ഒബിസി മോർച്ചയിൽ നിന്ന് സുധീർ എത്തിയത് ജനറൽ സെക്രട്ടറിയായി; ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ജോർജ് കുര്യൻ വരുന്നതും പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തിപകരാൻ; ട്രഷററായി സ്ഥാനക്കയറ്റം കിട്ടി പത്മകുമാറും; കലാപക്കൊടി ഉയർത്താൻ ശോഭാ സുരേന്ദ്രൻ മുന്നിട്ടിറങ്ങില്ല; വൽസൻ തില്ലങ്കരിയെ ഒഴിവാക്കിയതും അത്ഭുതം; പൊട്ടിത്തെറിയിലൂടെ എംഎസ് കുമാർ പ്രകടിപ്പിച്ചത് കൃഷ്ണദാസിന്റെ രോഷം; ബിജെപിയിൽ ഇനി എല്ലാം തീരുമാനിക്കുക സുരേന്ദ്രൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയിൽ ഇനി സുരേന്ദ്രൻ യുഗം. വക്താവായി നിയമിച്ച എം.എസ്. കുമാർ സ്ഥാനമേറ്റെടുക്കാൻ ആവില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രന് കത്തയച്ചതോടെ പൊട്ടിത്തറി പുതിയ തലത്തിലെത്തി. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എം.എസ്.കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. നാരായണൻ നമ്പൂതിരി, ബി. ഗോപാലകൃഷ്ണൻ, ജി. സന്ദീപ് വാര്യർ എന്നിവരും എം.എസ്. കുമാറിനൊപ്പം വക്താക്കളുടെ പട്ടികയിലുണ്ട്. കുമാറിനെ ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കുമെന്നായിരുന്നു പൊതുവിൽ ഉണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ വക്തവായതോടെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ കുമാർ പൊട്ടിത്തെറിക്കുകയായിരുന്നു.
എ.എൻ.രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ്.പ്രസിഡന്റ് സ്ഥാനമാണ് നൽകിയിരിക്കുന്നത്. അബ്ദുള്ള കുട്ടിക്കും ജി.രാമൻ നായർക്കുമൊപ്പം 10 വൈസ് പ്രസിഡന്റുമാരിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപിയിൽ ജനറൽ സെക്രട്ടറിമാർക്കാണ് പ്രസിഡന്റ് കഴിഞ്ഞാൽ അധികാരം. എല്ലാ തിരുമാനങ്ങളും എടുക്കുന്നത് ജനറൽ സെക്രട്ടറിമാരും പ്രസിഡന്റും ചേർന്നാണ്. എല്ലാ മാസവും ഈ യോഗം ചേരുകയും ചെയ്യും. നയപരമായ തീരുമാനം എടുക്കേണ്ട നാല് ജനറൽ സെക്രട്ടറിമാരിൽ ഭൂരിഭാഗവും മുരളീധര പക്ഷക്കാരാണ്. ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നീ പുതുമുഖ ജനറൽ ജനറൽസെക്രട്ടറിമാർ സുരേന്ദ്രൻ ഉൾപ്പെട്ട മുരളീധരപക്ഷത്തെ പ്രമുഖരാണ്. എംടി രമേശ് മാത്രമാണ് കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളത്. അതുകൊണ്ട് തന്നെ നയപരമായ എല്ലാ തീരുമാനങ്ങളേയും സ്വാധീനിക്കുക വി മുരളീധരന്റേയും സുരേന്ദ്രന്റേയും മനസ്സ് മാത്രമാകും.
ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ പി സുധീർ യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. യുവമോർച്ചയിൽ നിന്ന് വിട്ടപ്പോൾ ഒബിസി മോർച്ചയാണ് സുധീറിന് നൽകിയത്. സാധാരണ യുവമോർച്ചാ പ്രസിഡന്റ് പദം ഒഴിയുന്നവർക്ക് സംസ്ഥാന സെക്രട്ടറി പദത്തിൽ കുറഞ്ഞതൊന്നും നൽകാറില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ സുധീറിന് വലിയ തരംതാഴ്ത്തലാണ് നൽകിയത്. ഇതാണ് സുരേന്ദ്രൻ തിരുത്തുന്നത്. സുധീറിനെ സംസ്ഥാനത്തെ പ്രധാന നേതാവായി ഉയർത്തുകയാണ് സുരേന്ദ്രനും മുരളീധരനും. ജോർജ് കുര്യനാകും ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ എത്തിക്കേണ്ട ചുമതല. ആർഎസ്എസ് നേതാവായ വൽസൻ തില്ലങ്കേരിയെ ഒഴിവാക്കിയതും ചർച്ചയാണ്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് എല്ലാം തീരൂമാനിച്ചത്. അതുകൊണ്ട് തന്നെ തൽകാലം പൊട്ടിത്തെറികൾ ഈ വിഷയത്തിലുണ്ടാകില്ല.
കെ.സുരേന്ദ്രന്റെ കീഴിൽ ഭാരാവഹിത്വം ഏറ്റെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭാരവാഹി പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയെങ്കിലും പ്രതികരണം നടത്തിയിട്ടില്ല. കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഇരുവരും വിട്ടുനിന്നിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായിരുന്ന ജോർജ് കുര്യനെ സ്ഥാനമൊഴിപ്പിച്ച് ജനറൽ സെക്രട്ടറിയാക്കിയതും ശ്രദ്ധേയമാണ്. മുതിർന്ന നേതാവായ ബി.ഗോപാലകൃഷ്ണന് ജനറൽ സെക്രട്ടറി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിക്കുകയാണ് ഉണ്ടായത്. എം ടി രമേശ്, ബി ഗോപാലകൃഷ്ണൻ, എംഎസ് കുമാർ എന്നിവരെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയർത്തിക്കാട്ടിയിരുന്നത്.
