ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)
ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. കെജിഎസിന്റെ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയിത്തിന്റെ വിദഗ്ദ്ധ സമിതിയാണ് വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനത്തിന് അനുമതി നൽകിയത്. ഈ തീരുമാനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
വിമാനത്താവള പദ്ധതിക്കെതിരെ ആദ്യം മുതൽ എതിർപ്പുമായി രംഗത്തെത്തിയത് കേരളത്തിലെ സംഘപരിവാർ നേതൃത്വമായിരുന്നു. വിമാനത്താവളത്തിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. തുടർന്ന് മാർച്ച് 13ന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. ഈ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുകൂല തീരുമാനം കൈക്കൊണ്ടത്. ആറന്മുള പൈതൃക സമിതിയുടെ തലപ്പത്ത് ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരനായിരുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം ആർഎസ്എസിനേയും ബിജെപിയേയും വെട്ടിലാക്കുന്നത്.
ആറന്മുള വിമാനത്താവള പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഉപേക്ഷിക്കാമെന്ന് വാക്കാൽ പറഞ്ഞാൽ പോര, രേഖാമൂലം ഉത്തരവ് ഇറക്കണം. അല്ലാത്ത പക്ഷം ദൂരവ്യാപമായ പ്രത്യാഘാതം കേന്ദ്രസർക്കാരിന് ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. സാമ്പത്തിക സർവ്വേയിൽ അടക്കം ബിജെപി സർക്കാർ ആറന്മുള വിമാനത്തവള പദ്ധതിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചതോടെ സമരസമിതിയിലെ ബിജെപി അംഗങ്ങൾ വെട്ടിലായിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്കായി പുതിയ അപേക്ഷ കെജിഎസ് സമർപ്പിക്കുകയും ചെയ്തതോടെ വിമാനത്താവളം യാഥാർത്യമാകാനുള്ള സാഹചര്യം തെളിഞ്ഞു. ഇതെ തുടർന്നാണ് പ്രശ്നം കേന്ദ്രസർക്കാരിനെ നേരിട്ട് ധരിപ്പാക്കാൻ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ അടക്കമുള്ള സമരസമിതി നേതാക്കൾ ഡൽഹിയിലേക്ക് പോയത്.
ഡൽഹിയാത്ര ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പറയുമ്പോഴും സാങ്കേതികത്വത്തിന്റെ പേരിൽ റദാക്കൽ നടപടി വൈകുന്നത് ശരിയല്ലെന്ന് കുമ്മനം പറഞ്ഞിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രാലയങ്ങൾ നിലപാട് തിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് വാക്കാൽ പറഞ്ഞാൽ പോരെന്നും രേഖാമൂലം ഉത്തരവ് ഇറക്കണമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം ഏതെങ്കിലും തരത്തിൽ പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്നും അദഹം കൂട്ടിച്ചേർത്തിരുന്നു. വ്യോമയാന മന്ത്രാലയം ലോക്സഭയിൽ ആറന്മുള വിമാനത്താള പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരും കെജിഎസും ചേർന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചിരിന്നു. ഇതിനിടെയാണ് പാരിസ്ഥിതക പഠനത്തിനുള്ള അനുമതി. ഇതാണ് കുമ്മനത്തേയും സംഘപരിവാറിനേയും വെട്ടിലാക്കുന്നത്.
അതിനിടെ പരിസ്ഥിതി പഠനത്തിനുള്ള അനുമതിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കളെത്തി. ശുഭ സൂചനയുള്ള തീരുമാനമാണിതെന്ന് ശിവദാസൻ നായർ എംഎൽഎ പ്രതികരിച്ചു. എന്നാൽ ആറന്മുളയിൽ വിമാനത്താവളം വരില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്. വിമാനത്താവളത്തിന്റെ പണി ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല. ഗ്രീൻ ട്രിബ്യൂണൽ തടഞ്ഞു കഴിഞ്ഞാൽ സുപ്രീംകോടതിയിൽ ഹർജി പോകണം. അതിനുള്ള സമയം കഴിഞ്ഞുവെന്നാണ് ബിജെപി നേതാവ് ജോർജ് കുര്യന്റെ വാദം. അതിനിടെ ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തുവന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ വാക്കുകളാണ് ശരിയെന്ന് വിശ്വസിക്കണമെങ്കിൽ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കണം. നിലവിൽ കള്ളക്കളിയുടെ സൂചനയാണ് തീരുമാനം നൽകുന്നതെന്ന് രാജു എബ്രഹാം എംഎൽഎ വിശദീകരിച്ചു. സമരത്തിന് സിപിഐ(എം) നേതൃത്വം നൽകുമെന്നാണ് സൂചന.
വി എം സുധീരനാണ് വിമാനത്താവളത്തെ പരസ്യമായി എതിർത്ത മറ്റൊരു നേതാവ്. എന്നാൽ കെപിസിസി പ്രസിഡന്റായതോടെ നിലപാടുകൾ മയപ്പെടുത്തി. അടുത്ത ദിവസം വിമാനത്താവളത്തിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സുധീരനോട് എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയുന്നു. ഇതോടെ വിമാനത്തവളത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ വി എം സുധീരനും എത്താനാകാത്ത അവസ്ഥയായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനിലും സിപിഎമ്മിലുമാണ് സമര സമിതിയുടെ പ്രതീക്ഷ. ഏതായാലും വിമാനത്താവള വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമര സമിതി.
ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാടും വ്യക്തമായിക്കഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ ഹർജിയോടെ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള പച്ചക്കൊടി. ഇതോടെ ആറന്മുള വിമാനത്താവളവുമായുള്ള ചർച്ചകൾ സജീവമാകും. വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്ന വാദമുയരും. എന്തു വിലകൊടുത്തും എതിർക്കാൻ സമര സമിതിയും. നരേന്ദ്ര മോദിയുടെ കേന്ദ്ര സർ്ക്കാരിന്റെ ഭാഗമായുള്ള പുതിയ തീരുമാനത്തിലൂടെ യഥാർത്ഥത്തിൽ വെട്ടിലാകുന്നത് ബിജെപിയും സംഘപരിവാറുമാണെന്നതാണ് മറ്റൊരു വസ്തുത. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ആരോപിച്ച് ബിജെപിയും സംഘപരിവാറുമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി വിമാനത്താവളത്തിനെതിരെ സമരം നടത്തിയത്.
അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാൻ അവർക്ക് കഴിയില്ല. സർക്കാരിന് ഇതിലൊരു പങ്കുമില്ലെന്നും വിദഗ്ധ സമിതിയുടേതാണ് തീരുമാനമെന്നുമൊക്കെ വാദിക്കാം. പക്ഷേ ആറന്മുള പദ്ധതി നടപ്പാക്കുന്ന പത്തനംതിട്ടയ്ക്കു പുറമെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 75 ലക്ഷം ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കുംകൂടി ഉപകാരപ്രദമാകുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി ആഘാത പഠനം നടക്കുമ്പോൾ തീരുമാനം എത്തരത്തിലാകുമെന്നും വ്യക്തമാകും. വാദ്രയുടേതെന്ന് ആർഎസ്എസുകാർ ആരോപിക്കുന്ന വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിലെ ഉന്നതരുടെ നീക്കമാണ് സത്യവാങ്മൂലമെന്നാണ് സംഘപരിവാർ പറയുന്നത്. പക്ഷേ അതിനുമപ്പുറത്തേക്ക് സ്വാധീനമെത്തിയെന്ന വാദവും ഇനി സജീവമാകും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 14 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക എന്ന കേന്ദ്രസർക്കാരിന്റെ നിലപാടു കൂടിയാണ് ആറന്മുളയെ പിന്തുണയ്ക്കുന്നതിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതുമായ 2008ലെ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളുടെ ചട്ടങ്ങളിൽ പെടുത്തിയാണ് ആറന്മുള പരിഗണിച്ചതെന്നു വ്യക്തമാക്കുന്നു. ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികകാര്യം, റവന്യൂ, ആസൂത്രണ കമ്മിഷൻ സെക്രട്ടറിമാരും വ്യോമയാന മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാർ വിഷയമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്