സ്വർണ നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം എത്തിച്ചത് ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കാൻ; തൃശൂർ രജിസ്ട്രെഷനിലുള്ള കെഎൽ8ബിവി 000.. നമ്പർ പ്ലേറ്റിനും പൂർണതയില്ല; രണ്ടുദിനത്തിനും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപ വാടക വരുമ്പോൾ ബോബി ചെമ്മണ്ണൂർ ഈടാക്കുന്നത് 25000 രൂപയും ആഡംബര റിസോർട്ടിൽ താമസവും; കളർ ഒറിജിനൽ ആണോ? സ്വർണം തന്നെ പൂശിയിട്ടുണ്ടോയെന്നു സോഷ്യൽ മീഡിയ; അന്വേഷിക്കാൻ ഉത്തരവിട്ടു തൃശൂർ ആർടിഒ; ബോബിയുടെ ഫാന്റം കാർ വിവാദത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സോഷ്യൽ മീഡിയ ട്രോളുകളിൽ നിലവിലെ സൂപ്പർസ്റ്റാറാണ് ബോബി ചെമ്മണ്ണൂർ. മറഡോണയെ കേരളത്തിൽ എത്തിച്ച് നിയന്ത്രിക്കാൻ കഴിയാതെ പുലിവാല് പിടിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇഷ്ടതാരമാകുന്നത്. ഹാസ്യ താരം സലിം കുമാറിനൊപ്പമുള്ള സ്വീകാര്യത സ്വന്തം പ്രവർത്തികൾ വഴി ബോബി ചെമ്മണ്ണൂരും നേടിയിട്ടുണ്ട്. പത്മപുരസ്ക്കാരം ലഭിക്കാനായി പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ നടത്തിയ നീക്കങ്ങൾ ട്രോളുകളിലെ ഇഷ്ടതാരമായി ബോബി ചെമ്മണ്ണൂരിനെ മാറ്റുകയും ചെയ്തു. ഇപ്പോൾ ബോബി ചെമ്മണ്ണൂർ ഇറക്കുമതി ചെയ്ത റോൾസ് റോയിസ് ടാക്സിയാണ് സോഷ്യൽ മീഡിയയിലെ താരം. ഒരു റിക്കവറി വാനിൽ കൊണ്ടുപോകുന്ന സ്വർണ നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
അത്യാഡംബര വാഹനമായ റോൾസ് റോയിസ് കേരളത്തിൽ ടാക്സിയായി ഓടിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ തീരുമാനം. സ്വന്തം ഉടമസ്ഥതയിലുള്ള ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് റോൾസ് റോയിസ് ടാക്സി എത്തിച്ചിരിക്കുന്നത്. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ റോൾസ് റോയിസ് സവാരിയും 28 റിസോർട്ടുകളിലൊന്നിൽ താമസവുമൊരുക്കുന്നതാണ് ഈ പാക്കേജ്. ഇന്ത്യയിൽ രണ്ടുദിവസത്തേക്കും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോൾസ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ബോബി ചെമ്മണ്ണൂർ ഈടാക്കുന്നത് 25000 രൂപയും 2 ദിവസം ബോബി ഓക്സിജൻ റിസോർട്സിന്റെ 28 റിസോർട്ടുകളിൽ ഒന്നിൽ സൗജന്യമായി താമസസൗകര്യവും. ചെമ്മണ്ണൂരിന്റെ ഈ ആശയത്തെക്കുറിച്ചും കാറിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വിവാദം ഇപ്പോൾ കത്തിപ്പടരുകയാണ്.
റോൾസ് റോയിസ് ടാക്സിയായി ഓടിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ആശയം തന്നെ വിവാദമായിട്ടുണ്ട്. തീപ്പിടിച്ച വിലയുള്ള റോൾസ് റോയ്സ് കാർ ടാക്സിയായി ഓടിക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ റോൾസ് റോയ്സ് കാർ വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കുകയാണ്. റോൾസ് റോയിസിന്റെ ഗോൾഡൻ കളർ സ്റ്റിക്കർ ആണെന്നാണ് ആക്ഷേപം. ബോബി ചെമ്മണ്ണൂർ പതിച്ച സ്വന്തം ഫോട്ടോയുള്ള സ്റ്റിക്കറും നമ്പർ പ്ലേറ്റുമോക്കെയാണ് റോൾസ് റോയിസ് പോലെ വിവാദം സൃഷ്ടിക്കുന്നത്. കാറിനു സ്വർണ നിറത്തിലുള്ള റാപ്പിങ് അല്ല സ്വർണം തന്നെ എക്സ്റ്റീരിയറിൽ പൂശിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പക്ഷെ ഇതിനു സ്ഥിരീകരണമില്ല. മലയാളികൾക്കിടയിൽ കത്തുന്ന വിവാദം റോൾസ് റോയിസിന്റെ ബോഡിയിൽ പതിച്ച ബോബി ചെമ്മണ്ണൂരിന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറാണ്. ടാക്സി കാറിൽ ഇങ്ങനെ സ്റ്റിക്കർ ഒട്ടിക്കാമോ എന്നാണ് മലയാളികൾ ഉയർത്തുന്ന ചോദ്യം. റോൾസ് റോയിസിന്റെ കളർ തന്നെ ഒറിജിനൽ ആണോ എന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. നമ്പർ പ്ലേറ്റ് ഇങ്ങനെ ആകാമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.
കെഎൽ8ബിവി000 എന്ന നമ്പർ കണ്ടു തൃശൂർ ആർടിഒയെയാണ് പലരും വിളിച്ചത്. ഞാൻ ആർടിഒയാണ്. നമ്പർ പ്ലേറ്റിനെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. എന്തായാലും റോൾസ് റോയ്സ് ടാക്സിയായി ഓടിക്കാനുള്ള ഉദ്യമം തന്നെ ഗതാഗതവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ റോൾസ് റോയ്സ് ടാക്സിയെക്കുറിച്ച് ഉയരുന്ന വിവാദങ്ങൾക്ക് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെനറും ശ്രദ്ധ കൊടുക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ടാക്സിയുമായി ബന്ധപ്പെട്ട മുഴുവൻ ആരോപണങ്ങളും പരിശോധിക്കാൻ ഇപ്പോൾ തൃശൂർ ആർടിഒ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ആരോപണങ്ങളും കളറും സ്റ്റിക്കറും നമ്പർ പ്ലേറ്റും ഉൾപ്പെടെയുള്ള മുഴുവൻ ആരോപണങ്ങളും അന്വേഷിക്കും-തൃശൂർ ആർടിഒ മറുനാടൻ മലയാളിയോട് പറഞ്ഞു.
ടാക്സി കാർ ഇങ്ങനെ ഓടിക്കാൻ വകുപ്പില്ല. റേറ്റ് എല്ലാം നിലവിലെ റേറ്റ് തന്നെ ഈടാക്കേണ്ടി വരും. ആഡംബര റിസോർട്ടിൽ താമസമൊരുക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നു പറഞ്ഞാൽ ഒരു പക്ഷെ പിടിച്ചു നിൽക്കാൻ ബോബി ചെമ്മണ്ണൂരിനു കഴിഞ്ഞേക്കും എന്നാണ് ആർടിഒ വൃത്തങ്ങൾ നൽകുന്ന സൂചന. വാർത്തകൾ ഷെയർ ചെയ്ത് ചെയ്ത് ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയ്സ് ടാക്സി കാർ അങ്ങ് ദുബായിൽ തന്നെ വാർത്തയിട്ടുണ്ട്. ദുബായിലെ ഇംഗ്ലീഷ് പത്രങ്ങളാണ് കേരളത്തിലെ റോൾസ് റോയ്സ് ടാക്സിയുടെ വിശേഷം പങ്കു വയ്ക്കുന്നത്.. വിവാദം വന്നപ്പോൾ എൻക്വയറി ആർടിഒ ഓഫീസിലാണ് വിളിക്കേണ്ടത് എന്നുള്ള മറുപടികൾ പറഞ്ഞു പറഞ്ഞു ആർടിഒയും മടുത്ത് കാണണം. നിയമവിരുദ്ധമായ പ്രവർത്തികളാണ് റോൾസ് റോയ്സ് ടാക്സിയുടെ പേരിൽ ബോബി ചെമ്മണ്ണൂർ നടത്തുന്നത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ആരോപണം.
റോൾസ് റോയിസ് ടാക്സിയായി ഓടിക്കണമെങ്കിൽ അത് നിലവിലെ നിയമങ്ങൾ അനുസരിച്ച് കൊണ്ടാകണം. ഒരു റേറ്റ് ഫിക്സ് ചെയ്ത് ബോബി ചെമ്മണ്ണൂരിനു ഓടിക്കാൻ കഴിയില്ല. ഒന്നാമത് റോൾസ് റോയ്സ് കാർ ടാക്സിയായി ഓടിക്കുന്ന രീതി ലോകത്ത് തന്നെ പതിവുള്ളതല്ല. പന്ത്രണ്ട് കോടിയോളം വിലയുള്ള കാർ ലേലത്തിൽ റോൾസ് റോയിസിന്റെതല്ലാത്ത വിലയ്ക്ക് സ്വന്തമാക്കി എന്നാണ് ബോബി ചെമ്മണ്ണൂർ തന്നെ വീഡിയോയിൽ പറയുന്നത്. 25000 രൂപയ്ക്ക് മൂന്നു ദിവസം റോൾസ് റോയിസ് ടൂർ അടിക്കുക, അതും 300 കിലോമീറ്റർ. മാത്രമല്ല ഓക്സിജൻ റിസോർട്ടിൽ ഫ്രീ ആയി രണ്ടോ മൂന്നോ ദിവസം താമസിക്കാം. റോൾസ് റോയിസ് ഒരു ദിവസം വാടയ്ക്ക് എടുത്ത് ഓടണമെങ്കിൽ നാലരലക്ഷം രൂപയാണ്. പക്ഷെ ഞാൻ ചെയ്യുന്നത് വെറും 25000 രൂപയ്ക്കാണ്. ഇന്ത്യയിൽ തന്നെ ഈ രീതിയിൽ ഉള്ള റോൾസ് റോയ്സ് അഞ്ചെണ്ണം മാത്രമേയുള്ളൂ. ഒരു പാട് ഫെസിലിറ്റിയുള്ള കാറാണ്. ഇന്ത്യയിൽ പതിനായിരം പേർ റോൾസ് റോയിസിൽ കയറിയോ എന്ന് സംശയമാണ്. എനിക്ക് ലോസ് ആയേക്കും. പക്ഷെ ആരും കൊണ്ട് വരാത്ത ആശയം കൊണ്ട് വരിക, അത് വൈറൽ ആക്കുക. ഇത് ലാഭം നോക്കാതെയുള്ള പരിപാടിയാണ്-ബോബി ചെമ്മണ്ണൂർ പറയുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് വിവാദം കത്തിപ്പടരുന്നത്.
റോൾസ് റോയിസുമായി ബന്ധപ്പെട്ടു തൃശൂർ ആർടിഒയുമായി ഒരാൾ നടത്തുന്ന സംഭാഷണം:
നമസ്ക്കാരം ആർടിഒ ഓഫീസല്ലേ സാറേ
ഓഫീസല്ല, ആർടിഒയാണ്
ബോബി ചെമ്മണ്ണൂരിന്റെ വണ്ടിയുണ്ട്...
എൻക്വയറി ചെയ്യാൻ ഈ നമ്പറിൽ വിളിക്കരുത്....ഞാൻ ആർടിഒയാണ്.
എനിക്ക് ആർടിഒയോടാണ് സംസാരിക്കേണ്ടത് ...ഞാൻ മീറ്റിംഗിലാണ് കുറച്ചു കഴിഞ്ഞു വിളിക്ക്...
അപ്പോൾ ശരി....
ബോബി ചെമ്മണ്ണൂർ വിഷയം ആയതിനാൽ അധികൃതർ ബോധപൂർവ്വം നിയമലംഘനം അവഗണിക്കുന്നു എന്നാണ് ഈ സംഭാഷണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകുന്ന കാറാണിത്. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും. പക്ഷെ റോൾസ് റോയിസ് ടാക്സിയായി കേരളത്തിൽ എത്തിച്ചതോടെ റോൾസ് റോയിസിനെക്കാളും വേഗത്തിലാണ് വിവാദം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്