അങ്കമാലിയിൽ പ്രശ്നം വന്നപ്പോൾ യുഡിഎഫ് നൽകിയ ഉടുമ്പൻചോല വേണ്ടെന്ന് പറഞ്ഞത് ജോണി നെല്ലൂർ; പകരം കിട്ടിയ റിസർവേഷൻ സീറ്റായ തരൂരൂം ഏറ്റെടുക്കാത്തത് ചെയർമാന്റെ കള്ളക്കളി; ജോസഫിന്റെ പാർട്ടിയിലേക്ക് വരണം എന്ന് പറഞ്ഞു ആരും ജോണി നെല്ലൂരിനെ സമീപിച്ചിട്ടില്ല; എന്നെയെടുക്കൂ, എന്നെയെടുക്കൂ എന്ന് പറഞ്ഞു ജോണി നെല്ലൂർ തന്നെയാണ് ജോസഫിനെ സമീപിച്ചത്; ജോണി നെല്ലൂരും ചിലരും പോയാൽ കേരളാ കോൺഗ്രസ് ജേക്കബിൽ ഒന്നും സംഭവിക്കില്ലെന്ന് മറുനാടനോട് അനൂപ് ജേക്കബ്
എം മനോജ് കുമാർ
തിരുവനന്തപുരം: പിളർപ്പുകളുടെ ചരിത്രമാണ് കേരളത്തിലെ കേരളാ കോൺഗ്രസുകൾക്ക് പറയാനുള്ളത്. പിളർപ്പും വാർത്തയും ഒക്കെ കേന്ദ്രീകരിച്ചത് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചും. ആസന്നമായ പിളർപ്പിന്റെ വക്കിലേക്ക് മാണി ഗ്രൂപ്പ് മാറുമ്പോഴാണ് വാർത്താ തലക്കെട്ടുകൾ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിടിച്ചടക്കുന്നത്. പാർട്ടി ചെയർമാനായ ജോണി നെല്ലൂർ തന്നെ കേരളാ കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറാൻ തീരുമാനിച്ചതാണ് ജേക്കബ് വിഭാഗത്തെ വെട്ടിലാക്കിയത്. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
ലയന സമ്മേളനം നടക്കുമെന്ന് പി ജെ ജോസഫും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരോപണങ്ങളുമായി അനൂപ് ജേക്കബ് രംഗത്ത് വന്നത്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും അടർന്നു മാറിയ പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന്റെ ലക്ഷ്യങ്ങളിൽ കുട്ടനാട് നിയമസഭാ സീറ്റ് കൂടിയുണ്ടെന്നാണ് അനൂപ് ജേക്കബ് ആരോപിക്കുന്നത്. കുട്ടനാട് നിയമസഭാ സീറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾ ചൂടുപിടിച്ചതോടെയാണ് ജോണി നെല്ലൂർ പാർട്ടി വിടാൻ തീരുമാനിച്ചത് എന്നാണ് അനൂപ് ജേക്കബ് വിഭാഗം ആരോപിക്കുന്നത്. അടിയന്തിരമായി ലയന തീരുമാനം ഉണ്ടാകണമെന്നാണ് ജോണി നെല്ലൂർ തന്നോടു ആവശ്യപ്പെട്ടത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം പാർട്ടിയുടെ മുന്നിലില്ല. പിന്നെയെന്തിന് ലയിക്കണം-അനൂപ് ജേക്കബ് എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജേക്കബ് ഗ്രൂപ്പ് വിട്ടപ്പോൾ ശക്തമായ ആരോപണങ്ങളാണ് ജോണി നെല്ലൂർ അനൂപ് ജേക്കബിനെതിരെ ഉയർത്തിയത്. ടി.എം.ജേക്കബിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്. ജേക്കബിന്റെ മരണശേഷം ആശുപത്രിയിൽ വച്ചുതന്നെ അധികാരസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അനൂപ് ജേക്കബ് മുതിർന്നത്. മന്ത്രിയായിരിക്കുന്ന കാലയളവിൽ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുൻകൈയും അനൂപ് ജേക്കബ് എടുത്തില്ല. മാണി ഗ്രൂപ്പിൽ നിന്നും ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനില തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്-ജോണി നെല്ലൂർ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടികളാണ് അനൂപ് ജേക്കബ് മറുനാടന് നൽകിയത്.
