Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീന്തൽകുളത്തിലെ വെള്ളം ശുക്ലത്തിനുള്ള മാധ്യമമായി പ്രവർത്തിക്കാം; ചില ശുക്ലങ്ങൾക്ക് വളരെ പെട്ടെന്ന് തുളച്ചുകയറാൻ കഴിയും; അതുകൊണ്ട് ലൈംഗികബന്ധമില്ലാതെ തന്നെ ഒരു സ്ത്രീ ഗർഭിണിയാവും; പുരുഷന്മാർക്കൊപ്പം നീന്തൽക്കുളത്തിൽ ഇറങ്ങിയാൽ സ്ത്രീകൾ ഗർഭിണിയാവാൻ ഇടയുണ്ട്; ഇന്തൊനേഷ്യൻ ബാലാവകാശ കമ്മീഷണർ ഹിക്മാവതിയുടെ പ്രസ്താവന കുളമാകുന്നു

നീന്തൽകുളത്തിലെ വെള്ളം ശുക്ലത്തിനുള്ള മാധ്യമമായി പ്രവർത്തിക്കാം; ചില ശുക്ലങ്ങൾക്ക് വളരെ പെട്ടെന്ന് തുളച്ചുകയറാൻ കഴിയും; അതുകൊണ്ട് ലൈംഗികബന്ധമില്ലാതെ തന്നെ ഒരു സ്ത്രീ ഗർഭിണിയാവും; പുരുഷന്മാർക്കൊപ്പം നീന്തൽക്കുളത്തിൽ ഇറങ്ങിയാൽ സ്ത്രീകൾ ഗർഭിണിയാവാൻ ഇടയുണ്ട്; ഇന്തൊനേഷ്യൻ ബാലാവകാശ കമ്മീഷണർ ഹിക്മാവതിയുടെ പ്രസ്താവന കുളമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: സ്ത്രീകളും പുരുഷന്മാരും ഒരേ സ്വിമ്മിങ്ങ് പൂൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഇതുമൂലം സ്ത്രീകൾ ഗർഭിണിയാവാൻ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയിലെ ബാലാവകാശ കമ്മീഷണർ സിട്ടി ഹിക്മാവതി. പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാവുകയും വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്്തതോടെ ഇവർ ക്ഷമാപണം നടത്തുകയും ചെയ്തു.

നീന്തൽക്കുളത്തിലെ വെള്ളം ശുക്ലത്തിനുള്ള മാധ്യമമായി പ്രവർത്തിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. വെള്ളത്തിൽ ക്ലോറിൻ ഉണ്ടെന്നതും മിക്ക നീന്തൽക്കാരും വസ്ത്രം ധരിച്ചിട്ടുണ്ടെന്നതുമുള്ളതുകൊണ്ടും സ്ത്രീകൾക്ക് അപകടം ഒഴിയുന്നില്ല. 'ചില ശുക്ലങ്ങൾ വളരെ ശക്തമാണ്. അവക്ക് വളരെ പെട്ടെന്ന് തുളച്ചുകയറാന കഴിയും. അതുകൊണ്ട് ലൈംഗികബന്ധമില്ലാതെതന്നെ സ്ത്രീക്ക് ഗർഭം ധരിക്കാനാകും. ഒരു സ്ത്രീ അവളുടെ അണ്ഡവിസർജ്ജന ഘട്ടത്തിലാണെങ്കിൽ, അത് സംഭവിക്കാം. നീന്തൽക്കുളങ്ങളിൽ പുരുഷന്മാർ എന്തുചെയ്യുന്നുണ്ട് എന്ന് ആർക്കും അറിയില്ലല്ലോ. സ്ത്രീക്ക് അണ്ഡം ഉൽപാദിപ്പിക്കാൻ പ്രാപ്തിയുള്ളപ്പോൾ പുരുഷന്മാർക്ക് ബീജം ഉത്പാദിപ്പിക്കാൻ കഴിയും, അവ രണ്ടും നേരിട്ടോ അല്ലാതെയോ എങ്ങനെയെങ്കിലും കണ്ടുമുട്ടിയാലും ഗർഭം സംഭവിക്കാം', അവർ പറഞ്ഞു.'കുളത്തിൽ, പുരുഷന്മാർ ഉത്തേജിപ്പിക്കുകയും സ്ഖലനം നടത്തുകയും ചെയ്യുന്നുവെങ്കിൽ ലൈംഗികബന്ധം നടക്കാതെന്ന ഗർഭം സംഭവിക്കാം.'- ജക്കാർത്തയിലെ ഒരു പരിപാടിക്കിടെ സിട്ടി ഹിക്മാവതി പറഞ്ഞു. സിട്ടിയുടെ പ്രസ്താവന അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് ഫെമിനിസ്റ്റ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവം വൻ വിവാദമായതോടെ ഇവർ മാപ്പു പറഞ്ഞു. തന്റെത് ഒരു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത് തെറ്റാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. 'ഈ പ്രസ്താവന എന്റെ വ്യക്തിപരമായ പ്രസ്താവനയാണ്, ഇന്തോനേഷ്യയിലെ ശിശു സംരക്ഷണ കമ്മീഷൻ കെപിഎഐയിൽ നിന്നുള്ളതല്ല. കൂടുതൽ പ്രചരിപ്പിക്കരുതെന്നും പരസ്യമാക്കരുതെന്നും ഞാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.'- സിട്ടി വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ നിരീക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചുമതലയുള്ള കെപിഎഐയിലേക്ക് നിയോഗിക്കപ്പെട്ട മറ്റ് ഒമ്പത് പേരിൽ ഒരാളാണ് എംഎസ് ഹിക്മാവതി. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, ബാല്യകാല വിദ്യാഭ്യാസം എന്നിവയിൽ അവർക്ക് വിപുലമായ യോഗ്യതയും പരിചയവുമുണ്ടെന്ന് ഓർഗനൈസേഷന്റെ വെബ്‌സൈറ്റ് പറയുന്നു. എന്നാൽ പ്രത്യുൽപാദന ആരോഗ്യത്തിലെ യോഗ്യതകളെക്കുറിച്ച് ഇത് പരാമർശിക്കുന്നില്ല.

#SackSittiHikmawatty ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലായതോടെയാണ് ഇവർ മാപ്പുപറയേണ്ടി വന്നത്. കാർട്ടൂണുകളും ട്രോളുകളുമായി ഇവർക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP