അമ്മയോട് പിണങ്ങി കായംകുളത്തെ ബന്ധുവിട്ടീലേക്ക് നാടുവിട്ട ഒൻപതാം ക്ലാസുകാരൻ മുസ്തഫ; നിലമ്പൂരിൽ നിന്ന് സഹപാഠിയുമായി മുങ്ങിയ ഒൻപതാം ക്ലാസുകാരാന്മാരായ ഷെഹീനും അജിൻഷയും; കേരളാ പൊലീസിനെ ഒരുരാത്രി ഭയപ്പാടിൽ നിർത്തിയത് നാല് മിസ്സിങ് കേസുകൾ; കൊല്ലത്ത് നിന്ന് കാണാതായ ദേവനന്ദയ്ക്കൊപ്പം കേരളം പ്രാർത്ഥിച്ചത് മറ്റ് മൂന്ന് കുട്ടികൾക്കുമായി; സ്ഥിരമായി നാടുവിടുന്ന ഷെഹീനെ കണ്ടെത്തിയത് സുഹൃത്തിനൊപ്പം തമ്പാനൂരിൽ നിന്ന്; കേരളത്തെ ഭയപ്പാടിൽ നിർത്തിയ ഒരുരാത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തരപുരം: നിലമ്പൂരിൽ നിന്നും ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ എരഞ്ഞിമങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീനെയും സഹപാഠി അജിൻഷാദിനെയുമാണ് ഇന്നലെ തന്നെ നിലമ്പൂരിൽ നിന്നും കാണാതായത്. രണ്ടു പേരും ഒരേ ക്ലാസിലെ സഹപാഠികളും സുഹൃത്തുക്കളുമാണ്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്.
രാവിലെ സ്കൂളിലേക്ക് പോയ ഷഹീൻ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷഹീനൊപ്പം സഹപാഠിയായ അജിൻഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് പേരെയും റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇരുവരേയും റെയിൽവേ പൊലീസ് പിന്നീട് ചൈൽഡ് ലൈനിന് കൈമാറി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി നിലമ്പൂർ പൊലീസിന് ലഭിച്ചത്. രാവിലെ സ്കൂളിൽ രണ്ടുപേരും എത്തിയിരുന്നു. ഉച്ചവരെ ക്ലാസിലുമുണ്ടായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾ ക്ലാസിൽ വന്നില്ല. ക്ലാസിൽ വിദ്യാർത്ഥികൾ എത്താത്ത കാര്യം വീട്ടുകാരും അറിഞ്ഞില്ല. കുട്ടികൾ വീട്ടിലേക്ക് പോയെന്ന ധാരണയാണ് സ്കൂൾ അധികൃതർക്കുണ്ടായിരുന്നത്.
സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെക്കുറിച്ച് വീട്ടുകാരും ചിന്തിച്ചില്ല. ഷഹീൻ സ്കൂൾ വിട്ടു കഴിഞ്ഞാൽ എത്തുന്നത് വൈകീട്ട് ആറുമണിയോടെയാണ്. സ്കൂൾ വിട്ടാൽ കളിക്കാൻ പോകും. അത് കഴിഞ്ഞു തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലും പോകാറുണ്ട്. അതുകൊണ്ട് തന്നെ വൈകീട്ട് ഷഹീൻ എത്താതായപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയില്ല. പക്ഷെ ആറു മണി കഴിഞ്ഞും ഷഹീൻ എത്താതായതോടെയാണ് അന്വേഷണം തുടങ്ങിയത്. അമ്മായിയുടെ വീട്ടിലും എത്തിയിട്ടില്ലെന്ന് അവരും പറഞ്ഞു. ഇതോടെ തീവ്രമായ അന്വേഷണമായി.
സ്കൂളിൽ അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷം രണ്ടുപേരും ക്ലാസിൽ എത്തിയിട്ടില്ലെന്നു സ്കൂളിൽ നിന്നും അറിയിക്കുകയും ചെയ്തു. ഷഹീനു ഒപ്പം ഇതേ ക്ലാസിലെ അജിൻഷാദിനെയും കാണാനില്ലെന്നു ബന്ധുക്കൾക്ക് പെട്ടെന്ന് തന്നെ മനസിലായി. അജിൻഷാദിനെ കാണാനില്ലെന്ന് മനസിലായപ്പോൾ അവരും തിരച്ചിൽ തുടങ്ങിയിരുന്നു. രണ്ടു വീട്ടുകാരും പരാതിയുമായി നിലമ്പൂർ സ്റ്റേഷനിൽ ഇവർ എത്തുകയും ചെയ്തു. വിദ്യാർത്ഥികൾ എവിടെയുണ്ടെന്നു ആർക്കുമറിയില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് നിലമ്പൂർ പൊലീസ് മറുനാടനോട് പറഞ്ഞു. ഷഹീനെ ആദ്യമായാണ് കാണാതാകുന്നത്. പക്ഷെ ഒപ്പമുള്ള അജിൻഷാദിനെ ഇടയ്ക്ക് കാണാത്ത പ്രശ്നം വരാറുണ്ട്. അജിൻഷാദിനു ഇടയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടിയിരുന്നു.
ഇന്നു രാവിലെ ഇവരെ തമ്പാനൂരിൽ നിന്ന് കണ്ടെന്നു ഒരു യുവതി വിളിച്ചു പറഞ്ഞതായി ഷഹീന്റെ ബന്ധുവായ മുഹ്സിൻ മറുനാടനോട്
മുൻപ് പ്രതികരിച്ചത്. പക്ഷെ എവിടെ കണ്ടെന്നോ തുടർന്ന് ഇവർ എങ്ങോട്ട് പോയെന്നോ ഒരു വിവരവും ഇല്ല. കണ്ടെന്നല്ലാതെ യുവതി കൂടുതൽ ഒന്നും പറഞ്ഞില്ലെന്നും മുഹ്സിൻ പറഞ്ഞു. നിലമ്പൂർ എരഞ്ഞിമങ്ങാട് അകമ്പാടം ബാബു ഷരീഫിന്റെയും സുബൈദയുടെയും മൂന്നു മക്കളിൽ രണ്ടാമത് മകനാണ് ഷഹീൻ. മൂത്തത് പെൺകുട്ടിയാണ്. താഴെയുള്ളത് ഒരാൺകുട്ടിയാണ്. ഷഹീനെ കാണാതായതിൽ കുടുംബം വിഷമത്തിലാണ്. എവിടെ പോയി എന്ന കാര്യത്തിൽ ഒരറിവും ഇല്ല. സമയം വൈകുന്തോറും ഞങ്ങൾക്ക് അസ്വസ്ഥതയും കൂടുകയാണ്- മുഹ്സിൻ പറയുന്നു.
ദേവനന്ദയെ കാണാനില്ലാത്ത സമയത്ത് തന്നെയാണ് രണ്ടു സ്കൂൾ വിദ്യാർത്ഥികളും മിസ്സിങ് ആയിരിരുന്നത്. ദേവനന്ദയെ കാണാതായപ്പോൾ കുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണം ഇപ്പോൾ ഷഹീന് വേണ്ടിയും നടക്കുന്നിരുന്നു. ഷഹീന്റെ ചിത്രവും വിവരങ്ങളും സഹിതമാണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.ഇന്നലെ തന്നെ തിരുവനന്തപുരം കമലെശ്വരത്ത് നിന്നും മറ്റൊരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥിയായ മുസ്തഫയെയാണ് കാണാതായത്. മുസ്തഫയെ പക്ഷെ ഇന്നലെ രാത്രി പത്തോട് കൂടി ചിറയിൻകീഴ് വെച്ച് കണ്ടു കിട്ടിയിരുന്നു. അമ്മയോട് പിണങ്ങി കായംകുളത്തുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര തിരിക്കവെയാണ് മുസ്തഫ ചിറയിൻകീഴ് വെച്ച് കണ്ടുപിടിക്കപ്പെടുന്നത്. ഫോൺ വിളിക്കാൻ ഒരു കടയുടമയെ സമീപിച്ചപ്പോൾ കാര്യം മനസിലാക്കി കടയുടമ മുസ്തഫ തന്ന നമ്പറിൽ നിന്ന് വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇതോടെ രാത്രി പത്തു മണിയോടെ വീട്ടുകാർ എത്തി മുസ്തഫയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
എന്തായാലും സംസ്ഥാനത്ത് കുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. 2017 നുശേഷം കുട്ടികളെ കാണാതാകുന്ന കേസുകൾ വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ നൂറു കുട്ടികളെയാണു തട്ടിക്കൊണ്ടുപോയതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2016 മെയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. ആലപ്പുഴയാണ് ഇത്തരം കേസുകളുടെ കാര്യത്തിൽ മുന്നിൽ. തിരുവനന്തപുരം സിറ്റി 34, തിരുവനന്തപുരം റൂറൽ40, കൊല്ലം സിറ്റി32,കൊല്ലം റൂറൽ3, പത്തനംതിട്ട8, ആലപ്പുഴ59, കോട്ടയം38, ഇടുക്കി18, എറണാകുളം സിറ്റി27, എറണാകുളം റൂറൽ46, തൃശൂർ സിറ്റി10, തൃശൂർ റൂറൽ32, പാലക്കാട്45, മലപ്പുറം22, കോഴിക്കോട് സിറ്റി39, കോഴിക്കോട് റൂറൽ45, വയനാട്32, കണ്ണൂർ21, കാസർകോട്24, റെയിൽവേ3 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