ജോണി നെല്ലൂരും അദ്ദേഹത്തോട് ഒപ്പമുള്ള ചിലരും പോയാൽ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ഒന്നും സംഭവിക്കില്ല. പാർട്ടിയിലും പ്രവർത്തകരിലും അടിസ്ഥാനപരമായ ഒരു മാറ്റവും ജോണി നെല്ലൂരിന്റെ കൂടുമാറൽ കൊണ്ട് സംഭവിക്കുന്നില്ല. ജോണി നെല്ലൂരിന്റെ സ്വന്തം മണ്ഡലത്തിൽ പോലും പാർട്ടി വളർന്നിട്ടില്ല. വളർത്തിയിട്ടില്ല. പ്രവർത്തകരും പൊതുവേയുള്ള നേതാക്കളും എല്ലാം ഔദ്യോഗിക വിഭാഗവുമായി ചേർന്നു നിൽക്കുകയാണ്. പതിനൊന്നു സ്റ്റേറ്റ് ഭാരവാഹികൾ ലയനം വേണ്ടെന്നു പറഞ്ഞു. പതിനൊന്നു ജില്ലാ പ്രസിഡന്റുമാരും ലയനത്തെ എതിർത്തു. ലയനം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അജണ്ടയിലില്ല. പിന്നെ എന്തിനു പാർട്ടി ജോസഫ് ഗ്രൂപ്പിൽ ലയിക്കണം. ലയനം വേണം എന്ന അർത്ഥത്തിൽ സമ്മർദ്ദ രാഷ്ട്രീയമാണ് ജോണി നെല്ലൂർ പയറ്റിയത്-അനൂപ് ജേക്കബ് പറയുന്നു.
പാർട്ടിയിൽ നിന്നും രാജിവയ്ക്കും എന്നൊക്കെയാണ് ലയനവുമായി ബന്ധപ്പെട്ടു ജോണി നെല്ലൂർ പറഞ്ഞത്. ഭൂരിപക്ഷ തീരുമാനം മാത്രം അനുസരിച്ച് മുന്നോട്ടു പോകും. സമ്മർദ്ദ രാഷ്ട്രീയം എനിക്ക് മുന്നിൽ പയറ്റരുത് എന്നാണ് ഞാൻ പറഞ്ഞത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തിന്റെ കാര്യത്തിൽ ജോണി നെല്ലൂർ പറയുന്നത് ശരിയല്ല. ഞാൻ പി.ജെ.ജോസഫുമായി ഈ കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ല. ഒരു കാഷ്വൽ ടോക്ക് ആണ് ഈ കാര്യത്തിൽ നടന്നത്. ജോണി നെല്ലൂരിനോപ്പമുള്ളവർ പല തവണ ജോസഫ് ഗ്രൂപ്പുമായി ചർച്ച നടത്തി. കുട്ടനാട് സീറ്റിനുവേണ്ടി ജോണി നെല്ലൂർ ശ്രമിക്കുന്നു എന്നും വാർത്തകൾ വന്നു. ഇതിന്നിടയ്ക്കാണ് പി.ജെ.ജോസഫ് തന്നെ എന്നോടു എങ്ങിനെയാണ് ലയനത്തിന്റെ കാര്യങ്ങൾ എന്ന് ചോദിച്ചത്. പാർട്ടിയിൽ ലയന ചർച്ച വന്നിട്ടില്ല. ലയനം വേണ്ടാ എന്നാണ് പാർട്ടിയിലെ തീരുമാനം. എല്ലാവർക്കും ഒരുമിച്ച് പോകാൻ കഴിയില്ലേ എന്നാണ് ജോസഫ് ചോദിച്ചത്. ഞാനും പി.ജെ.ജോസഫും ഔദ്യോഗിക സ്വഭാവത്തിൽ ചർച്ചകൾ വരെ നടത്തിയിട്ടില്ല. എല്ലാം കാഷ്വൽ ടോക്ക് ആണ്. പക്ഷെ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ചിലർ ജോസഫ് ഗ്രൂപ്പുമായി മുൻപ് തന്നെ ചർച്ച നടത്തി.
ഇതിന്റെ തുടർച്ചയായാണ് പി.ജെ.ജോസഫ് എന്നോടു ലയനകാര്യം സംസാരിക്കാൻ ഇടവന്നത്. പാർട്ടി ഔദ്യോഗിക ചർച്ചകൾ ഈ കാര്യത്തിൽ നടത്തിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കമാലി സീറ്റിന്റെ പ്രശ്നം വന്നതോടെയാണ് ജോണി നെല്ലൂർ പാർട്ടിയിൽ നിന്നും ഇടയുന്നത്. പകരം ഉടുമ്പൻചോല സീറ്റ് യുഡിഎഫിൽ നിന്നും വാഗ്ദാനം വന്നതാണ്. പക്ഷെ ജോണി നെല്ലൂർ ആ സീറ്റ് സ്വീകരിച്ചില്ല. ഉടുമ്പൻചോല സീറ്റ് ജോണി നെല്ലൂർ നിരസിച്ചത് കാരണം ജേക്കബ് വിഭാഗത്തിനു നഷ്ടമായ സീറ്റാണ്. പാലക്കാട് തരൂർ സീറ്റും ഇങ്ങനെ പാർട്ടിക്ക് നഷ്ടമായ സീറ്റാണ്. പാർട്ടിക്ക് രണ്ടു സീറ്റാകും. പക്ഷെ ജോണി നെല്ലൂരിനു സീറ്റ് കിട്ടില്ല. തരൂർ റിസർവേഷൻ സീറ്റാണ്. അതിനാലാണ് പാർട്ടി ചെയർമാൻ എന്ന നിലയിൽ തരൂർ സീറ്റ് ജോണി നെല്ലൂർ നിരസിച്ചത്. അങ്കമാലി, ആലുവ സീറ്റുകളിലൊന്ന് തനിക്ക് വേണം എന്ന പിടിവാശി ജോണി നെല്ലൂർ പിന്തുടർന്നപ്പോൾ പാർട്ടിക്ക് ഒരേസമയം രണ്ടു സീറ്റുകൾ നഷ്ടമായി. എന്തുകൊണ്ട് ജേക്കബ് ഗ്രൂപ്പ് ജോസഫ് ഗ്രൂപ്പിൽ ലയിക്കണം എന്ന രാഷ്ട്രീയ കാരണം ജോണി നെല്ലൂർ പറഞ്ഞിട്ടില്ല. അനൂപ് ജേക്കബ് അഹങ്കാരിയാണ്. അധികാരമോഹിയാണ്. എംഎൽഎയായി, മന്ത്രിയായി. ഇപ്പോൾ ലീഡർ ആകണം എന്നാവശ്യപ്പെട്ടു എന്നൊക്കെയാണ് പറയുന്നത്.
പിറവത്ത് മത്സരിക്കണം എന്ന് വരെ ഞാൻ ജോണി നെല്ലൂരിനോട് ആവശ്യപ്പെട്ടിട്ടില്ല. അന്ന് പാർട്ടിയുടെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിറവത്ത് ഞാൻ മത്സരിച്ചത്. അടിസ്ഥാനമില്ലാത്ത പച്ചനുണയാണ് ജോണി നെല്ലൂർ പറയുന്നത്. ടി.എം.ജേക്കബിന്റെ ഫ്യൂണറൽ കഴിഞ്ഞപ്പോൾ മത്സരിക്കാൻ ഞാൻ ആവശ്യപ്പെട്ടു എന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. അമ്മയെ മാറ്റി സ്ഥാനാർത്ഥിയാകണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയാകാൻ അമ്മ താത്പര്യപ്പെട്ടിട്ടില്ല. അതെല്ലാം മാധ്യമവാർത്തകൾ മാത്രമാണ്. ഞാൻ മാറണമെന്നു അമ്മയോ അമ്മയെ മാറ്റണമെന്ന് ഞാനോ പറഞ്ഞിട്ടില്ല. ജോണി നെല്ലൂർ ബോധപൂർവം നുണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായി എന്നെ ആക്ഷേപിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വ്യക്തിഹത്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനാണ് നീക്കം. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. പാർട്ടിയിൽ വരണം എന്ന് പറഞ്ഞു പി.ജെ.ജോസഫ് ജോണി നെല്ലൂരിനെ സമീപിച്ചിട്ടില്ല. എന്നെയെടുക്കൂ, എന്നെയെടുക്കൂ എന്ന് പറഞ്ഞു ജോണി നെല്ലൂർ തന്നെയാണ് ജോസഫിനെ സമീപിച്ചത്. പാർട്ടിയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് ജോണി നെല്ലൂർ ഇതുവരെ നടത്തിയത്-അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്