നവകേരള യാത്രയിൽ കുന്നത്തൂരിൽ പിണറായിക്ക് ആതിഥ്യമരുളിയത് ഗുരുവിന്റെ മകന് പണി കൊടുക്കാൻ; രവി പിള്ളയുടെ റെക്കമൻഡേഷൻ കോടിയേരിയും കേട്ടപ്പോൾ സിഎംപിയിലൂടെ തെരഞ്ഞെടുപ്പ് ഗോധയിൽ; നിയമസഭയിൽ കുബേര പട്ടികയിലെത്തിയ ജുബ്ബാക്കരൻ; കോടിയേരിയുടെ മകനൊപ്പം ചെക്ക് കേസിൽ മകൻ കുടുങ്ങിയപ്പോൾ പതറാതെ നിലയുറപ്പിച്ച വിവാദ മദ്യവ്യവസായി; സിപിഎമ്മുമായി ഉടക്കി പത്തനാപുരമോ കൊട്ടാരക്കരയോ മോഹിച്ചപ്പോൾ വില്ലനായെത്തിയത് മരണം; സോഷ്യലിസ്റ്റ് വ്യവസായിയായ വിജയൻ പിള്ളയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭയിലെ കുബേരന്മാരുടെ പട്ടികയിൽ ഇടം നേടിയ വ്യവസായിയായ രാഷ്ട്രീയക്കാരനായിരുന്നു വിജയൻ പിള്ള. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ തോൽവി. വിജയൻ പിള്ള എന്ന ജുബ്ബാക്കാരനിലൂടെ സിഎംപി ഇടതു മുന്നണി വിജയം നേടിയപ്പോൾ അത് ആർഎസ്പി എന്ന പാർട്ടിയുടെ ശവപ്പെട്ടിയിലുള്ള ആണിയായി മാറി. ചവറയിൽ നിന്നും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പിള്ള വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ പലരു ചോദിച്ചത് ആരാണ് ഈ വിജയൻ പിള്ള എന്നായിരുന്നു. എന്നാൽ ചവറക്കാർക്ക് വിജയൻ പിള്ളയെ തെരഞ്ഞെടുക്കാൻ ഒരു അമാന്തവും ഉണ്ടായില്ല. കാരണം നാട്ടുകാരുടെ എന്തുകാര്യത്തിനും ഓടിയെത്തുന്ന ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിജയൻ പിള്ള. നിയമസഭയിൽ എത്തിയ ശേഷവും അങ്ങനെ തന്നെ തുടർന്നു. പക്ഷേ വിവാദങ്ങൾക്കൊപ്പവും വിജയൻ പിള്ളയുടെ പേര് ഉയർന്നു വന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വിജയൻ പിള്ളയെ കൊണ്ടു വന്നത് സാക്ഷാൽ പിണറായി വിജയന്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു. യുഡിഎഫിൽ നിന്നും ചവറ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് മണ്ഡലം നൽകിയത്. എന്നാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഎം തന്നെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ സിപിഎം സ്വതന്ത്രനെ ഇറക്കിയപ്പോൾ കേട്ട വിമർശനങ്ങൾ കടുത്തതായിരുന്നു. അതുകൊണ്ട് തന്നെ സിഎംപിക്ക് സീറ്റ് നൽകി പിന്നാമ്പുറം വഴിയാണ് വിജയൻ പിള്ളയെന്ന കോടീശ്വരനെ ഇടതു മുന്നണി ഗോധയിൽ ഇറക്കിയത്. എന്നാൽ, ഇത് പണക്കാരൻ എന്ന് കരുതി നൽകിയ സീറ്റുമല്ല. മറിച്ച്, മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെ കുറിച്ച് പഠിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയാക്കിയത്.
