Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശാൻ ഒളിവിലെങ്കിലും അഭ്യാസം തുടരുന്നു! വ്യാജ ചികിത്സയ്ക്ക് എതിരായ നാട്ടുകാരുടെ സമരത്തിന് അയവ് വന്നപ്പോൾ സൂത്രത്തിൽ ആശുപത്രി തുറക്കാൻ കരുക്കൾ നീക്കി ഷാജഹാൻ യൂസഫ്; ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും പരിശീലനം ആരംഭിക്കാനും ശ്രമം; അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം തകൃതി

ആശാൻ ഒളിവിലെങ്കിലും അഭ്യാസം തുടരുന്നു! വ്യാജ ചികിത്സയ്ക്ക് എതിരായ നാട്ടുകാരുടെ സമരത്തിന് അയവ് വന്നപ്പോൾ സൂത്രത്തിൽ ആശുപത്രി തുറക്കാൻ കരുക്കൾ നീക്കി ഷാജഹാൻ യൂസഫ്; ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും പരിശീലനം ആരംഭിക്കാനും ശ്രമം; അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം തകൃതി

ആർ പീയൂഷ്

കൊച്ചി: വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം. ആശുപത്രി തുറക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതായാണ് ആരോപണം. അതേ സമയം അൽ ഷിഫയുടെ ഉടമയും വ്യാജ ഡോക്ടറുമായ ഷാജഹാൻ യൂസഫിനെതിരെ പൊലീസിൽ കൂടുതൽ പരാതി.

ചികിത്സ തട്ടിപ്പ് നടത്തി രോഗികളെ ദുരിതത്തിലാക്കിയതിനെ തുടർന്നാണ് അർശസ്സിന് ചികിത്സ നൽകിയിരുന്ന ഇടപ്പള്ളി അൽ ഷിഫ ആശുപത്രി പൊലീസും, കൊച്ചി കോർപ്പറേഷനും, മെഡിക്കൽ കൗൺസിലും സംയുക്തമായി അടച്ച് പൂട്ടിയത്. എന്നാൽ ആശുപത്രിക്കെതിരായ സമരത്തിന് അൽപം അയവ് വന്നതോടേ ആശുപത്രി വീണ്ടും തുറക്കാനുള്ള നീക്കം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ അധികാരികളെ സ്വാധീനിച്ച് ആശുപത്രി തുറക്കാനുള്ള അനുമതി വാങ്ങിയതായാണ് ആരോപണം. മാത്രമല്ല ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയ ഷാജഹാൻ യൂസഫ് വീണ്ടും പരിശീലനം ആരംഭിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഷാജഹാൻ യൂസഫ് ഒളിവിലാണ്. ഇതിനിടെ ഷാജഹാനെതിരെ സാമ്പത്തിക തട്ടിപ്പിന് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഇടപ്പള്ളിയിലെ വസ്തു വ്യാജരേഖ ചമച്ച് മറിച്ച് വിറ്റതിനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

അതേ സമയം ആശുപത്രിക്ക് പ്രവർത്തനാനുമതി നൽകിയ കോർപറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോർപ്പറേഷൻ കൗൺസിലിൽ പോലും ചർച്ച ചെയ്യാതെ ആശുപത്രിക്ക് പ്രവർത്തനാനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ആശുപത്രിക്ക് മുന്നിലും സമരം ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തെറ്റായ ചികിത്സ നൽകിയെന്ന പരാതിയിൽ വ്യാജ ഡോക്ടർ ഷാജഹാൻ യൂസഫിനെതിരെ തൃക്കാക്കര എസി.പി കേസെടുത്തു. കൗൺസിലിൽ ചർച്ച ചെയ്യാതെ കോർപ്പറേഷൻ അടച്ച് പൂട്ടിയ ആശുപത്രി തുറന്ന് നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.

കോർപ്പറേഷന് മുന്നിലും, അൽ ഷിഫയ്ക്ക് മുന്നിലും സമരം ആരംഭിക്കുന്നും കെ ജെ ആന്റണി വ്യക്തമാക്കി. ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയ കൊച്ചി കോർപ്പറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ തെറ്റായ ചികിത്സ നൽകിയെന്ന പരാതിയിൽ വ്യാജ ഡോക്ടർ ഷാജഹാൻ യൂസഫിനെതിരെ കളമശേരി പൊലീസ് പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തെറ്റായ ചികിത്സ നൽകിയതിന് ഷാജഹാൻ യൂസഫിനെതിരെ 4 കേസുകൾ നിലവിലുണ്ട്.

നിരവധി പൈൽസ് രോഗികളെ ചികിത്സിക്കുകയും ചികിത്സയിൽ പിഴവ് സംഭവിക്കുകയും ചെയ്തിട്ടുള്ള ആശുപത്രിയാണിത്. ശസ്ത്രക്രിയ നടത്തിയ പലർക്കും ഇരിക്കാൻ ആവാത്ത വിധം അവശനിലയിലായിരുന്നു. പരാതികളെത്തുടർന്ന് അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് അടച്ചു പൂട്ടിയിരുന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കൽ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളിൽനിന്നും ഐഎംഎയിൽനിന്നും ഹോസ്പിപിറ്റലിനെതിരെ ഉയർന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവൻകൂർ-കൊച്ചി (ടിസി) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു.

