഎമ്മിന്റെ ഈ നയവ്യതിയാനത്തെ മുതലെടുപ്പ് എന്നാണ് പ്രതിപക്ഷത്തു നിൽക്കുന്ന കോൺഗ്രസ് കാണുന്നത്. സ്വന്തം വോട്ടുബാങ്കിൽ ഉണ്ടായ ക്രമാതീതമായ ചോർച്ചയാണ് ഇപ്പോൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ സിപിഎമ്മിനുണ്ടായിരിക്കുന്ന താത്പര്യക്കൂടുതലിന് കാരണമെന്ന് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. വോട്ടുകൾ ഇനിയും ചോരാതിരിക്കാൻ ജനങ്ങളുടെ മതവിശ്വാസത്തെ പ്രീണിപ്പിച്ചുകൊണ്ടുള്ള മുതലെടുപ്പുകൾക്ക് ശ്രമിക്കുകയുമാണ് സിപിഎം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