അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗര്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള അക്രമം തുടർച്ചയായ മൂന്നാം ദിവസവും തുടർന്നപ്പോൾ മരണം 13 ആയി ഉയർന്നു. ജഫ്രാബാദിൽ റോഡ് ബ്ലോക്ക് ചെയ്ത് സമരം തുടങ്ങിയ ഭൂരിപക്ഷവും വനിതകൾ അടങ്ങിയ പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചു.
അക്രമത്തിൽ, ഹെഡ് കോൺസ്റ്റബിൾ അടക്കം 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, വടക്ക്-കിഴക്കൻ ഡൽഹിയോട് ചേർന്ന മൂന്ന് അതിർത്തികൾ അടച്ചു. പരിക്കേറ്റ 150 പേരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രമസമാധാന നില പുനഃ സ്ഥാപിക്കുന്നതിനായി ഐപിഎസ് ഓഫീസർ എസ്.എൻ.ശ്രീവാസ്തവയെ ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സിആർപിഎഫിൽ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രീവാസ്തവയെ സ്പെഷ്യൽ കമ്മീഷണറായി കൊണ്ടുവന്നത്. ഫെബ്രുവരി 26 ന് നടക്കേണ്ട 10 ാം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷകൾ വടക്കു-കിഴക്കൻ മേഖലകളിൽ മാത്രം സിബിഎസ്ഇ മാറ്റി വച്ചു.
അക്രമ ബാധിത പ്രദേശങ്ങളിൽ കർഫ്യ ഏർപ്പെടുത്താൻ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ലഫ്റ്റനന്റ് ജനറൽ അനിൽ ബൈജാലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വടക്ക്-കിഴക്കൻ മേഖലയിൽ നാലിടങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയത്.
ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കർവാൾ നഗർ, വിജയ് പാർക്ക്, മൗജിപുർ, കർദംപുരി, ഭജൻപുര,ഗോകൽപുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷങ്ങൾ ഉണ്ടായത്. അക്രമികൾ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും വാഹനങ്ങൾക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വ്യാപക കല്ലേറുണ്ടായി. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു.അതിനിടെ മുസ്ലിം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്. ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്കാണ് വെടിയേറ്റത്. മൗജ്പൂരിലായിരുന്നു സംഭവം. നാല് എൻഡിടിവി മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അവരിന്ദ് ഗുണശേഖർ, സൗരഭ് ശുക്ല, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നീ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്.
അവിടെ അക്രമം തടയാൻ പൊലീസുകാരൊന്നും ഉണ്ടായിരുന്നില്ല. അരവിന്ദ് ഗുണശേഖറിനെ വലിയൊരു ജനക്കൂട്ടം വട്ടംചുറ്റിയ ശേഷം മുഖത്തടിച്ചു. ലാത്തി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുമ്പോഴാണ് സഹപ്രവർത്തകൻ സൗരഭ് ശുക്ല ഇടപെട്ടത്. ഇതോടെ സൗരഭിന് നേരെയായി ആക്രമണം. ലാത്തികൊണ്ട് തലയ്ക്കടിച്ച ശേഷം പുറത്തും, വയറ്റിലും കാലിലും മർദ്ദിച്ചു. ആക്രമണത്തിൽ അരവിന്ദിന് മൂന്ന് പല്ലുകൾ നഷ്ടമായി. ഇരുവരും ഒരുതരത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇരുവരും ഇപ്പോൾ സുരക്ഷിതരാണ്. ഹിന്ദുക്കളാണെന്നറിഞ്ഞപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചതെന്നും, മാധ്യമപ്രവർത്തകരെ വിട്ടയച്ചതെന്നും എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ നിധി രസ്ദാന്റെ ട്വീറ്റിൽ പറയുന്നു.
എൻഡിടിവിയുടെ തന്നെ മരിയം അലവിക്ക് നേരേയും ആക്രമണമുണ്ടായി. ശ്രീനിവാസൻ ജയിനിനൊപ്പം റിപ്പോർട്ട് ചെയ്യുകയായിരുന്നു മരിയം. ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാൻ സുശീൽ രാഥിക്കും പരിക്കേറ്റു.
തിങ്കളാഴ്ച എൻഡിടിവിയുടെ അക്ഷയ് ഡോംഗ്രയ്ക്ക് നേരേയും ലൈവ് റിപ്പോർട്ടിനിടെ ആക്രമണം ഉണ്ടായിരുന്നു, അക്ഷയുടെ മുഖത്താണ് അടിയേറ്റത്. അക്രമികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൈക്കും മൊബൈലും തട്ടിയെടുക്കാനായിരുന്നു അവരുടെ ശ്രമം. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. 9 പേർ കൊല്ലപ്പെട്ടിട്ടും സൈന്യത്തെ ഇറക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
ആംബുലൻസുകളും തടഞ്ഞു
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കുകളിലും വാനുകളിലും. അക്രമകാരികൾ ആംബുലൻസുകൾ തടഞ്ഞതാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസമെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവരെ പോലും വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അക്രമികൾ തമ്മിലുണ്ടായ കല്ലേറിൽ വലതുകൈക്ക് പരിക്കേറ്റ പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.'ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ വലതുകൈയിൽ എന്തോ തറച്ചു. കൈയിൽ പതിച്ചത് കല്ലാണോ മറ്റെന്തെങ്കിലുമാണോ എന്ന് അറിയില്ല,' അമിത് കുമാർ പറയുന്നു.
ഖുറേജി ഖാസ് പ്രദേശത്ത് സംഘർഷത്തിനിടെ പരിക്കേറ്റ കൈഫ് എന്നയാളെ വാനിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറായ കൈഫ് വാഹനം നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. കല്ലേറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ് റോഡിൽ വീണ കൈഫിനെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്ത് പൊലീസിന്റെ സഹായം തേടുകയായിരുന്നു.
നിയന്ത്രണ വിധേയമെന്ന് അമിത് ഷാ
ഡൽഹിയിൽ അർധസൈനിക വിഭാഗങ്ങളടക്കം കൂടുതൽ സേനയെ വിന്യസിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അടക്കമുള്ളവർ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്രിവാൾ അറിയിച്ചു. സംഘർഷം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങൾക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങൾ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉൾപ്പെട്ട കമ്മിറ്റികൾ രൂപീകരിച്ചു. ജനങ്ങളുമായി നേരിട്ട് സംസാരിക്കാൻ കോർഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അമിത്ഷാ പ്രഖ്യാപിച്ചതിന് ശേഷവും അശോക് നഗറിൽ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയർ എഞ്ചിനെത്തി തീയണയ്ക്കാൻ ശ്രമിച്ചത്. എന്നാൽ, ഫയർ ഫോഴ്സ് പോയ ശേഷം തിരികെയെത്തിയ അക്രമികൾ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു.
സമാധാന സന്ദേശവുമായി ശാന്തിയാത്ര
വർഗീയ കലാപം രൂക്ഷമാകുന്ന ഡൽഹിയിൽ, പ്രതീക്ഷയുടെ കിരണങ്ങളായി ശാന്തിയാത്ര. കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കോളനിയിൽ താമസിക്കുന്ന ജനങ്ങളാണ് ശാന്തി ആവശ്യപ്പെട്ടും ഹിന്ദു-മുസ്ലിം ഐക്യം വിളംബരം ചെയ്തും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കിയത്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് ജനങ്ങൾ ഒരുമിച്ച് സമാധാനത്തിനായി തെരുവിലിറങ്ങിയത്. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്.
കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലാണ് ഈ പ്രകടനം നടന്നത്. തെരുവിലൂടെ 'നമ്മളൊന്ന്' എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രകടനം കടന്നുപോകുന്നത്. മുതിർന്ന ഒരാൾ വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാൻ ചെറുപ്പക്കാരും ചേർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്.
അതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലായ രാജ്ഘട്ടിലെത്തി പ്രാർത്ഥിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും സമാധാന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് സമാധാന ദൗത്യവുമായി ലഹള നടക്കുന്ന പ്രദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചില്ല എന്ന് ജെഎൻയു വിദ്യാർത്ഥി നേതാവ് അമുത ജയദീപ് മറുനാടനോട് പറഞ്ഞു. ഇന്ന് രാത്രിയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ഇന്ത്യാഗേറ്റിൽ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടും. വിദ്യാർത്ഥികളും പൊതുസമൂഹത്തിലെ പ്രമുഖരും ഇതിന് പിന്തുണയുമായി എത്തുമെന്നും അമുത പറഞ്ഞു.
ഡൽഹിയിൽ താമസിക്കുന്ന വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും സമാധാന ദൗത്യത്തിൽ പങ്കാളികളാകുവാൻ അമുത അഭ്യർത്ഥിക്കുന്നു. വോളണ്ടിയർ ആകാൻ സാധിക്കാത്തവർ തങ്ങളുടെ വീടുകൾ ഇരകൾക്ക് സംരക്ഷണം നൽകാൻ വിട്ട് നൽകണം. പണവും ഭക്ഷണവും ആവശ്യമാണ് എന്നും അമുത പറയുന്നു.
സമാധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനും ഇരകൾക്ക് സംരക്ഷണം ഒരുക്കാനുമാണ് വിദ്യാർത്ഥികൾ ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്