Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരത്തിൽ കൂടുകൂട്ടിയ തത്തമ്മയെ പിടിക്കാനെത്തിയത് രണ്ട് കൂട്ടുകാർക്കൊപ്പം അടിച്ചു ഫിറ്റായി; ഇനിയും ഒരു പക്ഷിയെ കൂടെ തനിക്ക് പിടിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു വിട്ടത് ദൂരെയുള്ള ഇരയെ കണ്ടപ്പോൾ; പശുവിന്റെ കൂട്ടാനെത്തിയ അമ്പതു വയസ്സുകാരിയുടെ അടുത്ത് കൂടിയത് 500 രൂപയ്ക്ക് തത്തയെ നൽകാമെന്ന് പറഞ്ഞും; കത്തികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ബലാത്സംഗം; ഡൈമുക്കിലെ ക്രൂരൻ ലൈംഗിക അതിക്രമങ്ങളുടെ ഉസ്താദ്; വണ്ടിപ്പെരിയാറിനെ നടുക്കിയ രതീഷിനെ പൊക്കിയത് അതിവേഗം

മരത്തിൽ കൂടുകൂട്ടിയ തത്തമ്മയെ പിടിക്കാനെത്തിയത് രണ്ട് കൂട്ടുകാർക്കൊപ്പം അടിച്ചു ഫിറ്റായി; ഇനിയും ഒരു പക്ഷിയെ കൂടെ തനിക്ക് പിടിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു വിട്ടത് ദൂരെയുള്ള ഇരയെ കണ്ടപ്പോൾ; പശുവിന്റെ കൂട്ടാനെത്തിയ അമ്പതു വയസ്സുകാരിയുടെ അടുത്ത് കൂടിയത് 500 രൂപയ്ക്ക് തത്തയെ നൽകാമെന്ന് പറഞ്ഞും; കത്തികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ബലാത്സംഗം; ഡൈമുക്കിലെ ക്രൂരൻ ലൈംഗിക അതിക്രമങ്ങളുടെ ഉസ്താദ്; വണ്ടിപ്പെരിയാറിനെ നടുക്കിയ രതീഷിനെ പൊക്കിയത് അതിവേഗം

മറുനാടൻ മലയാളി ബ്യൂറോ

കുമിളി: വണ്ടിപ്പെരിയാറിനെ നടുക്കിയ ഡൈമുക്കിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് കുടുക്കിയത് മണിക്കൂറുകൾക്കുള്ളിൽ. ഡൈമൂക്കിലെ തേയിലത്തോട്ടത്തിലാണ് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ രതീഷ് മുൻപും ലൈംഗിക അതിക്രമങ്ങൾ സ്ത്രീകളോട് ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കുടുംബങ്ങളുടെ മാനക്കേടു ഭയന്ന് ഇവ പരാതികളാക്കാൻ ഇരകളായവർ മടിച്ചു.

ഞായറാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ചുവന്ന ഷർട്ടുകാരൻ ഓടി മറയുന്നത് കണ്ടെന്ന് നാട്ടുകാരനായ ഒരാൾ മൊഴി നൽകിയതാണ് നിർണ്ണായകമായത്. മൂന്ന് യുവാക്കൾ തേയില തോട്ടത്തിലൂടെ കറങ്ങി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് കൃത്യം നടന്നത്. രണ്ടര മണിക്കൂറിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങി നടന്ന മൂവരെയും കസ്റ്റഡിയിൽ എടുത്തു.

മൂന്ന് ഭാഗങ്ങളിൽ ഇരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലും പൊലീസ് നിരത്തിയ തെളിവുകളിലും പിടിച്ചു നിൽക്കാനാവാതെ പ്രതിയായ രതീഷ് കുറ്റം സമ്മതിച്ചു. കൃത്യം നടത്തി വീട്ടിലേക്ക് ഓടിയ രതീഷിന്റെ ഫോൺ സംഭവസ്ഥലത്തിന് സമീപം നഷ്ടപ്പെട്ടിരുന്നു. ഇതും തെളിവായി. കൃത്യം നടത്തിയശേഷം വീട്ടിലേക്ക് ഓടിയ പ്രതി വീട്ടമ്മയെ കൊല്ലാൻ ഉപയോഗിച്ച കത്തി ബിഗ് ഷോപ്പർ സഹിതം തേയിലച്ചുവട്ടിൽ ഒളിപ്പിച്ചിരുന്നു. വീട്ടിലെത്തിയ പ്രതി രക്തക്കറയുള്ള ഷർട്ട് തുണിക്കിടയിൽ ഒളിപ്പിച്ചു. പുതിയ വസ്ത്രം ധരിച്ച ശേഷം പുറത്തേക്കിറങ്ങി. വീണ്ടും ഫോൺ തപ്പി തിരികെ അൽപ ദൂരം എത്തിയ ശേഷം മടങ്ങി. വീട്ടമ്മയെ പുലി പിടിച്ചെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു.

കാട്ടിൽ നിന്നു ഉച്ചത്തിൽ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചിരുന്നു. ഇതോടെ കാട്ടിൽ നിന്നു ഒരാൾ ഇറങ്ങി ഓടി. പിന്നാലെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേർന്നു ഇവർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയിൽ കിടക്കുന്ന കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു. നാട്ടുകാരുടെ മൊഴി മനസ്സിലാക്കി പൊലീസ് പെട്ടന്നു സംഘത്തിൽപെട്ട യുവാക്കളുടെ വീടുകളിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാൽ രതീഷിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈൽഫോൺ പൊലീസിനു ലഭിച്ചു.

രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാൻ പോയ മറ്റു രണ്ടു പേരും തങ്ങൾ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നിൽക്കുകയായിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്തു. പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ കൊലയാളിയെ തങ്ങൾക്ക് വിട്ടു നൽകമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. 'ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങൾ ശിക്ഷിച്ചു കൊള്ളാം' എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നൽകി.

രതീഷും രണ്ടു സുഹൃത്തുക്കളും ഡൈമുക്കിനു സമീപത്തെ തേയിലത്തോട്ടത്തോടു ചേർന്ന് ഓട്ടോറിക്ഷയിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. സമീപത്തെ മരത്തിൽ കൂടുകൂട്ടിയിരുന്ന തത്തയെ പിടിക്കുന്നതിനിടെയാണു പ്രതി വീട്ടമ്മയെ കാണുന്നത്. പിന്നീട് പ്രതി കൂട്ടുകാരെ പറഞ്ഞയച്ചു. പിന്നീട് വീട്ടമ്മയുടെ സമീപത്തെത്തി തത്തയെ 500 രൂപയ്ക്ക് നൽകാമെന്നു പറഞ്ഞു. പണമില്ലെന്നു പറഞ്ഞ വീട്ടമ്മയെ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ വീട്ടമ്മയെ കൈവശമുണ്ടായിരുന്ന കത്തിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചു.

പിന്നീട് തേയിലച്ചുവട്ടിലേക്കു വലിച്ചു മാറ്റിയിടുന്നതിനിടെ ബോധം വീണ്ടെടുത്ത വീട്ടമ്മയെ വീണ്ടും കത്തി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP