കുട്ടിയെ കാണുന്നില്ലെന്നത് സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി; ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലായിരുന്നു അനൗൺസ്മെന്റ്; കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി; ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യത എന്ന് വാർഡ് മെമ്പർ ഉഷ; ദേവനന്ദയെ ആരും പീഡിപ്പിച്ചില്ലെന്ന് വ്യക്തമാക്കി അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും; ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണം ഉയർത്തുന്നത് ഉത്തരമില്ലാ ചോദ്യങ്ങൾ
എം മനോജ് കുമാർ
കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകൾക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോർട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരൽ ചൂണ്ടൽ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. ഫൈനൽ റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ തന്നെയാണ് പ്രാഥമിക റിപ്പോർട്ടിലുമുള്ളത്. പ്രാഥമിക റിപ്പോർട്ടിൽ നിന്നും വിഭിന്നമായ ഒരു റിപ്പോർട്ട് ഈ കാര്യത്തിൽ വരാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഫോറൻസിക് വിദഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചനകളും. ഇതോടെ ദേവനന്ദ പീഡിപ്പിക്കപ്പെട്ടുവെന്ന സംശയങ്ങൾക്ക് അവസാനമാവുകയാണ്.
ദേവനന്ദയെന്ന എഴുവയസുകാരിയുടെ വസ്ത്രങ്ങൾ പോലും ഉലഞ്ഞിരുന്നില്ല. ഇത് ഇൻക്വസ്റ്റ് നടക്കുമ്പോൾ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തപ്പോഴും തെളിഞ്ഞത് മുങ്ങിമരണം എന്ന് തന്നെയാണ്. ആന്തരികാവയങ്ങളിൽ വെള്ളത്തിന്റെ ചെളിയുടെയും അംശങ്ങളുമുണ്ടായിരുന്നു. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ പരുക്കുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. കാണാതായതിന്റെ പിറ്റേന്നു മൃതദേഹം, ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞെങ്കിലും മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ.
ആരോ ഒരാൾ ദേവനന്ദയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി. ഒറ്റയ്ക്ക് വീട് വിട്ട് പുറത്തിറങ്ങാത്ത കുട്ടിയാണ് ദേവനന്ദ. ആ കുട്ടി ഒരിക്കലും ഒറ്റയ്ക്ക് പുറത്ത് പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിപ്പോയി. പിടിക്കപ്പെടും എന്ന് മനസിലാക്കിയപ്പോൾ സ്വയം രക്ഷപ്പെടാൻ ആറ്റിലേക്ക് കുട്ടിയെ എറിഞ്ഞു രക്ഷപ്പെട്ടു. കുട്ടിയുടെത് മുങ്ങിമരണമാണെങ്കിലും മരണം കൊലപാതകം തന്നെയാണ്. ഇതാണ് ദേവനന്ദയുടെ അമ്മ ധന്യയും ഉറ്റബന്ധുക്കളും ആരോപിക്കുന്നത്. പൊലീസ് നായ റീന നടന്നു പോയ വഴികൾ ഈ ആരോപണമാണ് സാക്ഷ്യപ്പെടുത്തുന്നത്. ദേവനന്ദയെ കാണാതായി പത്തു മിനിട്ടിനുള്ളിൽ തിരച്ചിൽ തുടങ്ങിയിരുന്നു. മിന്നൂർക്കുളം മാടൻ നട ക്ഷേത്രമാണ് വീടിനു സമീപമുള്ള ആറ്റിൻകരയിലുള്ളത്. ഈ ക്ഷേത്രത്തിൽ സപ്താഹം നടക്കുന്ന സമയമാണ്. ക്ഷേത്രത്തിലേക്കുള്ള താത്കാലിക പാലമാണ് അവിടെ പണിതീർത്തത്. എല്ലാ വർഷവും സപ്താഹം നടക്കുമ്പോൾ ഇക്കര നിന്ന് അക്കര പോകാൻ ഇടുന്ന താത്കാലിക പാലമാണ് ഇത്.