പിണറായി വിജയന്റെ നവകേരള മാർച്ച് കൊല്ലത്തെത്തിയപ്പോഴാണ് യഥാർത്ഥത്തിൽ പിള്ളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയുണ്ടായത്. വ്യവസായി രവി പിള്ളയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. ഇതു കൂടി സിപിഎം സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പരിഗണിച്ചു എന്നുവേണം കരുതാൻ. പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ മദ്യനയം തിരുത്തുന്നത് അടക്കം ചർച്ചയായെന്ന് അന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. രവി പിള്ളയ്്ക്ക് പിണറായിയും കോടിയേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതും രവി പിള്ളയെ ചവറയിലെ സ്ഥാനാർത്ഥിയാക്കി. ർഎസ്പി എന്ന രാഷ്ട്രീയ പാർട്ടിയെ കേരളത്തിൽ കരുപ്പിടിപ്പിച്ച ബേബി ജോണിന്റെ ശിഷ്യനായാണ് വിജയൻ പിള്ള രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. ഇങ്ങനെ പിതാവിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ച ആളിൽ നിന്നുമാണ് ഷിബു ബേബി ജോണിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗത്തായിരുന്ന അദ്ദേഹത്തെ അടർത്തിയെടുത്താണ് ഇടതു മുന്നണി വിജയം നേടിയത്. ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.
ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. യുഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല. പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി. കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി. ആർ ബാലകൃഷ്ണ പിള്ളയെന്ന നേതാവ് അരയും തലയും മുറുക്കി ഷിബുവിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയതും വിജയൻ പിള്ളയെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. അങ്ങനെ രവി പിള്ളയും ബാലകൃഷ്ണ പിള്ളയും ചേർന്ന് ചവറയിൽ വിജയൻ പിള്ളയെ എംഎൽഎാക്കി.
ഇതിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വിവാദവുമുണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയും .വിജയൻ പിള്ളയുടെ മകനുമായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ് വാർത്ത കേരള രാഷ്ട്രീയത്തെ ഏറെ ചർച്ച ചെയ്തതാണ്. രണ്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ചെക്ക് കേസിൽ വിധി വരുന്നതിന് മുൻപ് ദുബായിൽ നിന്ന് ശ്രീജിത്ത് മുങ്ങിയ സാഹചര്യത്തിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഈ വിവാദത്തോടെ മകന് എതിരായ ആരോപണങ്ങളിൽ ശരിയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് വിജയൻ പിള്ള വ്യക്തമാക്കി. രാഖുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയില്ലെന്നും പരാതി മാവേലിക്കര കോടതിയുടെ പരിഗണയിലാണെന്നും ശ്രീജിത്ത് ആവർത്തിക്കുന്നതിനിടെയാണ് ദുബായ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ചെക്ക് കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് വിധി വരും മുൻപേ കേരളത്തിലെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പണം തിരികെ ലഭിക്കാൻ രാഖുൽ കൃഷ്ണ പല തവണ ബന്ധപ്പെട്ടത്. പക്ഷ പണം നൽകയില്ലെന്നാണ് ആരോപണം. പരാതി വ്യാജമാണെന്നു വാദിക്കുന്നതിനിടെ മകനെതിരെ അറസ്റ്റ് വാറന്റ് വന്നത് ചവറ എംഎൽഎയെ വെട്ടിലാക്കി. മകൻ വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതി അറിഞ്ഞിരുന്നെന്ന് വിജയൻ പിള്ള സ്ഥിരീകരിച്ചു.
ധാരാളം ചെക്കുകേസുകൾ ഉണ്ടെന്നും തന്റെ മകനെതിരായ കേസിന് മാത്രമെന്താണ് ഇത്ര പ്രസക്തിയെന്നുമാണ് വിജയൻപിള്ളയുടെ ചോദ്യവുമായി വിമർശനങ്ങളെ വിജയൻ പിള്ള നേരിട്ടു. മകൻ ശ്രീജിത്ത് സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിയെങ്കിൽ ശിക്ഷിക്കപ്പെട്ടെയെന്നതായിരുന്നു വിജയൻ പിള്ളയുടെ നിലപാട്. പ്രശ്നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചപ്പോൾ പണം വാങ്ങിയിട്ടില്ലെന്നും അച്ഛൻ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും വിജയൻപിള്ള പറഞ്ഞിരുന്നു. പ്രായപൂർത്തിയായ മക്കൾ എന്തെങ്കിലും ചെയ്താൽ അത് അവർ നോക്കുമെന്നാണ് ചവറ എംഎൽഎ അന്ന് വിവാദങ്ങൾ ഒഴിവാക്കാൻ നിരത്തിയ ന്യായം. പിന്നീട് ഈ വിവാദം തന്നെ അപ്രസക്തമായി. ഉന്നത ഇടപെടലുകൾ കാരണമായിരുന്നു ഇതെന്നാണ് സൂചന.
പിണറായിയുടെ വിശ്വസ്തനായിരുന്നുവെങ്കിലും ഈയിടെയായി സിപിഎമ്മുമായി വിജയൻ പിള്ള അകലത്തിലാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. യുഡിഎഫിന് വലിയ മുൻതൂക്കമുള്ള ചവറ മണ്ഡലത്തിൽ തന്റെ വ്യക്തിബന്ധം കൊണ്ട് മാത്രം വിജയിച്ച വിജയൻ പിള്ളക്ക് നിലവിലെ സാഹചര്യത്തിൽ വീണ്ടും സീറ്റ് ലഭിക്കുകയില്ലെന്നായിരുന്നു വിലയിരുത്തലുകൾ. സിപിഎം ഏരിയാ സെക്രട്ടറി മനോഹരനും, സംസ്ഥാന കമ്മറ്റി അംഗമായ പിണറായി ക്യാമ്പിലെ പ്രമുഖ വനിതാ നേതാവുമുൾപ്പടെ നാലുപേർ ചവറ നിയമസഭാ സീറ്റിനായി ചരടുവലി തുടങ്ങിയിരുന്നു. പവർത്തന സ്വാതന്ത്ര്യം സിപിഎം നൽകുന്നില്ലെന്ന അതൃപ്തിയുമാണ് മാതൃസംഘടനയിലേക്ക് മടങ്ങുവാൻ വിജയൻ പിള്ളയെ പ്രേരിപ്പിക്കുന്ന മുഖ്യഘടകങ്ങൾ എന്ന ചർച്ചയും എത്തി. തന്റെ ആഗ്രഹം വിജയൻ പിള്ള ആർഎസ്പി നേതൃത്വത്തെ അറിയിച്ചതായും സ്ഥിരീകരണമെത്തി. ഷിബു ബേബി ജോണിന് ചവറ വിട്ടു കൊടുക്കാമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര പത്തനാപുരം സീറ്റുകളിലോന്ന് ലഭിക്കണമെന്ന നിബന്ധനയാണ് വിജയൻ പിള്ള മുമ്പോട്ട് വച്ചത്. ഇതിനിടെയാണ് രോഗമെത്തിയതും മരണത്തിന് കീഴടങ്ങിയതും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എംപിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായി മൽസരിച്ചാണ് എൻ. വിജയൻ പിള്ള നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആർഎസ്പി ഇതര നേതാവ് കൂടിയാണ് വിജയൻ പിള്ള. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയൻ പിള്ള നിയമസഭയിലെത്തിയത്. മുതിർന്ന ആർഎസ്പി നേതാവായ നാരായണൻ പിള്ളയുടെ മകനാണ് അദ്ദേഹം. 1979 തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 20 വർഷം സജീവമായി ഈ രംഗത്തുണ്ട്. 2000 ൽ അദ്ദേഹം ജില്ലാ പഞ്ചായത്തിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ആർഎസ്പി നേതാവ് ബേബി ജോണിന്റെ വിശ്വസ്തനായി പാർട്ടിയിൽ പ്രധാനിയായയിരുന്ന വിജയൻപിള്ള പിന്നീടുണ്ടായ ഭിന്നതയെ തുടർന്ന് ഇരുപത് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിലേക്ക് ചുവടുമാറുകയായിരുന്നു. ഇതോടെ കരുണാകരൻ അടുപ്പക്കാരനുമായി. ഇതിനിടെ കെ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരൻ കോൺഗ്രസിലെത്തിയപ്പോൾ കോൺഗ്രസിലേക്ക് മടക്കം. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തിൽ പിണങ്ങിയായിരുന്നു കോൺഗ്രസുമായി അകന്നത്. അക്കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരനുമായുണ്ടായ ഭിന്നതയ്ക്കൊടുവിലായിരുന്നു വിജയൻ പിള്ള കോൺഗ്രസ് വിട്ടുന്നത്.
ഇതോടെ സിഎംപിലേക്ക് പ്രവർത്തനം ചുവടുമാറ്റി. അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമായിരുന്നു വിജയൻ പിള്ള നിലയുറപ്പിച്ചത്. അരവിന്ദാക്ഷൻ വിഭാഗം സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്