Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മ കുട്ടികളെ സ്‌കൂളിലാക്കാൻ പോയി തിരികെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ ആളെ കാണാനില്ല; വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; അലമാര പരിശോധിച്ചപ്പോൾ പണവും സ്വർണാഭരണങ്ങളും കാണാനില്ല; തൃശൂരിൽ വീട്ടുജോലിക്ക് നിന്ന യുവതി കവർന്നത് ഒന്നര ലക്ഷത്തോളം രൂപയും മൂന്നുപവൻ സ്വർണവും

വീട്ടമ്മ കുട്ടികളെ സ്‌കൂളിലാക്കാൻ പോയി തിരികെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ ആളെ കാണാനില്ല; വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; അലമാര പരിശോധിച്ചപ്പോൾ പണവും സ്വർണാഭരണങ്ങളും കാണാനില്ല; തൃശൂരിൽ വീട്ടുജോലിക്ക് നിന്ന യുവതി കവർന്നത് ഒന്നര ലക്ഷത്തോളം രൂപയും മൂന്നുപവൻ സ്വർണവും

ആർ പീയൂഷ്

തൃശൂർ: വീട്ടുവേലയ്ക്ക് നിന്ന യുവതി പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞതായി പരാതി. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീട്ടിൽ, ബേബിയുടെ മകൾ ബിജിയാണ് തൃശൂർ സ്വദേശി അനീഷ് മുരളിയുടെ ഫ്ളാറ്റിൽ നിന്നാണ് മോഷണം നടത്തി കടന്ന് കളഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയും മൂന്ന് പവനടുത്തുള്ള സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്.

കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. രാവിലെ അനീഷിന്റെ ഭാര്യ കുട്ടികളെ സ്‌ക്കൂളിലാക്കാൻ പോയ സമയത്താണ് ബിജി മോഷണം നടത്തിയത്. കുട്ടികളെ സ്‌ക്കൂളിൽ ബസിൽ കുട്ടികളെ കയറ്റിയ ശേഷം തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ ബിജിയെ കാണാതായി. ഏറെ നേരം ബിജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫുമായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അനീഷ് വേഗം ഫ്ളാറ്റിലെത്തുകയും സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് വ്യ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി 5 നാണ് ബിജി ജോലിക്കായി എത്തിയത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത് കണ്ടെത്തിയതായിരുന്നു ബിജി. ആധാറും സർട്ടിഫിക്കറ്റുകളുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ചത്. ജനറൽ നഴ്സായിരുന്ന ബിജി താൻ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണെന്നും തൃശൂർ കേരള വർമ്മ കോളേജിൽ എൽ.എൽ.ബി കോഴ്സ് ചെയ്യാനായിട്ടാണ് ഇങ്ങനെയൊരു ജോലിക്ക് വന്നതെന്നും പറഞ്ഞിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. യൂറോപ്യൻ രാജ്യത്തേക്ക് പോകാനുള്ള ഐ.ഇ.എൽ.ടി.എസ് പാസായതായും ബിജിയുടെ ബയോ ഡേറ്റയിൽ കണ്ടിരുന്നു. അതിനാൽ കുട്ടികളെ പഠിപ്പിക്കാനും മറ്റും വലിയ സഹായമാകും എന്ന് കരുതിയാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബിജി സഹോദരനെയും മാതാവിനെയും ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.

മോഷണം നടന്ന ശേഷം അനീഷ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിയെപറ്റി ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബിജി കായംകുളം എബനേസർ ആശുപത്രിയിൽ നിൽക്കുമ്പോൾ മോഷണം നടത്തിയതിനെ തുടർന്ന് മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാളായി നാട്ടിൽ നിന്നും മാറി നിൽപ്പായിരുന്നു. ഇതിനിടയിൽ ചില തട്ടിപ്പ് കഥകളൊക്കെ നാട്ടിൽ അറിഞ്ഞു. ഇതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ മരണ ശേഷം ഒരു യുവാവിനൊപ്പം കുറച്ചു നാൾ കായംകുളത്തെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് യുവാവുമായി വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും നാട്ടുകാർ ഇടപെട്ട് യുവാവിനെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് എന്താണ് ബിജി ചെയ്തിരുന്നതെന്ന് നാട്ടുകാർക്കറിയില്ലായിരുന്നു. എന്നാൽ ബിജിയെ തിരക്കി നിരവധിപേർ പത്തിയൂർ എത്തുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

ബിജി നൽകിയിരുന്ന മാതാവിന്റെയും സഹോദരന്റെയും നമ്പരുകൾ രണ്ടും സ്വിച്ച് ഓഫാണ്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഏറെ നാളായി മാതാവിനെ സഹോദരൻ ഡൽഹിയിലേക്ക് കൊണ്ടു പോയെന്നും അവർക്ക് ബിജിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിഞ്ഞത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് സംസാരിച്ചത് മറ്റാരോ ആയിരിക്കാം എന്നാണ് അനീഷിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങളിൽ ബിജി തന്റെ പേരിൽ യൂണിയൻ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ചിലുണ്ടിയിരുന്ന അക്കൗണ്ട് തൃശൂരിലേക്ക് മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ടിൽ 26 ലക്ഷം രൂപയും 75 പവൻ സ്വർണ്ണനാണയങ്ങളും ഉള്ളതായി വിവരം ലഭിച്ചു. കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിക്ക് ഇത്രും പണം ഉണ്ടാക്കാനുള്ള യാതൊരു മാർഗ്ഗവുമില്ലെന്നാണ് അറിഞ്ഞത്. അതിനാൽ ഇത് തട്ടിപ്പ് നടത്തി നേടിയെടുത്തതാവാമെന്നാണ് കരുതുന്നത്.

ഇവർ വലിയ ഒരു തട്ടിപ്പ് സംഘത്തിന്റെ കണ്ണിയാണോ എന്ന സംശയത്തിലാണ് പൊലീസ് ഇപ്പോൾ. വീട്ടുവേലയ്ക്ക് നിന്ന് വലിയ മോഷണം നടത്താനുള്ള പദ്ധതിയായിരിക്കാം ഈ സംഘത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിയ്യൂർ പൊലീസ് സ്റ്റേഷനിലെ 0487 2327502 ഈ നമ്പരിൽ വിവരം അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP