നഗ്നചിത്രങ്ങൾ കാട്ടി തന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്ത വനിതാ ഗൂണ്ട ശോഭാ ജോണിനെ മാനസഗുരുവായി സ്വീകരിച്ച് കണ്ണൂരിലെ യുവതി; തന്നോട് ഇടഞ്ഞ ട്രാവൽ ഏജൻസി ഉടമയെ മുട്ടുകുത്തിക്കാൻ ക്വട്ടേഷൻ കൊടുത്തത് അഞ്ചംഗ സംഘത്തിന്; തനിക്കെതിരെ വരുന്ന പെൺക്വട്ടേഷൻ മണത്തറിഞ്ഞ ഉടമ നൈസായി വിളിച്ചുവരുത്തിയത് പൊലീസിനെ; അറസ്റ്റിലാകുമെന്നു ഉറപ്പായപ്പോൾ ഇൻക്വിലാബും തഖ്ബീറും വിളിച്ച് ക്വട്ടേഷൻ സംഘം; പെൺക്വട്ടേഷൻ കണ്ട് അന്തംവിട്ട് കണ്ണൂർ ടൗൺ പൊലീസും
എം മനോജ് കുമാർ
കണ്ണൂർ : കണ്ണൂരിനെ നടുക്കിയ പെൺക്വട്ടേഷനിൽ അറസ്റ്റിലായത് അഞ്ചംഗ ക്വട്ടേഷൻ സംഘം. ശോഭാ ജോണിന് ശേഷവും പെൺക്വട്ടേഷനുകൾ കേരളത്തിൽ നടക്കുന്നുണ്ട് എന്നതിനുള്ള ഒന്നാംതരം തെളിവുമായി ഈ സംഭവം. താൻ ഉദ്ദേശിച്ചയാൾക്ക് പണികൊടുക്കാൻ യുവതി തുനിഞ്ഞിറങ്ങിയതോടെ ഒരു ക്വട്ടെഷൻ സംഘം ഒന്നടങ്കം അകത്താകുകയും ചെയ്തു. യുവതി സ്കെച്ച് ചെയ്തയാൾക്ക് നൈസായി പണികൊടുക്കാൻ എത്തിയ സംഘമാണ് അഴികൾക്കകത്തായത്. കഴിഞ്ഞ ദിവസമാണ് യുവതി നൽകിയ ക്വട്ടെഷനെ തുടർന്ന് ട്രാവൽ ഏജൻസി ഉടമയ്ക്ക് പണി നല്കാൻ എത്തിയ ക്വട്ടേഷൻ സംഘം കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ പുതിയ തെരു ആശാരിക്കമ്പനി ഷമീം (38) , നൗഫൽ (28), ഏറമുള്ളാൻ പേരാവൂർ (34),വിഷ്ണു (25), അർഷാദ് എടക്കാട് (30)എന്നിവരാണ് പിടിയിലായത്.
രണ്ടു ജീപ്പിൽ എത്തിയ പൊലീസ് സംഘത്തിനു നേർക്ക് കടുത്ത മർദ്ദനമഴിച്ചുവിട്ട സംഘത്തെ ഒരുവിധത്തിലാണ് പൊലീസ് സംഘം ജീപ്പിനുള്ളിലേക്കും സ്റ്റെഷനിലേക്കും എത്തിച്ചത്. യുവാക്കളുടെ കായബലമാണ് രണ്ടു ജീപ്പിൽ എത്തിയ പൊലീസിനെയും ആദ്യം തടഞ്ഞത്. ഒരു വിധത്തിലാണ് യുവാക്കളെ തൂക്കിയെടുത്ത് ജീപ്പിലാക്കി സ്റ്റേഷനിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് കണ്ണൂർ പാവക്കരയെ നടുക്കി ക്വട്ടേഷൻ സംഘം അറസ്റ്റിലായത്. കണ്ണൂർ ടൗണിലെ ട്രാവൽ ഏജൻസി ഉടമയായ മുസ്തഫയെ തേടിയാണ് ക്വട്ടേഷൻ സംഘം എത്തിയത്. അറസ്റ്റിലായ ഷമീമും നൗഫലും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതി നൽകിയ ക്വട്ടേഷൻ ആണെന്ന് വ്യക്തമായതിനെ തുടർന്ന് യുവതിക്കെതിരായ അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തേക്കും എന്നാണ് സൂചന. അറസ്റ്റ് ചെയ്ത യുവാക്കളെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
യുവതി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ചൊവാഴ്ച പുതിയ ബസ്സ്റ്റാൻഡിനു സമീപത്തേക്ക് അഞ്ചംഗ ക്വട്ടേഷൻ സംഘം എത്തിയത്. മുസ്തഫയെ തേടിയാണ് ഇവർ എത്തിയത്. ഇവർ എത്തുന്ന വിവരം മുസ്തഫയ്ക്ക് മുൻപേ തന്നെ വിവരം ലഭിച്ചിരുന്നു. ഈ വിവരം മുസ്തഫ പൊലീസിന് കൈമാറി. ഇവർ കൂടി നിൽക്കുന്നതിൽ അപകടം മണത്ത് മറ്റ് ചിലരും പൊലീസിനു വിവരം കൈമാറിയിരുന്നു. ഇത് പ്രകാരമാണ് പൊലീസ് എത്തുന്നത്. ഷമീമിനെയും നൗഫലിനും കണ്ടയുടൻ തന്നെ പൊലീസിനു സംഭവം മനസിലായി. പ്രശ്നം പരിഹരിക്കാതെ മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നാണ് ഷമീം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. അത് സ്റ്റേഷനിൽ എത്തിയിട്ട് പരിഹരിക്കാം എന്ന് പൊലീസ് പറഞ്ഞെങ്കിലും യുവാക്കൾ തയ്യാറായില്ല.