അതിനിടെ പദവികൾ എറ്റെടുക്കില്ലെന്നു പറഞ്ഞ് ഇടഞ്ഞുനിന്ന നേതാക്കളെ സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തി ബിജെപി.യിൽ സമവായ ശ്രമം ആണ് നടക്കുന്നതെന്ന വാദവും സജീവമാണ്. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ എം.എസ്. കുമാറിന് പദവി വേണ്ടെന്നു പറഞ്ഞെങ്കിലും മറ്റു മൂന്നുപേർ നിലപാട് വ്യക്തമാക്കിയിട്ടില്ല. എതിർത്തു നിന്നവർ ഭാരവാഹികളാകാൻ ഉന്നതതല സമ്മർദമുണ്ടായിരുന്നെന്നാണു സൂചന. മാത്രവുമല്ല, ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനു മുമ്പ് സുരേന്ദ്രൻ ഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചർച്ച നടത്തുകയും ചെയ്തു. ദേശീയ നേതൃത്വം അംഗീകരിച്ച പട്ടികയായതോടെ ആരും എതിർക്കില്ലെന്നാണ് മുരളീധര പക്ഷം കരുതിയത്. എന്നാൽ എം എസ് കുമാർ പരസ്യമായി തന്നെ വെല്ലുവിളി നടത്തി. 'പുതിയ ചെറുപ്പക്കാർ വക്താക്കളായി വരട്ടെ, ഞാൻ മാറുന്നു' എന്നാണ് സംസ്ഥാന പ്രസിഡന്റിനുള്ള കത്തിൽ അറിയിച്ചിരിക്കുന്നത്. മാറ്റുന്നില്ലെങ്കിൽ താൻ നൽകിയ കത്ത് രാജിക്കത്തായി അംഗീകരിക്കാനും കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്ത് സംസ്ഥാന സെക്രട്ടറിമാരിൽ ഏഴുപേരും ഔദ്യോഗികപക്ഷത്താണ്. യുവമോർച്ചയിലും സുരേന്ദ്രൻ ആധിപത്യമുറപ്പിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും കെ.സുരേന്ദ്രന്റെ അടുത്ത അനുയായി ആയ ആർ.പ്രഫുൽ കൃഷ്ണനെയാണ് നിയമിച്ചിരിക്കുന്നത്. സെക്രട്ടറിയായിരുന്ന ജെ ആർ പത്മകുമാറിനെ ട്രഷററാക്കി. നിലവിൽ സംസ്ഥാന സെക്രട്ടറിയായിരുന്നു പത്മകുമാർ. അതുകൊണ്ട് തന്നെ പത്മകുമാറിനും സ്ഥാനക്കയറ്റമാണ് ലഭിച്ചത്. കരമന ജയനെയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എസ് സുരേഷിനേയും വെട്ടി നിരത്തി.
ബിജെപിയുടെ പുതിയ ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ: എ.എൻ.രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ, എ.പി.അബ്ദുല്ലക്കുട്ടി, ഡോ.ജെ.പ്രമീളാദേവി, ജി. രാമൻ നായർ, എം.എസ്.സമ്പൂർണ, പ്രഫ.വി.ടി.രമ, വി.വി.രാജൻ.
ജനറൽ സെക്രട്ടറിമാർ:എം ടി. രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എം.ഗണേശൻ (സംഘടന), കെ.സുഭാഷ് (സഹ സംഘടന).
സെക്രട്ടറിമാർ: സി.ശിവൻകുട്ടി, രേണു സുരേഷ്, രാജി പ്രസാദ്, ടി.പി.സിന്ധുമോൾ, എസ്.സുരേഷ്, എ.നാഗേഷ്, കെ.രഞ്ജിത്ത്, പി.രഘുനാഥ്, കെ.പി.പ്രകാശ്ബാബു, കരമന ജയൻ.
മോർച്ച അധ്യക്ഷന്മാർ: സി.ആർ. പ്രഫുൽ കൃഷ്ണൻ (യുവമോർച്ച), ജിജി ജോസഫ് (ന്യൂനപക്ഷ മോർച്ച), എൻ.പി. രാധാകൃഷ്ണൻ (ഒബിസി മോർച്ച), ഷാജുമോൻ വട്ടേക്കാട് (എസ്സി മോർച്ച)
വക്താക്കൾ: എം.എസ്.കുമാർ, നാരായണൻ നമ്പൂതിരി, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാരിയർ.
മേഖലാ അധ്യക്ഷന്മാർ: ടി.പി.ജയചന്ദ്രൻ, കെ.പി.സുരേഷ് (കോഴിക്കോട്), വി. ഉണ്ണിക്കൃഷ്ണൻ, ജി.കാശിനാഥ് (പാലക്കാട്), എ.കെ.നസീർ, എൽ.പത്മകുമാർ (എറണാകുളം), കെ.സോമൻ, സുരേഷ് ബാബു (തിരുവനന്തപുരം).
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