വത്തക്ക പ്രതിഷേധത്തിൽ പിന്തുണച്ചപ്പോൾ നേരിട്ടത് കടുത്ത ആക്രമണങ്ങൾ; ബിഗ്ബോസ് നൽകിയത് മികച്ച അവസരങ്ങളും; മതപരമായി ഹൗസിൽ പല മത്സാർത്ഥികളിൽ നിന്നും വേർതിരിവുകൾ നേരിട്ടപ്പോഴും പിന്നീട് ചങ്ങാത്തം; പേളിയും ശ്രീനിയും റൊമാൻസ് കാഴ്ചവച്ചത് പോലും ക്യാമറകളെ പേടിച്ച്; രണ്ടാം സീസണിൽ സപ്പോർട്ട് ജെസ്ലക്കും എലീനയ്ക്കും; ലൈംഗിക വികാരത്തെ പിടിച്ചു നിർത്തുന്നതാണ് ബിഗ്ബോസിൽ മെയിൻ; മനസ് തുറന്ന് ദിയസന
എം എസ് ശംഭു
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, ബിഗ്ബോസ് മത്സരാർത്ഥി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയസന. ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് ഷോയിലുടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ്. മലയാളഴം ബിഗ്ബോസ് ഷോയിൽ മികച്ച ഗെയിം പ്ലാനോട് കൂടിയാണ് ദിയസന അവസാനനാളുകൾ വരെ പിടിച്ചുനിന്നത്. ബിഗ്ബോസ് ഹൗസിലെ ഇവരുടെ സൗഹൃദം പിന്നീട് ഹൗസിന് പുറത്തും നിറഞ്ഞു നിന്നു. ഇപ്പോൾ ബിഗ്ബോസ് ഒന്നാം സീസണിന്റെ അനുഭവങ്ങളെ കുറിച്ചും രണ്ടാം സീസണിലെ മത്സാർത്ഥികളെ കുറിച്ചും ദിയസന മലയാളി ലൈഫിനോട് മനസ് തുറക്കുകയാണ്.
സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ബിഗ്ബോസ് ഷോയിലേക്ക്? മാറ്റം എങ്ങനെ?
സാമഹൂഹിക പ്രവർത്തന രംഗത്ത് നിന്നാണ് ബിഗ്ബോസ് ഷോയിലേക്ക് ഞാൻ രംഗപ്രവേശനം ചെയ്യുന്നത്. എട്ട് വർഷമായി ജീവിതത്തിന്റെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും നേരിട്ടിട്ടുണ്ട്, കുടുംബപരമായി പല പ്രശ്നങ്ങളും നേരിട്ട ആളാണ് ഞാൻ. മറ്റുള്ളവരെ സഹായിച്ചാണ് ഞാൻ സാഹൂഹികജീവിതം തുടക്കമിട്ടത്. ബിഗ്ബോസ് എനിക്ക് വച്ചു നീട്ടിയത് വലിയ അവസരമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങിലും ട്രാൻസ്ജെൻഡർ എൽ.ജി.ബി.ടി കമ്മ്യൂണിറ്റികളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടാണ് സാമൂഹിക രംഗത്ത് സജീവമാകുന്നത്. അവർക്കിടയിൽ നടന്ന് അവരിൽ ഒരാളായി മാറാനാണ് ഞാൻ പലപ്പോഴും ശ്രമിച്ചത്. കുറേ സമരങ്ങളിൽ ഉത്തരവാദിത്ത പൂർവം ഇടപെട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ തന്നെയായിരിക്കാം ഈ പ്ലാറ്റ് ഫോമിലേക്ക് എന്നേ എത്തിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്.
ബിഗ്ബോസ് ഒന്ന് രണ്ട് സീസണുകൾ വിലയിരുത്തുമ്പോൾ?
കഴിഞ്ഞ ബിഗ്ബോസ് പ്ലാറ്റ് ഫോമിൽ എല്ലാവരും അവരവരുടേതായിട്ടുള്ള മേഖലകളിൽ വ്യത്യസ്ത കഴിവ് തെളിയിച്ച് കടന്ന് വന്നവരാണ്. എന്നാൽ ഇത്തവണത്തെ സീസണിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ തന്നെ അറിയാം മത്സരാർത്ഥികൾ എത്രത്തോളമുണ്ടെന്ന്. വ്യക്തിത്വത്തിന് അപ്പുറം അവർ മുഖ്യധാരയിൽ നിന്ന് സമൂഹത്തിനായി എന്ത് ചെയ്തു എന്നത് പരിശോധിക്കേണ്ടത് തന്നെയാണ്. എല്ലാവരേയും പറയുന്നില്ല. കുറച്ചുപേരുടെ പ്രൊഫയിൽ ഒഴിച്ചുള്ള കാര്യമാണ് ഞാൻ പറയുന്നത്.
