പണിയിൽ മിടുക്കനായ വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത് പൊറുക്കാനാവുന്നില്ല; ഒരുപ്രകോപനവുമില്ലാതെ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ നീക്കിയത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ തന്നെ മുറിപ്പെടുത്തി; മന്ത്രിസഭ തീരുമാനം തിരുത്താതെ വന്നതോടെ പ്രതിഷേധച്ചൂടിൽ അവധിക്ക് അപേക്ഷ നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു; നിലപാടിൽ ഉറച്ച് ചീഫ് സെക്രട്ടറി ടോം ജോസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കം വഷളാക്കി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു അവധിക്ക് അപേക്ഷ നൽകി. ചീഫ് സെക്രട്ടറി ടോം ജോസിനാണ് വേണു അവധി അപേക്ഷ കൈമാറിയത്. വി.ആർ. പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി ബുധനാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന വേണുവിന്റെ അപേക്ഷ സർക്കാർ സ്വീകരിച്ചില്ല. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിനു പകരം ചുമതല നൽകിയിട്ടില്ല.
മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതോടെ റവന്യൂ വകുപ്പിനുള്ളിൽ പൊട്ടിത്തെറിയുണ്ടായി. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അറിയാതെയാണ് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ സർവേ ഡയറക്ടറെ മാറ്റാൻ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ കടുത്ത അമർഷവുമായി വേണു രംഗത്തെത്തി. അദ്ദേഹം ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും തന്റെ അമർഷം എഴുതി അറിയിച്ചു. തീരുമാനം തിരുത്തണം എന്നാണ് റവവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യം.
സർക്കാർ നടപടിക്കെതിരേ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു. സിവിൽ സർവീസ് ബോർഡിന്റെ മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റേണ്ടതെന്നും ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നു കഴിഞ്ഞ മന്ത്രിസഭയിലെ തീരുമാനം ഉത്തരവായി ഇറക്കാൻ കഴിഞ്ഞിരുന്നില്ല.
ജോലിക്കാര്യത്തിലെ സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് വി ആർ പ്രേംകുമാർ. ദേവികുളം സബ് കലക്ടർ ആയിരിക്കവേ മുന്നാറിൽ കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു അദ്ദേഹം. പ്രേംകുമാറിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടത് റവന്യൂ വകുപ്പിലെ തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യത്തിനും ഭരണക്കാരുടെ അഴിമതിക്ക് അവസരം ഒരുക്കാനും വേണ്ടിയാണ് എന്ന ആക്ഷേപം ശക്തമാണ്. സമ്പൂർണ്ണ റീസർവേയിലേക്ക് സർവേ വിഭാഗം കടക്കുകയാണ്. ഭൂരേഖകളെ സർവേ ഭൂപടവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും നടക്കാനിരിക്കുന്നു. ഇതിന് വേണ്ടിയുള്ള ഉപകരണങ്ങളുടെ പർച്ചേസിങ് അടക്കം നടത്തുമ്പോൾ അഴിമതിക്കും കമ്മീഷനും ഇടനൽകാത്ത വിധത്തിൽ പ്രേകുമാർ കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു നീക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത് ചക്കരക്കുടം കണ്ടു മോഹിച്ച രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു. അതുകൊണ്ടു കൂടിയാണ് സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം.
ഇങ്ങനെ ജോലിയിൽ മിടുക്കനായ ഉദ്യോഗസ്ഥനെ രാഷ്ട്രീയ പ്രേരിതമായി മാറ്റിയ നടപടിയാണ് വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വേണുവിനെ ചൊടിപ്പിച്ചത്. വകുപ്പിലെ മോഡേണൈസേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രേംകുമാർ. വകുപ്പു സെക്രട്ടറി എന്ന നിലയിൽ മിടുക്കനായ ഉദ്യോഗസ്ഥനാണ് പ്രേംകുമാറെന്ന തനിക്ക് ബോധ്യമുള്ള കാര്യമാണെന്നും വേണു എതിർപ്പ് അറിയിച്ചു കൊണ്ടുള്ള നോട്ടിൽ കുറിച്ചു. ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് ഞെട്ടിക്കുന്ന കാര്യമാണ്. അഥവാ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് വകുപ്പു മേധാവി എന്ന വിധത്തിൽ തന്റെ മുന്നിലാണ് വരേണ്ടതെന്ന കാര്യവും വേണു ചൂണ്ടിക്കാട്ടി.
ഒരു കാര്യവുമില്ലാത്ത സ്ഥലം മാറ്റം ഒരു യുവ ഐഎഎസുകാരന്റെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മാത്രമല്ല, ഇത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. റവന്യു വകുപ്പു തലവനെന്ന നിലയിൽ ഒരു കീഴുദ്യോഗസ്ഥന്റെ ആത്മവീര്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും വേണു മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ ഭാഷയിൽ തന്റെ വിയോജിപ്പ് അറിയിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനെ സർവേ ഡയറക്ടർ തസ്തികയിൽ തുടരാൻ അനുവദിക്കാത്ത പക്ഷം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്.
ഭരണപക്ഷ യൂണിയനുകളുടെ സമ്മർദ്ദവും പ്രേംകുമാറിനെ മാറ്റിയതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. സ്ഥലം മാറ്റം മുൻഗണനാക്രമം അനുസരിച്ച് സ്പാർക്ക് വഴിയാക്കി ഏകീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ അടിച്ചിരുന്ന യൂണിയൻ നേതാക്കൾക്കാണ് പണി കിട്ടിയത്. സ്ഥലം മാറ്റത്തിന്റെ പേരിൽ പണം വാങ്ങിയിരുന്നവർ ശക്തമായി വീണ്ടും രംഗത്തെത്തിയതോടെയാണ് വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചതെന്നും സൂചനയുണ്ട്. അടുത്തിടെ ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പു ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വിദ്യാധിരാജ ട്രസ്റ്റ് കൈവശം വെച്ച ഭൂമിയും തിരിച്ചു പിടിച്ചിരുന്നു.
ഭൂമിയിടെ രജിസ്റ്റ്രേഷൻ, റവന്യു രേഖകളിൽ സർവേ ഭൂപടവും യോജിപ്പിക്കുന്ന വിധത്തിൽ റവന്യു വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ പരിഷ്കരിക്കുന്ന ചുമതല അടക്കം വി ആർ പ്രേംകുമാറിന് ഉണ്ടായിരുന്നു. സർവേ ഭൂപടവും ഉൾപ്പെടുന്നതോടെ ഭൂരേഖകളിലെ അളവുകളും ഉടമസ്ഥതയും സംബന്ധിച്ച പരാതികൾ വലിയ തോതിൽ പരിഹരിക്കാനാകും. നിലവിൽ രജിസ്റ്റ്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്വെയറും റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സംവിധാനവും യോജിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സർവേ വിഭാഗത്തിന്റെ വിവരങ്ങളും കൂടി ചേർക്കുന്ന നപടിയാണു നടക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജുകളിലെ ഭൂരേഖകളിൽ ഇതു നടപ്പാക്കും. ഇതിനായി 2 വില്ലേജുകളിലും ഡിജിറ്റൽ സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭൂനക്ഷ എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന നടപടികൾ താമസിയാതെ ആരംഭിക്കും. ഇതിന് 6 മുതൽ 8 മാസം വരെ വേണ്ടി വരും. 14.6 കോടി രൂപയാണു ചെലവ്.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ വേഗത്തിലാക്കാൻ ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച പുതിയ സാങ്കേതികവിദ്യ കേരളത്തിലും വന്നേക്കും. സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതും രാജ്യാന്തര ശ്രദ്ധ നേടിയതുമായ കോർസ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജിപിഎസ് സർവേ ആണ് ഉദ്ദേശിക്കുന്നത്. 20 കിലോമീറ്റർ വരെ അകലത്തിലുള്ള 2 സ്ഥലങ്ങൾക്കിടയിലെ കനാലുകളും കെട്ടിടങ്ങളും വഴികളും ഉൾപ്പെടെ സൂക്ഷ്മതയോടെ ഡിജിറ്റൽ മാപ്പിങ് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നത് അടക്കം കോടികൾ മറിയുന്ന ഇടപാടാണ്. ഇതിലെ കമ്മീഷൻ മോഹികൾ കൂടിയാണ് ഇപ്പോൾ പ്രേംകുമാറിനെ മാറ്റി പകരം ഇഷ്ടക്കാരെ പ്രതിഷ്ടിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സർവേ ഡയറക്ടറായി വി ആർ പ്രേംകുമാറിനെ നിയമിച്ചത്. അതിന് ശേഷം അധികകാലം കഴിയും മുമ്പാണ് ഈ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റുന്നത്. തമിഴ്നാട് സ്വദേശിയായ പ്രേംകുമാർ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തമയാണ്. മുൻ എംപി ജോയ്സ് ജോർജിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതു മുതൽ പ്രേംകുമാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കൈയറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും അദ്ദേഹം നടപടികൾ കൈക്കൊണ്ടിരുന്നു.
Stories you may Like
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
- ആഭ്യന്തരം ബിശ്വനാഥ് സിൻഹയ്ക്ക്; ധനകാര്യം രബീന്ദ്ര കുമാർ അഗർവാളിനും
- മുണ്ടുടുത്ത് ഇനി ചീഫ് സെക്രട്ടറി; വി വേണു ഐഎഎസുകാരിലെ വ്യത്യസ്തൻ
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്