നികൃഷ്ട ജീവിയെന്ന് വിളിച്ചപ്പോഴും ഫാൻസ് ക്ഷമിച്ചു; ലാലേട്ടൻ വാണിങ് നൽകിയപ്പോഴും കണ്ട ഭാവം നടിച്ചില്ല; ബിഗ്ബോസിൽ രജിത് കുമാറിനെ വേട്ടയാടി സഹമത്സാർത്ഥികളുടെ കയ്യടി വാങ്ങിയപ്പോഴും പ്രേക്ഷകർ ഓങ്ങി വെച്ചു; 43ാം ദിവസമുമായി ബിഗ്ബോസ് ഷോ പിന്നിടുമ്പോൾ മഞ്ജു പത്രോസ് ഷോയ്ക്ക് വെളിയിലേക്ക്; പ്രേക്ഷകരുടെ വിജയമെന്ന് മോഹൻലാൽ..!വീണതോ വീഴ്ത്തിയതോ എന്ന് പ്രേക്ഷകർ; ഉയിർ അണ്ണനോട് കളിച്ചാൽ പണിപാളുമെന്ന് രജിത് ആർമിയും
മറുനാടൻ ഡെസ്ക്
ബിഗ് ബോസ് നാല്പത്തി ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഒട്ടനവധി ട്വിസ്റ്റുകൾ ഒളിപ്പിച്ചുവച്ചുകൊണ്ടാണ് ഇപ്പോൾ മുൻപോട്ട് പോകുന്നത്. ആ ട്വിസ്റ്റുകളിൽ ഒന്നാണ് ഇന്നത്തെ എലിമിനേഷനിലും സംഭവിച്ചത്.കഴിഞ്ഞ ആഴ്ചയിൽ എലിമിനേഷന്റെ വക്കോളം എത്തിയ ശേഷമാണ് മഞ്ജു വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഏറ്റവും ഇമോഷണലായ മത്സരാർഥികളിൽ ഒരാളായി കരുതപ്പെടുന്ന മഞ്ജു പത്രോസ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഒറ്റയ്ക്ക് ബെഡ്റൂമിൽ കിടക്കുമ്പോൾ ബിഗ് ബോസിനോട് പുറത്തുപോകണം എന്ന ആഗ്രഹം പറയുന്നുണ്ട്. ഈ ആഗ്രഹമാണോ പുറത്തായത് അതോ പ്രേക്ഷക വോട്ടിങ്ങിലൂടെ പുറത്തായതാണോ എന്നും സംശയിക്കുന്നു. സത്യത്തിൽ എന്താണ് സംഭവം. ആദ്യം മുതലെ രജിത്തിനെ തള്ളിയ മഞ്ജുവിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതിരിക്കുമോ. അതുതന്നെയല്ലെ ഇത്തവണ വോട്ടിങ്ങിലൂടെ കൃത്യമായി പ്രതിഫലിച്ചതും. തനിക്ക് വീട്ടിൽ പോകണമെന്നും പ്രിയപ്പെട്ടവരെ കാണണമെന്നുമുള്ള കാര്യം ആയിരുന്നു കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നത്.
ആ ആഗ്രഹം ഇപ്പോൾ നിറവേറിയ പോലെയാണ് എലിമിനേഷനിൽ താരം എത്തിയതും.പ്രേക്ഷകരുടെ വിധിയാണ് നടപ്പിലാക്കിയതെന്നായിരുന്നു എലിമിനേഷൻ പ്രഖ്യാപനത്തിനിടെ മോഹൻലാൽ പറഞ്ഞത്. പോകുന്നതിന്റെ സങ്കടവും നിരാശയുമൊക്കെയാണ് പലരും പങ്കുവച്ചിട്ടുള്ളത്. എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തയായിരുന്നു ഇന്ന് എലിമിനേഷൻ ലഭിച്ച മഞ്ജു പത്രോസ്. പുറത്ത് വേദിയിലെത്തി മോഹൻലാലിനോട് സംസാരിക്കവെ മഞ്ജു ഇക്കാര്യം പലതവണ പറഞ്ഞു. ഇതിനരർത്ഥം മഞ്ജു പുറത്തുപോകും എന്ന് ഉറപ്പിച്ചിരിക്കണം എന്ന് വേണം നമ്മൾ മനസിലാക്കാൻ. പുറത്ത് പോകുന്നതിൽ തനിക്ക് സങ്കടമില്ലെന്നും 49 ദിവസംകൊണ്ട് മറ്റ് മത്സരാർഥികളുമായി സൃഷ്ടിച്ച ബന്ധത്തെക്കുറിച്ചുമൊക്കെ മഞ്ജു വാചാലയായി. അപ്പോഴും ചോദ്യം മഞ്ജുവിന് ഫാൻസ് പവറില്ലാത്തതിന്റെ കാരണം എന്തായിരുന്നു എന്നതാണ്. ഷോയിൽ എത്തിയത് മുതൽ അദ്ധ്യാപകൻ കൂടിയായ രജിത് കുമാറിനോടുള്ള വെറുപ്പായിരുന്നു മഞ്ജു ഷോയിൽ സൂക്ഷിച്ചത്.