അത്യാവശ്യം കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളതും ആളുകളുടെ പൊതുബോധത്തെ പറ്റിയും ധാരണ പുലർത്തി ആളുകളെ വ്യക്തിഹത്യ ചെയ്യാതെ എല്ലാവരുമായി പുലർത്തിയ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ബിഗ്ബോസിന് പുറത്തേക്ക് ഇറങ്ങിയപ്പോഴും ഞങ്ങളുടെ ഐക്യവും ഒത്തൊരുമയും അങ്ങനെ തന്നെയായിരുന്നു. ബിഗ്ബോസ് ഒന്നാം സീസണിന്റെ പ്രത്യേകത തന്നെ എല്ലാവരും ജനുവിനായിരുന്നു. ആർക്കിടയിലും ഒരു ഫേക്ക് അറ്റംപ്റ്റ് കണ്ടു എന്ന് പറയാൻ കഴിയില്ലായിരുന്നു. ബിഗ്ബോസ് സീസൺ ഒന്നാം സീസണിലെ ഒരു മത്സാർത്ഥിയെ കുറിച്ച് പോലും പുറത്ത് അത്തരത്തിൽ ഒരു അനുഭവമില്ല.
എന്നാൽ രണ്ടാം സീസണിന്റെ അവസ്ഥ അങ്ങനെയല്ല. ഗെയിം കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാകുന്നുണ്ട്. ഫേക്ക് കളിക്കാൻ വന്നവർ ഏതെന്നും ജനുവിൻ ആരൊക്കെയെന്നും. മത്സരാർത്ഥികളുടെ സ്വഭാവം വച്ച് എനിക്ക് വ്യക്തിപരമായി ഈ സീസണിൽ ഇഷ്ടപ്പെട്ടത് എലീനയെയാണ്. എന്റെ അടുത്ത അനിയത്തി കുട്ടിയെ പോലെയാണ് അവൾ. അതുപോലെ തന്നെയാണ് എനിക്ക് ജെസ്ലയും. ഇവരെ രണ്ടുപേരേയും എനിക്ക് കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം ഇവർ കുറച്ച് കൂടി റിയലാണ്. ഇവരൊക്കെ തങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടിയും രണ്ടുപേരും റിയലാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫുക്രു എന്ന മത്സരാർത്ഥിയും വ്യക്തിപരമായി അതുപോലെ തന്നെയാണ്. ഞാൻ പുറത്ത് എന്താണോ കണ്ടത് അത് തന്നെയാണ് അവൻ ബിഗ്ബോസിനകത്ത്.
മതപരമായ വേർതിരിവ് ഹൗസിൽ ചിലർ പുലർത്തി
ബിഗ്ബോസ് ഹൗസിൽ നല്ലതും ചീത്തയുമായ പല അനുഭവങ്ങളും ഹൗസിൽ നേരിട്ടിട്ടുണ്ട്, റിലീജയൻ ബേസായി ചില മത്സാർത്ഥികളിൽ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. അത് ഹൗസിന് പുറത്തെത്തിയപ്പോൾ പ്രേക്ഷകർ തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് ശേഷം തെറ്റുകകൾ തിരുത്തി നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോയത്. ഒരു തെറ്റ് സംഭവിച്ച് കഴിഞ്ഞാൽ തിരുത്തുക എന്നതല്ലെ ഏറ്റവും വലിയ കാര്യം. അത്തരത്തിലുള്ള അനുഭവങ്ങളുടെ പ്രശ്നങ്ങൾ എനിക്കുണ്ടായിട്ടുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചാണ് പിന്നീട് മുന്നോട്ട് പോയത്.
ഇനി നല്ല അനുഭവങ്ങളിൽ മറക്കാൻ കഴിയാത്ത അനുഭവമാണ് സാബുചേട്ടൻ ഹൗസില് വച്ച് നടത്തിയ പ്രാങ്ക്. ശരിക്കും ഹൗസിൽ ഞാൻ അത്രയൊന്നുമല്ല കാണിച്ചത്. അതിൽ പലതും ടെലികാസ്റ്റ് ചെയ്തിട്ടില്ല. അത്രയ്ക്ക് ഞാൻ ക്ഷൂഭിതയായിരുന്നു. മറക്കാൻ കഴിയാത്ത സംഭവമാണ് ബിഗ്ബോസ് ഹൗസിൽ എന്നും എനിക്കത്. അത്രയേറെ സ്നേഹിച്ചിരുന്ന ഒരാൾ പെട്ടന്ന് പ്രാങ്ക് തരിക എന്നത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴായിരിക്കാം ജനങ്ങൾക്ക് മനസിലായത് എന്നെ പറ്റിക്കാൻ വളരെ എളുപ്പമാണെന്ന്. ആ സംഭവത്തിന് ശേഷമാണ് ആളുകൾക്ക് എന്നേ കുറിച്ച് ധാരണ വന്നത്.എന്റെ യഥാർത്ഥ സ്വഭാവത്തെ വെളിയിലെടുപ്പിക്കാനാണ് അന്ന് സാബുചേട്ടൻ ശ്രമിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.
