Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവനന്ദ എന്നോട് പറയാതെ എങ്ങും പോകാറില്ല; ശാസിച്ചാൽ പോലും പിണങ്ങി ഇരിക്കുന്ന ശീലം അവൾക്കില്ല; മകളെ ആരോ തട്ടിക്കൊണ്ടു പോയത് തന്നെ; വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയി; നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്; കുറ്റവാളിയെ കണ്ടെത്തണം; മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ല; മകളുടെ മരണത്തിന് പിന്നിൽ ബാഹ്യശക്തിയുണ്ടെന്ന ആരോപണവുമായി മാതാവ് ധന്യയും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കയാണെന്ന് അച്ഛൻ പ്രദീപ്കുമാറും; ദേവനന്ദയുടെ മരണത്തിൽ ദുരൂഹതകൾ പെരുകുന്നു

ദേവനന്ദ എന്നോട് പറയാതെ എങ്ങും പോകാറില്ല; ശാസിച്ചാൽ പോലും പിണങ്ങി ഇരിക്കുന്ന ശീലം അവൾക്കില്ല; മകളെ ആരോ തട്ടിക്കൊണ്ടു പോയത് തന്നെ; വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയി; നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്; കുറ്റവാളിയെ കണ്ടെത്തണം; മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ല; മകളുടെ മരണത്തിന് പിന്നിൽ ബാഹ്യശക്തിയുണ്ടെന്ന ആരോപണവുമായി മാതാവ് ധന്യയും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കയാണെന്ന് അച്ഛൻ പ്രദീപ്കുമാറും; ദേവനന്ദയുടെ മരണത്തിൽ ദുരൂഹതകൾ പെരുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും രംഗത്ത്. കുട്ടിയുടെ മാതാവ് ധന്യയും പിതാവ് പ്രദീപ്കുമാറുമാണ് മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾക്ക് മരണത്തിൽ സംശയമുണ്ടെന്ന ആരോപിച്ചു രംഗത്തുവന്നത്. ദേവനന്ദ എന്നോട് പറയാതെ എങ്ങും പോകാറില്ലെന്ന് അമ്മ ധന്യ പ്രതികരിച്ചു. ശാസിച്ചാലും വഴക്കുപറഞ്ഞാൽ പോലും പിണങ്ങി ഇരിക്കുന്ന ശീലം അവൾക്കുണ്ടായിരുന്നില്ല. മകളെ ആരോ തട്ടിക്കൊണ്ടു പോയത് തന്നെയാണ് വിശ്വസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയി. നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായതെന്നും സംഭവത്തിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞു. മകൾ ഒരിക്കലും ആറിന് അപ്പുറത്തുള്ളക്ഷേത്രത്തിൽ പോയിട്ടില്ലെന്നും ധന്യ വ്യക്തമാക്കി. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കയാണെന്ന് അച്ഛൻ പ്രദീപ്കുമാറും പ്രതികരിച്ചു. നേരത്തെ ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ മോഹനൻ പിള്ള ആരോപിച്ചിരുന്നു.. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തിക്കരയാറ്റിന്റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പൊലീസിന്റെ മുങ്ങൽ വിദഗ്ദ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്റ്‌സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.

ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി എന്ന ചോദ്യമാണ് ഇതോടെ പൊതുവേ ഉയരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി മുത്തശ്ശൻ രംഗത്തെത്തി. ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവാണ്. കാരണം, പാറക്കെട്ടുകളും മറ്റുമുള്ള സ്ഥലമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്. ആരോപണം ശക്തമായതോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ അന്വേഷണം. ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് ചോദ്യം.

സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന ഇൻക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല.മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയൽ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയിൽ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.

പുഴയ്ക്കു കുറുകെയിട്ട രണ്ടു തെങ്ങിൻതടികൾക്കു മുകളിൽ പ്ലാസ്റ്റിക് ചാക്കിൽ മണൽ നിറച്ചതാണ് മൃതദേഹം കണ്ട സ്ഥലത്തിനു സമീപത്തെ നടപ്പാലം. ഇതിലൂടെ നടക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് ഉത്തരവവുമില്ല. ഇതാണ് നാട്ടുകാരും ചോദിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് അത്രവേഗം പൊലീസ് എഴുതി തള്ളില്ല. പ്രദേശത്തെ മൊബൈൽ ടവറുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് തീരുമാനം.

ആറ്റിൽ വീണ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണു കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷം തുണി അലക്കാൻ പോയ സമയത്താണ് കാണാതായത്. കാണാതായ ദിവസം ഉച്ചയ്ക്ക് മുൻപു ദേവനന്ദ മരിച്ചതായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാൽ വഴുതി വെള്ളത്തിൽ വീണതാകാൻ സാധ്യതയെന്നാണു ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ കൊലപാതക സാധ്യത പൊലീസ് പൂർണ്ണമായും തള്ളുന്നുമില്ല.

ദേവനന്ദയുടെ മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുക. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ അന്വേഷണം. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്. പതിവായി പോകാറുള്ള ക്ഷേത്രത്തിലേക്ക് ദേവനന്ദ ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു.

ദേവനന്ദ അന്ന് സ്‌കൂളിൽ പോകാതിരുന്നത് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നതിന് വേണ്ടിയാണ്. ക്ഷേത്രത്തിലേക്ക് പോകുന്നതിനായി താത്കാലികമായി കെട്ടിയുണ്ടാക്കിയ മണൽ ചാക്ക് പാലത്തിന് അധികം ദൂരെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ക്ഷേത്രത്തിലേക്ക് ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു. എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.

വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം ഇന്നലെ രാവിലെ ഏഴേകാലോടെയാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 350 മീറ്റർ അകലെ വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റിൽ മൃതദേഹം കാണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP