യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നും ഗൾഫിലേക്ക് വന്നരവിൽ;ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാൻ മുൻ കരുതൽ എടുത്ത് ഗൾഫ് രാജ്യങ്ങൾ; ഇറാനിൽ മരണം 12 ആയി; ഏഴ്് പേർ മരിക്കുകയും 833 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയിൽ ദക്ഷിണ കൊറിയയും: ചൈനയിൽ മരണം 2592
മറുനാടൻ മലയാളി ബ്യൂറോ
യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നും ഗൾഫിലേക്ക് വന്നരവിൽ;ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാൻ മുൻ കരുതൽ എടുത്ത് ഗൾഫ് രാജ്യങ്ങൾ; ഇറാനിൽ മരണം 12 ആയി; ഏഴ്് പേർ മരിക്കുകയും 833 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയിൽ ദക്ഷിണ കൊറിയയും: ചൈനയിൽ മരണം 2592 ആയി
ജിദ്ദ: യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ മൂന്നുപേർക്കും ഒമാനിൽ രണ്ടുപേർക്കും ബഹ്റൈനിൽ ഒരാളിലുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. അതേസമയം ചൈനയിൽ കൊറോണം മരണം 2592 ആയി. ഇറാനിലും സൗത്തുകൊറിയയിലും നിരവധി പേരിലേക്ക് അസുുഖം പടർന്ന് പിടിച്ചതോടെ ആശങ്ക ശക്തമായിരിക്കുകയാണ്.
ഇറാനിൽനിന്നും ഈ രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. യു.എ.ഇ.യിൽമാത്രം 13 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും കുവൈത്തിൽ എത്തിയ മൂന്നുപേരിലാണ് കൊറോണ സ്ഥിരീകരിച്ചത് ഇതിൽ ഒരാൾ ഒരാൾ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാൾ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരൻ സുഖംപ്രാപിക്കുന്നതുവരെ കുവൈത്തിൽ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയിൽ ഇതുവരെ പുതുതായി ആർക്കും കൊറോണ ബാധ റിപ്പോർട്ടുചെയ്തിട്ടില്ല.
ഇറാനിൽനിന്നും ബഹ്റൈനിൽ എത്തിയ ആൾക്ക് കോവിഡ്-19 ഉണ്ടെന്ന് സംശയം നിലനിന്നിരുന്നു. അതാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ബഹ്റൈൻ പൗരനാണ്. കൂടുതൽ പരിശോധനകൾക്കായി രോഗിയെ ഇബ്രാഹിം ഖലീൽ കനോ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഒമാനിൽ രണ്ടു സ്വദേശിവനിതകളിലാണ് കോവിഡ്-19 കണ്ടെത്തിയത്. ഇറാനിൽനിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. ഇവർക്ക് ആവശ്യമായ ചികിത്സകൾ വീട്ടിൽത്തന്നെ നൽകിവരുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
കൂടുതൽപേരിലേക്ക് വൈറസ് പകരാതിരിക്കാൻ ആവശ്യമായ നടപടികൾ വിവിധ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ സ്വീകരിക്കുന്നുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ചതിനുപിന്നാലെ വെള്ളിയാഴ്ച കുവൈത്ത്-ഇറാൻ അതിർത്തി അടച്ചിരുന്നു. ഇറാനിൽ കൊറോണ വൈറസ് ബാധ നിരവധി പേരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ 12പേർ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പുറത്തുവിട്ടതിനെക്കാൾ കൂടുതൽപേർക്ക് ഇറാനിൽ വൈറസ് ബാധയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഇരുനൂറിലധികംപേരെ നിരീക്ഷണത്തിൽ നിർത്തിയിരിക്കയാണ്. ഇറാനിൽ തീർത്ഥാടനത്തിനുപോയവരാണ് ഇവർ. അതിർത്തി അടച്ചശേഷമായിരുന്നു പാക്കിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. ഇറാഖിൽ തെക്കൻ നഗരമായ നജാഫിലാണ് വൈറസ് ബാധ. ഇവിടെ താമസിക്കുന്ന ഇറാനിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇറാനിൽ 61 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി ഇറാജ് ഹാരിർഛി പറഞ്ഞു. ഇതുവരെ 12 പേർ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്വാം നഗരത്തിൽമാത്രം അമ്പതിലധികംപേർ മരിച്ചതായ ഒരു പാർലമെന്റ് അംഗത്തിന്റെ വാദം മന്ത്രി തള്ളി. ചൈനയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചുള്ള മരണം 2592 ആയി. ഇതുവരെ 77,150 പേർക്ക് വൈറസ് ബാധയുണ്ട്. ഇറാനിൽ വൈറസ് ബാധിച്ചുള്ള മരണം 12 ആയതും ദക്ഷിണകൊറിയയിൽ വൈറസ് ബാധിതർ ആയിരത്തോട് അടുക്കുന്നതും പുതിയ ഭീഷണിയാവുകയാണ്.
ഗൾഫ് രാജ്യങ്ങളിലും കൊറോണ എത്തിയതോടെ മധ്യേഷ്യയിൽ വൈറസ് സ്ഥിരീകരിക്കുന്ന രാജ്യങ്ങൾ എട്ടായി. ഇറാനിൽ 43 പേർക്ക് വൈറസ് ബാധിച്ചതിൽ 12 പേർ മരിച്ചു. സാഹചര്യം കണക്കിലെടുത്ത് തുർക്കി, പാക്കിസ്ഥാൻ, അർമീനിയ എന്നീ രാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തി അടച്ചു. ചൈനയിൽ 150 പേരാണ് കഴിഞ്ഞദിവസം മരിച്ചതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ദക്ഷിണകൊറിയയിൽ 833 പേർക്കാണ് സ്ഥിരീകരിച്ചത്; എഴുപേർ മരിച്ചു. ഇറ്റലിയിൽ വടക്കൻ മേഖലയിൽ 200 പേർക്ക് ബാധിച്ചതിൽ അഞ്ചുപേരും മരിച്ചു. ഇതോടെ യൂറോപ്യൻ രാജ്യങ്ങളും കർശന മുൻകരുതൽ നടപടികൾ ആരംഭിച്ചു. ദക്ഷിണകൊറിയയിൽ ഞായറാഴ്ചമാത്രം 123 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 833 ആയി. ഇതിൽ 95 പേരും ഷിൻചോൻജി ചർച്ച് ഓഫ് ജീസസുമായി ബന്ധപ്പെട്ടവരാണ്. പള്ളിയിലെത്തിയ രോഗബാധിതയായ സ്ത്രീയിൽനിന്നാണ് ഇത്രയേറെപ്പേരിലേക്ക് രോഗം പടർന്നതെന്ന് കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (കെ.സി.ഡി.സി.) പറഞ്ഞു. ഒമ്പതിനായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്.
വൈറസ് ബാധയെത്തുടർന്ന് ചൈന മാർച്ചിൽ നടക്കേണ്ട പാർലമെന്റിന്റെ വാർഷികസമ്മേളനം നീട്ടിവെച്ചു. അതേസമയം വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കുറഞ്ഞതോടെ യുന്നാൻ, ഗ്വാങ്ഡോങ്, ഷാൻഷി, ഗ്വിഷോ എന്നീ പ്രവിശ്യകളിലെ നിയന്ത്രണങ്ങളിൽ ചൈന ഇളവുപ്രഖ്യാപിച്ചു. എന്നാൽ, പ്രഭവകേന്ദ്രമായ വുഹാനിൽ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ പിൻവലിക്കുകയുംചെയ്തു. യുന്നാനിലും ഗ്വിഷോയിലും പ്രഖ്യാപിച്ചിരുന്ന ലെവൽ ഒന്ന് അടിയന്തരാവസ്ഥ ലെവൽ മൂന്ന് ആക്കിയാണ് കുറച്ചത്. ഗ്വാങ്ഡോങ്ങിലും ഷാൻഷിയിലും ലെവൽ രണ്ടിലേക്ക് മാറ്റി. ഗാൻസു, ലയോണിങ് പ്രവിശ്യകളിൽ നേരത്തേ ഇളവുപ്രഖ്യാപിച്ചിരുന്നു. വുഹാനിലുള്ളവർക്ക് പുറത്തുപോകാൻ നൽകിയ അനുമതിയാണ് തിങ്കളാഴ്ച പിൻവലിച്ചത്.
വൈറസ് ബാധയിൽനിന്ന് പൂർണമായും സ്വതന്ത്രമാവുന്നതുവരെ വന്യജീവികളുടെ വിൽപ്പനയും ഭക്ഷണത്തിനുവേണ്ടി അവയെ ഉപയോഗിക്കുന്നതും നിരോധിക്കാൻ ചൈനയിൽ നിർദ്ദേശമുയർന്നു. കോവിഡ്-19 പടരാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് വന്യജീവികളെ ഭക്ഷിക്കുന്ന ചൈനക്കാരുടെ ജീവിതരീതിയാണ്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് ഇതിനുള്ള നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗം നീട്ടിവെച്ചിരിക്കുകയാണ്.
അതേസമയം വിവിധ രാജ്യങ്ങളിലായി 79,000-ത്തിലധികം പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. ചൈനയിൽമാത്രം 77,150 പേർക്ക് വൈറസ് ബാധയും 2592 മരണവും റിപ്പോർട്ടുചെയ്തു. ഹോങ് കോങ്ങിൽ 74 പേരെ ബാധിച്ചതിൽ രണ്ടുപേർ മരിച്ചു. മറ്റുരാജ്യങ്ങളിൽ: മക്കാവു (10), ജപ്പാൻ (838 ഇതിൽ 691 പേരും തടഞ്ഞിട്ട കപ്പലിൽ ഉണ്ടായിരുന്നവർ, നാലുമരണം), ദക്ഷിണകൊറിയ (833, എഴ് മരണം), ഇറ്റലി (200, അഞ്ചുമരണം), സിങ്കപ്പൂർ (89), ഇറാൻ (61, 12 മരണം), യു.എസ്. (35), തയ്വാൻ (28, ഒരുമരണം), ഓസ്ട്രേലിയ (23), മലേഷ്യ (22), വിയറ്റ്നാം (16), ജർമനി (16), ഫ്രാൻസ് (12, ഒരു മരണം), യു.എ.ഇ. (11), യു.കെ. (13), കാനഡ (10), ഫിലിപ്പീൻസ് (3, ഒരുമരണം), ഇന്ത്യ (3), റഷ്യ (2), സ്പെയിൻ (2), ലെബനൻ, ഇസ്രയേൽ, ബെൽജിയം, നേപ്പാൾ, ശ്രീലങ്ക, സ്വീഡൻ, കംബോഡിയ, ഫിൻലൻഡ്, ഈജിപ്ത് (ഓരോ കേസുകൾ വീതം).
അതേസമയം ലോകത്തെ മുഴുവനും ആശങ്കയിലാക്കി അസുഖം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ദക്ഷിണകൊറിയയും ഇറ്റലിയും അതിജാഗ്രത പ്രഖ്യാപിച്ചു. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജെ ഇൻ ഞായറാഴ്ച പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ മടിക്കരുതെന്നും മുൻ ജെ ഇൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇറ്റലിയിൽ 79 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പത്തോളം നഗരങ്ങൾ ഇറ്റലി അടച്ചു. ഇവിടങ്ങളിലെ വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.
ജപ്പാൻ കപ്പലിലെ നാല് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ
ജപ്പാനിലുള്ള ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസിൽ നാല് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ടോക്യോയിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു. ഇതോടെ കപ്പലിൽ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു. ആയിരത്തിലേറെപ്പേരാണ് ഇപ്പോൾ കപ്പലിലുള്ളത്. 138 ഇന്ത്യക്കാരും കപ്പലിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്