പ്രണയം സെക്സ്, വികാരങ്ങളെ എങ്ങനെ ബിഗ്ബോസിൽ തരണം ചെയ്തു?
എല്ലാർക്കും ഹൗസിൽ അത്തരം ഫീലിങ്സുണ്ടായിരുന്നു. പ്രേത്യേകിച്ച് ആരേയും എടുത്ത് പറയാനൊന്നും ആഗ്രഹിക്കുന്നില്ല. ഇത്തരം വികാരങ്ങളെ തരണം ചെയ്ത് നിർത്തുക എന്നതായിരുന്നു യഥാർത്ഥ ഗെയിം.പേളി ശ്രീനി പ്രണയത്തിൽ, അവരുടെ റൊമാൻസൊക്കെ വർക്കൗട്ട് ചെയ്യാൻ സാധിച്ചെങ്കിൽ പോലും ക്യാമറ പലപ്പോഴും വില്ലനായി.ആ റൊമാൻസൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ക്യാമറയുണ്ടോ എന്നൊക്കെ പേടിച്ചാണ് പലപ്പോഴും അവർക്ക് ഹൗസിൽ നിൽക്കേണ്ടി വന്നത്. സ്നേഹം ഇഷ്ടം എന്നിങ്ങനെയൊക്കെ പലതരം വികാരങ്ങളുണ്ടല്ലോ. ഭർത്താവുള്ളവരും പുറത്ത് ബോയ്ഫ്രണ്ട് ഉള്ളവരുമെല്ലാം ഹൗസിലുണ്ടായിരുന്നല്ലോ. പലർക്കും പരിമിതികളുണ്ടായിരുന്നു.
ദിയസന വ്യക്തിജീവിതം കുടുംബം?
ഉമ്മ, മകൻ, വാപ്പ അടങ്ങുന്ന കുടുംബമാണ് എന്റേത്. എന്റെ ഭർത്താവുമായി വിവാഹബന്ധം വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു. എന്റെ ജീവിത്തതിൽ ഏറ്റവും ക്ലോസ് എ്ന്റെ മകൻ തന്നെയാണ്. നല്ലൊരു സ്പോർട്സ് പ്ലയറാണ് അവൻ, നല്ല രീതിയിൽ പാട്ട് പാടും.അവന് വേണ്ടിയാണ് ജീവിക്കുന്നത് പോലും. എന്റെ കുടുംബമാണ് എനിക്ക് എല്ലാം,. എനിക്ക് നേകെ വരുന്ന ആക്രമങ്ങൾ സഹിക്കാം. പക്ഷേ എന്റെ കുടുംബത്തിന് നേർക്കാകുമ്പോൾ ഭയം തോന്നാറാണ്്.ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവൻ ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.
വത്തക്ക സമരത്തെ പിന്തുണച്ചപ്പോൾ സോഷ്യൽ മീഡിയയുടെ ആക്രമണം?
വത്തക്ക പ്രതിഷേധം നടത്തിയ എന്റെ സുഹൃത്ത് രഹ്ന ഫാത്തിമയാണ്. ഞാനാണ് അവളുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. ശരീരത്തിന്റെ രാഷ്ട്രീയം ശക്തമായി പങ്കുവച്ച ഒരാളായിരുന്നു. രഹ്നയെ മോഡലാക്കി ഫേസ്ബുക്കിൽ പോസ്റ്റിടുകയാണ് ചെയ്തത്. ഒരു മിനിട്ടിനുള്ളിൽ 2000 ലൈക്ക് വരെ ലഭിച്ചിരുന്നു. പക്ഷേ ആ ചിത്രം ഫേസ്ബുക്ക് പിൻവിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടൽ?
വളരെ സന്തോഷത്തോട് കൂടിയാണ് ഞാൻ ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് വേണ്ടി ഇടപെടൽ നടത്തുന്നത്. അതിന്റെ പേരിൽ പല ആക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്ത് തന്നെയാണെങ്കിലും ഏത് പാതിരാത്രിയിൽ വിളിച്ചാലും അവരുടെ അടുത്തേക്ക് ഓടിയെത്താൻ കഴിയും എന്നതാണ് എന്നെ സന്തോഷപ്പെടുത്താറുള്ളത്. അവർ എന്നെ അവരിലൊരാളായി ചേർത്ത് നിർത്തുന്നതും അത്യധികം സന്തോഷം നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പത്ത് പേർ നല്ല ്അഭിപ്രായം പറയുമ്പോഴാണ് നമുക്കും സന്തോഷം ലഭിക്കുന്നത്.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- പ്രണയം വെളിപ്പെടുത്തി ദിയ കൃഷ്ണ
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്