ഈ താത്കാലിക പാലം കടന്നു ദേവനന്ദ പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിക്കൊണ്ടു പോയി. അയാൾ ആരെന്നു കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. ഇയാൾ ആരെന്നു കണ്ടുപിടിച്ചാൽ ദേവനന്ദയുടെ മരണം എങ്ങിനെ എന്ന ചോദ്യത്തിനു ഉത്തരമാകും- പഞ്ചായത്ത് മെമ്പർ ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. മുങ്ങി മരണമാണ്, കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല. അതൊക്കെ ശരി തന്നെ. പക്ഷെ ആരോ ഒരാൾ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയാണ് ഉണ്ടായത്-ഉഷ പറയുന്നു. പൊലീസ് നായ നടന്നുപോയ വഴികളാണ് ഉഷ വിരൽ ചൂണ്ടുന്നതും. കുട്ടി ഒരിക്കലും പോകാത്ത വഴിയിലൂടെയൊക്കെയാണ് പൊലീസ് നായ പോയത്. പൊലീസ് നായ വെറുതെ പോകില്ലല്ലോ? ഉഷ ചോദിക്കുന്നു.
എന്തുകൊണ്ട് മരണം കൊലപാതകമാകുന്നു? വാദങ്ങൾ ഇങ്ങനെ:
ദേവനന്ദയെ കാണാതായി പത്ത് മിനിട്ടുകൾക്കുള്ളിൽ അന്വേഷണം തുടങ്ങിയിരുന്നു. അമ്മ ധന്യ പത്തു മിനിട്ട് മുൻപ് ദേവനന്ദയുമായി അതേ ദിവസം സംസാരിച്ചിരുന്നു. അതിനു ശേഷം വീട്ടിൽ കയറി നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരം അറിയുന്നത്. അയൽവീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലുള്ള പയ്യൻ പുഴയിലെ നടപ്പാലം വരെ ബൈക്കിൽ അപ്പോൾ തന്നെ പോയി നോക്കിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ കാണുന്നില്ലെന്ന കാര്യം സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി. ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലാണ് ഉച്ചഭാഷിണി സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി. അതോടെയാണ് കുട്ടിയെ ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാൻ സാധ്യത വരുന്നത്.
തൊട്ടടുത്ത വീട്ടിന്റെ മതിലാണ് പൊലീസ് നായ ചാടിയത്. താഴ്ചയുള്ള ഒരു മതിലാണിത്. ആ മതിലാണ് പൊലീസ് നായ ചാടിയത്. കുട്ടിയുടെ അപ്പൂപ്പന്റെ ചിറ്റപ്പന്റെ വീടാണിത്. അവിടെ താമസമില്ല. നായ ആ വീട്ടിൽ കയറിയിട്ടുണ്ട്. അവിടെ ഗേറ്റ് പൂട്ടിക്കിടക്കുകയാണ്. പിന്നെ താക്കോൽ വാങ്ങി ഗേറ്റ് തുറന്ന ശേഷമാണ് പൊലീസ് നായ പുറത്തേക്ക് ഇറങ്ങിയത്. പിന്നെ തൊട്ടുതാഴെയുള്ള ചെറിയ വീടിന്റെ പടിഞ്ഞാറെ സൈഡിലൂടെയാണ് ആറിന്റെ കരയിലേക്ക് നീങ്ങിയത്. ഈ പാലത്തിനോട് ചേർന്നു ഇഞ്ചക്കാടുണ്ട്. കുട്ടിയെയും കൊണ്ട് ഇഞ്ചക്കാട്ടിൽ ഇയാൾ ഒളിച്ചിരുന്നിട്ടുണ്ട്. അതിനു ശേഷമാണ് പൊലീസ് നായ പാലത്തിനു അക്കര പോയത്. അവിടെയും ആൾ താമസമില്ലാത്ത വീട്ടിലാണ് കയറിയത്. ഇവിടെയൊക്കെ എങ്ങിനെ ദേവനന്ദ ഒറ്റയ്ക്ക് പോകും-ചോദ്യങ്ങൾ ഉയരുന്നു.
റീനയെന്ന പൊലീസ് നായ കാട്ടിയ വഴി ഇങ്ങനെ
ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവൾ പാഞ്ഞ വഴിയിലും അവൾ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലർച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതു.
ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.
അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് നായ നൽകുന്ന സൂചനകളിൽ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.
Stories you may Like
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
- ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്