2002-2003 കാലഘട്ടത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തിൽ അദ്ദേഹമല്ല ഓപ്പറേഷൻ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നൽകി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്ട്രേഷനും നേടി. നിരവധി പരാതികൾ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതിൽ രേഖകളിൽ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്എസ്എൽസി പാസായ സമയം, എംബിബിഎസ് ചെയ്ത വർഷം, പിജി ചെയ്ത വർഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് പുറത്താക്കിയത്.

മെഡിക്കൽ കൗൺസിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നൽകിയിട്ടുണ്ട്. രോഗികളിൽനിന്നാണ് ഏറ്റവുംകൂടുതൽ പരാതി ലഭിച്ചത്. ടിസി മെഡിക്കൽ കൗൺസിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രി കെട്ടിപ്പൊക്കിയതിലും വമ്ബൻ അഴിമതിയുണ്ടെന്നാണ് തെളിയുന്നത്. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ല. ഫയർ ഫോഴ്സിന്റെയും സർട്ടിഫിക്കറ്റില്ല. ലൈസൻസുമില്ല. പെർമിറ്റ് ഇല്ലാത്ത ആശുപത്രിയിൽ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നുന്നെന്നും അര മണിക്കൂർ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്.

രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. പൈൽസ് പോലുള്ള രോഗങ്ങൾ പുറത്തുപറയാൻ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളർച്ച. പലർക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പൊലീസിനും വിവിധ അധികൃതർക്കും നൽകിയ പരാതികളിൽനിന്നു വ്യക്തമാണ്.

നിരന്തര സർജറികൾക്കു ശേഷവും രോഗം ഭേദമാകാതെ ഒടുവിൽ മറ്റ് ആശുപത്രികളിൽ ചികിത്സ നേടേണ്ടിവരുന്ന ഗതികേടിലാണു പലരും. കളമശേരി സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ രോഗികളിൽ ഒരാൾ ഐജി മനോജ് ഏബ്രഹാമിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതികൾ മുക്കുന്നതിൽ പൊലീസിനു വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്.

പരാതിപ്പെടുന്നവരുടെ മുറിവുകൾ പ്രതികാര ബുദ്ധിയോടെ കൂടുതൽ വഷളാക്കുന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഒരു റിട്ടയേഡ് ഡോക്ടറാണ് ഓപ്പറേഷനുകൾ നടത്തുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. അതേസമയം, പരാതികളുമായി എത്തിയ രോഗികൾ ഓപ്പറേഷൻ നടത്തിയത് ഷാജഹാനാണെന്ന് അടിവരയിട്ടു പറഞ്ഞു.

മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വിവാദമുയർത്തി. വ്യാജ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെയാണ് ഡോ. ഷാജഹാനടക്കം സർട്ടിഫിക്കറ്റ് നൽകിയതെന്ന് പരാതികളിൽനിന്നും സർട്ടിഫിക്കറ്റുകളിൽനിന്നും വ്യക്തമാണ്. ഇതേക്കുറിച്ച് ഐ.എം.എ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ ജനങ്ങൾക്കു മുന്നിൽ കാട്ടുകയാണെങ്കിൽ ഞെട്ടിപ്പോകുമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുൾഫി പറയുന്നു.

ഒരോ അംഗീകാരവും സംശയം ജനിപ്പിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ ഒന്നായ പ്രോക്ടോളജി എംഎസ് ജനറൽ സർജറി എന്ന കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലയളവിൽ സിആർആർഐ (ഹൗസ് സർജൻസി) ഇന്ത്യയിലെ മറ്റൊരു ആശുപത്രിയിൽ ചെയ്തെന്നാണു കാട്ടിയിരിക്കുന്നത്. 1962ൽ ജനിച്ച ഡോ. ഷാജഹാൻ, എസ്എസ്എൽസി പാസായെന്നു കാട്ടുന്നത് 1992ൽ ആണ്. അതായത് മുപ്പതാമത്തെ വയസിലാണ് എസ്.എസ്.എൽ.സി. പാസായത്! ഫോറിൻ മെഡിക്കൽ കൗൺസിലിൽ സമർപ്പിച്ച രേഖയിലാണിതു കാണിക്കുന്നത്. അതുപോലെ ഹോമിയോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എടുത്തിരിക്കുന്ന തീയതി കാട്ടിയിരിക്കുന്നത് 1987 ആണ്. അതായത് എസ്.എസ്എൽസി പാസാകുന്നതിനു മുൻപ്.

എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കൂടാതെ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതിരെ ജീവനക്കാരും രോഗികളും പ്രതിഷേധിച്ചിരുന്നു. അൽഷിഫ ആശുപത്രിയിലെ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഷാജഹാൻ യൂസഫിനെ ഐ എം എയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഒരു ലക്ഷത്തോളം രൂപ വരെ ഓപ്പറേഷൻ ചാർജ്ജ് വാങ്ങി അത്യാധുനിക ലേസർ ചികിത്സ രോഗികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ആർ.എഫ് ചികിത്സമാത്രമാണ് ഇവിടെ ചെയ്തിതിരുന്നതെന്ന് മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി ഗോപിനാഥ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനാവട്ടെ 15,000 രൂപയിൽ താഴെ മാത്രമാണ് ചെലവ്. 2016 നവംമ്പർ 28 ന് അൽഷിഫയിൽ വെച്ച് നടത്തിയ സർജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇൻഫോപാർക്കിൽ (തിങ് ഫാമം) ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകി. ഷാജഹാന്റെ എംഡി ബിരുദത്തിൽ സംശയം ഉണ്ടായതോടയാണ് ഇയാൾക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP