കൈപിടിച്ചു കുലുക്കി പറഞ്ഞത് കൺഗ്രാജുലേഷൻസ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നൽകിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറിൽ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയിൽ നിറയുന്നത് പ്രതീക്ഷകൾ; ദിലീപിന്റെ മുഖം വാടുമ്പോൾ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോ
ആർ പീയൂഷ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തീർത്തും പ്രതിരോധത്തിൽ. മുൻ ഭാര്യ മഞ്ജു വാര്യരുടെ മൊഴി ദിലീപിന് എതിരാണ്. ഇരയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന വെളിപ്പെടുത്തലാണ് ജഡ്ജി ഹണി എം വർഗ്ഗീസിന് മുമ്പിൽ ലേഡി സൂപ്പർ സ്റ്റാർ നടത്തിയത്. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. മഞ്ജുവാകട്ടെ ആർക്കും മുഖം കൊടുക്കാൻ തയ്യറാകാതെ മടങ്ങി. ഇന്നലെ മൊഴി കൊടുക്കാനെത്തിയ നടൻ സിദ്ദിഖിനും നടി ബിന്ദു പണിക്കർക്കും അതിന് കഴിഞ്ഞില്ല. മഞ്ജുവിന്റെ പ്രോസിക്യൂഷൻ വിസ്താരവും എതിർ ഭാഗത്തിന്റെ വിസ്താരവും നീണ്ടതായിരുന്നു ഇതിന് കാരണം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകാനുള്ള പകയുടെ കാരണങ്ങളാണ് കോടതിയിൽ ഇന്നലെ നിറഞ്ഞത്. കോടതി നടപടികൾക്ക് ശേഷം രണ്ട് പേരുടെ കൂടിക്കാഴ്ചയും ചർച്ചയാവുകയാണ്. സിഐ ബൈജു പൗലോസും കേസിലെ പ്രോസിക്യൂട്ടർ എ സുരേശനും.
ദിപീലിനെ കേസിൽ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തിയതുമെല്ലാം ബൈജു പൗലോസായിരുന്നു. ഇതോടെ കേരളാ പൊലീസിലെ ആക്ഷൻ ഹീറോയുമായി ബൈജു പൗലോസ്. മഞ്ജു വാര്യരുടെ മൊഴി അതിനിർണ്ണായകമാണെന്ന് ബൈജു പൗലോസിനും അറിയാം. അതുകൊണ്ട് തന്നെ വിസ്താരം കഴിഞ്ഞ് പുറത്തു വന്ന പ്രോസിക്യൂട്ടറോട് തന്റെ മനസ്സ് തുറന്നു കാട്ടുകയായിരുന്നു ബൈജു. കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞ് കൈപിടിച്ചു കുലുക്കിയായിരുന്നു സംഭാഷണം തുടങ്ങിയത്. എല്ലാം വിചാരിച്ച പോലെ ആയിരുന്നില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥനോട് പ്രോസിക്യൂട്ടർ തിരിച്ചു ചോദിച്ചു. അതെ എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയിലും നിറഞ്ഞത് മഞ്ജുവിന്റെ മൊഴി അതിശക്തമായിരുന്നുവെന്ന് തന്നെയാണ്. ഇരുവരും തീർത്തും കോൺഫിഡന്റുമായിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടറുടെ കാറിലാണ് സിഐ ബൈജു പൗലോസ് കോടതിയിൽ നിന്നും പുറത്തു പോയതും. സിനിമാക്കാരും കൂറുമാറില്ലെന്ന് ഉറപ്പിച്ചതിന്റെ സന്തോഷമായിരുന്നു ഇരുവരുടേയും മുഖത്ത് നിറഞ്ഞത്.
കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് തീർത്തും നിരാശനായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കുന്നത്. മറുഭാഗത്ത് ആത്മവിശ്വാസവും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം പൂർത്തിയായത് മണിക്കൂറുകൾ എടുത്താണ്. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ. ഇന്നലെ വിസ്താരം നടക്കുമ്പോൾ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കർ, 13-ാം സാക്ഷി സിദ്ദിഖ് എന്നിവർ വൈകിട്ട് 5.30 വരെ കോടതിയിൽ കാത്തിരുന്നു. എന്നാൽ, മഞ്ജു വാര്യരുടെ എതിർ വിസ്താരം 6.30 വരെ നീണ്ടു. മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവർ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നിൽ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാർക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നിൽ നിർത്തി ദിലീപ് നടത്തുമായിരുന്നു. സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റിയതും.
2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവർഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാർഡൻ കേസിലെ ഇടപെടലാണ് നിർണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്നമായി. വിജിലൻസ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉൾപ്പെടെ പലതും ചർച്ചായാക്കി. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവരെ പെരുമ്പാവൂരിൽ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിർണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ദിലീപിനെ കേസിൽ പ്രതിയാക്കുന്നതിൽ നിർണ്ണായകമായതും. മഞ്ജുവാര്യർ മൊഴിയിൽ ഉറച്ചു നിൽക്കുമ്പോൾ അതുകൊണ്ട് തന്നെ ബൈജു പൗലോസിന് അത് വലിയ ആശ്വാസമാണ്.
ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഞ്ജു അടക്കമുള്ള സിനിമാക്കാരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത്. അഞ്ച് വർഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവർത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യർത്ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലായത്.
കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു രാവിലെ ഒൻപതരയ്ക്കു തന്നെ കോടതിയിൽ എത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് 10.50ന് എത്തി. രാവിലെ 11.05ന് കോടതി നടപടികൾ ആരംഭിച്ചു. ഇന്നലെ വിസ്താരം നടക്കുമ്പോൾ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വിസ്താരം ഒന്നരമണിക്കൂർ നീണ്ടു. തുടർന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള എതിർവിസ്താരം ആരംഭിച്ചു. 12.30ന് തുടങ്ങിയ ക്രോസ് എക്സാമിനേഷൻ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂർ ഉച്ചഭക്ഷണത്തിനായി ഇടവേള ഉണ്ടായിരുന്നു.
അഞ്ചുവർഷം മുൻപ് ദിലീപിൽ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസിൽ മൊഴി നൽകാൻ മഞ്ജു എത്തിയത് എന്ന യാദൃച്ഛികതയും ഉണ്ടായിരുന്നു. 12-ാം സാക്ഷി ബിന്ദു പണിക്കർ, 13-ാം സാക്ഷി സിദ്ദിഖ് എന്നിവർ വൈകിട്ട് 5.30 വരെ കോടതിയിൽ കാത്തിരുന്നു. എന്നാൽ, മഞ്ജു വാരിയരുടെ എതിർ വിസ്താരം ആറുമണി വരെ നീണ്ടു. ഇതേത്തുടർന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. സാക്ഷികളുടെ വിസ്താരം തുടരുകയാണ്. ഗീതു മോഹൻദാസും സംയുക്ത വർമ്മയും കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായി. കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാൽ എത്താൻ സാധ്യതയില്ല. കൊച്ചി സിബിഐ കോടതിയിൽ അടച്ചിട്ട മുറിയിലാണ് നടപടികൾ.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ മഞ്ജു ആരോപിച്ചത്. കേസിൽ വഴിത്തിരിവായത് ഈ പ്രസ്താവനയായിരുന്നു. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെയും പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി വിവിധ സിനിമ സെറ്റുകളിൽ ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ച് ചോദിച്ച അറിയുന്നതിനായാണ് സിദ്ദീഖ് ,ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത്.
ഹൗ ഓൾഡ് ആർ യൂ സിനിമയിൽ മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായി നടൻ കുഞ്ചാക്കോ ബോബൻ പൊലീസിന് മൊഴി നൽകിയിരുന്നു.വിദേശ പര്യടനത്തിൽ അടക്കം ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുണ്ടായ അസ്വാരസ്യങ്ങൾ അറിയുന്നതിനായാണ് സംയുക്തയേയും ഗീതു മോഹൻദാസിനേയും വിസ്തരിക്കുന്നത്.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്