പൊലീസ് യുവതിയെയും വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. യുവാക്കൾ സ്റ്റേഷനിൽ ചെല്ലാൻ മടിച്ചതോടെ യുവാക്കളും പൊലീസും തമ്മിൽ വാക്ക് തർക്കം വന്നു. യുവാക്കൾ അഞ്ച് പേരുണ്ടായതിനാൽ വളരെ ശ്രദ്ധിച്ചാണ് പൊലീസ് നീങ്ങിയത്. ഒരു ജീപ്പ് പൊലീസ് കൂടി സംഭവ സ്ഥലത്ത് എത്തിയതോടെ ഇവരെ സ്റ്റെഷനിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവാക്കൾ ഇതോടെ പൊലീസുമായി ഉടക്കി. ആദ്യം ഇൻക്വിലാബ് മുഴക്കി. ഇതോടെ ആളുകളുടെ ശ്രദ്ധമുഴുവൻ യുവാക്കളിലേക്കായി. പൊലീസ് ബലപ്രയോഗം തുടങ്ങിയതോടെ തക്ബീർ മുഴക്കി. തക്ബീർ വിളികൾ മുഴങ്ങിയതോടെ ആൾക്കൂട്ടത്തിലെ ചിലരും തക്ബീർ മുഴക്കി. ഇതോടെ പൊലീസ് ജാഗ്രതയിലായി. ട്രാവൽസ് നടത്തുന്നത് മുസ്തഫ. അവൻ സുധാകരന്റെ ആളാണ് ...ആങ്ങളയില്ലാന്നു വിചാരിച്ചിട്ട് ആ പാവത്തിനെ ഉപദ്രവിക്കാം എന്ന് നിങ്ങൾ തീരുമാനിച്ചാൽ...... അമാൻ ഓഡിറ്റോറിയത്തിൽ ഉള്ളത് സാക്ഷികളാണ്. മുട്ടുമടക്കില്ല....എന്നൊക്കെയാണ് ഇവർ വിളിച്ചു പറഞ്ഞത്.
ഇൻക്വിലാബും തക്ബീറും മുഴക്കുന്നത് കണ്ടതോടെ തന്നെ ആൾക്കൂട്ടത്തിൽ ചിലർക്ക് സംശയമായി. ഇതോടെ അവർ പിൻവലിഞ്ഞു. ഈ അവസരം മുതലെടുത്ത് പൊലീസ് ബലപ്രയോഗം ശക്തമാക്കി. ഇതോടെ യുവാക്കളും സർവശക്തിയും പ്രയോഗിച്ച് ചെറുത്തു നിന്നു. ഇതിന്നിടയിൽ വന്ന ഇവർ വന്ന കാറിൽ കയറി പോകാനും ശ്രമം നടത്തി. ഇതോടെ കൂടുതൽ പൊലീസ് എത്തി യുവാക്കളെ സ്റ്റെഷനിലേക്ക് എത്തിച്ചു. ബലപ്രയോഗത്തിൽ പൊലീസുകാർക്ക് നല്ല രീതിയിൽ തന്നെ മർദ്ദനമേറ്റിട്ടുണ്ട്. ഒരു വിധത്തിലാണ് ഇവരെ ജീപ്പിലാക്കി സ്റ്റേഷനിൽ എത്തിച്ചത്. ഇതിന്നിടയിൽ പൊലീസ് ജീപ്പിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മറുനാടന്‍ നൽകിയ വിശദീകരണം ഇങ്ങനെ: മുസ്തഫയുടെ ട്രാവൽസിൽ ജീവനക്കാരിയായിരുന്നു ക്വട്ടേഷൻ നൽകിയ യുവതി. മുസ്തഫയും യുവതിയും തമ്മിൽ തെറ്റി. എന്തോ പണമിടപാടുകളും ഇവർ തമ്മിൽ നടന്നിട്ടുണ്ട്. ട്രാവൽസിൽ നിന്നും യുവതിയെ മുസ്തഫ പുറത്താക്കിയിരുന്നു. ഇതോടെ യുവതിയിൽ പ്രതികാരദാഹം വന്നു. മുസ്തഫയോടുള്ള പ്രതികാരം തീർക്കാൻ യുവതി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി. ക്വട്ടേഷൻ ഏറ്റെടുത്ത സംഘം മുസ്തഫയ്ക്ക് പണി നൽകാൻ ഇറങ്ങി. ഇത് മുസ്തഫ അറിഞ്ഞു. നാട്ടുകാരും സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്.
പെൺക്വട്ടേഷനാണ് എന്നതാണ് കണ്ണൂർ പാവക്കരയിലെ ഈ ആക്രമ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. യുവതി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് സംഘം എത്തിയത് എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിൽ ഷമീം എസ്ഡിപിഐയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. നിരവധി കേസുകൾ ഷമീമിന്റെ പേരിലുണ്ട്. ഒരു എസ്ഐയെ പൊലീസ് വണ്ടി അടക്കം തടഞ്ഞുവെച്ച സംഭവത്തിലും ഷമീമിന്റെ പേരിൽ കേസുണ്ട്. വളപട്ടണം ഹൈവയിൽ വച്ചാണ് പ്രതി ഉൾപ്പെടെയുള്ള പൊലീസ് ജീപ്പം ഷമീം തടഞ്ഞു വെച്ചത്. നൗഫലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരുടെ ക്രിമിനൽ പശ്ചാത്തലവും യുവതി നൽകിയ ക്വട്ടെഷന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുകയാണ്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