നഴ്സാവാൻ ബിരുദം നിർബന്ധമാക്കിയതോടെ യുഎഇയിൽ ജോലി നഷ്ടമായത് മലയാളി നഴ്സുമാർ അടക്കം നിരവധി ഇന്ത്യക്കാർക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്സുമാർക്ക്; ജോലി നഷ്ടമായവരിൽ കൂടുതലും മലയാളികൾ: നഴ്സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴിൽ നഷ്ടമായ മലയാളി നഴ്സുമാർ
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: യുഎഇയിൽ നഴ്സായി ജോലി ചെയ്യാൻ ബിരുദം നിർബന്ധമാക്കിയതോടെ ജോലി പോയത് നിരവധി മലയാളി നഴ്സുമാർക്ക്. ഡിപ്ലോമ മാത്രമുള്ള നഴ്സുമാർക്ക് നഴ്സിങ് ബിരുദം നിർബന്ധമാക്കിയതോടെയാണ് നൂറു കണക്കിന് മലയാളി നഴ്സുമാർക്ക് അടക്കം അനേകം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായത്. ഇതോടെ നല്ല ജീവിതം സ്വപ്നം കണ്ട് ഗൾഫിലേക്ക് ചേക്കേറി നഴ്സിങ് രജിസ്ട്രേഷൻ എടുത്ത അനേകം നഴ്സുമാരുടെ അവസ്ഥ പരിതാപകരമായി. അറിയാവുന്ന ഒരേ ഒരു തൊഴിൽ നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അഴസ്ഥയിലാണം് മലയാളി നഴ്സുമാർ.
രജിസ്ട്രേഡ് നഴ്സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്സ് ബിരുദമാക്കിയതാണ് വിനയായത്. യു.എ.ഇ.യിലെ വടക്കൻ എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയിൽനിന്നും ഒറ്റയടിക്ക് 200-ലേറെ നഴ്സുമാർക്കാണ് ബി.എസ്സി. ബിരുദമില്ലാത്തതിനാൽ ജോലി നഷ്ടമായത്. ജോലിനഷ്ടപ്പെട്ടവർ ഭൂരിഭാഗം പേരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 10 വർഷത്തിലധികമായി യു.എ.ഇ.യിൽ ജോലി ചെയ്യുന്നവർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടമായവരിൽ പലരും യുഎഇയിൽ തന്നെ ബ്രിഡ്ജ് കോഴ്സ് ചെയ്ത് ബിരുദം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും നിയമം വില്ലനായിരിക്കുകയാണ്. കേരളത്തിന് പുറത്തുനിന്നുള്ള നഴ്സിങ് ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. ഇതാണ് തിരിച്ചടിയായിരിക്കുന്നത്. മലയാളി നഴ്സുമാരിൽ ഭൂരിഭാഗവും കേരളത്തിന് വെളിയിൽ നഴ്സിങ് പഠിച്ചവരാണ്. ഇതോടെ ജോലിയും പഠനത്തിന് വേണ്ടി മുടക്കിയ പണവും നഷ്ടമായ അവസ്ഥയിലാണ് മലയാളി നഴ്സുമാർ.
ജോലി നഷ്ടമായ നഴ്സുമാരിൽപലരും കുടുംബത്തോടൊപ്പം യു.എ.ഇ.യിൽ കഴിയുന്നവരാണ്. ജോലി നഷ്ടമായതോടെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ നഴ്സുമാർ ചൊവ്വാഴ്ച അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെത്തി അധികൃതരുടെ സഹായംതേടി. കേരള സർക്കാരിന് കീഴിലുള്ള നോർക്കയുടെ പ്രതിനിധി അഡ്വ. ഫെമിൻ പണിക്കശ്ശേരി, സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവർ നഴ്സുമാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.
2018 മുതൽതന്നെ യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ആശുപത്രികളിൽ ജോലിചെയ്യുന്ന ഡിപ്ലോമ മാത്രമുള്ളവർക്ക് ബി.എസ്സി. ബിരുദം നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഭൂരിഭാഗം ഡിപ്ലോമ നഴ്സുമാരും യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്സിറ്റികളിൽനിന്ന് പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിന് ചേർന്നിരുന്നു. ദുബായ് വോളോങ്കോങ് യൂണിവേഴ്സിറ്റി, ഷാർജ യൂണിവേഴ്സിറ്റി, അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, റാക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് നിലവിൽ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പ്രോഗ്രാം ചെയ്യുന്നതിന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ. രണ്ടുവർഷമാണ് നഴ്സിങ് ബിരുദപഠന കാലയളവ്, 50,000 ദിർഹം മുതൽ 72,000 ദിർഹം വരെയാണ് ബിരുദകോഴ്സിന് യൂണിവേഴ്സിറ്റികൾ ഫീസ് ഈടാക്കുന്നത്. ബാങ്കിൽനിന്ന് ലോണെടുത്താണ് ബാച്ചിലേഴ്സ് കോഴ്സിന് ചേർന്നിരിക്കുന്നതെന്ന് ഭൂരിഭാഗം നഴ്സുമാരും പറഞ്ഞു.
എന്നാൽ കേരളത്തിന് പുറത്തുനിന്നുള്ള ഡിപ്ലോമ തുല്യതസർട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് നഴ്സിങ് ഡിപ്ലോമ പൂർത്തിയാക്കിയവരുടെ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ 'ബോർഡ് ഓഫ് എക്സാമിനേഷൻ' എന്ന് രേഖപ്പെടുത്തിയവയാണ് തുല്യത സർട്ടിഫിക്കറ്റായി സ്വീകരിക്കാതിരിക്കുന്നത്. എന്നാൽ, കേരളത്തിൽനിന്നുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ യു.എ.ഇ. മന്ത്രാലയം അംഗീകരിക്കുന്നുണ്ടെന്നത് അനുഗ്രഹമാണ്. എന്നാൽ, കേരള നഴ്സിങ് കൗൺസിൽ സിലബസിന് തുല്യമായ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സിങ് സിലബസുകളെന്തുകൊണ്ട് തുല്യതാ സർട്ടിഫിക്കറ്റിനുള്ള അംഗീകാരമാകുന്നില്ലെന്നത് അറിയില്ല. അതിനാൽ ഭൂരിഭാഗംപേരും ഫീസടച്ച് ബിരുദപഠനം തുടങ്ങിയെങ്കിലും തുല്യതാസർട്ടിഫിക്കറ്റിന്റെ പേരിൽ പഠനവും വഴിമുട്ടി.
ജോലി നഷ്ടപ്പെടുകയും കനത്ത ഫീസടച്ചിട്ടും പഠനവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ് നഴ്സുമാർ. ആറുമാസത്തിലധികം ജോലി അനിശ്ചിതത്വത്തിലായാൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ലഭിച്ച എം.ഒ.എച്ച്. യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നഴ്സുമാർക്കുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവയിൽനിന്നെല്ലാം സഹായം പ്രതീക്ഷിക്കുകയാണ് ഇവർ.
കഴിഞ്ഞ ഒക്ടോബറിൽ യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബിരുദമില്ലാത്തതിനാൽ ജോലിനഷ്ടപ്പെട്ട നഴ്സുമാരുടെ പരാതി നേരിൽ കേട്ടിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് മുഖേന യു.എ.ഇ. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന സഹായങ്ങൾക്കായി ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴും അധികൃതർ തങ്ങളുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.
അതേസമയം ഇന്ത്യയിൽനിന്നുള്ള നഴ്സുമാരെ, പ്രത്യേകിച്ച് മലയാളികളെ നിയമം പ്രതികൂലമായി ബാധിക്കുമ്പോൾ യു.എ.ഇ.യിൽ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ല. അവർ കൂടുതലും യു.എ.ഇ.യിൽത്തന്നെ നഴ്സിങ് പഠനം പൂർത്തിയാക്കിയവരാണ്. ബാക്കിയുള്ളവർക്ക് അതത് രാജ്യങ്ങളിൽനിന്നുള്ള ഡിപ്ലോമ ബിരുദത്തിന് തുല്യമാണെന്നതും നിയമം അനുകൂലമാകാൻ കാരണമാണ്. മറ്റ് എമിറേറ്റുകളിൽനിന്നുള്ള പുരുഷ നഴ്സുമാരടക്കമുള്ളവർക്ക് ബിരുദം ഇല്ലാത്തതിനാൽ ബാച്ചിലേഴ്സ് ബിരുദം (ബ്രിഡ്ജ് കോഴ്സ്) നേടിയെടുക്കാനായി സമയപരിധി നിശ്ചയിക്കുകയും അതുവരെ നിലവിൽ നിർവഹിക്കുന്ന തസ്തികകളിൽനിന്ന് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