സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ ആരും കേൾക്കുന്നില്ല; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷയും വെറുതെയായി; പിറവത്തിന് പിന്നാലെ കോതമംഗലത്തും വിശ്വാസികളെ കാത്തിരിക്കുന്നതെന്ന് നിരാശ; അപ്പീൽ നൽകലിലും വലിയ പ്രതീക്ഷ വേണ്ട; ജസ്റ്റീസിന് വധഭീഷണികത്ത് കിട്ടിയതിന് പിന്നിലും കള്ളക്കളി സംശയിച്ച് സഭാ നേതൃത്വം; കളക്ടറെ ശിക്ഷിച്ച് ജയിലിൽ അടയ്ക്കുമെന്ന കോടതി പരമാർശത്തിൽ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഇനി സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാർ. ഉത്തരവ് നടപ്പാക്കാൻ രണ്ടുമാസം വേണ്ടിവരുമെന്ന എറണാകുളം ജില്ലാകളക്ടറുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അതിനിടെ സിംഗിൾ ബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ പിഴവിന്റെ പേരിൽ ഡിവിഷൻബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചില്ല. പിഴവുതീർത്ത് ബുധനാഴ്ച വീണ്ടും സമർപ്പിക്കാമെന്ന് ജസ്റ്റിസ് എ.എം. ഷഫീക്ക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ ബഞ്ച് അപ്പീലിൽ എടുക്കുന്ന തീരുമാനം ഏറെ നിർണ്ണായകമായി. പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവിന്റെ പേരിൽ തനിക്ക് വധഭീഷണിക്കത്ത് കിട്ടിയതായി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വാദത്തിനിടെ പറഞ്ഞതും ഏവരേയും ഞെട്ടിച്ചു.
'ഞങ്ങൾ നീതി പീഠത്തോട് ആദരവ് കാണിക്കുന്നവർ തന്നെയാണ്. സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഒഴിഞ്ഞുപോകില്ലല്ലോ. ബലമായിട്ട് ഇറക്കി വിടണം. ജില്ലാഭരണകൂടവും പൊലീസ് ഓഫീസേഴ്സും ഞങ്ങളോട് സഹകരിക്കണം. ഞങ്ങൾ വൈദികരെ അടക്കം അറസറ്റ് ചെയ്താൽ സമാധാനമുണ്ടാകുമെന്നാണ് ഓർത്തഡോക്സ വിഭാഗവും കോടതികളും കരുതുന്നതെങ്കിൽ അങ്ങനെ ചെയ്തോളൂ. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമ വ്യവസ്ഥയുടെ കാല് പിടിക്കുകയാണ്.' പിറവം പള്ളി പൊലീസ് സംഘം ഒഴിപ്പിക്കാൻ എത്തിയപ്പോൾ യാക്കോബായ സഭാ പ്രതിനിധികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി പള്ളിയെ ജില്ലാ കളക്ടർ സുഹാസ് ഒഴിപ്പിച്ചെടുത്തു. ഇനി ഈ നിലവിളികൾ കോതമംഗലത്തും ഉയരും. ഈ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാൻ സർക്കാരിനെ ബാധ്യത പെടുത്തുന്ന കോടതി നിരീക്ഷണമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയത്.
ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുള്ളതിനാൽ സിഗിംൾ ബഞ്ചിന്റെ അപ്പീൽ ഡിവിഷൻ ബഞ്ചിലെത്തിയാലും യാക്കോബായ സഭയ്ക്ക് പ്രതീക്ഷകൾക്ക് വകയില്ല. അങ്ങനെ കോതമംഗലത്തെ പള്ളികേസിൽ സമ്പൂർണ്ണ നിരാശയിലേക്ക് വഴി മാറുകയാണ് യാക്കോബയ വിഭാഗം. പള്ളിയിൽ നിന്ന് ഒഴിയില്ല. ഓർത്തഡോക്സ് -യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കും മുമ്പ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആരുപിൻവാങ്ങും ആരു കീഴടങ്ങും എന്നതല്ല, രക്തച്ചൊരിച്ചിൽ ഇല്ലാതെ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ കഴിയുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകിച്ച് കളക്ടർ എസ്.സുഹാസിന്റെ തന്റേടത്തോടെയുള്ള ഇടപെടലും കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും യാക്കോബായ പക്ഷത്തെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചതോടെയാണ് സംഘർഷം ഒഴിഞ്ഞത്. ഏറ്റുമുട്ടലോ, ലാത്തി വീശലോ ഇല്ലാതെ സംഘർഷം ഒഴിഞ്ഞു. എന്നാൽ കോതമംഗലം പള്ളിയിൽ യാക്കോബായക്കാർ കുറച്ചു കൂടി അവേശത്തോടെയാണ് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് ജില്ലാ കളക്ടർക്ക് കൂടുതൽ ശക്തമായ ഇടപെടൽ നടത്താനാവാത്തത്. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി ഉണ്ടായെന്ന കോടതി പരാമർശം ഗൗരവമായി പരിഗണിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. കോടതികളെ പ്രകോപിപ്പിച്ച് യാക്കോബായ സഭയ്ക്ക് എതിരാക്കുവാനുള്ള മറുവിഭാഗത്തിന്റെ ഗൂഢതന്ത്രമാണ് ഇതെന്ന് സംശയിക്കുന്നുവെന്നും സഭാ വക്താക്കൾ പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ വഴി എതിർവിഭാഗം യാക്കോബായ സഭയ്ക്ക് എതിരേ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ സംശയത്തിന് ബലം കൂട്ടുന്നു. ഇതിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യാക്കോബായക്കാർ ആവശ്യപ്പെടുന്നു. യാക്കോബായ സഭയുടെ നാല്പതോളം പള്ളികളിൽനിന്ന് വിശ്വാസികളെ തെരുവിലേക്കിറക്കി വിട്ടപ്പോഴും അക്രമത്തിന്റെ മാർഗങ്ങൾ സ്വീകരിക്കാതെ റോഡരുകിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും സഹന സമരമുറകൾ സ്വീകരിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സഭ മീഡിയാസെൽ ചെയർമാൻ ഡോ. കുരിയാക്കോസ് മാർ തെയ്യോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എറണാകുളം കളക്ടർ എസ്. സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതിനെ ഗൗരവത്തോടെയാണ് യാക്കോബയക്കാർ കാണുന്നത്. ഇക്കാര്യത്തിൽ പരിമിതമായ മാർഗങ്ങളേ മുന്നിലുള്ളൂവെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വാദത്തിനിടെ ഓർമിപ്പിച്ചു. ഒന്നുകിൽ കളക്ടറെ ശിക്ഷിച്ച് ജയിലിലേക്കയക്കാം. അല്ലെങ്കിൽ ഉത്തരവ് നടപ്പാക്കാൻ മറ്റേതെങ്കിലും സേനയോട് ആവശ്യപ്പെടാം. വിധി നടപ്പാക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടിരിക്കുന്നു. അത് സംസ്ഥാനത്തിനുതന്നെ നാണക്കേടാണ്. കോതമംഗലം മാർത്തോമ പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നുകാണിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണിത്. രാവിലെ ഹർജി ആദ്യം പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. തുടർന്ന് ഉടൻ ഹാജരാവണമെന്ന നിർദ്ദേശത്തോടെ അല്പനേരം കഴിഞ്ഞ് വീണ്ടും പരിഗണിച്ചപ്പോഴാണ് കളക്ടറെത്തിയത്.
ഒരുവിഭാഗം ആൾക്കാരുടെ പ്രതിഷേധം, ചിലരുടെ ആത്മഹത്യാ ഭീഷണി തുടങ്ങിയവമൂലമാണ് കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നതെന്നായിരുന്നു കളക്ടർ എസ്. സുഹാസ് ബോധിപ്പിച്ചത്. എന്നാൽ, പ്രതിഷേധക്കാരുടെ സാന്നിധ്യവും ആത്മഹത്യാ ഭീഷണിയുമൊന്നും നടപടി വൈകാനുള്ള കാരണമല്ല. ഉത്തരവിനോടുള്ള അവഗണന കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. വിധി നടപ്പാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാവും. നിയമസംവിധാനത്തെയാകെ അത് ബാധിക്കും. കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർ താത്പര്യം കാണിക്കാത്തത് കോടതിക്ക് നാണക്കേടാണ്. സിങ്കിൾ ബെഞ്ചിന്റെ ഏറ്റെടുക്കൽ ഉത്തരവിന് സ്റ്റേ ഇല്ലെന്നിരിക്കെ അത് നടപ്പാക്കാൻ കളക്ടർ ബാധ്യസ്ഥനാണ്. ഉത്തരവ് നടപ്പാക്കാൻ ഗൗരവമായ ശ്രമം നടത്താത്തതാണ് നടപടി നീളാൻ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ എന്തെങ്കിലുമൊരു നടപടിയെടുത്തതായി കാണിക്കാനാവുമോയെന്നും കോടതി ചോദിച്ചു.
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂർണ്ണമായും ഒഴിപ്പിച്ച ശേഷം പള്ളി ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പള്ളിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും സ്ഥിതിഗതികൾ ശാന്തമായ ശേഷം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.പള്ളിയിൽനിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർ സ്വീകരിക്കണമെന്നും കോടതി ഉത്തരവ് കളക്ടർ നടപ്പാക്കിയില്ല. ഇതാണ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങൾക്ക് കാരണം.
കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോൾ റമ്പാൻ ആണ് ഹരജി നൽകിയത്. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്