നികൃഷ്ട ജീവിയെന്ന് പോലും പലപ്പോഴും അദ്ദേഹത്തേ വിളിച്ചു. ഫുക്രു രജിത്തിനെ മർദിച്ച ഘട്ടത്തിൽ പോലം രജിത്തിനെ തള്ളിയ നിലപാടെടുത്തു. ഇവയൊക്കെ സാധാരണ പ്രേക്ഷകർക്ക് ദഹിക്കുമോ, ഇതോടെ രജിത് കുമാർ ആർമിയും രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രജിത് കുമാറാണ് ഷോയ്ക്ക് പുറത്തേക്ക് പോകുന്നത് എന്ന് പോലും മഞ്ജു ഗീർവാണം മുഴക്കിയത്, അവസാനം മഞ്ജു തന്നെ പുറത്താകുക.ും ചെയ്തു. ഫുക്രുവിനും രജിത്തിനും ജെസ്ലയ്ക്കുമടക്കം ഫാൻസ് പവറുള്ളപ്പോൾ മഞ്ജുവിന് പുറത്ത് പണ്ടുണ്ടായിരുന്ന പ്രേക്ഷകർ പോലും നഷ്ടപ്പെട്ടു.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത് അറിയില്ലെന്നായിരുന്നു മറുപടി. 49 ദിവസം അവിടെ കഴിയാൻ പറ്റുമെന്ന് വിചാരിച്ചിരുന്നോ എന്ന് പിന്നാലെ മോഹൻലാലിന്റെ ചോദ്യം. അതിനുള്ള മഞ്ജുവിന്റെ മറുപടി ഇങ്ങനെ- 'ഇല്ല. രണ്ടാഴ്ചയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അവിടെ ചെന്നുകഴിഞ്ഞപ്പോൾ അവിടെയുള്ളവരെ എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടൻ എന്നൊക്കെ മനസ്സിൽ അങ്ങ് പ്രതിഷ്ഠിച്ചു. ഗെയിമിന്റെ സമത്ത് ഇവരെ മറ്റൊരാളായി കാണാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല', മഞ്ജു പറഞ്ഞു. അപ്പോഴും രജിത്തിനെ എന്തിന് അകറ്റി എന്ന ചോദ്യവും പ്രേക്ഷകർ ചോദിക്കുന്നത്.
'രജിത്തേട്ടന്റെ ഒരു കുഴപ്പം എന്താണെന്നറിയാമോ, വൈൽഡ് കാർഡ് എൻട്രികളൊക്കെ വരുമല്ലോ.. അപ്പോൾ പുറത്തുനിന്ന് വരുന്നവര്‍ ഗെയിം ഒക്കെ കണ്ടിട്ട് വന്നിട്ട്, രജിത്തേട്ടൻ ഭയങ്കര സംഭവമാണെന്ന് മനസിലാക്കി, അദ്ദേഹത്തിനടുത്ത് പോയിട്ട് നിങ്ങള്‍ ഭയങ്കര സൂപ്പറാണെന്ന് പറയും. പിന്നെ രജിത്തേട്ടന് വേറെ ആരെയും വേണ്ട. ഈ വന്നവരെ അങ്ങ് സ്വന്തമായിട്ട് എടുക്കും. ബാക്കിയുള്ളവരൊക്കെ പിന്നെ ശത്രുക്കളാണ്. എന്റെ മുന്നിൽവച്ചാണ് സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് പറഞ്ഞത്', മഞ്ജു മോഹൻലാലിനോട് പറഞ്ഞു.
എന്നാൽ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ അത് കേൾക്കുന്നവർക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'അങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമം വരും. എന്റെ അനിയനായിട്ടൊക്കെ കാണുന്ന ആളല്ലേ സുജോ' എന്നും മഞ്ജുവിന്റെ പ്രതികരണം. കുറേക്കാലമായിട്ട് വൈൽഡ് കാർഡ് എൻട്രികളൊന്നും നടക്കാത്തതിനാൽ വേറെ രക്ഷയില്ലാതെ രജിത് അവിടെയുള്ളവരെ ഇപ്പോൾ സ്നേഹിക്കാൻ തുടങ്ങിയെന്നും മഞ്ജു പ്രതികരിച്ചു.
പിന്നീട് മോഹൻലാലിനൊപ്പം ലൈവ് സ്ക്രീനിലൂടെ ഹൗസിലുള്ളവരെ കണ്ടപ്പോൾ യാത്ര പറയുംമുൻപ് രജിത്തിനോടാണ് മഞ്ജു അവസാനിമായി സംസാരിച്ചത്. 'രജിത്തേട്ടാ, ഞാൻ വീണ്ടും പറയുകയാണ്, രജിത്തേട്ടൻ എല്ലാവരെയും സ്നേഹിക്കാൻ ശ്രമിച്ചാൽ തിരിച്ചും ഒരുപാട് സ്നേഹം കിട്ടും. ആരെയും മാറ്റിനിർത്തരുത്, പ്ലീസ്', മഞ്ജു പറഞ്ഞുനിർത്തി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